ഖാരിഉകൾ
ഖാരിഉകൾ ആധുനിക ലോകത്ത് അറിയപ്പെട്ടവർ ഇവരാണ് : ഖാരിഅബ്ദുറഹ്‌മാന്‍ അല്‍ സുദൈസ്, അബ്ദുല്‍ ബാസിത്ത് അബ്ദുസ്സമദ്, അഹ്‌മദ് ബിന്‍ അലി അല്‍അജ്മി ,മിശാരി റാശിദ് അല്‍ അഫാസി.
അബ്ദുറഹ്‌മാന്‍ അല്‍ സുദൈസ്
അബ്ദുല്‍ റഹ്‌മാന്‍ അല്‍ സുദൈസ്. മുഴുവന്‍ പേര് അബ്ദു റഹ്‌മാന്‍ ഇബ്ന്‍ അബ്ദില്‍ അസീസ്. സുഊദി അറേബ്യയിലെ റിയാദില്‍ 1960 ല്‍ ജനിച്ചു. മക്കയിലെ ഹറം പള്ളിയിലെ ഇമാമാണ്. അതിമനോഹരമായി ഖുര്‍ആന്‍ പാരായണം ചെയ്യുന്നതില്‍ പ്രശസ്തനാണ് സുദൈസ്. ‘ഇസ്‌ലാമിക് പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍’ എന്ന പേരില്‍ 2005ല്‍ ദുബൈയിലെ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഇസ്‌ലാമിക ഭീകരവാദത്തിനെതിരെ ശക്തമായി സംസാരിക്കുന്ന പണ്ഡിതനാണ് അസ്സുദൈസ്. സമാധാന സന്ധിസംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ പ്രമുഖനാണ്. തന്റെ പ്രസംഗങ്ങളില്‍ ജൂതന്‍മാര്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചു. ഫലസ്തീനികള്‍ക്കെതിരെ ഇസ്രാഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ഇദ്ദേഹം ശക്തമായി പ്രതിഷേധിച്ചു.
റിയാദിലെ അന്‍സാ ക്ലാന്‍ എന്ന പ്രദേശത്താണ് അസ്സുദൈസ് ജനിച്ചത്. വളര്‍ന്നതും പഠിച്ചതും റിയാദിലാണ്. 12ാം വയസില്‍ അദ്ദേഹം വിശുദ്ധ ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കി. അല്‍ മുതാന ബിന്‍ ഹാരിസ് എലമെന്ററി സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം. ശേഷം 1979ല്‍ റിയാദിലെ സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ ബിരുദം നേടി. 1983ല്‍ റിയാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ശരീഅ ബിരുദവും കരസ്ഥമാക്കി. 1987ല്‍ ഇമാം മുഹമ്മദ് ബിന്‍ സുഊദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. 1995ല്‍ ഉമ്മുല്‍ ഖുറാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ശരീഅയില്‍ പി എച്ച് ഡി കരസ്ഥമാക്കി. ഈ സമയം അദ്ദേഹം റിയാദ് യൂണിവേഴ്‌സിറ്റിയില്‍ അസി. പ്രഫസറായി ജോലി നോക്കുകയായിരുന്നു.
1984ല്‍ തന്റെഇരുപത്തിരണ്ടാമത്തെ വയസിലാണ് സുദൈസ് മസ്ജിദുല്‍ ഹറാമിലെ ഇമാമായി ചുമതലയേല്‍ക്കുന്നത്. 1984 ജൂലൈയില്‍ ആദ്യ ഖുത്തുബ നിര്‍വഹിച്ചു. 2010, 2012 വര്‍ഷത്തില്‍ അദ്ദേഹം ഇന്ത്യ, പാകിസ്താന്‍, മലേഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 2012 മെയ് എട്ടിനാണ് മക്കയിലെയും മദീനയിലെയും ഹറം പള്ളിയുടെ അധ്യക്ഷനായി സുഊദി സര്‍ക്കാര്‍ സൂദൈസിനെ പ്രഖ്യാപിക്കുന്നത്.
അബ്ദുല്‍ ബാസിത്ത് അബ്ദുസ്സമദ്
പ്രസിദ്ധ ഖുര്‍ആന്‍ പാരായണ വിദഗ്ധന്‍. ഈജിപ്തില്‍ ഖിയാനയിലെ അര്‍മിന ്രഗാമത്തില്‍ 1345/1926ല്‍ ജനിച്ചു. ഏഴു വയസ്സായപ്പോള്‍ ഖുര്‍ആന്‍ പാരായണ പരിശീലനം തുടങ്ങി. പത്താം വയസില്‍ ഖുര്‍ആന്‍ മനഃപാഠമാക്കി. ശൈഖ് മുഹമ്മദുല്‍ ഹമ്മാദിയുടെ ശിഷ്യത്വം സ്വീകരിച്ച് ഖുര്‍ആന്റെ ഏഴു പാരായണ രീതികളും അഭ്യസിച്ചു.
1945ല്‍ അല്‍അഖ്‌സര്‍, ഖിനാ എന്നിവിടങ്ങളില്‍ ആദ്യമായി പൊതുസദസ്സില്‍ ഖുര്‍ആന്‍ പാരായണം ചെയ്തു. ഈ സദസില്‍ പങ്കെടുത്ത ഈജിപ്ഷ്യന്‍ പാരായണവിദഗ്ധരുടെ ഉപദേശ്രപകാരം തജ്‌വീദില്‍ ്രപാവീണ്യം നേടി. 1950ല്‍ 24ാം വയസില്‍ കൈറോയില്‍ നടത്തിയ ഒരു മണിക്കൂര്‍ നീണ്ട ഖുര്‍ആന്‍ പാരായണം ശ്രോതാക്കളെ ഇളക്കിമറിച്ചു. റേഡിയോയില്‍ ഖുര്‍ആന്‍ പാരായണത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച തോറും ഈജിപ്ഷ്യന്‍ റേഡിയോ അദ്ദേഹത്തിന്റെ പാരായണംപ്രക്ഷേപണം ചെയ്യാന്‍ തുടങ്ങി. അതോടെ അബ്ദുല്‍ ബാസിത്ത് ഖുര്‍ആന്‍ പാരായണ വിദഗ്ദന്‍ എന്ന നിലയില്‍ ലോകമാകെ അറിയപ്പെട്ടു.
ഖുര്‍ആന്‍ പാരായണാര്‍ഥം നൂറോളം രാജ്യങ്ങളില്‍ പര്യടനം നടത്തിയിട്ടുണ്ട്. അതിനിടയില്‍ ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകള്‍ പഠിച്ചു. 1960ല്‍ മൊറോക്കോ രാജാവ് അദ്ദേഹത്തെ ഉയര്‍ന്ന പുരസ്‌കാരം നല്‍കി ആദരിച്ചു. പാകിസ്താന്‍, ഇന്തോനേഷ്യ, സിറിയ, തുനീഷ്യ, ലബ്‌നാന്‍, ഇറാഖ്, സോമാലിയ തുടങ്ങിയ രാജ്യങ്ങളും മെഡലുകള്‍ സമ്മാനിച്ച് ആദരിച്ചിട്ടുണ്ട്. 1984ല്‍ മൊറോക്കോ രാജാവിന്റെ ആ്രഗഹ്രപകാരം മൊറോക്കോ റേഡിയോക്ക് വേണ്ടി അദ്ദേഹം വര്‍ശിന്റെ (ഏഴ് ഖുര്‍ആന്‍ പാരായണ വിദഗ്ധരിലൊരാളായ നാഫിഇന്റെ ഖുര്‍ആന്‍ പാരായണം നിവേദനം ചെയ്ത വ്യക്തി) നിവേദനമനുസരിച്ച് ഖുര്‍ആന്‍ മുഴുവന്‍ ഓതി റിക്കാര്‍ഡ് ചെയ്തു. കേവലം 10 ദിവസം കൊണ്ടാണ് അബ്ദുല്‍ ബാസിത്ത് ഈ സംരംഭം പൂര്‍ത്തീകരിച്ചത്.
അബ്ദുല്‍ ബാസിത്ത് സ്വന്തം ്രഗാമമായ അര്‍മിനയില്‍ ഒരു പള്ളിയും ദീനീകേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. 1980ല്‍ ഇന്ത്യയിലെ ദാറുല്‍ ഉലൂം ദയൂബന്‍ദിന്റെ നൂറാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തത് അബ്ദുല്‍ ബാസിത്തായിരുന്നു. ഇരുപതാം വയസില്‍ പിതൃവ്യ പു്രതിയെ വിവാഹം ചെയ്തു. 11 പു്രതന്‍മാരും ഒരു പു്രതിയുമുണ്ട്. അബ്ദുല്‍ ബാസിതിന്റെ കര്‍ണാനന്ദകരമായ ഖുര്‍ആന്‍ പാരായണം ്രശവിച്ച് നിരവധി പേര്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. 1988 നവംബര്‍ 20 ബുധനാഴ്ച 62ാമത്തെ വയസില്‍ മരിച്ചു.
അഹ്‌മദ് ബിന്‍ അലി അല്‍അജ്മി
1968 ഫെബ്രുവരി 24 ന് സുഊദി അറേബ്യയിലെ ഖുബാര്‍ പ്രദേശത്താണ് അഹ്‌മദ് ബിന്‍ അലി അല്‍അജ്മി ജനിക്കുന്നത്. മുഹമ്മദ് ബിന്‍ സുഊദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ ശേഷം അജ്മി പാകിസ്താനിലേക്ക് പോയി. ലാഹോര്‍ പബ്ലിക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും പൂര്‍ത്തീകരിച്ചു.
ലോകപ്രശസ്ത ഖാരിഉകളില്‍ ഒരാളായ അജ്മി 1984 ല്‍ അല്‍മുഗീറ മസ്ജിദില്‍ ഇമാമായി നിയമിക്കപ്പെട്ടു. 1985ല്‍ ഖുബാറിലെ ഗ്രേറ്റ് മോസ്‌ക്കിലെ ഇമാമായി. പിന്നീട് ജിദ്ദയിലെ പള്ളിയില്‍ നിയമിക്കപ്പെട്ടു. അജ്മിക്ക് ആറു മക്കളുണ്ട്.
മിശാരി റാശിദ് അല്‍ അഫാസി
ലോക പ്രശസ്തനായ ഖുര്‍ആന്‍ പാരായണ വിദഗ്ധന്‍ (ഖാരിഅ്). മുഴുവന്‍ പേര് ശെയ്ഖ് മിശാരി ബിന്‍ റാഷിദ് അല്‍ഫാസി. അബു നൂറ എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു.
1976 സെപ്തംബര്‍ അഞ്ചിന് കുവൈത്തില്‍ ജനിച്ചു. നിലവില്‍ കുവൈത്തിലെ ഗ്രാന്റ് മസ്ജിദിലെ മുഫ്തി ഇമാമാണ്. മദീനയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഖുര്‍ആന്‍ ആന്റ് ഇസ്‌ലാമിക് സ്റ്റഡീസില്‍ ഉന്നത പഠനം നടത്തി. പത്തു തരം ശബ്ദ വിന്യാസത്തിലൂടെ ഖുര്‍ആന്‍ പാരായണം നടത്താന്‍ കഴിയുന്ന മിശാരി റാഷിദ് അല്‍ അഫാസി ഖുര്‍ആന്‍ വിവര്‍ത്തനത്തില്‍ പ്രത്യേക വൈദഗ്ധ്യം നേടിയിട്ടുണ്ട്.
ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെ ഇദ്ദേഹം നടത്തുന്ന മനോഹരമായ ഖുര്‍ആന്‍ പാരായണം ശ്രോതാക്കള്‍ക്കിടയില്‍ സ്ഥിരപ്രതിഷ്ഠ നേടിയതാണ്. മുഅ്മിന്‍ ടി വിയിലും യൂടൂബിലും അല്‍അഫാസിയുടെ ഖുര്‍ആന്‍ പാരായണം ശ്രവിക്കാനാവും. റമദാന്‍ മാസത്തില്‍ കുവൈത്ത് സിറ്റിയിലെ ഗ്രാന്റ് മസ്ജിദില്‍ തറാവീഹ് നമസ്‌കാരത്തിന് നേതൃത്വം നല്‍കിക്കൊണ്ട് നടത്തുന്ന ഖുര്‍ആന്‍ പാരായണം ശ്രവിക്കാന്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നും വിശ്വാസികള്‍ പള്ളിയില്‍ എത്താറുണ്ട്. അല്‍അഫാസിക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. ഖുര്‍ആന്‍ പാരായണവും ഇസ്‌ലാമിക ചിന്തകളും പ്രചരിപ്പിക്കാനായി അല്‍അഫാസി, അല്‍അഫാസി ക്യൂ എന്നീ പേരികളിലായി സ്വന്തമായി രണ്ട് സാറ്റലൈറ്റ് ചാനലുകള്‍ ഉണ്ട്. തലഅല്‍ ബദ്ര്‍, ഇന്‍ത മീന്‍ എന്നീ രണ്ട് ആല്‍ബങ്ങളും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. ഈജിപ്തിലെ അറബ് ക്രിയേറ്റിവിറ്റി യൂണിയന്റെ അറബ് ക്രിയേറ്റിവിറ്റി ഒസ്‌കാര്‍ അവാര്‍ഡ് 2008ല്‍ അല്‍അഫാസിക്കാണ് സമ്മാനിച്ചത്. ഇസ്‌ലാമിക പഠനരംഗത്ത് ഇദ്ദേഹം നല്‍കിയ മഹത്‌സംഭാവന മാനിച്ച് അവാര്‍ഡ്ദാന ചടങ്ങ് സംഘടിപ്പിച്ചത് അറബ് ലീഗിന്റെ ജനറല്‍ സെക്രട്ടറി ജനറലായിരുന്ന അമീര്‍ മൂസയായിരുന്നു.
2007ല്‍ അമേരിക്കയിലെ ഇര്‍വിനിലെ ഇസ്‌ലാമിക് സെന്ററും കാലിഫോര്‍ണിയയിലെ ഇസ്‌ലാമിക സെന്ററും സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ ഖുര്‍ആന്‍ പാരായണം വെബ്‌സൈറ്റുകളില്‍ സജീവമാണ്.
