1 മിനിറ്റ് വായിച്ചില്ല

കേരളം ഉണരുന്നു

കൊളോണിയല്‍ ഭരണ മേല്‍ക്കോയ്മയില്‍ സൈനിക അടിച്ചമര്‍ത്തലുകളും മിഷനറികളുടെ ധൈഷണികാധിനിവേശവും നീണ്ടുപോയത് നിമിത്തം കേരളത്തിലെ മുസ്‌ലിംകളുടെ നില വല്ലാതെ പിന്നോട്ടടിച്ചു. മുസ്‌ലിംകള്‍ക്കിടയിലെ പേരിനു മാത്രമുള്ള നേതൃത്വമാകട്ടെ യാഥാസ്ഥിതിക മനോഭാവമുള്ള പ്രാദേശിക പണ്ഡിതന്‍മാരില്‍ നിക്ഷിപ്തമായി. സമൂഹത്തിന്റെ പൊതുധാരയില്‍ നിന്ന് മുസ്‌ലിംകള്‍ അന്യം നിന്ന പോലെയായി. കോളനിവാഴ്ച ഏറെ പിടി മുറുക്കിയ മലബാറില്‍ (ഇന്നത്തെ ഉത്തര കേരളം) സ്ഥിതി കൂടുതല്‍ ദയനീയമായിരുന്നു. മാതൃഭാഷയില്‍ പോലും നിരക്ഷരരായി അവര്‍ കഴിഞ്ഞു കൂടി. സാമൂഹിക പിന്നാക്കാവസ്ഥ മാത്രമായിരുന്നില്ല അതിനു കാരണം. യാഥാസ്ഥിതിക സമീപനത്തിന്റെ മതവിരുദ്ധ നീക്കവും കൂടിയായിരുന്നു. മലയാളം പഠിക്കല്‍ നിഷിദ്ധമെന്നും ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നും മുസ്‌ലിം സമൂഹം ധരിച്ചു വശായി. പണ്ഡിതന്‍മാര്‍ അങ്ങനെ പഠിപ്പിച്ചു.

മധ്യനൂറ്റാണ്ടുകളില്‍ ഈ അപചയം സംഭവിച്ചത് മുസ്‌ലിംകള്‍ക്കു മാത്രമല്ല, ചാതുര്‍വര്‍ണ്യമെന്ന വിശ്വാസത്തിന്റെയും ബ്രാഹ്‌മണ മേധാവിത്വത്തിന്റെയും ഫലമായി കേരളത്തിലെ ഈഴവാദി പിന്നാക്കക്കാരും ഹരിജനങ്ങള്‍ എന്ന് വിളിക്കപ്പെട്ടിരുന്ന ദളിതരും ഹൈന്ദവ സമൂഹത്തില്‍ പിന്നാക്കക്കാരായി നിലകൊണ്ടു. ഐത്താചാരണം നിമിത്തം പൊതുസമൂഹത്തിലേക്കുള്ള സ്വതന്ത്രപ്രവേശം ഈ വലിയ ജനവിഭാഗത്തിന് തടയപ്പെട്ടു. ഹൈന്ദവ ദര്‍ശനങ്ങള്‍ തെറ്റായി വായിക്കപ്പെട്ടതും നേതൃത്വത്തിലിരുന്ന വരേണ്യവിഭാഗത്തിന്റെ ചൂഷണ മനസ്ഥിതിയുമാണവരെ പിന്നോട്ടു തള്ളിയത്. ഹൈന്ദവ സമൂഹത്തില്‍ താരതമ്യേന മുന്നാക്കം നിന്നിരുന്ന നായര്‍ വിഭാഗത്തിലെ അത്യാചാരങ്ങള്‍ക്ക് അതിരില്ലായിരുന്നു. സവര്‍ണ വിഭാഗത്തില്‍ പോലും സ്ത്രീ ജനങ്ങള്‍ക്ക് അസ്തിത്വമില്ലാത്ത സാമൂഹിക വ്യവസ്ഥയായിരുന്നു നിലവിലുണ്ടായിരുന്നത്.

പതിനാലു മുതല്‍ പതിനേഴു വരെ നൂറ്റാണ്ടുകളില്‍ യൂറോപ്പില്‍ നടന്ന നവോത്ഥാന (renaissance)ത്തില്‍ നിന്ന് വ്യത്യസ്തമായി, പത്തൊന്‍പത് ഇരുപത് നൂറ്റാണ്ടുകള്‍ കേരളത്തിന്റെ നവോത്ഥാന കാലഘട്ടമായിരുന്നു. വിവിധ സമുദായങ്ങള്‍ക്കിടയില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു കൊണ്ട് സാമൂഹിക മാറ്റങ്ങള്‍ക്കും നവജാഗരണങ്ങള്‍ക്കും വേണ്ടി നിരവധി മഹാരഥന്‍മാര്‍ കര്‍മരംഗത്തിറങ്ങിയിട്ടുണ്ട്. ശ്രീ നാരായണ ഗുരു(1854-1928), മഹാ കവി കുമാരനാശാന്‍(1873-1924), ഒയ്യാരത്ത് ചന്തുമേനോന്‍(1847-1899), വി.ടി.ഭട്ടതിരിപ്പാട് (1896-1982), അയ്യന്‍ കാളി(1863-1941), ചട്ടമ്പി സ്വാമികള്‍(1853-1924), സനാഉല്ലാ മഖ്തി തങ്ങള്‍ (1847-1912), വക്കം അബ്ദുല്‍ ഖാദര്‍ മൗലവി(1873-1932) മുതലായവര്‍ അവരില്‍ എടുത്തു പറയേണ്ടവരാണ്. ഇന്ന് ഇന്ത്യന്‍ സമൂഹങ്ങളില്‍ ‘പ്രബുദ്ധ കേരളം’ എന്ന് വിശേഷിക്കപ്പെടാന്‍ കാരണമായത് കഴിഞ്ഞ ഒരു നൂറ്റാണ്ടായി നടന്നുവരുന്ന സമഗ്ര ജാഗരണവും സാമൂഹിക നവോത്ഥാനവും ആയിരുന്നു.

കേരള മുസ്‌ലിംകള്‍ നവോത്ഥാനത്തിന്റെ പാതയില്‍

ക്രിസ്താബ്ദം പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളില്‍ ലോകത്തിന്റെ വിവിധ കോണുക ളില്‍ തുടക്കം കുറിച്ച ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങളുടെ അലയൊലികള്‍ ഇന്ത്യയിലും എത്തിച്ചേര്‍ന്നു. അറേബ്യന്‍ ഉപദ്വീപില്‍ ഇസ്‌ലാമിക നവോത്ഥാനവുമായി രംഗത്തു വന്ന മഹാപണ്ഡിതന്‍ ശൈഖ് മുഹമ്മദ് ബ്‌നു അബ്ദില്‍ വഹ്ഹാബ് (1703-1792)ന്റെ സമകാലികനും സതീര്‍ഥ്യനുമായിരുന്ന ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി(1703-1763) ഡല്‍ഹി കേന്ദ്രമാക്കി ഉത്തരേന്ത്യയില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അഫ്ഗാന്‍ മുതല്‍ ബര്‍മ (ഇന്നത്തെ മ്യാന്‍മര്‍)വരെ വ്യാപിച്ചു കിടന്ന മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു സിന്ധുഗംഗ സമതലം. പതിനാറാം നൂറ്റാണ്ടില്‍, മുജദ്ദിദ് അല്‍ഫ്ഥാനി എന്ന പേരിലറിയപ്പെട്ടിരുന്ന അഹ്‌മദ് സര്‍ഹിന്ദി (1564-1622) ദഅ്‌വത്ത് പ്രവര്‍ത്തനം കൊണ്ട് വിപ്ലവം സൃഷ്ടിച്ച പ്രദേശമായിരുന്നു ഡല്‍ഹിയും പരിസര പ്രദേശങ്ങളും. അതിന്റെ തുടര്‍ച്ചയായാണ് ശാഹ് വലിയ്യുല്ലാഹി നിര്‍വഹിച്ചത്. അദ്ദേഹത്തിന്റെ മക്കളും പേരമക്കളും ആ ദൗത്യം ഏറ്റെടുത്തു. അത് വഹാബി മൂവ്‌മെന്റ് എന്ന വലിയ മുന്നേറ്റമായി. ഉത്തരേന്ത്യയില്‍ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ പോലും ഉണര്‍വ്വേകിയ വഹാബി മൂവ്‌മെന്റ് ബ്രിട്ടീഷുകാര്‍ സൈനിക ശക്തി കൊണ്ട് അടിച്ചൊതുക്കുകയായിരുന്നു. ആ മൂവ്‌മെന്റിന്റെ ബാക്കിപത്രമാണ് 1847ലെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് ബ്രിട്ടീഷുകാര്‍ തന്നെ നിരീക്ഷിക്കുന്നുണ്ട്. 19ാം നൂറ്റാണ്ട് നിറഞ്ഞുനിന്ന സര്‍ സയ്യിദ് അഹ്‌മദ് ഖാന്‍ (1817-1898), ഇരുപതാം നൂറ്റാണ്ടില്‍ ജ്വലിച്ചു നിന്ന അല്ലാമാ ഇഖ്ബാല്‍ (1877-1938) തുടങ്ങിയവരെല്ലാം ആ മഹാമുന്നേറ്റത്തിന്റെ തുടര്‍ച്ചയില്‍ പങ്കാളികളായിരുന്നു.

ഉത്തരേന്ത്യയിലെ ഇസ്‌ലാഹീ മൂവ്‌മെന്റില്‍ നിന്ന് വെളിച്ചം കിട്ടിയ സയ്യിദ് അഹ്‌മദ് ദഹ്‌ലവിയും ഇസ്മാഈല്‍ ദഹ്‌ലവിയും പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ആലപ്പുഴയിലെത്തി. ഗുജറാത്തില്‍ നിന്നും മറ്റും വന്ന് താമസമാക്കിയ അനേകം സേട്ട് കുടുംബങ്ങള്‍ കൊച്ചിയിലും ആലപ്പുഴയിലും ഉണ്ടായിരുന്നു. സയ്യിദ് അഹ്‌മദും മറ്റും ഇവര്‍ക്കിടയില്‍ ഇസ്‌ലാമിക സന്ദേശം പ്രചരിപ്പിച്ചു. കൊച്ചി സേട്ടുമാരുടെ പള്ളിയില്‍ കര്‍ണാടകയിലെ ബട്കല്‍കാരനായ അബ്ദുല്‍ കരീം മൗലാന ഖാദിയും ഖത്തീബുമായിരുന്നു. അദ്ദേഹമാകട്ടെ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയയുടെ ആശയാദര്‍ശക്കാരനായിരുന്നു. ഇബ്‌നു തൈമിയയുടെ അല്‍ അഖീദതുല്‍ വാസ്വിതിയ്യ, അല്‍ ഫുര്‍ഖാന്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ക്ക് അദ്ദേഹം വിശദീകരണം എഴുതി. വിശുദ്ധ ഖുര്‍ആനും നബിചര്യയും ജനങ്ങളെ പഠിപ്പിക്കാന്‍ തുടങ്ങി. സ്വാതന്ത്ര്യസമര സേനാനിയും ഉത്പതിഷ്ണുവുമായിരുന്ന ഇ.മൊയ്തു മൗലവിയുടെ പിതാവ് മരക്കാര്‍ മുസല്യാര്‍ അബ്ദുല്‍ കരീം മൗലാനയുടെ ശിഷ്യനായിരുന്നു.

മലബാറിലാകട്ടെ മമ്പുറത്ത് താമസമാക്കിയ സയ്യിദ് അലവി തങ്ങള്‍ (1752-1845) ഹദര്‍ മൗത് സ്വദേശിയായിരുന്നു. അദ്ദേഹം തൗഹീദിലധിഷ്ഠിതമായ ജീവിതം നയിച്ചു. അന്ധവിശ്വാസങ്ങള്‍ക്കെതിരെ സമുദായത്തിനകത്തും ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ സമൂഹത്തിലും പൊരുതിയ ബാഅലവി തങ്ങള്‍ കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിന് വിത്തു പാകിയവരില്‍ പ്രധാനിയാണ്. അതേ പാത തന്നെ കൂടുതല്‍ ശക്തിയോടെ പിന്തുടര്‍ന്ന അദ്ദേഹത്തിന്റെ മകന്‍ സയ്യിദ് ഫദ്ല്‍ പൂക്കോയ തങ്ങള്‍ (1824-1903) മുസ്‌ലിംകള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ ജനസ്വാധീനം തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ നാടു കടത്തുകയായിരുന്നു. മുസ്‌ലിം സമൂഹത്തില്‍ നടമായിരുന്ന അനാചരങ്ങളിലൊന്നായ നേര്‍ച്ചോത്‌സവങ്ങള്‍ക്കെതിരെ ഫദ്ല്‍ പൂക്കോയ തങ്ങള്‍ നല്‍കിയ മതവിധി (ഫത്‌വാ) പ്രസിദ്ധ ചരിത്രകാരന്‍ കെ.കെ.മുഹമ്മദ് അബ്ദുല്‍ കരീം ‘മഹത്തായ മാപ്പിള ചരിത്ര’ത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സയ്യിദ് ഫദ്ല്‍ പൂക്കോയ തങ്ങളുടെ മലയാളത്തിലുള്ള ഖുതുബയാണ് ബ്രിട്ടുഷുകാരെ ഭയപ്പെടുത്തിയിരുന്നത്. ലോഗന്റെ ഡയറിയിലും മലബാര്‍ ഗസറ്റിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തെ തൊട്ടുണര്‍ത്തിയ നവോത്ഥാന പാതയില്‍ മുന്നില്‍ നടന്ന മഹാ മനീഷിയാണ് സയ്യിദ് സനാഉല്ലാഹ് മഖ്തി തങ്ങള്‍. കര്‍ണാടകയില്‍ നിന്നു വന്ന് പൊന്നാനിയില്‍ താമസമാക്കിയ (എഡി. 1800) സയ്യിദ് മുഹമ്മദ് സഖാഫ് തങ്ങളുടെ പൗത്രനാണ് സനാഉല്ലാഹ് മക്തി തങ്ങള്‍ (1847-1912). ക്രൈസ്തവ പാതിരിമാര്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സഹായത്തോടെ ക്രിസ്തീയത പ്രചരിപ്പിക്കുകയും ഇസ്‌ലാമിനെ ഭത്‌സിക്കുകയും ചെയ്തു കൊണ്ട് വന്‍ പ്രചാരണങ്ങള്‍ നടത്തിയിരുന്ന കാലം. അതിനെ പ്രതിരോധിക്കാന്‍ മുസ്‌ലിംകളില്‍ ഒരു പണ്ഡിതനും തയ്യാറാവാത്ത സന്ദര്‍ഭത്തില്‍ മക്തി തങ്ങള്‍ രംഗത്തു വരികയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗം (സാള്‍ട്ട് ഇന്‍സ്‌പെക്ടര്‍) രാജിവെച്ച് ദഅ്‌വത്ത് രംഗത്ത് സജീവമായി. മുസ്‌ലിംകള്‍ക്കിടയിലാകട്ടെ അജ്ഞതയും അന്ധവിശ്വാസവും അനാചാരങ്ങളും കൊടികുത്തി വാഴുകയായിരുന്നു. പ്രഭാഷണം വഴിയും ‘സത്യപ്രകാശം’, ‘പരോപകാരം’ മുതലായ പ്രസിദ്ധീകരണങ്ങള്‍ വഴിയും മക്തി തങ്ങള്‍ മുസ്‌ലിംകളെ ധൈഷണികമായി ഉണര്‍ത്തി. ക്രൈസ്തവയ്‌ക്കെതിരെ അദ്ദേഹം രചിച്ച കൃതികള്‍ക്ക് മറുപടി പറയാന്‍ പാതിരിമാര്‍ അശക്തരായിരുന്നു, അന്നും ഇന്നും.

1922ല്‍ മരണപ്പെട്ട വടുതലക്കാരന്‍ മാഹിന്‍ ഹമദാനിയുടെ ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ ബാക്കിപത്രമാണ് ആലപ്പുഴ ലജ്‌നത്തുല്‍ ഇസ്‌ലാം സംഘവും അവിടത്തെ സ്ഥാപനങ്ങളും.

പത്തൊന്‍പാതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ തിരുവിതാംകൂറില്‍ ഉയര്‍ന്നു വന്ന പ്രകാശ ഗോപുരമായിരുന്നു വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി (1873-1932). തിരുവിതാം കൂര്‍ രാജകൊട്ടാരത്തിലെ ദുര്‍ഭരണത്തിനെതിരെയും മുസ്‌ലിം സമുദായത്തിലെ അന്ധവിശ്വാസങ്ങള്‍ ക്കെതിരെയും ഒന്നിച്ചു പടപൊരുതിയ മഹാനായിരുന്നു വക്കം മൗലവി. പത്രപ്രസിദ്ധീകരണ ങ്ങളായിരുന്നു അദ്ദേഹത്തിന്റെ ആയുധം. സ്വദേശാഭാമാനി പത്രം വിശ്വപ്രസിദ്ധമാണ്. ഈജിപ്തില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ‘അല്‍ മനാര്‍’ അറബി മാസികയും അതിന്റെ പ്രസാധകന്‍ മുഹമ്മദ് റഷീദ് റിദാ(1865-1935)യുമായിരുന്നു വക്കം മൗലവിയുടെ ആദര്‍ശ വഴികാട്ടി. റശീദ് റിദായുമായി മൗലവി നിരന്തരം ബന്ധപ്പെട്ടിരുന്നു. വക്കംമൗലവിയുടെ ലേഖനങ്ങള്‍ അല്‍മനാറില്‍ ഈജിപ്തിലും റശീദ് റിദായുടെ ചിന്തകള്‍ കേരളത്തിലും വെളിച്ചം കണ്ടു.

ചുരിക്കിപ്പറഞ്ഞാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഉത്തരേന്ത്യയിലും മുസ്‌ലിംകള്‍ക്കിടയിലുണ്ടായ ജാഗരണമാണ്, കേരളത്തിലെ മുസ്‌ലിം സമൂഹത്തെ മതപരമായും ഭൗതികമായും പുരോഗതിയിലേക്കെത്തിച്ച നവോത്ഥാന പാതയിലേക്ക് നയിച്ചത്.

നവോത്ഥാനത്തിന്റെ നൂറ്റാണ്ട്

ഇരുപതാം നൂറ്റാണ്ട് അക്ഷരാര്‍ഥത്തില്‍ കേരള മുസ്‌ലിംകളുടെ നവോത്ഥാനത്തിന്റെ കാലഘട്ടമായിരുന്നു. മുസ്‌ലിം സമൂഹത്തില്‍ ഇന്നു കാണുന്ന സകലമാന ഉത്ഥാനവും ജാഗരണവും പുരോഗതിയും കൈവരിച്ചത് ഈ കാലഘട്ടത്തിലാണ്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ മുസ്‌ലിംകളുടെ സാമൂഹിക സ്ഥിതി അതി ദയനീയമായി നില്‍ക്കുമ്പോള്‍ കേരളത്തിലെ മുസ്‌ലിംകള്‍ എല്ലാ നിലയിലും പ്രബുദ്ധത കൈവരിക്കാന്‍ കാരണം കഴിഞ്ഞ ഒരു നൂറ്റാണ്ടില്‍ ഇവിടെ നടന്ന ജാഗരണമായിരുന്നു. ഇതിന്റെ ആകത്തുകയാണ് നവോത്ഥാനം എന്നത്.

നവോത്ഥാനത്തിന് ഒരു സ്റ്റാര്‍ട്ടിംഗ് പോയിന്റില്ല. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ അവിടവിടെ കാണപ്പെട്ട മഹാമനുഷ്യരുടെ സമര്‍പ്പിത മുന്നേറ്റങ്ങള്‍ക്ക് തുടര്‍ച്ചയും സംഘടിത രൂപവും കൈവന്നപ്പോള്‍ അത് സമുദായത്തിന്റെ സമഗ്രപുരോഗതിയായി മാറി. പുരോഗതിയുടെ ഈ സമഗ്രതയാണ് നവോത്ഥാനം. ഏതെങ്കിലും നേതാവോ പണ്ഡിതനോ സാമൂഹികപ്രവര്‍ത്തകനോ താന്‍ നവോത്ഥാനപ്രവര്‍ത്തനം നടത്തുകയാണെന്ന് പറഞ്ഞിട്ടില്ല. നവോത്ഥാനം എന്ന പേരില്‍ ഒരു സംഘടനയോ പ്രസ്ഥാനമോ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. സമൂഹത്തില്‍ സമഗ്രതല സ്പര്‍ശിയായ പുരോഗതി കൈവരിക്കുമ്പോഴേ അത് നവോത്ഥാനമാകൂ.

കേരളത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ വളര്‍ത്തിയെടുത്ത പരിവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. പ്രഥമവും പ്രധാനവുമായി നടന്നത് വിശുദ്ധ ഖുര്‍ആനിലേക്കുള്ള തിരിച്ചു പോക്കായിരുന്നു. ഖുര്‍ആനും സുന്നത്തുമാണ് തങ്ങളുടെ ജീവിതമെന്ന് മുസ്‌ലിംകള്‍ മനസാവാചാ കര്‍മണാ അംഗീകരിച്ചു തുടങ്ങിയപ്പോള്‍ ഇതര രംഗങ്ങളിലും പരിവര്‍ത്തനത്തിന്റെ നാമ്പുകള്‍ വിടര്‍ന്നു. നാട്ടാചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കുമപ്പുറം പ്രമാണബദ്ധമായ ജീവിതം നയിക്കണമെന്ന ബോധവത്കരണമാണ് ആദ്യം നടത്തിയത്. അതിന്നായി മതപഠനത്തിന് പ്രാമുഖ്യം നല്‍കി. നവോത്ഥാനത്തിന്റെ ഊടും പാവുമായി വര്‍ത്തിച്ച ഘടകങ്ങള്‍ ഇവയായിരുന്നു. (ഒന്ന്), വിശുദ്ധ ഖുര്‍ആനിലൂടെയുള്ള മതപഠനം. (രണ്ട്), മതപഠനത്തോടൊപ്പം പൊതു വിദ്യാഭ്യാസം. (മൂന്ന്), വിശ്വാസവും അനുഷ്ഠാനവും സമൂഹക്ഷേമ പ്രവര്‍ത്തനങ്ങളും ഒന്നിച്ച് നീങ്ങി. (നാല്), സമൂഹത്തിന്റെ അര്‍ധഭാഗമായ സ്ത്രീ ശാക്തീകരണം. (അഞ്ച്), മത നിരപേക്ഷതയിലൂന്നിയ രാഷ്ട്രീയ പ്രബുദ്ധത. (ആറ്), വ്യക്തമായ ലക്ഷ്യബോധത്തോടെയുള്ള സംഘടിത മുന്നേറ്റവും ആസൂത്രണങ്ങളും. (ഏഴ്), മത-ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. (എട്ട്), സാക്ഷരതയ്‌ക്കൊപ്പം നിറഞ്ഞു നിന്ന പത്രപ്രസിദ്ധീകരണങ്ങളും കനപ്പെട്ട ഗ്രന്ഥങ്ങളും. (ഒന്‍പത്), ഇതര മതവിഭാഗങ്ങളുമായുള്ള അടുത്ത ബന്ധം. (പത്ത്), ദിശാബോധമുള്ള, നിഷ്‌കാമകര്‍മ യോഗികളായ മഹത്തുക്കളുടെ നേതൃത്വം.

ഇവയെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ഇതര വിഭാഗങ്ങള്‍ക്കൊപ്പം മുസ്‌ലിം സമുദായവും സമുദായത്തിന്റെ മുഖ്യധാരയില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ കെല്പു കൈവരിച്ചുവെന്നതാണ് ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ സന്ദേശം.

നവോത്ഥാനം: സംഘടിത രൂപത്തിലേക്ക്

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കേരളമുസ്‌ലിംകള്‍ക്കിടയില്‍ ആരംഭം കുറിച്ച നവോത്ഥാന ചിന്തകള്‍ ഒറ്റപ്പെട്ടതും പണ്ഡിതന്‍മാരായ വ്യക്തികളില്‍ കേന്ദ്രീകൃതവുമായി രുന്നു. ഏതൊരു സംരംഭവും ജനകീയമായ കൂട്ടായ്മകള്‍ ഉണ്ടായാല്‍ മാത്രമേ തഴച്ചു വളരൂ. മുസ്‌ലിംകളുടെ ഉന്നമനത്തിനായി ഒരു കൂട്ടായ ശ്രമവും ആ കാലഘട്ടങ്ങളില്‍ ഉണ്ടായിരുന്നില്ല. അവിടവിടെയായി ഒറ്റപ്പെട്ട കൂട്ടായ്മകള്‍ ഉണ്ടാവാന്‍ തുടങ്ങിയതോടെയാണ് മുസ്‌ലിംകളുടെ ഉയിര്‍ത്തെഴുന്നേല്‍പ് ആരംഭിച്ചത്. പക്ഷേ അത് വളരെ മന്ദഗതിയിലായിരുന്നു. അവയില്‍ പലതിനും തുടര്‍ച്ചയോ വളര്‍ച്ചയോ ഉണ്ടായില്ല.

വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി മുന്‍കൈയെടുത്ത് സ്ഥാപിച്ച തിരുവിതാംകൂര്‍ മുസ്‌ലിം സഭയും(1910) ചിറയിന്‍കീഴ് താലൂക്ക് മുസ്‌ലിം സഭയും അദ്ദേഹത്തിന്റെ സമകാലികന്‍ കൂടിയായ മാഹിന്‍ ഹമദാനി ആലപ്പുഴയില്‍ രൂപം നല്‍കിയ ലജ്‌നത്തുല്‍ ഇസ്‌ലാം സഭയും (1915) ഇത്തരത്തിലുള്ള കൂട്ടായ്മകളുടെ തുടക്കമായിരുന്നു. എന്നാല്‍ യാഥാസ്ഥിതികരായ മുസ്‌ലിം സമുദായത്തിന്റെ ഭാഗത്തു നിന്നുമുണ്ടായ ശക്തമായ എതിര്‍പ്പു മൂലം മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. കൊച്ചിയില്‍ സ്ഥാപിതമായ മുസ്‌ലിം എഡ്യുക്കേഷന്‍ അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടതും ഇക്കാലത്തു തന്നെ. ഇതേ കാലത്ത് കൊല്ലത്ത് ധര്‍മപോഷിണി എന്ന ഒരു പ്രസ്ഥാനം ഉടലെടുത്തു. മലബാര്‍ ഭാഗത്ത് മഖ്ദൂം പണ്ഡിത കുടുംത്തിന്റെ ആസ്ഥാനമായ പൊന്നാനിയില്‍ മഊനത്തുല്‍ ഇസ്‌ലാം സഭ രൂപീകരിച്ചത് 1900 ലാണ്. അതിന്റെയും പത്ത് വര്‍ഷം മുന്‍പായി കോഴിക്കോട്ടെ വിജ്ഞാന കുതുകിള്‍ ചേര്‍ന്ന് ഹിമായത്തുല്‍ ഇസ്‌ലാം സഭ രൂപീകരിച്ചിരുന്നു (1889). അതിന്റെ മുന്നോടിയായി ‘ധര്‍മതാരക’ എന്ന സ്‌ക്വാഡ് രൂപീകരിച്ച് ബോധവത്ക്കരണം തുടങ്ങിയിരുന്നു. 1911 ല്‍ തലശ്ശേരിയില്‍ ഇംദാദുല്‍ ഇസ്‌ലാം സഭ നിലവില്‍ വന്നു.

ഉപരിസൂചിത സംഘങ്ങള്‍ രൂപീകരിക്കപ്പെട്ടത് വൈജ്ഞാനിക താത്പര്യത്തോടെയും ധൈഷണിക കാഴ്ച്ചപ്പാടോടെയുമായിരുന്നു. എന്നാല്‍ കേരളത്തില്‍ ആദ്യമായി ഇസ്‌ലാം എത്തിച്ചേര്‍ന്ന കൊടുങ്ങല്ലൂരില്‍ 1922 ല്‍ ‘നിഷ്പക്ഷസംഘം’ രൂപം കൊണ്ടത് മറ്റൊരു തരത്തിലാണ്. കൊടുങ്ങല്ലൂരിലെ പ്രധാനികളായ തറവാട്ടുകാര്‍ തമ്മില്‍ വഴക്കും തമ്മിലടിയും പതിവായ സാഹചര്യത്തില്‍ അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് നിഷ്പക്ഷസംഘം ഉണ്ടായത്. പതിനൊന്ന് പ്രമുഖരെ ഉള്‍പ്പെടുത്തി മാഹിന്‍ ഹമദാനിയുടെ അധ്യക്ഷതയില്‍ സംഘം നിലവില്‍ വന്നു. കുറഞ്ഞ കാലം കൊണ്ട് വലിയ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞ ഈ സംരംഭത്തിന് ഏറെ പ്രചാരം സിദ്ധിച്ചു. കൊടുങ്ങല്ലൂരില്‍ ഉണ്ടായിരുന്ന ഇ.കെ മൗലവി, കെ.എം മൗലവി തുടങ്ങിയ പണ്ഡിതന്‍മാരുടെ സഹകരണം കൂടിയായപ്പോള്‍ ഉദ്ദിഷ്ട ലക്ഷ്യം സഫലീകൃതമായിത്തുടങ്ങി. ഈ അനുകൂലാവസ്ഥ സംഘത്തിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ പ്രചോദനമേകി. അങ്ങനെയാണ് നിഷ്പക്ഷസംഘം എന്ന പേരു മാറ്റി ഐക്യസംഘം എന്നാക്കുകയും പ്രവര്‍ത്തനങ്ങള്‍ കേരളാടിസ്ഥാനത്തില്‍ വിപുലീകരിക്കു കയും ചെയ്യാന്‍ ശ്രമമാരംഭിച്ചത്. 1922 ല്‍ കേരള മുസ്‌ലിം ഐക്യസംഘം നിലവില്‍ വന്നു. തിരുവിതാംകൂര്‍, തിരുകൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നു ‘രാജ്യ’ങ്ങളായി കിടന്നിരുന്ന മലയാളക്കരയെ ഒന്നായിക്കണ്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ആ ദീര്‍ഘദര്‍ശനം എത്ര ചിന്താര്‍ഹമാണ്. ഭാഷാടിസ്ഥാനത്തില്‍ കേരളസംസ്ഥാനം രൂപീകരിക്കപ്പെടുന്നത് 1956 ലാണ്.

മുൻപത്തെ ലേഖനം കേരള മുസ്‌ലിംകള്‍ അധഃസ്ഥിതിയിലേക്ക്
അടുത്ത ലേഖനം കെ.സി. കോമുക്കുട്ടി മൗലവി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History