ഹോം > ചരിത്രം... > ഇന്ത്യയിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനം

1 മിനിറ്റ് വായിച്ചില്ല

ഇന്ത്യയിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനം

ഇന്ത്യയുടെ ചരിത്രം പല സംസ്കാരങ്ങളുടെയും ആശയങ്ങളുടെയും സമന്വയത്തിലൂടെയാണ് വളർന്നത്. ഈ പശ്ചാത്തലത്തിലാണ് ഇസ്‌ലാം ഇന്ത്യയിലേക്ക് എത്തുന്നതും ക്രമേണ സാമൂഹ്യജീവിതത്തിന്റെ ഭാഗമാകുന്നതും. വ്യാപാരബന്ധങ്ങള്‍, ഭൂമിശാസ്ത്രപരമായ അടുപ്പം, രാഷ്ട്രീയ സംഭവവികാസങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യയില്‍ ഇസ്‌ലാമിന്റെ പ്രവേശനത്തിന് വഴിയൊരുക്കിയത്. പ്രത്യേകിച്ച് കടല്‍മാര്‍ഗ്ഗത്തിലൂടെയും വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തികളിലൂടെയും നടന്ന ഈ ആഗമനം, ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത സ്വഭാവങ്ങളോടെയാണ് പ്രകടമായത്. അതിനാല്‍ ഇന്ത്യയിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനം ഒരു ഏകകാരണ സംഭവമല്ല; മറിച്ച് ചരിത്രപരമായ നിരവധി വഴികളിലൂടെ നടന്ന ഒരു ദീര്‍ഘപ്രക്രിയയായിരുന്നു.

അന്തിമ പ്രവാചകന്‍ മുഹമ്മദ്(സ്വ) ഇസ്‌ലാം പ്രബോധന ദൗത്യം ആരംഭിച്ചത് മക്കയില്‍ വളരെ പരിമിതമായ ചുറ്റുപാടിലായിരുന്നു. മദീന പലായനത്തോടെ മുസ്‌ലിം സമൂഹത്തിന് അസ്തിത്വമുണ്ടായി. പ്രവാചക വിയോഗമാകുമ്പോഴേക്ക് ഇസ്‌ലാം ഒരു വലിയ പ്രദേശത്ത് വ്യാപിച്ചു കഴിഞ്ഞിരുന്നു. അറേബ്യ ഉപദ്വീപ് മുഴുവന്‍ ഇസ്‌ലാമിക രാജ്യമായിത്തീര്‍ന്നു. പ്രവാചകന്റെ പിന്നാലെ മുസ്‌ലിംകളുടെ നേതൃത്വവും രാജ്യത്തിന്റെ ഭരണവും ഏറ്റെടുത്തത് ഖുലഫാഉര്‍റാശിദുകള്‍ എന്നറിയപ്പെട്ട ഖലീഫമാരായിരുന്നു. രണ്ടാം ഖലീഫ ഉമര്‍(റ)ന്റെ കാലം ഇതര രാജ്യങ്ങളിലേക്ക് ഇസ്‌ലാം വ്യാപിക്കാന്‍ തുടങ്ങി. ഏതാനും നൂറ്റാണ്ടുകള്‍ കൊണ്ട് ഇസ്‌ലാം ലോകത്തിന്റെ ഏറിയ ഭാഗത്തും എത്തിച്ചേര്‍ന്നു. ഉത്തരാഫ്രിക്കയും മദ്ധ്യേഷ്യയും (മൊറോക്കോ മുതല്‍ സമര്‍ഖന്ദ് വരെ) കടന്ന് യൂറോപ്പിലേക്ക് കടക്കുകയും സ്‌പെയിന്‍ മുസ്‌ലിം രാജ്യമായിത്തീരുകയും ചെയ്തു. ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ തന്നെ ഇന്ത്യയിലും ഇസ്‌ലാമിന്റെ സന്ദേശമെത്തിച്ചേര്‍ന്നിട്ടുണ്ട് എന്നാണ് ചരിത്രം പറയുന്നത്.

ഇസ്‌ലാം അതിന്റെ ഉറവിടത്തില്‍ നിന്ന് വിവിധ ദേശങ്ങളിലേക്ക് എത്തിച്ചേര്‍ന്നത് പ്രധാനമായും മൂന്ന് രൂപത്തിലാണ്. ഒന്ന്, ആദ്യ നൂറ്റാണ്ടില്‍ സ്വഹാബിമാരും ശേഷം താബിഉകളും അതിനു ശേഷം വ്യത്യസ്ത തലത്തില്‍ പണ്ഡിതരും പ്രബോധകരും ആദര്‍ശ പ്രബോധനത്തിനിറങ്ങി. അവരില്‍ പലരും പല രാജ്യങ്ങളില്‍ എത്തിച്ചേര്‍ന്നു. അവിടങ്ങളിലെല്ലാം അവരിലൂടെ ഈ ആദര്‍ശം പ്രചരിച്ചു. വിശുദ്ധ ഖുര്‍ആനും അറബിഭാഷയും അവര്‍ക്കിടയില്‍ ചിന്താവിപ്ലവം സൃഷ്ടിച്ചു. ഒറ്റപ്പെട്ടും കൂട്ടായും ജനങ്ങള്‍ ഇസ്‌ലാമിലേക്ക് വന്നു.

രണ്ട്, പാരമ്പര്യമായി തന്നെ വാണിജ്യം തൊഴിലായി സ്വീകരിച്ച അറബികള്‍ ഇസ്‌ലാം ആശ്ലേഷിച്ച് മുസ്‌ലിംകളായിത്തീര്‍ന്നപ്പോഴും തങ്ങളുടെ തൊഴില്‍ കൈയൊഴിച്ചില്ല. കച്ചവടാവശ്യാര്‍ത്ഥം ലോകത്തിന്റെ പല ഭാഗത്തേക്കും നീങ്ങിയ അറേബ്യന്‍ മുസ്‌ലിംകളിലൂടെ ഇതര രാജ്യങ്ങളിലുള്ളവര്‍ ഇസ്‌ലാമിനെ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിംകളുടെ കച്ചവടത്തിലുള്ള സത്യസന്ധതയും അവരുടെ ജീവിത വിശുദ്ധിയുമാണ് ഇതര സമൂഹങ്ങളെ ആകര്‍ഷിച്ചത്.

മൂന്ന്, മുസ്‌ലിംകള്‍ ലോകവ്യാപകമായി. പലയിടത്തും വന്‍ശക്തിയായി പ്രശസ്തരായ ഭരണാധികാരികള്‍ രംഗത്തു വന്നു. രാജാക്കന്മാര്‍ നടത്തിയ രാജ്യവിപുലീകരണവും ചില സൈനിക നീക്കങ്ങളും ഇതര രാജ്യങ്ങളിലേക്ക് മുസ്‌ലിംകള്‍ എത്തിച്ചേരാന്‍ കാരണമായി. അവര്‍ മതപ്രബോധനത്തിനു പോയവരല്ലെങ്കിലും അവരിലൂടെ ഇസ്‌ലാമികാദര്‍ശത്തിന് പ്രചാരം സിദ്ധിച്ചു.

ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാമിക സന്ദേശം എത്തിച്ചേര്‍ന്നത് പലവഴിക്കാണ്. തെക്കേ ഇന്ത്യയില്‍ പശ്ചിമതീരത്ത് വിശിഷ്യാ കേരളത്തില്‍ അറബികളായ കച്ചവടക്കാരിലൂടെയാണ് ഇസ്‌ലാം എത്തിച്ചേര്‍ന്നതും വ്യാപിച്ചതും. മാലിക്ബ്‌നു ദീനാറിന്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂരില്‍ എത്തിയ മുസ്‌ലിം പ്രബോധകര്‍ ഇവിടെ നൂറ്റാണ്ടുകളായി കച്ചവടം നടത്തി വന്നിരുന്ന അറബികളിലും അവര്‍ മുഖേന തദ്ദേശീയരിലും ഇസ്‌ലാമിക സന്ദേശം എത്തിച്ചു.

വന്‍കോട്ടയായി തലയുയര്‍ത്തി നില്‍ക്കുന്ന ഹിമാലയത്തിന്റെ പടിഞ്ഞാറുഭാഗം ആര്‍ക്കും കടന്നുവരാവുന്ന തരത്തിലായിരുന്നു. ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തുള്ള സിന്ധ് സമതലത്തിലൂടെ വൈദേശികാക്രമണങ്ങള്‍ പതിവായിരുന്നു. എട്ടാം നൂറ്റാണ്ടില്‍ മുഹമ്മദ് ഗോറി, മഹ്‌മൂദ് ഗസ്‌നവി തുടങ്ങിയ മുസ്‌ലിം ഭരണാധികാരികളുടെ പടയോട്ടത്തിലൂടെയാണ് ഇന്ത്യയിലേക്ക് ഇസ്‌ലാം കടന്നുവന്നത് എന്ന് ചില ചരിത്രരേഖകളില്‍ കാണാമെങ്കിലും അതു യാഥാര്‍ഥ്യമാവാന്‍ തരമില്ല. മധ്യേഷ്യയിലെ തന്റെ സാമ്രാജ്യം വികസിപ്പിക്കാന്‍ പടനയിച്ചും ധനസമ്പാദനത്തിന് പട്ടണങ്ങള്‍ കൊള്ളയടിച്ചും ഇടയ്ക്കിടെ ഇന്ത്യാഉപഭൂഖണ്ഡത്തിലേക്ക് കടന്നിരുന്ന മഹ്‌മൂദ് ഗസ്‌നവി(ഗസ്‌നി) എന്നാണ് പലപ്പോഴും എഴുതപ്പെടാറുള്ളത്. അദ്ദേഹം ഇസ്‌ലാമിക പ്രചാരണം ഉദ്ദേശിച്ചല്ല സൈനിക നീക്കം നടത്തിയത്.

ഗസ്‌നിയുടെയും ഗോറിയുടെയും പടനീക്കങ്ങള്‍ക്ക് മുമ്പുതന്നെ മധ്യേഷ്യയിലെ ഇസ്‌ലാമിക സംസ്‌കാരിക കേന്ദ്രങ്ങളായി മാറിയിരുന്ന ഖണ്ഡഹാര്‍, ഹറാത്ത്, ഖല്‍ഖ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് മുസ്‌ലിംകള്‍ ഇന്ത്യയിലേക്ക് കുടിയേറിയിരുന്നു. സ്വാഭാവികമായും ഉണ്ടായ വാണിജ്യ ബന്ധങ്ങളിലൂടെയും അതുവഴി സാംസ്‌കാരിക വിനിമയങ്ങളിലൂടെയുമാണ് ഈ പ്രദേശങ്ങളില്‍ ഇസ്‌ലാം പ്രചരിച്ചത്. ഗോറി അക്രമണത്തിന്റെ എത്രയോ മുമ്പുതന്നെ ശൈഖ് മുഈനുദ്ദീന്‍ ചിശ്തി അജ്മീറില്‍ (ഇന്നത്തെ രാജസ്ഥാന്‍) താവളമാക്കിയിരുന്നു. ചിശ്ത്തി ഒരു ഏകാന്തപഥികനല്ല, ശിഷ്യഗണങ്ങളുള്ള പണ്ഡിതവര്യനായിരുന്നു.

ചിശ്ത്തിയെപ്പോലുള്ള സാത്വികരുടെ പ്രബോധനവും സമൂഹങ്ങള്‍ തമ്മിലുള്ള വാണിജ്യ സാംസ്‌കാരിക ബന്ധങ്ങളും അതോടൊപ്പം മുസ്‌ലിം ഭരണാധികാരികളുടെ സാന്നിധ്യവും മൂലം ഇസ്‌ലാമിന്റെ വ്യാപനം ഇന്ത്യയില്‍ ത്വരിതപ്പെട്ടു എന്നതാണ് വസ്തുത. പതിനെട്ടാം നൂറ്റാണ്ടുവരെ തുടര്‍ന്നുവന്ന ഡല്‍ഹി ആസ്ഥാനമായുള്ള മുസ്‌ലിം സുല്‍ത്താന്‍മാരുടെ ഭരണം മുസ്‌ലിംകള്‍ക്ക് പ്രഭാവമുണ്ടാക്കിക്കൊടുത്തു. മുസ്‌ലിം സംസ്‌കാരം ഉള്‍കൊള്ളുന്ന പള്ളികള്‍ ഉള്‍പ്പടെ നിരവധി സ്മാരകശിലകള്‍ ചരിത്രത്തിന്റെ ഈടുവയ്പ്പായി പില്ക്കാലത്തേക്ക് അവശേഷിക്കുകയും ചെയ്തു.

ഇസ്‌ലാം ഇന്ത്യയില്‍ വേരൂന്നാന്‍ രണ്ട് പ്രധാന കാരണങ്ങളുണ്ട്. ഒന്ന്, സാമൂഹികവും മറ്റൊന്ന് രാഷ്ട്രീയവുമാണ്. ചാതുര്‍വര്‍ണ്യത്തിന്റെ മുള്‍ക്കിരീടത്താല്‍ ഞെരിഞ്ഞമര്‍ന്നിരുന്ന അവര്‍ണരായ ഭൂരിപക്ഷം ജനങ്ങളും, ഉച്ചനീചത്വങ്ങളില്ലാത്ത സാഹോദര്യവും ജാതിമേല്‍ക്കോയ്മയില്ലാത്ത സംസ്‌കാരവും മുസ്‌ലിംകളില്‍ നിന്ന് തൊട്ടറിഞ്ഞപ്പോള്‍ അവര്‍ സര്‍വാത്മനാ ഇസ്‌ലാമിനെ പുല്കുകയായിരുന്നു. ഇതാണ് സാമൂഹിക സാഹചര്യം.

തമ്മില്‍ കിടമത്‌സരവും വൈരവും യുദ്ധവും നിത്യസംഭവമാക്കിയിരുന്ന നൂറുക്കണക്കിന് നാട്ടുരാജ്യങ്ങളുണ്ടായിരുന്നു ഇന്ത്യയില്‍. അവര്‍ക്കിടയിലേക്ക് വിദേശ രാജാവോ സൈന്യമോ കടന്നുവരുമ്പോള്‍ ഒന്നിച്ചെതിര്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ‘ശത്രുവിന്റെ ശത്രു മിത്രം’ എന്ന നിലയില്‍ പല നാട്ടുരാജാക്കന്‍മാരും വിദേശാക്രമണം വിളിച്ചുവരുത്തി. ഈ രാഷ്ട്രീയാവസ്ഥ മധ്യേഷ്യയില്‍ നിന്നു വന്ന മുസ്‌ലിം സേനാനായകരും ചക്രവര്‍ത്തിമാരും ഉപയോഗപ്പെടുത്തി. ഇങ്ങിനെയാണ് അഫ്ഗാന്‍ മുതല്‍ അസം വരെയുള്ള വിശാലമായ ദേശം മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായത്. ഇന്ന് ഇതെല്ലാം വ്യത്യസ്ഥരാഷ്ട്രങ്ങളായി മാറി. മധ്യഭാഗം ഇന്ത്യയായും നിലകൊള്ളുന്നു.

അറബി വ്യാപാരികളും കേരളവും

ഇന്ത്യാരാജ്യത്തിന്റെ മൂന്ന് ഭാഗവും സമുദ്രമാണ്. വടക്കുഭാഗത്താകട്ടെ ലോകത്തിലെ ഏറ്റഴും വലിയ പര്‍വ്വതനിരയായ ഹിമാലയവും. ഹിമാലയം കടന്ന് ആരും ഇങ്ങോട്ടു വരില്ല. ഇന്ത്യയുടെ വടക്കുപടിഞ്ഞാറ് സിന്ധുനദീതടം സമതലമാണ്. ഒന്നുകില്‍ സിന്ധ് വഴിയോ അല്ലെങ്കില്‍ കടല്‍ കടന്നിട്ടുവേണം ആര്‍ക്കും ഇന്ത്യയിലെത്താന്‍. മദ്ധ്യേഷ്യന്‍ ഭരണാധികാരികള്‍ നിരന്തരമായി ഇന്ത്യയെ ആക്രമിച്ചുകൊണ്ടിരുന്നത് സിന്ധ് വഴിയായിരുന്നു. ഡല്‍ഹി സുല്‍ത്താന്‍മാരും മറ്റും കടന്നുവന്നത് ആ മാര്‍ഗത്തിലൂടെയാണ്. ലോക സഞ്ചാരികളും നാവികസേനയുടെ ഭരണാധികാരികളും ഇന്ത്യയിലേക്കെത്തിയത് കടല്‍ കടന്നായിരുന്നു. പോര്‍ച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷുകാരും ഇന്ത്യയിലെത്തിയത് പശ്ചിമ തീരത്തുകൂടിയാണ്.

എന്നാല്‍ ഈ വിദേശശക്തികളെയും ഇന്ത്യന്‍ തീരങ്ങളിലെത്തുന്നതിന്റെ എത്രയോ നൂറ്റാണ്ട് മുമ്പ് അറബിക്കടല്‍ കടന്ന് പശ്ചിമതീരത്ത് വിശിഷ്യാ കേരളതീരത്ത് എത്തിച്ചേര്‍ന്നത് അറേബ്യന്‍ കച്ചവടക്കാരായിരുന്നു. എ ഡി ആറാം നൂറ്റാണ്ടിന് മുമ്പുതന്നെ (അഥവാ മുഹമ്മദ് നബിയുടെ കാലഘട്ടത്തിനു മുമ്പ്) കേരളതീരത്ത് അറബിക്കച്ചവടക്കാര്‍ എത്തിയിരുന്നു എന്നതിന് പ്രാചീന അറബി സാഹിത്യത്തിലെ പരാമര്‍ശങ്ങള്‍ തെളിവായി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. അറബികളായ കച്ചവടക്കാര്‍ കേരളീയ സമൂഹവുമായി സാംസ്‌കാരിക വിനിമയം നടത്തി നല്ല ബന്ധം സൃഷ്ടിച്ചിരുന്നു. വിശേഷിച്ച് തീരദേശങ്ങളില്‍. സാമൂതിരിയെ പോലെയുള്ള രാജാക്കന്മാര്‍വരെ അവരെ സ്വീകരിക്കുകയും കച്ചവടത്തില്‍ സഹകരിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയുള്ള ഒരു സാഹചര്യത്തിലാണ് ഇസ്‌ലാമിക പ്രബോധനവുമായി അറേബ്യയില്‍ നിന്ന് മാലിക്ബ്‌നു ദീനാറും സഹയാത്രികരും എത്തുന്നത്.

മാലിക് ദീനാറും ചേരമാന്‍ പെരുമാള്‍ രാജാവും ബന്ധപ്പെട്ട കഥ കുറ്റമറ്റ ചരിത്രയാഥാര്‍ത്ഥ്യമല്ല. മുസ്‌ലിംകള്‍ ഇവിടെ എത്തിയത് എന്നാണെന്ന് തീര്‍ത്ത് പറഞ്ഞുകൂടാ. മാലിക് ദീനാര്‍ സ്വഹാബിയാണെന്നതിന് യാതൊരു രേഖയുമില്ല. ഈ വസ്തുതകളെല്ലാം വെച്ച് നോക്കിയാല്‍ ഹിജ്‌റയുടെ ആദ്യ നൂറ്റാണ്ടില്‍ കേരളതീരത്ത് ഇസ്‌ലാമിക സന്ദേശം എത്തിയിട്ടുണ്ട് എന്ന് മനസ്സിലാക്കാം. കേരള തീരത്ത് എത്തുന്ന ആദ്യ അറബിസംഘമല്ല മാലിക്ബ്‌നു ദീനാര്‍. മറിച്ച് അറബികളും അറബി അറിയാവുന്ന അനേകരും ഉള്ള ഒരു സാഹചര്യത്തില്‍ എത്തിയ പ്രബോധകസംഘത്തിന് ഊഷ്മള സ്വീകരണമാണ് കിട്ടിയത്.

ആദ്യമേ വിശ്വാസ്യത നേടിയ വ്യാപാരികളും പുതുതായെത്തിയ പ്രബോധകരും കേരളക്കാരില്‍ ഏറെ സ്വീകാര്യത നേടാന്‍ പല കാരണങ്ങളുമുണ്ട്. പ്രധാനമായും മുസ്‌ലിംകളുടെ ജീവിതവിശുദ്ധിയും വ്യാപാര രംഗത്തെ സത്യസന്ധതയും തദ്ദേശീയരെ ഹഠാദാകര്‍ഷിച്ചു. വിവാഹബന്ധങ്ങള്‍ മൂലം പലരും തദ്ദേശീയരായി മാറി. ചാതുര്‍വര്‍ണ്യത്തിന്റെ ഭാഗമായി നിലനിന്നിരുന്ന ജാതി വ്യവസ്ഥയും ഉച്ചനീചത്വങ്ങളും കൊണ്ട് ജീവിതം ദുരന്തമായിത്തീര്‍ന്ന തദ്ദേശീയരായ അവര്‍ണ വിഭാഗം ഇസ്‌ലാം സ്വീകരിച്ചതാണ് ഇസ്‌ലാം ത്വരിതഗതിയില്‍ പ്രചാരം നേടാനുള്ള മറ്റൊരു ചാലകശക്തി. കാരണം ഇസ്‌ലാം മനുഷ്യര്‍ക്കിടയിലുള്ള ജാതിവിവേചനത്തിന്റെ മതിലുകള്‍ തകര്‍ത്തെറിഞ്ഞു. ചുരുക്കത്തില്‍ അറബി വ്യാപാരികളും ഇസ്‌ലാമും തദ്ദേശീയ സമൂഹവും വളരെയേറെ ഇഴുകിച്ചേര്‍ന്നു.

സിന്ധ് വഴി ഇന്ത്യയിലേക്ക്

ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാം എത്തിച്ചേര്‍ന്നത് പല കാലങ്ങളിലാണ്; പല വഴിക്ക്. തെക്കേ ഇന്ത്യയില്‍ വിശിഷ്യാ കേരളത്തില്‍ പശ്ചിമതീരത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ അറബികളായ കച്ചവടക്കാരിലൂടെയാണ് ഇസ്‌ലാമിക സന്ദേശം എത്തിച്ചേര്‍ന്നത്. പ്രവാചകന്റെ കാലത്തിനു ശേഷം ഏറെ വൈകാതെ തന്നെ കേരളത്തില്‍ ഇസ്‌ലാം മതം എത്തിയിട്ടുണ്ട് എന്നാണ് പ്രബല വീക്ഷണം.

ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍ ഇസ്‌ലാം എത്തിച്ചേര്‍ന്നത് സിന്ധ് താഴ്‌വരയിലൂടെയാണ്. ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ കിടപ്പ് ഒരു പ്രധാന ഘടകമാണ്. വടക്കുഭാഗത്ത് നീണ്ടുകിടക്കുന്ന ഹിമാലയപര്‍വ്വത നിരകളാണ്. വടക്കുപടിഞ്ഞാറ് സിന്ധുനദീതടങ്ങളിലൂടെയാണ് ഇന്ത്യയില്‍ നിന്ന് പുറത്തേക്കും ഇന്ത്യയിലേക്കും കരമാര്‍ഗ്ഗം എത്തിച്ചേരാനുള്ള മാര്‍ഗം. അറേബ്യയില്‍ ഉടലെടുത്ത ഇസ്‌ലാം മതവും ഇതുവഴിയാണ് ഇന്ത്യയിലേക്കെത്തിച്ചേര്‍ന്നത്.

അമവിഅബ്ബാസി ഭരണകാലത്തെ സുവര്‍ണദശയില്‍ മദ്ധ്യേഷ്യയില്‍ ഇസ്‌ലാമിക സാംസ്‌കാരിക കേന്ദ്രങ്ങളായി മാറിയ ഖാണ്ഡഹാര്‍, ഹറാത്ത്, ബല്‍ഖ് തുടങ്ങിയ നഗരങ്ങളില്‍ നിന്ന് മുസ്‌ലിംകള്‍ ഇന്ത്യയിലേക്ക് കുടിയേറിയിരുന്നു. വാണിജ്യമായിരുന്നു പ്രധാന കാരണം. ഈ വാണിജ്യ ബന്ധങ്ങളിലൂടെയുണ്ടായ സാംസ്‌കാരിക വിനിമയം ഇസ്‌ലാം എന്തെന്നറിയാന്‍ സിന്ധു ഗംഗാസമതലങ്ങളിലുള്ള ജനങ്ങള്‍ക്ക് അവസരം നല്കിയിരിക്കണം. ഇന്നത്തെ രാജസ്ഥാനില്‍ പെട്ട അജ്മീറില്‍ പണ്ഡിതനും സൂഫിയുമായ ശൈഖ് മുഈനുദ്ദീന്‍ ചിശ്തി താമസമാക്കിയിരുന്നു. ചിശ്തിയും ശിഷ്യന്മാരും ഇസ്‌ലാമിക വിശ്വാസാചാരങ്ങള്‍ വെച്ചുപുലര്‍ത്തുകയും അത് ജനങ്ങളിലേക്കെ ത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നതായി ചരിത്രം പറയുന്നു.

മുഹമ്മദ് ഖാസിം, മുഹമ്മദ് ഗസ്‌നി, മുഹമ്മദ് ഗോറി മുതലായ മുസ്‌ലിം ഭരണാധികാരികള്‍ ക്രി. എട്ട്, ഒമ്പത്, പത്ത് നൂറ്റാണ്ടുകളില്‍ മലേഷ്യയില്‍ നിന്ന് ഇന്ത്യയിലെത്തിയതും സിന്ധ് താഴ്‌വരയിലൂടെയാണ്. നീണ്ടകാലം ഇന്ത്യയില്‍ ഭരണം നടത്തിയ മുസ്‌ലിം സുല്‍ത്താന്മാരിലൂടെയും ഇസ്‌ലാം ഇന്ത്യയില്‍ വേരൂന്നി. അഫ്ഗാന്‍ മുതല്‍ അസം വരെയുള്ള പ്രവിശാലമായ ഭൂപ്രദേശം മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായി. അഫ്ഗാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിങ്ങനെ പല രാജ്യങ്ങളിലായി ആ പ്രദേശം മാറി. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമാണ് മുസ്‌ലിംകള്‍. ലോകത്ത് മുസ്‌ലിം ജനസംഖ്യയില്‍ രണ്ടാമതാണ് ഇന്ന് ഇന്ത്യ.

മുൻപത്തെ ലേഖനം ഇബ്‌നു അല്‍ ശാതിര്‍
അടുത്ത ലേഖനം ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History