ഹോം > മുസ്‌ലിംകള്‍ കേരളത്തില്‍... > നവോത്ഥാനവും പത്രപ്രസിദ്ധീകരണങ്ങളും

1 മിനിറ്റ് വായിച്ചില്ല

നവോത്ഥാനവും പത്രപ്രസിദ്ധീകരണങ്ങളും

സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ ജനങ്ങളിലേക്കെത്തുന്നതിലും ബോധവല്‍ക്കരണം വ്യാപിപ്പിക്കുന്നതിലും പത്രപ്രസിദ്ധീകരണങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു. നവോത്ഥാന ചിന്തകള്‍, സാമൂഹിക അനീതികള്‍ക്കെതിരായ വിമര്‍ശനങ്ങള്‍, വിദ്യാഭ്യാസത്തിന്റെ ആവശ്യകത, പരിഷ്‌കരണ ആശയങ്ങള്‍ എന്നിവ ജനസമൂഹത്തിലേക്ക് എത്തിച്ചത് പ്രധാനമായും പത്രങ്ങളിലൂടെയായിരുന്നു. പത്രങ്ങള്‍ വെറും വാര്‍ത്താമാധ്യമങ്ങളായി മാത്രമല്ല, സാമൂഹിക മാറ്റത്തിനുള്ള ശക്തമായ ഉപകരണങ്ങളായാണ് പ്രവര്‍ത്തിച്ചത്. നവോത്ഥാനവും പത്രപ്രസിദ്ധീകരണങ്ങളും തമ്മിലുള്ള ഈ അടുത്ത ബന്ധം സമൂഹത്തിന്റെ ചിന്താശൈലി മാറ്റാനും നവീന മൂല്യങ്ങള്‍ സ്ഥാപിക്കാനും വലിയ സംഭാവന നല്‍കി.
ജനങ്ങളെ ബോധവത്കരിക്കുന്നതില്‍ ആനുകാലികങ്ങള്‍ക്കും ഗ്രന്ഥങ്ങള്‍ക്കും വലിയ പങ്കുണ്ട്. കേരളത്തില്‍ ഇരുപതാം നൂറ്റാണ്ടില്‍ നടന്ന നവോത്ഥാന സംരംഭങ്ങളില്‍ വളരെയേറെ സ്വാധീനിച്ച ഒരു ഘടകവും പ്രസിദ്ധീകരണങ്ങള്‍ തന്നെയായിരുന്നു. ‘സാക്ഷര കേരളം, പ്രബുദ്ധ കേരളം’ എന്നെല്ലാം ഇന്ന് വിശേഷിപ്പിക്കപ്പെടുന്നു. എന്നാല്‍ തീര്‍ത്തും നിരക്ഷരരായ ഒരു സമൂഹത്തെ-കേരള മുസ്‌ലിംകളെ-സമുദ്ധരിക്കാന്‍ വേണ്ടി ഒന്നര നൂറ്റാണ്ടു മുമ്പ് രംഗത്തിറങ്ങിയ സയ്യിദ് സനാഉല്ലാ മഖ്തി തങ്ങള്‍ തന്റെ നാവും തൂലികയും ആയുധമാക്കി. അക്ഷരങ്ങള്‍ കൂട്ടി വായിക്കാനറിയാവുന്ന വിരലിലെണ്ണാവുന്നവരെ മാത്രം ലക്ഷ്യം വെച്ച് 1880 ല്‍ കൊച്ചിയില്‍ നിന്ന് ‘സത്യപ്രകാശം’ എന്ന ഒരു വാരിക അദ്ദേഹം പുറത്തിറക്കി.
മലയാളത്തില്‍ എഴുത്തും വായനയും വശമില്ലെങ്കിലും മുസ്‌ലിംകള്‍ക്കിടയില്‍ പ്രചാരമുള്ള ഒരു മാധ്യമമായിരുന്നു അറബി മലയാളം. അറബി ലിപിയില്‍ മലയാള ഭാഷ എഴുതുക എന്നതാണ് അറബി മലയാളം. മുസ്‌ലിംകള്‍ക്ക് വായിക്കാന്‍ കഴിയുമാറ് മഖ്തി തങ്ങള്‍ ഒരു അറബി മലയാള ദ്വൈവാരിക പുറത്തിറക്കി. ‘തുഹ്ഫതുല്‍ അഖ്‌യാര്‍ വ ഹിദായതുല്‍ അശ്‌റാര്‍’. ഒരു വര്‍ഷം മാത്രമേ നടന്നുള്ളൂ. മഖ്തി തങ്ങള്‍ തന്റെ ആസ്ഥാനം കോഴിക്കോട്ടേക്ക് മാറ്റി. കോഴിക്കോട്ടു നിന്ന് ‘പരോപകാരി’ മാസിക പ്രസിദ്ധീകരിച്ചു. സാമ്പത്തിക ക്ലേശം മൂലം മാസിക തുടരാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പക്ഷേ, ആ പ്രസിദ്ധീകരണങ്ങള്‍ സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം വലുതായിരുന്നു.
1899 ല്‍ തിരൂരില്‍ നിന്ന് സെയ്ദാലിക്കുട്ടി മാസ്റ്റര്‍ പ്രസിദ്ധീകരണമാരംഭിച്ച ‘സ്വാലാഹുല്‍ ഇഖ്‌വാന്‍’ പത്രം നവോത്ഥാന രംഗത്തെ നാഴികക്കല്ലായിരുന്നു. 1909 ല്‍ അദ്ദേഹം ‘റഫീഖുല്‍ ഇസ്‌ലാം’ എന്ന പേരില്‍ അറബി മലയാളം മാസികയും പുറത്തിറക്കി. ആലപ്പുഴ സുലൈമാന്‍ മുസല്യാര്‍ പുറത്തിറക്കിയ ‘മണി വിളക്ക്’ അറബി മലയാളത്തിലായിരുന്നു.
1904 ല്‍ അഞ്ചുതെങ്ങില്‍ (തിരുവനന്തപുരം) നിന്ന് വക്കം മൗലവി ആരംഭിച്ച ‘സ്വദേശാഭിമാനി’ ദിന പത്രം സാമൂഹിക വിപ്ലവം സൃഷ്ടിച്ച ഒരു മാധ്യമമായിരുന്നു. 1910 മെയ് 26 ന് തിരുവിതാം കൂര്‍ ഭരണകൂടം പത്രം കണ്ടുകെട്ടുകയായിരുന്നു. 1906 ല്‍ മൗലവി പുറത്തിറക്കിയ ‘മുസ്‌ലിം’ ഏഴു വര്‍ഷം നിലനിന്നു. 1910 ല്‍ ‘അല്‍ ഇസ്‌ലാം’ അറബി മലയാള മാസികയും 1931 ല്‍ ‘ദീപിക’ യും വക്കം മൗലവി പ്രസിദ്ധീകരിച്ചു. വക്കത്തു നിന്ന് തന്നെ ‘അല്‍മനാര്‍’, ‘ഖിലാഫത്ത് പത്രിക’ എന്നീ പ്രസിദ്ധീകരണങ്ങള്‍ എം.മുഹമ്മദ് കുഞ്ഞ് മൗലവി ആരംഭിച്ചു. ഏറണാകുളത്തു നിന്ന് പി. മൂസാന്‍ കുട്ടി സാഹിബ് ‘മുഹമ്മദീയ ദര്‍പ്പണം’ പ്രസിദ്ധീകരിച്ചു. 1910 ല്‍ കൊച്ചിയില്‍ നിന്നു തന്നെ അബ്ദു മുഹമ്മദ് ഹാജി പുറത്തിറക്കിയ ‘മലബാര്‍ ഇസ്‌ലാം’ മാസിക പതിമൂന്നു വര്‍ഷം നിലനിന്നു. 1930 ല്‍ തിരുവനന്തപുരത്തു നിന്ന് എം.അഹ്‌മദ് കണ്ണ് ‘മുസ്‌ലിം മിത്രം’ മാസിക ആരംഭിച്ചു. കോട്ടയത്തു നിന്ന് പി.എം.അബ്ദുല്‍ ഖാദര്‍ സാഹിബ് ആരംഭിച്ച ‘ഇശാഅത്ത്’ (ഹി.1351) ഏഴു വര്‍ഷം പ്രസിദ്ധീകരിക്കപ്പെട്ടു. അക്കാലത്തു തന്നെ ആലപ്പുഴയില്‍ നിന്ന് കെ.കെ.മുഹമ്മദ് ശാഫി മൗലവി ‘സാരസന്‍’ മാസികയും ഏറണാകുളത്തു നിന്ന് തയ്യില്‍ കമാല്‍ പാഷ ‘പ്രകാശം’ മാസികയും പ്രസിദ്ധീകരിച്ചു.
ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തിന്റെ-വിശിഷ്യാ തെക്കന്‍ കേരളത്തിന്റെ- വിവിധ ഭാഗങ്ങളില്‍ നിന്ന് വിശുദ്ധ ഖുര്‍ആനിന്റെയും നബി ചര്യയുടെയും സന്ദേശം ജനങ്ങളിലേക്കെത്തിക്കാനും സമുദായത്തിനകത്ത് സ്വത്വബോധവും അതോടൊപ്പം ഉണര്‍വും ഉണ്ടാക്കാനായി ഒറ്റപ്പെട്ടതെങ്കിലും ശക്തമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. പ്രസിദ്ധീകരണങ്ങള്‍ ഏറെക്കാലം മുന്നോട്ടു പോയില്ല. കാരണം: (1) സംഘടിത സ്വഭാവമോ ശക്തമായ അടിത്തറയോ ഉണ്ടായിരുന്നില്ല. (2) വിശാലമായ വായനാലോകം ഉണ്ടായിരുന്നില്ല. (3) നടത്തിപ്പിന്റെ സാമ്പത്തിക ബാധ്യത വ്യക്തികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
നവോത്ഥാന മുന്നേറ്റത്തിന്റെ സംഘടിത മുന്നേറ്റം ആരംഭിച്ചു കൊണ്ട് 1922 ല്‍ രൂപീകരിക്കപ്പെട്ട കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ മേല്‍നോട്ടത്തില്‍ അറബി മലയാളത്തില്‍ ആരംഭിച്ച ‘അല്‍ ഇര്‍ശാദ്’, ‘അല്‍ ഇസ്വ്‌ലാഹ്’ എന്നിവ പോലും അല്പായുസ്സുകളാ യിത്തീരുകയായിരുന്നു. ഇതേ ആശയത്തിലും ലക്ഷ്യത്തിലും കൊടുങ്ങല്ലൂരില്‍ നിന്ന് ‘മുസ്‌ലിം ഐക്യം’ മാസികയും ഏറണാകുളത്തു നിന്ന് ‘ഐക്യം’ മാസികയും പ്രസിദ്ധീകരിക്കപ്പെട്ടു. അല്പായുസ്സുകളാണെങ്കിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇനിയും നിരവധി പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രധാനപ്പെട്ടവ താഴെ ചേര്‍ത്തിരിക്കുന്നു.
1921 നവലോകം എന്‍.എ.അബ്ദുറഹിമാന്‍, കൊടുങ്ങല്ലൂര്‍
1923 അല്‍ അമീന്‍ മുഹമ്മദ് അബ്ദുറഹിമാന്‍, കോഴിക്കോട്
1926 യുവ മുസ്‌ലിം എം.എം.അബ്ദുല്‍ ഖാദര്‍, കൊടുങ്ങല്ലൂര്‍
1929 യുവലോകം കെ.മുഹമ്മദ് സാഹിബ്, കോഴിക്കോട്
1929 മുസ്‌ലിം സഹകാരി സി.എഛ് മുഹമ്മദ്
1929 ഹിദായത്ത് കെ.അഹ്‌മദ് ഹാഹിബ്
1932 മാര്‍ഗദര്‍ശകന്‍ എം.സി.സി. ഹസ്സന്‍ മൗലവി, കോഴിക്കോട്
1935 അല്‍ മുര്‍ശിദ് കെ.എം. മൗലവി, തിരൂരങ്ങാടി
1945 മുസല്‍മാന്‍ എം.എം.അബ്ദുല്‍ ഖാദര്‍, കൊടുങ്ങല്ലൂര്‍
അല്‍ ഹിദായഹൈദര്‍ വൈദ്യര്‍, ഇരിമ്പിളിയം
നിസാഉല്‍ ഇസ്‌ലാംകെ.സി.കോമുക്കുട്ടി മൗലവി
1945 യുവജനമിത്രം തലക്കണ്ടി മൊയ്തു സാഹിബ്
1945 മുജാഹിദ് ഒ. മാഹിനലി, തലശ്ശേരി
1946 യുവകേസരി മാസിക എം.എസ്. അബ്ദുല്‍ അസീസ്, ഇടവ
1946 മുസ്‌ലിം വനിതാ മാസിക എം. ഹലീമ ബീവി
1948 അല്‍ ഇത്തിഹാദ് ഇ.കെ. മൗലവി, തിരൂരങ്ങാടി
ഇസ്‌ലാമിക ദര്‍ശനംഇട്ടിലാക്കല്‍ ബാപ്പു മൗലവി, കൊച്ചി
1977ബിസ്മിഇസ്ഹാഖലി കല്ലിക്കണ്ടി
നവോത്ഥാന പാതയില്‍ ശ്രദ്ധേയമായ ഒരു പ്രസിദ്ധീകരണമാണ് 1970 ല്‍ ത്രൈമാസികയായി തുടങ്ങി മാസികയായി 1999 വരെ നില നിന്ന ‘സല്‍സബീല്‍’. കെ.ഉമര്‍ മൗലവി (തിരൂര്‍ക്കാട്) ആയിരുന്നു അത് നടത്തിയിരുന്നത്. വിശുദ്ധ ഖുര്‍ആനും നബി ചര്യയും പ്രചരിപ്പിക്കുന്ന ഇസ്വ്‌ലാഹിന്റെ വഴിയില്‍ കെ.പി.മുഹമ്മദ് മൗലവിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ച ‘അല്‍ ബുശ്‌റാ’ അറബി മാസികയും (കോഴിക്കോട്) 1929 ല്‍ തലശ്ശേരിയില്‍ നിന്നിറങ്ങിയ ‘നാറജീല്‍സ്താന്‍’ എന്ന ഉര്‍ദു മാസികയും 1982 ല്‍ എന്‍.വി.ഇബ്രാഹീം മാസ്റ്ററുടെ നേതൃത്വത്തില്‍ അരീക്കോട്ടു നിന്ന് പുറത്തിറങ്ങിയ ‘അല്‍ മുനീര്‍’ ഇംഗ്ലീഷ് മാസികയും എടുത്തു പറയേണ്ടതാണ്. പക്ഷേ, അവയൊന്നും ദീര്‍ഘകാലം നില നിന്നില്ല.
ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ കേരള മുസ്‌ലിംകള്‍ക്കിടയില്‍ വിദ്യാഭ്യാസവും സാക്ഷരതാനിരക്കും വര്‍ധിച്ചു തുടങ്ങി. അതുകൊണ്ടു തന്നെ നിരവധി പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചു. കേരളത്തിലെ പ്രഥമ മുസ്‌ലിം സംഘടന കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കള്‍ 1950 ല്‍ ആരംഭിച്ച ‘അല്‍ മനാര്‍’ മാസിക ഇന്നും നിലനില്ക്കുന്നു. ഒരു കാലഘട്ടത്തിന്റെ ശബ്ദമായിരുന്ന സയ്യിദ് റശീദ് രിദാ(ഈജിപ്ത്)യുടെ അല്‍ മനാര്‍ മാസികയാണ് കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിന് ഊര്‍ജം പകര്‍ന്നത്. ആ പേരില്‍ തന്നെ മലയാളത്തില്‍ ആരംഭിച്ച ‘അല്‍ മനാര്‍’ 1952 ല്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ മുഖ പത്രമായി സ്വീകരിക്കുയായിരുന്നു. കെ.എം.മൗലവി, കുഞ്ഞോയി വൈദ്യര്‍, എന്‍.വി. അബ്ദുസ്സലാം മൗലവി, പി.കെ മൂസാ മൗലവി, എ.കെ അബ്ദുല്‍ ലത്തീഫ് മൗലവി തുടങ്ങിയവരായിരുന്നു അല്‍ മനാറിന് തുടക്കത്തില്‍ നേതൃത്വം നല്കിയത്. 1948 ല്‍ രൂപീകരിച്ച ‘ജമാഅത്തെ ഇസ്‌ലാമി’ യുടെ കീഴില്‍  ‘പ്രബോധനം’ (1959), ബോധനം (1976) എന്നിവ ആരംഭിച്ചു. അവ ഇപ്പോഴുമുണ്ട്.
1974 ഡിസംബറില്‍ നവോത്ഥാനത്തിന്റെ യുവ ശബ്ദമായി ‘ശബാബ്’ ദ്വൈവാരിക രംഗത്തു വന്നു. 1985 ജനുവരി മുതല്‍ വാരികയായി. ടാബ്ലോയിഡ് രൂപത്തില്‍ നിന്ന് പിന്നീട് പുസ്ത രൂപത്തിലാക്കി. 1991 ല്‍ എം.ജി.എമ്മിന്റെ കീഴില്‍ ആരംഭിച്ച ‘പുടവ’ കുടുംബ മാസിക (1990) ശക്തമായി നിലനില്ക്കുന്നു. പിന്നീട് ‘വിചിന്തനം’ വാരിക പ്രസിദ്ധീകരണമാരംഭിച്ചു (2002). ഇന്നും നിലവിലുണ്ട്. എം.എസ്.എമ്മിന്റെ കീഴില്‍ ഇഖ്‌റഅ്, ബാല കൗതുകം (1990), സര്‍ഗ വിചാരം (1999), കാമ്പസ് ചാറ്റ് എന്നീ പ്രസിദ്ധീകരണങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ ആരംഭിച്ചുവെ ങ്കിലും അവയൊന്നും ഇപ്പോള്‍ നിലവിലില്ല.
1926 ല്‍ രൂപീകരിച്ച സമസ്ത കേരള ജംഇയ്യതുല്‍ ഉലമായുടെ കീഴില്‍ അണി നിരന്നവരും വൈകിയാണെങ്കിലും പ്രസിദ്ധീകരണ രംഗത്തേക്ക് കടന്നു വന്നു. ഇന്ന് എല്ലാ മുസ്‌ലിം സംഘടനകള്‍ക്കും ഒന്നിലേറെ പ്രസിദ്ധീകരണങ്ങളുണ്ട്. സുന്നീ ടൈംസ്, സുന്നീ വോയ്‌സ് (1974), സുന്നീ അഫ്കാര്‍, അല്‍ മുഅല്ലിം (1975), രിസാല, തെളിച്ചം, ആരാമം (1985), പൂങ്കാവനം (1987), സന്തുഷ്ട കുടുംബം (2002), മലര്‍വാടി, കുരുന്നുകള്‍, സെന്‍സിംഗ്, നുസ്‌റത്തുല്‍ അനാം, നേര്‍പഥം(2018) തുടങ്ങിയവ.
‘ഇസ്‌ലാമികം’ എന്നവകാശപ്പെടുന്ന നിരവധി പ്രസിദ്ധീകരണങ്ങള്‍ നിറഞ്ഞു നില്ക്കുന്ന സമകാലത്ത് പ്രസിദ്ധീകരണത്തിന്റെ ഗതകാല സ്മരണകള്‍ അനിവാര്യമാണ്.

നവോത്ഥാനത്തിന് മറുശബ്ദം

അധഃസ്ഥിതിയുടെ ആഴത്തില്‍ കിടന്നിരുന്ന മുസ്‌ലിം സമൂഹത്തെ പടിപടിയായി സമുദ്ധരിക്കുന്നതില്‍ പത്ര പ്രസിദ്ധീകരണങ്ങള്‍ക്ക് അനല്പമായ പങ്കുണ്ട്. മുസ്‌ലിംകളെ വിശുദ്ധ ഖുര്‍ആനിലേക്കും നബിചര്യയിലേക്കും എത്തിക്കുക, മത-ഭൗതിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ സമുദായത്തെ ബോധവത്ക്കരിക്കുക, സമൂഹത്തില്‍ അടിഞ്ഞു കൂടിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അത്യാചാരങ്ങളും വിപാടനം ചെയ്യുക, മുസ്‌ലിം സമുദായത്തെ സ്വത്വം മറക്കാതെ പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുക, മത-ഭൗതിക കാര്യങ്ങളില്‍ കൂടുതല്‍ അറിവുകള്‍ സമുദായത്തിന് പകരുക തുടങ്ങിയ ദൗത്യമാണ് പത്രപ്രസിദ്ധീകരണങ്ങളിലൂടെ ഇവിടെ നടന്നത്.
എന്നാല്‍ സമുദാത്തിനകത്തു നിന്നു തന്നെ നവോത്ഥാന ചിന്തകള്‍ക്കള്‍ക്ക് മറുശബ്ദം ആദ്യം മുതല്‍ കേട്ടുതുടങ്ങി. ഉത്പതിഷ്ണുത്വത്തിന് എതിര്‍ ശബ്ദമായി അത് ഗണിക്കപ്പെടുകയും ചെയ്തു. സമൂഹത്തില്‍ അടിയുറച്ചിരുന്ന അത്യാചാരങ്ങള്‍ക്ക് പലതിനും മതഛായ നല്കി ന്യായീകരിക്കുക എന്ന പ്രവണതയാണ് ആദ്യം കണ്ടത്. വിദ്യാഭ്യാസത്തിന്, വിശേഷിച്ചും സ്ത്രീ വിദ്യാഭ്യാസത്തിന്, മതപരമായ വിലക്കു കല്പിക്കാന്‍ പോലും ചിലര്‍ തയ്യാറായി. ഈ രംഗത്തും ഒറ്റപ്പെട്ട ചില പ്രസിദ്ധീകരണങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. കെ.പി ഉസ്മാന്‍ സാഹിബിന്റെ പത്രാധിപത്യത്തില്‍ 1950 ല്‍ പുറത്തിറങ്ങിയ അല്‍ ബയാന്‍ അറബി മലയാളം മാസിക ഇതില്‍പ്പെട്ടതാണ്. ഇതു പക്ഷേ പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ല്യാരുടെ പത്രാധിപത്യത്തില്‍ 1929 ല്‍ തുടങ്ങിയെങ്കിലും നിന്നു പോയതാണ്. 1954 ല്‍ ടി.കെ.അബ്ദുല്ല മൗലവിയുടെ പത്രാധിപത്യത്തില്‍ അല്‍ ബയാന്‍ മലയാള ലിപിയില്‍ തിരൂരങ്ങാടിയില്‍ നിന്ന് പ്രസിദ്ധീകരിക്കുകയുണ്ടായി.
അല്‍ ബുര്‍ഹാന്‍ (1960), ഹിദായത്തുല്‍ മുഅ്മിനീന്‍ (1950), ഹിക്മത്ത് മാസിക (1953)  തുടങ്ങിയവ ഈ ഗണത്തില്‍പ്പെടുന്നു.
മുസ്‌ലിം സമൂഹത്തിന്റെ സൈദ്ധാന്തിക മുന്നേറ്റത്തെ തടയിടാന്‍ സമുദായത്തിനകത്തു നിന്നു തന്നെ മറ്റൊരു എതിര്‍ ശബ്ദമായിരുന്നു മോഡേണിസത്തിന്റേത്. പ്രമാണനിഷേധം പോലും സൈദ്ധാന്തികമായി അവതരിപ്പിച്ചു കൊണ്ട് ഓറിയന്റലിസ്റ്റ് ശബ്ദം മലയാളത്തില്‍ ആവിഷ്‌കരിച്ചു കൊണ്ടു പുറത്തിറക്കിയ ‘അല്‍ ബുര്‍ഹാന്‍’ എന്ന പേരില്‍ ഒരു മാസികയും ഏതാനും വര്‍ഷം പ്രസിദ്ധീകരിച്ചു പോന്നു.
മുൻപത്തെ ലേഖനം നവോത്ഥാനവും മതനിരപേക്ഷ രാഷ്ട്രീയവും
അടുത്ത ലേഖനം നവോത്ഥാനം: സ്ത്രീ ശാക്തീകരണത്തിലൂടെ

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History