ഹോം > മുഹമ്മദ് നബി... > ഫാത്വിമ(റ)

1 മിനിറ്റ് വായിച്ചില്ല

ഫാത്വിമ(റ)

ഉള്ളടക്കം

രോഗം നാള്‍ക്കുനാള്‍ മൂര്‍ച്ഛിച്ചു. പള്ളിയിലേക്ക് പരസഹായത്തോടെ പോകാനോ ഇരുന്നുപോലും നമസ്‌കരിക്കാനോ കഴിയാത്ത വിധം തിരുനബി(സ്വ) ക്ഷീണിച്ചു. ആത്മമിത്രം സിദ്ദീഖുല്‍ അക്ബറിനെ നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ ചുമതലപ്പെടുത്തി അവിടുന്ന് പ്രിയപത്‌നി ആഇശ(റ)യുടെ മടിയില്‍ തലവെച്ച് മയങ്ങി.

അല്പസമയം കഴിഞ്ഞു, രോഗവിവരമാരാഞ്ഞ് പ്രിയ മകള്‍ ഫാത്വിമ(റ) പിതാവിനെ കാണാനെത്തി. അടുത്തിരുന്ന് ഉപ്പയുടെ കരം കവരുമ്പോള്‍ ഫാത്വിമയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. തിരുനബി കണ്ണുതുറന്നു. കരളിന്റെ കഷ്ണത്തെ കണ്ടപ്പോള്‍ ദൂതര്‍ക്ക് നേരിയ ആശ്വാസം തോന്നിയ പോലെ. അവര്‍ സംസാരിച്ചുതുടങ്ങി. സ്വകാര്യത നല്‍കിയെന്നോണം പത്‌നി ആഇശ അവിടെ നിന്നെഴുന്നേറ്റ് മാറി നിന്നു. പിരിയാന്‍ നേരം മകളുടെ കാതില്‍ തിരുനബി ഒരു സ്വകാര്യം പറഞ്ഞു.

Fathima bint Muhammed

പറഞ്ഞു തീര്‍ന്നില്ല, ഫാത്വിമ കരയാന്‍ തുടങ്ങി. അടുത്ത നിമിഷം മറ്റെ ചെവിയിലും പറഞ്ഞു. വേറെയും സ്വകാര്യം. അപ്പോള്‍ അവളുടെ ചുണ്ടില്‍ പുഞ്ചിരി തെളിഞ്ഞു.

പിരിഞ്ഞിറങ്ങുമ്പോള്‍ ആഇശ(റ) ചോദിച്ചു. ”എന്തായിരുന്നു ഫാത്വിമാ ഉപ്പ പറഞ്ഞത്?”
ഫാത്വിമയുടെ മറുപടി. ‘അതൊരു സ്വകാര്യം’, (തിരുദൂതരുടെ മരണത്തിനുശേഷം ഫാത്വിമ അതു പറഞ്ഞു.)
”ഈ രോഗത്തില്‍ ഞാന്‍ അല്ലാഹുവിങ്കലേക്ക് യാത്രയാവും എന്നാണ് ആദ്യം ഉപ്പ പറഞ്ഞത്. അപ്പോള്‍ ഞാന്‍ കരഞ്ഞു. മരണശേഷം എന്റെ കുടുംബത്തില്‍ നിന്ന് ആദ്യം എന്റെയടുത്തെത്തുക നീയായിരിക്കും.” അപ്പോള്‍ ഞാന്‍ പുഞ്ചിരിച്ചു. (ആഇശയില്‍ നിന്ന് ബുഖാരി ഉദ്ധരിച്ചത്).

മൂന്ന് ആണ്‍മക്കള്‍ ശൈശവത്തിലും മൂന്ന് പെണ്‍മക്കള്‍ യൗവനത്തിലും ദൈവവിധിയില്‍ വിടചൊല്ലിയപ്പോള്‍ മരണംവരെ നബി(സ്വ)യുടെ ഇഷ്ട വാത്സല്യങ്ങള്‍ അനുഭവിച്ച മകള്‍, അതായിരുന്നു ഫാത്വിമ(റ).

നബിക്ക് 35 വയസ്സുള്ളപ്പോള്‍, കൃത്യമായിപ്പറഞ്ഞാല്‍ കഅ്ബ പുനര്‍നിര്‍മാണവേളയിലാണ് ഫാത്വിമയുടെ ജനനം. ഹജറുല്‍ അസ്‌വദ് യഥാസ്ഥാനത്ത് വെച്ച് ഖുറൈശികള്‍ക്കിടയിലെ യുദ്ധസമാനവേളക്ക് പരിഹാരമുണ്ടാക്കി വീട്ടിലെത്തിയ നബിയെ സ്വീകരിച്ചത് ഫാത്വിമയുടെ ജനനവാര്‍ത്തയായിരുന്നു.

സുന്ദരിയായ ഫാത്വിമ സഹ്‌റാഅ് എന്ന പേരിലും അറിയപ്പെട്ടു. കളിക്കൂട്ടുകാരനും നാലാം ഖലീഫയുമായ അലിയ്യുബ്‌നു അബീത്വാലിബായിരുന്നു ഭര്‍ത്താവ്. ഈ ദാമ്പത്യത്തില്‍ അഞ്ചു മക്കള്‍ പിറന്നു. ഹസന്‍, ഹുസൈന്‍, മുഹ്‌സിന്‍, സൈനബ,് ഉമ്മുകുല്‍സൂം. നബി മരിച്ച് ആറാം മാസം ദൂതരുടെ പ്രവചനം യാഥാര്‍ഥ്യമായി ഫാത്വിമയും അന്ത്യശ്വാസം വലിച്ചു.

നബിയുടെ സ്‌നേഹം പോലെത്തന്നെ ശിക്ഷണവും വേണ്ടുവോളം കിട്ടി ഫാത്വിമക്ക്. മറ്റു മക്കളായ സൈനബും റുഖിയയും ഉമ്മുകുല്‍സൂമും അവരുടെ ഭര്‍തൃവീടുകളിലായിരുന്നു. അതിനാല്‍ ദൂതരുടെയും ഖദീജയുടെയും പരിലാളന ഫാത്വിമക്ക് മാത്രമായിരുന്നു.

യാത്രകളോ യുദ്ധങ്ങളോ കഴിഞ്ഞ് മദീനയില്‍ തിരിച്ചെത്തുന്ന നബി പള്ളിയില്‍ കയറി നമസ്‌കരിച്ച ശേഷം ആദ്യം പോയിരുന്നത് ഫാത്വിമയെയും മക്കളെയും കാണാനായിരുന്നു. ഹസനും ഹുസൈനും ജീവനായിരുന്നു ദൂതര്‍ക്ക്.

എന്നാല്‍ സത്യനിഷേധികളുടെ മര്‍ദനങ്ങളും ഫാത്വിമക്ക് കാണേണ്ടിയും സഹിക്കേണ്ടിയും വന്നു.

ഉഖ്ബത്ത് ചാര്‍ത്തിയ ഒട്ടകക്കുടലുകള്‍ക്കടിയില്‍പ്പെട്ട് സുജൂദില്‍ നിന്നെഴുന്നേല്‍ക്കാന്‍ പാടു പെടുന്ന പിതാവിന് സഹായവുമായെത്തിയത് ഈ മകളായിരുന്നു. ഖുറൈശികളുടെ ബഹിഷ്‌കരണ കാലത്ത് ശിഅ്ബുഅബീത്വാലിബ് കുന്നില്‍ നബിയും സ്വഹാബികളും ദുരിതജീവിതം നയിക്കുമ്പോള്‍ ഫാത്വിമ ബാലികയാണ്. ഹിജ്‌റവേളയില്‍ ശത്രുക്കളുടെ ആക്രമണത്തില്‍ ഒട്ടകം നഷ്ടപ്പെട്ടതിനാല്‍ മരുഭൂമിയിലൂടെ നടന്നാണ് ഫാത്വിമയും കൂട്ടരും മദീനയിലെത്തിയത്.

ഉമ്മ ഖദീജയും സഹോദരിമാരായ റുഖിയയും ഉമ്മുകുല്‍സൂമും സൈനബും ഒടുവില്‍ പ്രിയ പിതാവും മരിക്കുന്നത് തീരാവേദനയായി ഫാത്വിമക്ക്. അപ്പോഴെല്ലാം സാന്ത്വനമേകി ഒപ്പമുണ്ടായിരുന്നത് അലി(റ)യായിരുന്നു.

മാതൃകാ ധന്യമായിരുന്നു ആ ദാമ്പത്യം. വിവാഹത്തിന്റെ ഒന്നാം സന്ധ്യയില്‍ വധൂവരന്മാരെ ആശംസിച്ചു മടങ്ങുമ്പോള്‍ തിരുനബി മകളെ സമാധാനിപ്പിച്ച് പറഞ്ഞത് പില്ക്കാലത്ത് അലി ജീവിതം കൊണ്ട് കാണിച്ചുതന്നു.

‘മകളേ, വിഷമിക്കരുത്. ദൃഢവിശ്വാസമുള്ള ഒരാളുടെ പക്കലാണ് ഞാന്‍ നിന്നെ ഏല്പിച്ചിരിക്കുന്നത്. അവന്റെ സൂക്ഷിപ്പ് സ്ഥാനത്താണ് നീ. നമ്മുടെ കുടുംബത്തില്‍ അവനോളം സന്മനസ്സും സ്വഭാവമഹിമയും മറ്റാര്‍ക്കുമില്ല.

വറുതിയുടെ കാലത്ത് സഹിച്ചുകഴിഞ്ഞു അവര്‍. ക്ഷേമകാലത്ത് സംതൃപ്തിയോടെയും. ഒരിക്കല്‍ ഫാത്വിമ പിതാവിനോട് വീട്ടുജോലിക്ക് ഒരു സഹായിയെ ആവശ്യപ്പെട്ടു. നല്‍കിയില്ല, പകരം ഉപദേശമാണ് നല്‍കിയത്. മറ്റൊരിക്കല്‍ ഇങ്ങനെ മുന്നറിയിപ്പും നല്‍കി. ”ഫാത്വിമാ എന്റെ ധനത്തില്‍ നിന്ന് നീ ചോദിച്ചോളൂ, ഞാന്‍ തരാം എന്നാല്‍ പരലോകത്ത് അല്ലാഹുവില്‍ നിന്ന് നിനക്കെന്തെങ്കിലും ചെയ്തുതരാന്‍ എന്നെക്കൊണ്ടാവില്ല.”

ഹിജ്‌റ വര്‍ഷം പതിനൊന്ന് റമദാനില്‍ മരിക്കുമ്പോള്‍ 29 വയസ്സായിരുന്നു മഹതിക്ക്. ഭര്‍ത്താവ് അലി(റ) അന്ത്യകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ബഖീഇലാണ് അന്ത്യ നിദ്ര.

മുൻപത്തെ ലേഖനം ഫൈറൂസ് അദ്ദൈലമി(റ)
അടുത്ത ലേഖനം ഫാത്വിമ ബിന്‍ത് വലീദ്ബ്‌നു മുഗീറ(റ)

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History