1 മിനിറ്റ് വായിച്ചില്ല

യു എ ഖാദര്‍

ഉള്ളടക്കം

ഏഴ് പതിറ്റാണ്ടോളം മലയാളത്തിന്റെ സാഹിത്യ സാംസ്‌കാരിക ഭൂമികയില്‍ നിറഞ്ഞുനിന്ന ഉജ്വല പ്രതിഭയാണ് ഉസ്സുങ്ങാന്റകത്ത് അബ്ദുല്‍ഖാദര്‍ എന്ന യു എ ഖാദര്‍. ദേശത്തിന്റെ ഭൂതകാലത്തില്‍ ഖനനം ചെയ്താല്‍ കിട്ടാവുന്ന നാട്ടോര്‍മകളെയും ഗ്രാമീണ കഥകളെയും അപാരമായ സൗന്ദര്യത്തോടെയാണ് യു എ ഖാദര്‍ കൃതികളില്‍ ആവിഷ്‌കരിച്ചത്. ദേശ, ഭാഷാതിര്‍ത്തികള്‍ക്കും പൗരത്വനിയമങ്ങള്‍ക്കും വിലക്കാനാവാത്ത നാള്‍വഴികളായിരുന്നു ഈ എഴുത്തുകാരന്റെ ജീവിതം.

U. A. Khader

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ നിന്ന് വഴിയോര കച്ചവടത്തിനായി ബര്‍മയിലെത്തിയ മൊയ്തീന്‍കുട്ടി ഹാജിയുടെയും ബര്‍മക്കാരിയായ മാമൈദിയുടെയും മകനായി 1935 ജൂലൈ ഒന്നിന് കിഴക്കന്‍ മ്യാന്മറിലെ ബില്ലിന്‍ എന്ന ചെറുപട്ടണത്തില്‍ ജനനം. ജനിച്ച് മൂന്നാം ദിവസം വസൂരി ബാധിച്ച് മാതാവ് മരിച്ചു. രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് ഏഴാം വയസ്സില്‍ പിതാവിനൊപ്പം കേരളത്തിലെത്തി. തുടര്‍ന്ന് കൊയിലാണ്ടി ഗവ. ഹൈസ്‌കൂളില്‍ പഠിച്ചു. ശേഷം ചിത്രകല അഭ്യസിക്കാന്‍ മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ചേര്‍ന്നു. നിറങ്ങളെക്കുറിച്ചും അതിന്റെ ചേരുവകളെക്കുറിച്ചും നന്നായി അറിയാവുന്ന ചിത്രകാരനായിരുന്നു അദ്ദേഹം. മദിരാശിക്കാലത്ത് കേരള സമാജം സാഹിതീ സഖ്യവുമായി പുലര്‍ത്തിയ അടുപ്പം എഴുത്തിന് പ്രോത്സാഹനമായി.

1956-ല്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ഒരു മരക്കമ്പനിയില്‍ ഗുമസ്തനായി ജോലിയില്‍ പ്രവേശിച്ചു. 1957-ല്‍ ദേശാഭിമാനി പ്രസിദ്ധീകരണമായിരുന്ന പ്രപഞ്ചം വാരികയുടെ സഹപത്രാധിപരായി. പിന്നീട് കുറച്ചു കാലം തേയില വ്യാപാരം നടത്തി. 1964ല്‍ കേരള സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പില്‍ ജീവനക്കാരനായി. ഡെപ്യൂട്ടേഷനില്‍ അഞ്ച് വര്‍ഷം കോഴിക്കോട് ആകാശവാണിയില്‍ പ്രവര്‍ത്തിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണല്‍ ആന്റ് ചൈല്‍ഡ് ഹെല്‍ത്തിലും കോഴിക്കോട് ബീച്ചിലെ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രി അഡ്മിനിസ്‌ട്രേഷനിലും ജോലി ചെയ്തു. 1990ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു.

ഏഴ് വയസ്സുവരെ യു എ ഖാദര്‍ ഓടി നടന്നത് റങ്കൂണിലെ ഐരാവതി തീരത്തുള്ള ബില്ലിന്‍ ഗ്രാമത്തിലൂടെയായിരുന്നു. പഗ്രാഡ എന്നറിയപ്പെടുന്ന ഉത്സവപ്പറമ്പുകളിലെ ആഘോഷങ്ങളാണ് ഈ എഴുത്തുകാരന്റെ ശൈശവകാല ഓര്‍മ. മാതൃഭാഷ മലയാളമല്ലാതിരുന്നിട്ടും മലയാള ഭാഷയുടെ തിരുമുറ്റത്ത് ഒരു സിംഹാസനം സ്വന്തമായി രൂപപ്പെടുത്താന്‍ ഈ പ്രതിഭക്ക് കഴിഞ്ഞത് കഠിനാധ്വാനത്തിലൂടെയാണ്.

യു എ ഖാദറിന്റെ കഥാലോകം പന്തലായനിയില്‍ നിന്ന് തൃക്കോട്ടൂരിന്റെ പെരുമയിലേക്ക് ചേക്കേറുന്നത് തിക്കോടി വടക്കേട്ടില്‍ ഫാത്തിമയെ വിവാഹം ചെയ്യുന്നതോടെയാണ്. തികച്ചും ഗ്രാമീണ ജീവിതം നയിച്ചുവന്ന വീട്ടമ്മയായ ഫാത്തിമ എഴുത്തിന്റെ വഴികളില്‍ അദ്ദേഹത്തിന് പ്രചോദനമായി. കലര്‍പ്പില്ലാത്ത നാട്ടുഭാഷയുടെ ചൂരും ഭംഗിയും ആവാഹിക്കാന്‍ ഫാത്തിമയുമായുള്ള ബന്ധം നിമിത്തമായി.

യു എ ഖാദറിലെ എഴുത്തുകാരനെ കണ്ടെത്തിയത് സി എച്ച് മുഹമ്മദ് കോയ എന്ന പത്രാധിപരായിരുന്നു. ‘എന്റെ സാഹിത്യജീവിതത്തില്‍ വലിയ കടപ്പാട് സി എച്ചിനോടാണ്’ എന്ന് യു എ ഖാദര്‍ എഴുതിയിട്ടുണ്ട്. അയല്‍പക്കത്തെ അനാഥക്കുട്ടിയുടെ ദുഃഖം ശമിപ്പിക്കാന്‍ ‘ബാല്യകാല സഖി’ ആദ്യം വായിക്കാന്‍ നല്‍കിയത് സി എച്ചായിരുന്നു. ആദ്യത്തെ കഥ അച്ചടിച്ചു വന്നതും സി എച്ചിന്റെ കൈകളിലൂടെയാണ്.

ആദ്യകഥ എഴുതിയത് ‘കൊയിലാണ്ടി യു എ ഖാദര്‍’ എന്ന പേരിലായിരുന്നു. 1952 ഡിസംബര്‍ 20-നാണ് ‘കണ്ണുനീര്‍ കലര്‍ന്ന പുഞ്ചിരി’ എന്ന ആ കഥ അച്ചടിച്ചു വന്നത്. ബേപ്പൂര്‍ സുല്‍ത്താനെ കാണാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എറണാകുളം വരെ ഒളിച്ചോടിയ കഥ യു എ ഖാദര്‍ എഴുതിയിട്ടുണ്ട്. പില്‍ക്കാലത്ത് വൈക്കം മുഹമ്മദ് ബഷീര്‍ ‘മാമൈദിയുടെ മകന്‍’ എന്ന പേരില്‍ യു എ ഖാദറിനെക്കുറിച്ച് എഴുതുകയും ചെയ്തു.

വടക്കന്‍പാട്ടുകളും നാടന്‍ശൈലികളും ഈ എഴുത്തുകാരനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.. ചരിത്രകാരന്മാര്‍ ഗ്രാമചരിതം പറയുമ്പോലെ ചൊടിയും ചുണയുമുള്ള ഭാഷയില്‍ യു എ ഖാദര്‍ കഥ പറഞ്ഞു. അദ്ദേഹത്തിന്റെ രചനകളെ സമൂലം പൊളിച്ചുപണിയുന്ന ഒരു സര്‍ഗാത്മക നിര്‍മിതിയായിരുന്നു തൃക്കോട്ടൂര്‍ കഥകള്‍. മലയാളത്തിലെ ആദ്യകാല രചനകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ‘നാട്ടുകാരായ ഞങ്ങള്‍’ എന്നത് ഖാദറിന്റെ രചനകളിലെത്തുമ്പോള്‍ ‘തൃക്കോട്ടൂരുകാരായ ഞങ്ങള്‍’ എന്നു പറഞ്ഞുകൊണ്ട് ഒരു ദേശത്തിന്റെ ആഖ്യാനരൂപത്തിലെത്തുന്നു.

പ്രാദേശികാഖ്യാനങ്ങള്‍ ഇന്ന് മലയാള നോവലിന്റെ പ്രധാന ധാരകളിലൊന്നായി മാറിക്കഴിഞ്ഞു. അതിനും അരനൂറ്റാണ്ടോളം മുമ്പാണ് അദ്ദേഹം ‘തൃക്കോട്ടൂര്‍ പെരുമ’ എഴുതിയത്. പ്രദേശത്തെ കഥനവല്‍ക്കരിക്കുക മാത്രമല്ല, അദ്ദേഹം ദേശാനുഭവത്തെ ഭാഷാനുഭവമാക്കി മാറ്റുകയും ചെയ്തു.
നോവല്‍, കഥ, ലേഖനം, യാത്രാ വിവരണം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികള്‍ യു എ ഖാദര്‍ രചിച്ചു. ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് ഭാഷകളില്‍ അദ്ദേഹത്തിന്റെ കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

1984ല്‍ ‘തൃക്കോട്ടൂര്‍ പെരുമ’ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും 2009 ല്‍ ‘തൃക്കോട്ടൂര്‍ നോവെല്ലകള്‍’ എന്ന സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. അബുദാബി ശക്തി പുരസ്‌കാരം, എസ് കെ പൊറ്റെക്കാട് പുരസ്‌കാരം, മലയാറ്റൂര്‍ പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, മലയാറ്റൂര്‍ അവാര്‍ഡ്, സി എച്ച് മുഹമ്മദ് കോയ സാഹിത്യ അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം തുടങ്ങിയ ബഹുമതികള്‍ യു എ ഖാദറിന് ലഭിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍, പുരോഗമന കലാ സാഹിത്യസംഘം പ്രസിഡന്റ്, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം വൈസ് പ്രസിഡന്റ്, കേരള ലളിതകലാ അക്കാദമി, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നാല് തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗമായിരുന്നു. മംഗളം ദിനപത്രത്തിന്റെ മലബാര്‍ എഡിഷനില്‍ റെസിഡന്റ് എഡിറ്ററായും സേവനമനുഷ്ഠിച്ചു.

കലര്‍പ്പില്ലാത്ത സ്‌നേഹവും ഗ്രാമീണ ഭാഷയും ചേര്‍ത്ത് യു എ ഖാദര്‍ പറഞ്ഞതത്രയും മനുഷ്യജീവിതത്തിന്റെ കലര്‍പ്പില്ലാത്ത കഥകളായിരുന്നു. ഗ്രാമീണ വിശുദ്ധി നിറഞ്ഞുനില്‍ക്കുന്ന ഒട്ടേറെ രചനകള്‍ സമ്മാനിച്ച അദ്ദേഹം 2020 ഡിസംബര്‍ 12-ന് എണ്‍പത്തിയഞ്ചാം വയസ്സില്‍, കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ നിര്യാതനായി. ഭൗതികശരീരം തിക്കോടിയില്‍ സംസ്‌കരിച്ചു.

പ്രധാന കൃതികള്‍

  • തൃക്കോട്ടൂര്‍ പെരുമ
  • അഘോരശിവം
  • നേടിയ കഥപോലെ ജീവിതം
  • ഒരുപിടി വറ്റ്
  • വായേ പാതാളം
  • മേശവിളക്ക്, കലശം
  • ഒരു പടകാളിപ്പെണ്ണിന്റെ ചരിതം
  • ഖുറൈശിക്കൂട്ടം
  • ഓര്‍മകളുടെ പഗോഡ
  • കുഞ്ഞബ്ദുള്ള ഹാജിയും കൂട്ടരും
  • തൃക്കോട്ടൂര്‍ കഥകള്‍
  • ഖാദര്‍ കഥകള്‍
  • ഖാദറിന്റെ കഥാലേഖനങ്ങള്‍
  • ഖാദര്‍ എന്നാല്‍
  • പ്രകാശനാളങ്ങള്‍
  • നന്മയുടെ അമ്മ
മുൻപത്തെ ലേഖനം ഖാന്‍ സാഹിബ് കോയസ്സന്‍ കോയ ഹാജി
അടുത്ത ലേഖനം മഹാകവി ചേറ്റുവായ് പരീക്കുട്ടി

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History