ഹോം > വീക്ഷണം... > അകക്കണ്ണാല്‍ ലോകം കാണുന്നവര്‍ – ഇബ്രാഹീം ടി.പി, എബിലിറ്റി

1 മിനിറ്റ് വായിച്ചില്ല

അകക്കണ്ണാല്‍ ലോകം കാണുന്നവര്‍ – ഇബ്രാഹീം ടി.പി, എബിലിറ്റി

ജനുവരി 4
ലോക ബ്രെയില്‍ ദിനം.

ലൂയിസ് ബ്രെയിലിന്റെ ജന്മദിനമായ ജനുവരി 4 ലോക ബ്രെയില്‍ ദിനമായി ആചരിച്ചു വരുന്നു.
കാഴ്ച പരിമിതര്‍ക്ക് അക്ഷരങ്ങള്‍ സ്പര്‍ശിച്ചറിയുവാന്‍ സഹായിക്കുന്ന ലിപിയാണ് ബ്രെയില്‍ ലിപി. 6
കുത്തുകളാണ് ബ്രെയില്‍ ലിപിയുടെ അടിസ്ഥാനം. അക്കങ്ങളും അക്ഷരങ്ങളും മാത്രമല്ല കുത്തും കോമയും വരയും കണക്കുകളിലെ ചിഹ്നങ്ങളും എഴുതുവാന്‍ ഈ ആറ് കുത്തുകള്‍ മതിയാകും.

കാഴ്ച പരിമിതര്‍ക്ക് എഴുത്തും വായനയും സാധ്യമാക്കുന്ന ബ്രെയില്‍ ലിപിയുടെ ഉപജ്ഞാതാവാണ് ലൂയി ബ്രെയില്‍. പാരീസില്‍ നിന്നും 40 കിലോമീറ്റര്‍ കിഴക്കുമാറിയുള്ള കുര്‍ ഗ്രാമത്തിലാണ് 1809 ജനുവരി 4ന് ലൂയി ബ്രെയില്‍ ജനിച്ചത്. അച്ഛന്‍ ഒരു തുകല്‍ ഉല്‍പ്പന്ന നിര്‍മ്മാതാവ് ആയിരുന്നു. മൂന്നു വയസ്സായ ലൂയിക്ക് തുകല്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സൂചി കണ്ണില്‍ തുളച്ചു കയറി. ചികിത്സ തുടര്‍ന്നുവെങ്കിലും അഞ്ച് വയസ്സായപ്പോള്‍ രï് കണ്ണുകളുടെയും കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടു. 1819 ഫെബ്രുവരി 15 ന് റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബ്ലൈന്‍ഡ് ചില്‍ഡ്രന്‍ ഇന്‍ പാരീസ് എന്ന വിദ്യാലയത്തില്‍ പ്രവേശനം നേടി. ലോകത്തിലെ കാഴ്ച പരിമിതര്‍ക്കായുള്ള ആദ്യ വിദ്യാലയമാണിത്.

ഇരുട്ടത്ത് പരസ്പരം സംസാരിക്കാതെ രഹസ്യങ്ങള്‍ എഴുതി കൈമാറുവാനും ഇരുട്ടില്‍ വിരല്‍ സ്പര്‍ശനം കൊണ്ട് വായിക്കുവാനുമുള്ള ഒരു രീതി ഫ്രഞ്ച് പട്ടാളത്തില്‍ ഉണ്ടായിരുന്നു. ഇത് കുറെ കൂടി പരിഷ്‌കരിച്ചാണ് ബ്രെയില്‍ ലിപി രൂപപ്പെടുത്തുന്നത്. 1854 ല്‍ ബ്രെയില്‍ ലിപിയെ കാഴ്ച പരിമിതരുടെ ഔദ്യോഗിക ലിപിയായി ഫ്രാന്‍സ് അംഗീകരിച്ചു. 1878 ല്‍ പാരീസില്‍ വച്ച് നടന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ സമ്മേളനത്തില്‍ ബ്രെയില്‍ ലിപിയെ കാഴ്ച പരിമിതരുടെ ഔദ്യോഗിക ലിപിയായി യൂറോപ്യന്‍ രാജ്യങ്ങളും അംഗീകരിക്കുകയുണ്ടായി. 1917 ലാണ് അമേരിക്ക ബ്രെയില്‍ ലിപിക്ക് അംഗീകാരം കൊടുത്തത്. ബ്രെയില്‍ ലിപി പരിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ ഇതിനിടെ ലോകമെങ്ങും നടക്കുന്നുണ്ടായിരുന്നു. പുതിയ ഭാഷകളിലും ദേശങ്ങളിലും കാഴ്ച പരിമിതര്‍ക്ക് വെളിച്ചം പകര്‍ന്നു കൊണ്ട് ബെയില്‍ ലിപി എത്തുകയുണ്ടായി. 1932 ല്‍ ബ്രെയില്‍ ലിപിയുടെ പുതിയൊരു പരിഷ്‌കരിച്ച രീതി ബ്രിട്ടനില്‍ നിലവില്‍ വന്നു. ഈ ബ്രെയില്‍ ലിപി നൂറിലധികം രാജ്യങ്ങളില്‍ സ്വീകരിക്കപ്പെട്ടു. നൂറിലധികം ഭാഷകള്‍ ഇന്ന് ബ്രെയില്‍ ലിപി ഉപയോഗിച്ച് എഴുതുവാന്‍ സാധിക്കും. ഇന്ന് ബ്രെയില്‍ ലിപിയില്‍ ധാരാളം പുസ്തകങ്ങള്‍ അച്ചടിക്കുന്നുണ്ട്. കോടിക്കണക്കിന് കാഴ്ച പരിമിതര്‍ക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്നു കൊണ്ട് ഇന്നും നിലനില്‍ക്കുകയാണ് ബ്രെയില്‍ ലിപി.

(ബ്രെയിലി ലിപിയില്‍ എഴുതിയ ലേഖനത്തിന്റെ ലിപ്യന്തരണമാണിത്)

Ibrahim TP,
Academic Director,
Ability Foundation for Disabled, Pulikkal.
9744899274

അടുക്കളയിലും അരങ്ങത്തും

ജമീല ടീച്ചര്‍

വീടുകളില്‍ തളച്ചിടപ്പെടേണ്ടി വന്ന, സ്വപ്നങ്ങളും ആഗ്രഹങ്ങളും അടുക്കളയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ ഹോമിക്കപ്പെട്ട, കിടപ്പറയില്‍ ലൈംഗിക സതൃപ്തി ലഭിക്കാത്ത സ്ത്രീകളുടെ അനുഭവങ്ങള്‍ കുറച്ചു ദിവസങ്ങളിലായി സോഷ്യല്‍ മീഡിയ വാളുകളില്‍ നിറയുകയാണ്. കുടുംബ വ്യവസ്ഥിതിയിലെ സ്ത്രീ പുരുഷ പങ്കാളിത്ത ചര്‍ച്ചകള്‍ വഴിതിരിഞ്ഞ് മതത്തെ ഉന്നം വെക്കുന്ന രൂപത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.

ഇത്തരം ചര്‍ച്ചകളിലേക്ക് ഇസ്‌ലാമും വലിച്ചിഴക്കപ്പെടുമ്പോള്‍ കുടുംബത്തിലെ സ്ത്രീ പുരുഷ പങ്കാളിത്തം, സ്ത്രീയുടെ തൊഴില്‍, ആര്‍ത്തവം, ലൈംഗികത തുടങ്ങിയ വിഷയങ്ങളിലെ ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ പരിശോധിക്കുകയാണ് ഇവിടെ.

അടുക്കള സ്ത്രീക്ക് മാത്രമോ?

പുരുഷന്‍ പുറത്തു പോയി അധ്വാനിക്കുകയും അത് വഴി കുടുംബം പോറ്റുകയും ചെയ്യുക എന്ന സമ്പ്രദായമായിരുന്നു നമ്മുടെ നാടുകളില്‍ നില നിന്നിരുന്നത്. സ്ത്രീകള്‍ വീടിന്റെ ഭരണം ഏറ്റെടുക്കുകയും വീട്ടു ജോലികള്‍ നിര്‍വഹിക്കുകയും ചെയ്തു പോന്നിരുന്നു.പരസ്പര സഹകരണമാണ് കുടുംബത്തെ നിലനിര്‍ത്തുന്നത് എന്നതിലൂന്നിയായിരുന്നു ഈ നീക്കുപോക്ക്. എന്നാല്‍ സ്ത്രീ ജോലി ചെയ്യുന്നതും പുരുഷന്‍ അടുക്കളയില്‍ കയറുന്നതും അപമാനമായി കാണുന്ന ആളുകളും ഉണ്ട് എന്ന യാഥാര്‍ഥ്യംതള്ളിക്കളയാവുന്നതല്ല.

ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ അടുക്കള ജോലി വനിതാ സംവരണമായി കാണുന്നില്ല. ആണും പെണ്ണും പരസ്പരം സഹകരണാടിസ്ഥാനത്തില്‍ ചെയ്ത് തീര്‍ക്കേണ്ട ഒരു ജോലിയാണ് അടുക്കളപ്പണി. അതൊട്ട് നിസ്സാരവല്‍ക്കരിക്കപ്പെടുന്നുമില്ല. സ്ത്രീയുടെ മേല്‍ നിര്‍ബന്ധമാക്കപ്പെട്ട ഒന്നുമല്ല അടുക്കളപ്പണി. അവളത് നിര്‍വ്വഹിക്കല്‍ ഒരു പുണ്യകര്‍മ്മമാണെന്ന് മാത്രം. പ്രസിദ്ധ മുസ്ലിം പണ്ഡിതനായ ഇമാം നവവി(റ) ശറഹ് മുസ്‌ലിം എന്ന തന്റെ ഗ്രന്ഥത്തില്‍ അത് വ്യക്തമാക്കുന്നുണ്ട്. ”അടുക്കള ജോലി നിര്‍വ്വഹിക്കാന്‍ സ്ത്രീ വിസമ്മതം പ്രകടിപ്പിച്ചാല്‍ സ്ത്രീ അതിന്റെ പേരില്‍ ശിക്ഷിക്കപ്പെടുകയില്ല”.

അന്തിമപ്രവാചകന്‍ മുഹമ്മദ് നബി(സ്വ) സൃഷ്ടികളില്‍ അത്യുത്തമനാണ്. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരിയും. എന്നിട്ടും മനുഷ്യരാശി ആദരിക്കുന്ന ആ വ്യക്തിത്വം ഭാര്യമാരെ അടുക്കള ജോലിയില്‍ സഹായിക്കാറുണ്ടായിരുന്നു. പ്രവാചകപത്‌നി ആഇശ(റ) ഇതേപറ്റി പറയുന്നു. ”നബി(സ്വ) വീട്ടില്‍ പ്രവേശിച്ചാല്‍ അടുക്കള ജോലിയില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു” (ബുഖാരി).

സ്ത്രീകള്‍ക്കും സമ്പാദിക്കാം

വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്നതില്‍ ഇന്ന് ധാരാളം സ്ത്രീകളുണ്ട്. ജോലി ചെയ്യുവാനും സമ്പാദിക്കുവാനും ഇസ്‌ലാം സ്ത്രീക്ക് അനുവാദം നല്കുന്നുണ്ട്. ഖുര്‍ആന്‍ പറയുന്നു. ‘നിങ്ങളില്‍ ചിലര്‍ക്ക് ചിലരെക്കാള്‍ കൂടുതലായി അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളോട് നിങ്ങള്‍ക്ക് മോഹം തോന്നരുത്. പുരുഷന്‍മാര്‍ സമ്പാദിച്ചുണ്ടാക്കിയതിന്റെ ഓഹരി അവര്‍ക്കുണ്ട്. സ്ത്രീകള്‍ സമ്പാദിച്ചുണ്ടാക്കിയതിന്റെ ഓഹരി അവര്‍ക്കുമുണ്ട്. അല്ലാഹുവോട് അവന്റെ ഔദാര്യത്തില്‍ നിന്ന് നിങ്ങള്‍ ആവശ്യപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു'(4:32). ഇബ്‌നു ഹസം(റ) പറയുന്നു: വീടും സ്ഥലവും ഉടമപ്പെടുത്താനും കച്ചവടം ചെയ്യാനും വിവാഹമൂല്യം ദാനം ചെയ്യാനുമൊക്കെ സ്ത്രീക്ക് അധികാരമുണ്ട്. പിതാവിനോ ഭര്‍ത്താവിനോ അതിനെ എതിര്‍ക്കാന്‍ അവകാശമില്ല (മുഹല്ലാ 9/507).

രാജ്യത്ത് ഉന്നത വിദ്യാഭ്യാസം നേടുന്നതില്‍ ഇപ്പോള്‍ പെണ്‍കുട്ടികളാണ് മുന്‍പന്തിയിലുള്ളത്. വിവാഹം കഴിയുന്നതോടെ പെണ്‍കുട്ടികള്‍ക്ക് ജോലി ചെയ്യാന്‍ അനുവാദം കൊടുക്കാത്ത അവസ്ഥ ഇപ്പോഴും സമൂഹത്തിലുണ്ട്. മികച്ച വിദ്യാഭ്യാസവും കഴിവുമുള്ള സ്ത്രീകള്‍ വീടുകളില്‍ ഒതുക്കപ്പെടുമ്പോള്‍ അവരിലൂടെ സമുദായത്തിനും സമൂഹത്തിനും ഉണ്ടാവേണ്ട വളര്‍ച്ച നഷ്ടപ്പെടുന്നു എന്ന തിരിച്ചറിവ് ഉണ്ടാവണം.

സ്ത്രീ അശുദ്ധയല്ല

സ്ത്രീകളെപ്പറ്റി വളരെ മോശമായ ധാരണ വെച്ചു പുലര്‍ത്തുകയും അധമമായി പെരുമാറുകയും ചെയ്തിരുന്ന കാലത്താണ് പ്രവാചകന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മനുഷ്യന്റെ ജൈവ പ്രക്രിയകളെക്കുറിച്ച് ശാസ്ത്രീയമായ ഒരു ജ്ഞാനവും നേടിയിട്ടില്ലാത്ത സമൂഹം, സ്ത്രീ അധമയാണെന്ന് കണ്ടിരുന്ന അറബികള്‍, ജീവനോടെ അവരെ കുഴിച്ചുമൂടിയിരുന്ന സംസ്‌കാരം. ഈ സന്ദര്‍ഭത്തില്‍ സ്ത്രീയെ മാന്യമായി വീക്ഷിക്കുകയും പെരുമാറുകയും ചെയ്യാന്‍ പഠിപ്പിക്കുകയാണ് ഇസ്ലാം ചെയ്തത്. ആര്‍ത്തവം പോലുള്ള ശാരീരിക പ്രത്യേകതകളെ വളരെ മാന്യമായി കൈകാര്യം ചെയ്തു.

ആര്‍ത്തവ കാലത്ത് സ്ത്രീ തൊട്ടതെല്ലാം അശുദ്ധമാകുമെന്ന് ചില സമൂഹങ്ങള്‍ ധരിച്ചുവശായിട്ടുണ്ട്. പ്രബുദ്ധ കേരളത്തില്‍ പോലും അതുണ്ടായിരുന്നു. അതോടൊപ്പം ആര്‍ത്തവ കാലത്ത് ലൈംഗികബന്ധം പോലും നടത്തുന്ന വിഭാഗവും ഉണ്ടായിരുന്നു. മേല്‍പറഞ്ഞ രണ്ട് നിലപാടും ബുദ്ധിപൂര്‍വകമോ സംസ്‌കാരത്തിനു യോജിച്ചതോ അല്ല. ഇസ്ലാം അത് മാന്യമായി കൈകാര്യം ചെയ്യുന്നു. സ്ത്രീയുടെ പ്രകൃതിയെ പരിഗണിക്കുകയും ശുദ്ധിക്ക് ഏറെ സ്ഥാനം കല്പിക്കുകയും ചെയ്യുന്നു.

ജനങ്ങള്‍ നബി(സ്വ)യോട് ഇതു സംബന്ധമായി നിരന്തരം സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നപ്പോഴാണ് ”ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവ ഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന് അകന്നു നില്‍ക്കുക. അവര്‍ ശുദ്ധിയാകുന്നതുവരെ അവരെ സമീപിക്കാന്‍ പാടില്ല” (2:222) എന്ന ആയത്ത് അവതരിച്ചത്. അനന്തരം റസൂല്‍(സ്വ) ഇങ്ങനെ പറഞ്ഞു: നിങ്ങള്‍ സംയോഗമല്ലാത്ത എല്ലാ കാര്യവും ചെയ്തുകൊള്ളുക”.

ലൈംഗികത

വ്യക്തിയുടെ മനസ്സിന്റെയും ശരീരത്തിന്റെയും സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ സദാചാരബന്ധിതമായ രതിവ്യാപരങ്ങള്‍ക്ക് മുഖ്യ പങ്ക് വഹിക്കാന്‍ കഴിയുന്നതിനാല്‍ സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികസംതൃപ്തിക്ക് പ്രകൃതിമതമായ ഇസ്‌ലാം മുന്തിയ പരിഗണന നല്കുന്നുണ്ട്.

സ്ത്രീയുടെയും പുരുഷന്റെയും ലൈംഗികചോദനകള്‍ വ്യത്യസ്ത തോതിലായിരിക്കും. സ്ത്രീകളിലെ ലൈംഗിക വികാരം സാവധാനം ചൂടുപിടിക്കുകയും വൈകിമാത്രം തണുക്കുകയും ചെയ്യുന്നതിനാല്‍ പുരുഷന്‍ അവള്‍ക്ക് ലൈംഗികോത്തേജനം ലഭിക്കുവാനുള്ള വഴികള്‍ തേടിയാവണം ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നത്.
അതിനാല്‍ ലൈംഗികബന്ധത്തിലെ പ്രധാനപ്പെട്ട മൂന്ന് ഘട്ടങ്ങലായ ലിംഗയോഗി സംഭോഗം, സംഭോഗപൂര്‍വലീലകള്‍, സംഭോഗാനന്തരലീലകള്‍ എന്നിവയിലൊക്കെ പക്വവും മിതവുമായ നിര്‍ദേശങ്ങള്‍ പ്രവാചകവചനങ്ങളില്‍ വന്നിട്ടുണ്ട്.

നബി(സ്വ) പറഞ്ഞു: നിങ്ങള്‍ മൃഗങ്ങളെപ്പോലെ പെട്ടെന്ന് ചാടിക്കയറി സംഭോഗം നടത്തരുത്. ആദ്യം ഒരു ദൂതന്‍ ഇടയില്‍ പ്രവര്‍ത്തിക്കണം. അനുചരന്മാരിലൊരാള്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, ആരാണാ ദൂതന്‍. നബി(സ്വ) പറഞ്ഞു: ചുംബനവും പ്രേമസല്ലാപവും.

വിവാദങ്ങള്‍ക്കു പിന്നിലെ ഉദ്ദേശ്യശുദ്ധി

കുടുംബജീവിതം ആനന്ദപൂര്‍ണമാവുന്നത് വീട്ടിനകത്തെ ആരോഗ്യകരമായ ഐക്യവും മനസ്സറിഞ്ഞ സഹകരണവും മൂലമാണ്. എന്നാല്‍ വിവരക്കേടു മൂലവും വൈയക്തിക സ്വഭാവദൂഷ്യം കൊണ്ടും ഗൃഹാന്തരീക്ഷം അസുഖകരമായിത്തീരാറുണ്ട്. ചിലപ്പോള്‍ സ്‌ഫോടനാത്മകവും. ഒറ്റപ്പെട്ട കേസുകള്‍ പര്‍വതീകരിച്ച്, അതില്‍ സ്ത്രീവിരുദ്ധത ആരോപിച്ച് ഒരുതരം ഫെമിനിസ്റ്റ് ചിന്ത വളര്‍ത്തിയെടുക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കാറുണ്ട്. കുടുബമെന്ന സാമൂഹികസ്ഥാപനം നശിക്കണമെന്ന ഉദ്ദേശ്യത്തിലുള്ള മനപൂര്‍വ്വമുള്ള ശ്രമങ്ങളാണ് ഇതിനു പിന്നിലെന്ന് അവര്‍ തന്നെ തുറന്നു പറയുകയും ചെയ്യുന്നു. അതിനാല്‍ ഈ വിവാദങ്ങള്‍ക്ക് അല്പായുസ്സേ കാണൂ.

 

മുൻപത്തെ ലേഖനം ചികിത്‌സയെക്കാള്‍ വലിയ സാന്ത്വനം
അടുത്ത ലേഖനം പുരുഷപ്രസവം: മതം തോറ്റുവോ

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History