ഹോം > നോമ്പ്... > മാതൃകയില്ലാത്ത നോമ്പുകള്‍

1 മിനിറ്റ് വായിച്ചില്ല

മാതൃകയില്ലാത്ത നോമ്പുകള്‍

നബി(സ്വ)യുടെ മാതൃകയില്ലാത്ത എല്ലാ കര്‍മങ്ങളും മതത്തിലെ പുതുനിര്‍മിതികള്‍ (ബിദ്അ തുകള്‍) ആയതിനാല്‍ തള്ളപ്പെടേണ്ടതാണ്. നബി(സ്വ)യുടെ ചര്യയിലില്ലാത്ത നോമ്പെടുക്കുമ്പോള്‍ അത് കുറ്റകരമാകും. കാരണം പുണ്യകരമായ ഒരു കാര്യവും നബി(സ്വ) പറയാതെ വിട്ടുപോവുകയോ മറക്കുകയോ ചെയ്തിട്ടില്ല എന്നത് ഖുര്‍ആനും സുന്നത്തും വ്യക്തമാക്കിയ കാര്യമാണ്. എന്നാല്‍ ഇങ്ങനെ സുന്നത്താക്കപ്പെട്ടിട്ടില്ലാത്ത ധാരാളം നോമ്പുകള്‍ പല നാടുകളിലും ജനങ്ങള്‍ അനുഷ്ഠിക്കുന്നുണ്ട്. ഭക്തിയുടെ പേരില്‍ പുണ്യത്തിനായി നിര്‍വഹിക്കപ്പെടുന്ന മാതൃകയില്ലാത്ത നോമ്പുകള്‍ അവര്‍ക്ക് ഇരുലോകവും നഷ്ടപ്പെടുത്തും.
മുഹര്‍റം പത്തുവരെയുള്ള നോമ്പ്, റജബ് 27 ലെ നോമ്പ്, ശഅ്ബാന്‍ പതിനഞ്ചിലെ നോമ്പ്, ദുല്‍ഹിജ്ജ പത്തുവരെയുള്ള നോമ്പ്, നാലു പവിത്രമാസങ്ങളിലെ നോമ്പ് എന്നിവ സുന്നത്തില്‍ സ്ഥിരപ്പെടാത്ത നോമ്പുകളാണ്. രണ്ടു പെരുന്നാളുകള്‍, ആജീവനാന്ത വ്രതം, വെള്ളയാഴ്ച, ശനിയാഴ്ച നോമ്പുകള്‍, ഭാര്യയുടെ സുന്നത്ത് നോമ്പ്, മാസപ്പിറവി സംശയിക്കപ്പെടുന്ന ദിവസം, നോമ്പ് ചേര്‍ത്തനുഷ്ഠിക്കല്‍ തുടങ്ങിയ നോമ്പുകളെക്കുറിച്ചും തുടര്‍ന്ന് വിശദീകരിക്കുന്നു.

മുഹര്‍റം പത്തുവരെയും റജബ് ഇരുപത്തി ഏഴും

മുഹര്‍റം മാസത്തിലെ പത്തിന് (ആശൂറാഅ്) നോമ്പെടുക്കുക നബി(സ്വ)ചര്യയില്‍പെട്ടതാണ്. ഒമ്പതാം നാളില്‍ നോമ്പെടുക്കാന്‍ നബി(സ്വ) ആഗ്രഹിച്ചിരുന്നു എന്നതിനാല്‍ അന്നും നോമ്പു സുന്നത്താണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നു. ആ മാസം അല്ലാഹു പവിത്രമാക്കിയ മാസങ്ങളില്‍പെട്ടതാണ്. എന്നാല്‍ മുഹര്‍റം ഒന്നു മുതല്‍ പത്തു വരെ തിയ്യതികളില്‍ തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കുന്നതിന് നബി(സ്വ)യുടെ മാതകൃയില്ല. ആ ദിവസങ്ങളില്‍ പ്രത്യേകം സുന്നത്തെന്നു കരുതി നോമ്പെടുക്കല്‍ പുത്തനാചാരമാണ്.

റജബ് 27ലെ നോമ്പ്

ഇസ്‌ലാം പവിത്രമാക്കിയ മാസങ്ങളില്‍ ഒന്നാണ് റജബ്. ഈ മാസത്തിലാണ് നബി(സ്വ)യുടെ മുഅ്ജിസത്തുകളായ ഇസ്‌റാഉം മിഅ്‌റാജും ഉണ്ടായത്. റജബ് ഇരുപത്തി ഏഴിനാണ് ഇസ്‌റാഉം മിഅ്‌റാജും ഉണ്ടായത് എന്ന് സങ്കല്പിച്ചുകൊണ്ട് ആ ദിവസം ‘മിഅ്‌റാജ് നോമ്പ്’ എന്ന പേരില്‍ ചിലര്‍ നോമ്പനുഷ്ഠിക്കാറുണ്ട്. എന്നാല്‍ റസൂലിന്റെ ജീവിതത്തിലെ ഈ മഹത്തായ സംഭവം എന്നാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളൊന്നും സ്ഥിരപ്പെട്ടു വന്നിട്ടില്ല.
ശൈഖുല്‍ ഇസ്ലാം ഇബ്നുല്‍ഖയ്യിം പറയുന്നത് ‘ഈ സംഭവം ഏതുമാസത്തിലെന്നോ ഏതു ദിവസമെന്നോ തിട്ടപ്പെടുത്താവുന്ന പ്രാമാണിക രേഖകള്‍ ഒന്നുമില്ല’ എന്നാണ് (സാദുല്‍മആദ്). റജബിന്റെ മഹത്വം പറയുന്ന എല്ലാ റിപ്പോര്‍ട്ടുകളും വ്യാജമാണ് എന്ന് ഇമാം ഇബ്‌നുതൈമിയ പറയുന്നു   (മജ്മൂഉല്‍ ഫാതവാ) 1. റജബ് മാസത്തിന്റെ മഹത്വമോ അതിലെ ഏതെങ്കിലും ദിവസത്തിലെ നോമ്പോ നമസ്‌കാരമോ പ്രത്യേകമായി പുണ്യകരമാക്കുന്നതോ ആയ ഒരു റിപ്പോര്‍ട്ടും അവലംബനീയമായി വന്നിട്ടില്ല എന്ന് ഹാഫിദ് ഇബ്‌നു ഹജര്‍ വ്യക്തമാക്കുന്നു (തബയീനുല്‍ അജബി ബിമാ വറദ ഫീ ശഹ്‌രി റജബ്). റജബ് മാസത്തില്‍ മിഅ്‌റാജ് ആഘോഷത്തിനോ അതിന്റെ പേരില്‍ നോമ്പനുഷ്ഠിക്കുന്നതിനോ യാതൊരു അടിസ്ഥാനവുമില്ല. മറ്റു മാസങ്ങളിലുള്ളതിനെക്കാള്‍ പുണ്യകരമായ ഒരു നോമ്പും റജബില്‍ ഇല്ല. റജബ് 27 ന്റെ  ആരാധനകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല (മജ്മൂഉല്‍ഫതാവാ, ഇബ്‌നു ഉസൈമീന്‍) 2
റജബ് മാസവുമായി ബന്ധപ്പെട്ട സ്വലാതുര്‍റഗാഇബ് അടക്കമുള്ള മറ്റു കര്‍മങ്ങള്‍ക്കും പ്രമാണത്തിന്റെ പിന്‍ബലമില്ല (ഇമാം നവവീ, അല്‍മജ്മൂഅ്) 3. ഇതെല്ലാം ശീഈ പശ്ചാത്തലത്തില്‍ നിര്‍മിക്കപ്പെട്ടതാണ് എന്നാണ് മനസ്സിലാവുന്നത്.

ശഅ്ബാന്‍ പതിനഞ്ചും ദുല്‍ഹിജ്ജ പത്തുവരെയും

റമദാനിനു തൊട്ടുമുമ്പുള്ള മാസമായ ശഅ്ബാനില്‍ മറ്റുമാസങ്ങളെക്കാള്‍ നബി(സ്വ) നോമ്പെടു ക്കാറുണ്ടായിരുന്നു. ആഇശ(റ) പറയുന്നു: ‘നബി(സ്വ) നോമ്പ് ഉപേക്ഷിക്കുകയില്ലെന്നു ഞങ്ങള്‍ പറയുവോളം നോമ്പെടുക്കുകയും നോമ്പെടുക്കുകയില്ലെന്നു ഞങ്ങള്‍ പറയുവോളം നോമ്പൊഴിവാക്കുകയും ചെയ്യുമായിരുന്നു. റമദാനല്ലാതെ മറ്റൊരു മാസവും അദ്ദേഹം പൂര്‍ണമായി നോമ്പു നോറ്റത് ഞാന്‍ കണ്ടിട്ടില്ല. ശഅബാനിലല്ലാതെ അത്രയേറെ ദിവസം മറ്റൊരു മാസത്തിലും അദ്ദേഹം നോമ്പെടുക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല’ (ബുഖാരി) 4.
ആഇശ(റ) പറയുന്നു: ‘ശഅ്ബാന്‍ മാസത്തേക്കാള്‍ കൂടുതല്‍ നോമ്പുകള്‍ നബി(സ്വ) മറ്റൊരു മാസത്തിലും അനുഷ്ഠിക്കാറില്ല. ചിലപ്പോള്‍ ശഅ്ബാന്റെ മിക്ക ദിവസങ്ങളിലും നബി(സ്വ) നോമ്പനു ഷ്ഠിക്കും. അവിടുന്ന് പറയാറുണ്ട്. നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത് നിങ്ങള്‍ ചെയ്യുവിന്‍. നിശ്ചയം നിങ്ങള്‍ക്ക് മടുപ്പ് തോന്നാത്ത കാലം വരേയ്ക്കും അല്ലാഹുവിനും മടുപ്പ് തോന്നുകയില്ല. പതിവായി അനുഷ്ഠിക്കുവാന്‍ സാധിക്കുന്ന നമസ്‌കാരം നിര്‍വഹിക്കുന്നതാണ് അവിടുന്ന് ഏറ്റവും ഇഷ്ട പ്പെട്ടിരുന്നത്; അതുകുറച്ചാണെങ്കിലും. നബി(സ്വ) ഒരു നമസ്‌കാരം തുടങ്ങി വെച്ചാല്‍ അതു പതിവാക്കാറുണ്ട്’ (ബുഖാരി) 5.
ശഅ്ബാന്‍ മാസത്തില്‍ ഏതു ദിവസവും നോമ്പെടുക്കുന്നത് നല്ലതാണെന്നും മറ്റു മാസങ്ങളെക്കാള്‍ ഈ മാസത്തില്‍ നോമ്പെടുക്കാമെന്നും ഈ ഹദീസുകള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ശഅ്ബാന്‍ പതിനഞ്ചിന് ബറാഅത്ത് രാവ് എന്ന പേരില്‍ പുണ്യം കല്പിച്ച് ചിലര്‍ പ്രത്യേക നോമ്പെടുക്കുന്നതായി കാണാം. ഈ ദിവസത്തിന് പ്രത്യേക പുണ്യമുണ്ടെന്നതിനോ അന്ന് പ്രത്യേകമായി നോമ്പുണ്ടെന്നതിനോ തെളിവുകളില്ല. ഇമാം ശാത്വിബി അല്‍ഇഅ്തിസ്വാമില്‍ ഇത് വ്യക്തമാക്കുന്നു 6. ശഅ്ബാന്‍ പതിനഞ്ച് അയ്യാമുല്‍ ബീദില്‍പെട്ട (എല്ലാമാസങ്ങളിലെയും 13, 14, 15 തീയ്യതികള്‍) ദിവസമാണ് എന്ന നിലക്ക് മറ്റു ദിവസങ്ങളോടൊപ്പം ചേര്‍ത്ത് സുന്നത് നോമ്പെടുക്കാവുന്നതാണ്.
റജബിലെ ആദ്യ വെള്ളിയാഴ്ച രാവിനെക്കുറിച്ചും ശഅ്ബാന്‍ പകുതിയുടെ ശ്രേഷ്ഠതയെക്കുറിച്ചും ഉദ്ധരിക്കപ്പെടുന്ന ഹദീസുകളെല്ലാം നിര്‍മിതങ്ങളാണെന്നും, ഇമാം ഗസ്സാലിയുടേതുപോലുള്ള ചില മഹാന്മാരുടെ ഗ്രന്ഥങ്ങളില്‍ ചിലത് വന്നിട്ടുണ്ടെങ്കിലും അവയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഇബ്‌നുഹജുറുല്‍ ഹൈതമി തന്റെ ഫതാവായില്‍ പറയുന്നുണ്ട് 7.

ദുല്‍ഹിജ്ജ പത്തുവരെയുള്ള നോമ്പ്

ദുല്‍ഹിജ്ജ മാസത്തിലെ ആദ്യത്തെ പത്തുദിനങ്ങള്‍ ഏറെ പുണ്യകരമാണ്. നബി(സ്വ) അരുളി. ഈ പത്തുദിവസങ്ങളില്‍ പുണ്യകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതിനെക്കാള്‍ അല്ലാഹുവിന് ഇഷ്ടപ്പെടുന്ന മറ്റൊരു ദിവസത്തെ സത്കര്‍മവുമില്ല. അവര്‍ ചോദിച്ചു. പ്രവാചകരേ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള യുദ്ധത്തേക്കാളുമോ? അവിടുന്ന് പറഞ്ഞു: അതേ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള യുദ്ധത്തേക്കാളും. ശരീരവും സമ്പത്തുമായി പുറപ്പെട്ട് അവയില്‍ ഒന്നും തിരിച്ചുകൊണ്ടുവരാത്തവര്‍ ഒഴികെ. (ബുഖാരി) 8. ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ ദുല്‍ഹിജ്ജ പത്തുവരെ നോമ്പെടുക്കുന്നത് സുന്നത്താണ് എന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ഈ ദിവസങ്ങളില്‍ മറ്റു സത്കര്‍മങ്ങളെപ്പോലെ നോമ്പും എടുക്കാമെന്നേ ഇതില്‍നിന്ന് ലഭിക്കൂ. അതുപോലെ ദുല്‍ഹിജ്ജ പത്ത് ദിനങ്ങളില്‍ നബി(സ്വ) നോമ്പെടുക്കുന്നത് ഞാനൊരിക്കലും കണ്ടിട്ടില്ല എന്ന ആഇശ(റ)യുടെ റിപ്പോര്‍ട്ട് ഇമാം മുസ്‌ലിം 9) ഉദ്ധരിക്കുന്നുണ്ട്.
ദുല്‍ഹിജ്ജ ആദ്യപത്തിലെ നോമ്പിനെക്കുറിച്ച് വന്ന മറ്റൊരു റിപ്പോര്‍ട്ട് ഹഫ്‌സ(റ)യില്‍ നിന്നുള്ള താണ്. ഇമാം അഹ്‌മദും നസാഈയും ഉദ്ധരിക്കുന്ന ഈ ഹദീസ് ദുര്‍ബലമാണെന്ന് നാസ്വിറുദ്ദീന്‍ അല്‍ബാനി വിശദീകരിക്കുന്നു (ഇര്‍വാഉല്‍ ഗലീല്‍).

പവിത്രമായ മാസങ്ങളിലെ നോമ്പ്

ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം, റജബ് എന്നീ നാലു മാസങ്ങള്‍ പ്രത്യേകം പവിത്രമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ”ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയ തനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം യുദ്ധം വിലക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ നാല് മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്. ബഹുദൈവ വിശ്വാസികള്‍ നിങ്ങളോട് ഒറ്റക്കെട്ടായി യുദ്ധം ചെയ്യുന്നതു പോലെ നിങ്ങള്‍ അവരോടും ആകമാനം യുദ്ധം ചെയ്യുക. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെയാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക’‘(9:36).
ഈ മാസങ്ങളില്‍ യുദ്ധം ചെയ്യാന്‍ പാടില്ലെന്നും രക്തച്ചൊരിച്ചിലോ കുറ്റകൃത്യങ്ങളോ പാടില്ലെന്നും അല്ലാഹു പ്രത്യേകം നിര്‍ദേശിച്ചിരിക്കുകയാണ്. എന്നാല്‍ ഈ മാസങ്ങളിലെ ഏതെങ്കിലും ദിവസ ത്തില്‍ പ്രത്യേകമായി നോമ്പെടുക്കാനോ മറ്റ് ആരാധനാ കര്‍മങ്ങള്‍ അനുഷ്ഠിക്കാനോ നിര്‍ദേശി ക്കുന്ന യാതൊന്നും ഖുര്‍ആനിലോ ഹദീസിലോ സ്ഥിരപ്പെട്ടിട്ടില്ലെന്ന് ഇബ്‌നുഹജറുല്‍ അസ്ഖലാ നി(റ) വിശദീകരിക്കുന്നു 10. യുദ്ധം നിരോധിക്കപ്പെട്ട മാസങ്ങളില്‍ നിങ്ങള്‍ നോമ്പെടുക്കുകയും വിടുകയും ചെയ്യുക എന്ന അഹ്‌മദ്, അബൂദാവൂദ്, ഇബ്‌നുമാജ, ബൈഹഖീ എന്നിവര്‍ ഉദ്ധരിക്കുന്ന ഹദീസിന്റെ പരമ്പര പ്രാമാണികമല്ലെന്ന് നാസ്വിറുദ്ദീന്‍ അല്‍ബാനി തമാമുല്‍മിന്നയില്‍ വ്യക്തമാക്കുന്നു 11.

അനുവദനീയമല്ലാത്ത നോമ്പുകള്‍

വ്രതം ഇസ്‌ലാമില്‍ ഏറെ പുണ്യകരമായ ആരാധനാ കര്‍മമാണ്. വര്‍ഷത്തില്‍ ഒരു മാസം (റമദാന്‍) നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ്. നിര്‍ബന്ധമല്ലാത്ത ഐഛിക വ്രതങ്ങളും നബി(സ്വ) പഠിപ്പിച്ചി ട്ടുണ്ട്. അതുപോലെ നോമ്പ് നോല്ക്കല്‍ നിഷിദ്ധമായ ദിവസങ്ങളുമുണ്ട്.
എല്ലാ ദിവസങ്ങളിലും നോമ്പെടുക്കുന്നത് നിഷിദ്ധമാണ്. വര്‍ഷം മുഴുവനും നോമ്പെടുക്കുന്നത് അനുവദനീയമല്ല. നബി(സ്വ) പ്രത്യേകമായി വിലക്കിയ ദിവസങ്ങളിലും സാഹചര്യങ്ങളിലും നോമ്പെടുക്കുന്നതും കുറ്റകരമാണ്.

 രണ്ടു പെരുന്നാളുകള്‍

ബലിപെരുന്നാളും (ഈദുല്‍അദ്ഹാ) ഫിത്വ്‌റ് പെരുന്നാളും (ഈദുല്‍ഫിത്ര്‍) വിശ്വാസികളുടെ ആഹ്ളാദ ദിനങ്ങളാണ്. അന്ന് ഭക്ഷ്യപേയാദികള്‍ വിലക്കപ്പെട്ടുകൂടാ. അതിഥിയും ആതിഥേയനും അന്ന് നോമ്പുകാരാകുന്നത് ഉചിതമല്ല. ആ ദിവസങ്ങളില്‍ നോമ്പെടുക്കുന്നത് നിഷിദ്ധമാണ്.

ഉമര്‍(റ) പറയുന്നു: ഈ രണ്ടു ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നത് നബി(സ്വ) വിരോധിച്ചിരി ക്കുന്നു. ഒന്ന് നിങ്ങളുടെ നോമ്പ് മുറിക്കുന്ന ദിവസമായ ഫിത്വ്‌റ് പെരുന്നാള്‍ ദിനമാണ്. മറ്റൊന്ന് നിങ്ങളുടെ ബലിമൃഗത്തിന്റെ മാംസം ഭക്ഷിക്കുന്ന ബലിപെരുന്നാള്‍ ദിനമാണ് (ബുഖാരി) 12.
അബൂഹുറയ്‌റ(റ) പറയുന്നു: രണ്ടു നോമ്പും രണ്ട് കച്ചവടവും വിരോധിക്കപ്പെട്ടിട്ടുണ്ട്. ഫിത്വ്‌റ് പെരുന്നാള്‍ ദിവസവും ബലിപെരുന്നാള്‍ ദിവസവും നോമ്പനുഷ്ഠിക്കുന്നതും മുലാമസ, മുനാബദ എന്നീ രണ്ടു കച്ചവടങ്ങളും (ബുഖാരി) 13.
ഇബ്‌നു ഉമര്‍(റ) പറയുന്നു: ഒരു മനുഷ്യന്‍ തന്റെ അടുത്തുവന്നു പറഞ്ഞു. ഒരാള്‍ ഒരു ദിവസം നോമ്പനുഷ്ഠിക്കുവാന്‍ നേര്‍ച്ചയാക്കി. തിങ്കളാഴ്ച ദിവസം എന്നാണ് അയാള്‍ പറഞ്ഞത് എന്ന് ഞാന്‍ (നിവേദകന്‍) വിചാരിക്കുന്നു. യാദൃച്ഛികമായി ആ ദിവസം പെരുന്നാളായി. എങ്കില്‍ അയാള്‍ നേര്‍ച്ച പൂര്‍ത്തിയാക്കേണ്ടതുണ്ടോ? ഇബ്‌നു ഉമര്‍(റ) പറഞ്ഞു: അല്ലാഹു നേര്‍ച്ച പൂര്‍ത്തിയാക്കുവാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. നബി(സ്വ) ഈ ദിവസം നോമ്പനുഷ്ഠിക്കുന്നതിനെ വിരോധിക്കുകയും ചെയ്യുന്നു. അതിനാല്‍ പാടില്ല. (ബുഖാരി) 14 ഈ ദിവസങ്ങളില്‍ ഐഛികമോ നിര്‍ബന്ധമോ ആയ ഒരു നോമ്പും നോല്‍ക്കാന്‍ പാടില്ല.

അയ്യാമുത്തശ്‌രീഖ്

ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള ദുല്‍ഹിജ്ജ പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് തിയ്യതികള്‍ ക്കാണ് അയ്യാമുത്തശ്‌രീഖ് എന്നു പറയുന്നത്. ഈ ദിവസങ്ങള്‍ തിന്നാനും കുടിക്കാനുമുള്ള ദിവസങ്ങളാണെന്നും നോമ്പെടുക്കരുതെന്നും നബി(സ്വ) നിര്‍ദേശിച്ചിട്ടുണ്ട്. ബലിയറുക്കാനും ആ മാംസം കഴിക്കാനുമെല്ലാം അനുവദിക്കപ്പെട്ടതാണീ ദിവസങ്ങള്‍.
അബൂഹുറയ്‌റ പറയുന്നു: ഈ ദിവസങ്ങളില്‍ വ്രതമെടുക്കരുത്. കാരണം ‘ഇവ ആഹാരപാനീയ ങ്ങള്‍ക്കും ദൈവ സ്മരണക്കുമുള്ളതാണ്’ എന്ന് മിനായില്‍ വിളിച്ചുപറയാനായി നബി(സ്വ) അബ്ദു ല്ലാഹിബ്‌നു ഹുദാഫയെ അയക്കുകയുണ്ടായി (ത്വഹാവീ, ശറഹുമആനില്‍ ആസാര്‍) 15.
ഈ ദിവസങ്ങളില്‍ ഫര്‍ദോ സുന്നത്തോ ആയ ഒരു നോമ്പും പാടില്ല. എന്നാല്‍ ഹാജിക്ക് ബലിയറുക്കാന്‍ കഴിയാത്തതിനുള്ള പ്രായശ്ചിത്ത വ്രതം അനുഷ്ഠിക്കാന്‍ ഈ ദിനങ്ങളില്‍  നബി(സ്വ)ഇളവു നല്കിയിട്ടുണ്ട്. ഇബ്‌നുഉമര്‍(റ) പറയുന്നു: വല്ലവനും ഉംറ നിര്‍വ്വഹിച്ച് ഹജ്ജ്‌വരെ സ്വതന്ത്രമായി ജീവിച്ചാല്‍ അറഫാദിനത്തിന്റെ മുമ്പായി നോമ്പനുഷ്ഠിക്കണം. ബലിമൃഗം ലഭിക്കാതിരിക്കുകയും അറഫാദിനത്തിന്റെ മുമ്പ് നോമ്പനുഷ്ഠിക്കാതിരിക്കുകയും ചെയ്തവന്‍ മിനായുടെ ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കാം (ബുഖാരി) 16.

ആജീവനാന്ത വ്രതം

വ്രതം ഏറെ പുണ്യകരമാണ്. പക്ഷേ, മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങള്‍ നിഷേധിച്ചുകൊണ്ട് കാലാകാലവും വ്രതം ആചരിക്കുക പുണ്യമല്ല; പാപമാണ്. ഇസ്‌ലാം മനുഷ്യപ്രകൃതിക്ക് സാധിക്കു ന്നതും അനുഗുണമായതും മാത്രമേ കല്പിക്കൂ. തന്റെ അടിമ എന്നും തനിക്കുവേണ്ടി വ്രതമെടുത്ത് കഷ്ടപ്പെടണമെന്നും അങ്ങനെയായാല്‍ അവന് ഏറ്റവും ഉത്തമമായ സ്വര്‍ഗം നല്കാമെന്നും അല്ലാഹു വാഗ്ദാനം ചെയ്യുന്നില്ല. ഈ ഭൂമിയില്‍ ജീവിച്ച് ഇവിടെ അനുവദിച്ചതെല്ലാം നിശ്ചിത അളവില്‍ ഉപയോഗിച്ച് ഭൂമിയും വാനവും സ്വര്‍ഗീയമാക്കാനാണ് അവന്‍ ആവശ്യപ്പെടുന്നത്. നബി (സ്വ) പറഞ്ഞു, ‘എന്നും നോമ്പെടുക്കുന്നവന്ന് നോമ്പേ ഇല്ല'(മുസ്‌ലിം) 17. തന്റെ ആരാധാനാ ജീവിതം ആരായാന്‍ വന്നവര്‍, എന്നും നോമ്പെടുക്കാനും ഉറങ്ങാതെ നമസ്‌കരിക്കാനും ആരാധനയ്ക്കായി ബ്രഹ്‌മചര്യം സ്വീകരിക്കാനും തീരുമാനമെടുത്തപ്പോള്‍ നബി(സ്വ) അവരെ താക്കീത് ചെയ്യുകയാണുണ്ടായത്.
അനസ്(റ) പറയുന്നു: മൂന്നുപേര്‍ നബി(സ്വ)യുടെ ആരാധനാ സമ്പ്രദായങ്ങളന്വേഷിച്ചുകൊണ്ട്  നബി(സ്വ)യുടെ ഭാര്യമാരുടെ വീട്ടില്‍വന്നു. നബി(സ്വ)യുടെ ആരാധനയെക്കുറിച്ച് കേട്ടപ്പോള്‍ അവര്‍ക്കത് വളരെ കുറഞ്ഞ് പോയെന്ന് തോന്നി. അവര്‍ പറഞ്ഞു: നാമും നബി(സ്വ)യും എവിടെ? നബി(സ്വ)ക്ക് ചെയ്തുപോയതും പിന്നീട് ചെയ്തുപോയേക്കാവുന്നതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ. അങ്ങനെ അവരില്‍ ഒരാള്‍ പറഞ്ഞു: ഞാന്‍ എന്നും രാത്രി മുഴുവന്‍ നമസ്‌കരിക്കും. മറ്റൊരാള്‍ പറഞ്ഞു: എല്ലാ ദിവസവും ഞാന്‍ നോമ്പ് പിടിക്കും. ഒരു ദിവസവും നോമ്പ് ഉപേക്ഷിക്കുകയില്ല. മൂന്നാമന്‍ പറഞ്ഞു: ഞാന്‍ സ്ത്രീകളില്‍ നിന്നകന്ന് നില്‍ക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല. നബി(സ്വ) അവിടെ വന്നു. വിവരം അറിഞ്ഞപ്പോള്‍ അരുളി: നിങ്ങള്‍ ഇന്നതെല്ലാം പറഞ്ഞുവല്ലേ? അല്ലാഹു സത്യം. നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുന്നവനും അവനെ സൂക്ഷിക്കുന്നവനുമാണ് ഞാന്‍. ഞാന്‍ ചിലപ്പോള്‍ നോമ്പനുഷ്ഠിക്കു കയും മറ്റു ചിലപ്പോള്‍ നോമ്പ് ഉപേക്ഷിക്കുകയും ചെയ്യും. രാത്രി നമസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യും. വിവാഹം കഴിക്കുകയും ചെയ്യും. വല്ലവനും എന്റെ നടപടിക്രമങ്ങളെ വെറുക്കുന്ന പക്ഷം അവന്‍ എന്റെ സമൂഹത്തില്‍പ്പെട്ടവനല്ല തന്നെ (ബുഖാരി) 18.
വര്‍ഷത്തിലെ പകുതി ദിവസത്തിലേറെ നോമ്പനുഷ്ഠിക്കുന്നതില്‍ പുണ്യമില്ലെന്നാണ് നബി(സ്വ) തെര്യപ്പെടുത്തുന്നത്. അംറ്(റ) പറയുന്നു: നബി(സ്വ) എന്നോട് ചോദിച്ചു, നിനക്ക് മാസത്തില്‍ മൂന്ന് നോമ്പ് പോരേ, ഞാന്‍ ഇനിയും ആവശ്യപ്പെട്ടു. അത് അഞ്ച്, ഏഴ്, പതിനൊന്ന്‌വരെ റസൂല്‍ പറ ഞ്ഞു. ഇനിയും എനിക്ക് സാധിക്കും എന്ന് പറഞ്ഞപ്പോള്‍, ദാവൂദ്(അ)ന്റെ നോമ്പിനെക്കാള്‍ നോമ്പില്ല, അദ്ദേഹം മാസത്തിലെ പകുതിദിവസം നോമ്പെടുക്കും ബാക്കി പകുതി നോമ്പുപേക്ഷിക്കും എന്ന് നബി(സ്വ) പറഞ്ഞു (ബുഖാരി) 19.

വെള്ളിയാഴ്ച

വെള്ളിയാഴ്ച പുണ്യദിനമാണ്. എന്നാല്‍ അന്ന് പ്രത്യേകമായി നോമ്പെടുക്കുന്നത് നബി(സ്വ) വിലക്കിയിരിക്കുന്നു.
മുഹമ്മദ്ബ്‌നു അബ്ബാസ് പറയുന്നു: നബി(സ്വ) വെള്ളിയാഴ്ച നോമ്പനുഷ്ഠിക്കുന്നത് വിരോധിച്ചിട്ടു ണ്ടോ എന്ന് ജാബിര്‍(റ) നോട് ഞാന്‍ ചോദിച്ചു. അതേയെന്ന് അദ്ദേഹം മറുപടി പറഞ്ഞു. അതായത് വെള്ളിയാഴ്ച ദിവസം മാത്രം നോമ്പനുഷ്ഠിക്കുന്നത് (ബുഖാരി) 20.
അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) അരുളി: വെള്ളിയാഴ്ച ദിവസം നിങ്ങളില്‍ ആരുംതന്നെ നോമ്പനുഷ്ഠിക്കരുത്. അതിന്റെ ഒരു ദിവസം മുമ്പോ ഒരു ദിവസം ശേഷമോ നോമ്പനുഷ്ഠിച്ചാല്‍ ഒഴികെ (ബുഖാരി) 21.
ജുവൈരിയ(റ) പറയുന്നു: അവര്‍ നോമ്പനുഷ്ഠിച്ച ഒരു വെള്ളിയാഴ്ച ദിവസം നബി(സ്വ) അവരു ടെയടുക്കല്‍ പ്രവേശിച്ചു. നബി(സ്വ) ചോദിച്ചു. നീ ഇന്നലെ നോമ്പ് നോറ്റിരുന്നോ? ഇല്ലെന്നവര്‍ പറഞ്ഞു. നാളെ നോമ്പ് നോല്‍ക്കാനുദ്ദേശിക്കുന്നുണ്ടോ എന്ന് നബി(സ്വ) വീണ്ടും ചോദിച്ചു. ഇല്ലെ ന്നവര്‍ പ്രത്യുത്തരം നല്‍കി. നബി(സ്വ) അരുളി: എങ്കില്‍ നീ നോമ്പ് മുറിക്കുക (ബുഖാരി) 22. റമദാന്‍ നോമ്പ് നോറ്റുവീട്ടുന്നതിനായി വെള്ളിയാഴ്ച മാത്രം നോമ്പെടുക്കാവുന്നതാണ് (ഫത്‌വാ- അല്ലജ്‌നതുദ്ദാഇമ) 23.

ശനിയാഴ്ച

ശനിയാഴ്ച യഹൂദസമൂഹം പുണ്യമായി കരുതുന്ന ദിവസമാണ്. ആ ദിവസം മാത്രമായി നോമ്പു നോല്ക്കുന്നത് നബി(സ്വ) വിലക്കിയിരിക്കുന്നു. വെള്ളിയുടെയോ ഞായറിന്റെയോ കൂടെ ശനിയാഴ്ച നോമ്പനുഷ്ഠിക്കുന്നതില്‍ തെറ്റില്ല.
നബി(സ്വ) മറ്റു ദിവസങ്ങളെക്കാള്‍ ശനി, ഞായര്‍ ദിവസങ്ങളിലാണ് നോമ്പനുഷ്ഠിച്ചിരുന്നത്. അവ രണ്ടും ബഹുദൈവാരാധകരുടെ പെരുന്നാള്‍ ദിനങ്ങളായതിനാല്‍ അവര്‍ക്ക് വിപരീതമാവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു എന്ന് അദ്ദേഹം പറയാറുണ്ട് (ഫത്ഹുല്‍ബാരീ) 24.
നിര്‍ബന്ധമാക്കപ്പെട്ടതല്ലാതെ ശനിയാഴ്ചകളില്‍ നിങ്ങള്‍ നോമ്പനുഷ്ഠിക്കരുത്. അന്ന് മുന്തിരിത്തൊ ലിയോ വല്ല മരക്കൊള്ളിയോ മാത്രമാണ് നിങ്ങള്‍ക്ക് കിട്ടിയതെങ്കില്‍ അതെങ്കിലും ചവയ്ക്കുക. (അബൂദാവൂദ്) 25 ഈ ഹദീസുകള്‍ തമ്മില്‍ വൈരുധ്യമില്ല. ശനിയും ഞായറും നോമ്പെടുക്കുന്നത് തെറ്റില്ലെന്നാണ് ആദ്യ ഹദീസ് സൂചിപ്പിക്കുന്നത്. ശനി മാത്രം നോല്‍ക്കുന്നതിനെയാണ് ഈ ഹദീസില്‍ വിലക്കുന്നത്. നിശ്ചയിക്കപ്പെട്ട സുന്നത്ത് നോമ്പിന്റെ ദിനമായോ നിര്‍ബന്ധനോമ്പ് നോറ്റു വീട്ടുന്നതിന്റെ ഭാഗമാമോ ശനിയാഴ്ച മാത്രമായി നോമ്പെടുക്കുന്നതില്‍ തെറ്റില്ല (ഇബ്‌നു ഉസൈമീന്‍, മജ്മൂഉഫതാവാ വ റസാഇല്‍) 26.

ഭാര്യയുടെ സുന്നത്ത് നോമ്പ്

ഇസ്‌ലാമില്‍ ദാമ്പത്യജീവിതം പുണ്യമാണ്. ആ ജീവിതത്തിലെ ലൈംഗികതയും നന്മയാണ്. നോമ്പ് പകല്‍ സമയത്തെങ്കിലും ലൈംഗികതക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയാണ്. അതുകൊണ്ടുതന്നെ ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ ഭാര്യ ഉഭയസമ്മതത്തോടെ മാത്രമേ ഐഛികവ്രതം അനുഷ്ഠിക്കാവൂ. റമദാനിലും റമദാനില്‍ നഷ്ട്‌പ്പെട്ട നോമ്പ് നോറ്റ് വീട്ടുന്നതും പോലെ നിര്‍ബന്ധ നോമ്പുകളില്‍ മാത്രമേ ഭര്‍തൃസമ്മതമില്ലാതെ നോമ്പനുഷ്ഠിക്കാവൂ. ഭര്‍ത്താവ് സ്ഥലത്തുണ്ടായിരിക്കെ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ ഭാര്യ, റമദാനിലല്ലാതെ നോമ്പെടുക്കരുത് (ബുഖാരി) 27. എന്നാല്‍ അനുമതി ചോദിച്ചാല്‍ അത് നല്കാനാണ് ഭക്തനായ ഭര്‍ത്താവ് ശ്രമിക്കേണ്ടത്. കാരണം അവരുടെ പരലോകത്തിന് വിഭവം നല്കുക എന്നത് അയാളുടെ കൂടി ബാധ്യതയില്‍പെട്ടതാണല്ലോ. നോമ്പും നമസ്‌കാരവും മാത്രമായി കഴിഞ്ഞുകൂടി ഭാര്യയോടുള്ള കടമകളില്‍ വീഴ്ചവരുത്തിയ അനുചരനെ നബി(സ്വ) തിരുത്തിയത് ശ്രദ്ധേയമാണ്.
അബൂജുഹൈഫ(റ) പറയുന്നു: നബി(സ്വ) സല്‍മാന്‍(റ)വിനും അബുദ്ദര്‍ദാഅ്(റ)നുമിടയില്‍ സാഹോദര്യബന്ധം സ്ഥാപിച്ചു. അങ്ങനെ ഒരു ദിവസം സല്‍മാന്‍(റ) അബുദ്ദര്‍ദാഅ്(റ)നെ സന്ദര്‍ശിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമ്മുദ്ദര്‍ദാഇനെ(റ) വസ്ത്രത്തിന്റെ മോടിയിലും മറ്റും യാതൊരു ശ്രദ്ധയുമില്ലാതെ കണ്ടു. അദ്ദേഹം ചോദിച്ചു: നിങ്ങളുടെ പ്രശ്നമെന്താണ്? അവര്‍ പറഞ്ഞു: താങ്കളുടെ സഹോദരന്‍ അബുദ്ദര്‍ദാഅ്(റ)ന് ഐഹിക കാര്യത്തില്‍ യാതൊരു താല്‍പര്യവുമില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ അബുദ്ദര്‍ദാഅ്(റ) കയറിവന്നു. സല്‍മാന്‍(റ)വിന്നുവേണ്ടി  ഭക്ഷണം തയ്യാറാക്കി കൊണ്ടുവന്ന് പറഞ്ഞു: നിങ്ങള്‍ കഴിച്ചുകൊള്ളുവിന്‍; ഞാന്‍ നോമ്പുകാരനാണ്. സല്‍മാന്‍(റ) പറഞ്ഞു: താങ്കള്‍ ഭക്ഷിക്കാതെ ഞാന്‍ ഭക്ഷിക്കുകയില്ല. പിന്നീട് രാത്രിയായപ്പോള്‍ അബൂദ്ദര്‍ദാഅ്(റ) സുന്നത്ത് നമസ്‌കരിക്കാന്‍ എഴുന്നേറ്റു. സല്‍മാന്‍(റ) പറഞ്ഞു: താങ്കള്‍ ഉറങ്ങൂ. അന്നേരം അയാള്‍ ഉറങ്ങി. വീണ്ടും എഴുന്നേറ്റു. അയാള്‍ വീണ്ടും  ഉറങ്ങാന്‍ പറഞ്ഞു. രാത്രിയുടെ അവസാനയാമമായപ്പോള്‍ സല്‍മാന്‍(റ) പറഞ്ഞു: ഇനി എഴുന്നേല്‍ക്കൂ. രണ്ടു  പേരും ഒരുമിച്ചു നമസ്‌കരിച്ചു. അനന്തരം സല്‍മാന്‍(റ) പറഞ്ഞു. താങ്കളുടെ രക്ഷിതാവിനോട് താങ്കള്‍ക്ക് കടമയുണ്ട്. താങ്കളുടെ സ്വന്തത്തോടും കടമയുണ്ട,്  സഹധര്‍മിണിയോടും കടമയുണ്ട്. എല്ലാവരോടുമുളള കടമകള്‍ നിര്‍വ്വഹിക്കേണ്ടതുണ്ട്. അദ്ദേഹം നബി(സ്വ)യെ സമീപിച്ച് ഈ വിവരങ്ങള്‍ അറിയിച്ചപ്പോള്‍ നബി(സ്വ) പറഞ്ഞു, സല്‍മാന്‍(റ) പറഞ്ഞത് ശരിയാണ് (ബുഖാരി) 28.

മാസപ്പിറവി സംശയിക്കപ്പെടുന്ന ദിവസം

റമദാന്‍, ശവ്വാല്‍ മാസപ്പിറവികള്‍ ഉണ്ടാകും എന്ന് സംശയിക്കപ്പെടുന്ന ദിവസങ്ങളില്‍ നോമ്പെടുക്കാന്‍ പാടില്ല. കാരണം റമദാന്‍ മാസം ആരംഭിച്ചാല്‍ മാത്രമേ വ്രതം തുടങ്ങാന്‍ പാടുള്ളൂ. റമദാന്‍ അവസാനിക്കുന്നതും മാസപ്പിറവിയോടെത്തന്നെ. നാളെ റമദാനായിരിക്കും എന്നുകരുതി നോമ്പെടുക്കാനോ നാളെ ശവ്വാലാവുകയില്ലെന്നു കരുതി നോമ്പെടുക്കാനോ പാടില്ല.  അതുപോലെ റമദാനിന് തൊട്ടുമുമ്പുള്ള ദിവസവും നോമ്പെടുക്കാനായി തെരഞ്ഞെടുക്കരുത്.
അബൂഹുറയ്‌റ(റ)പറയുന്നു: നബി(സ്വ) അരുളി: റമദാന്‍ നോമ്പിന് ഒന്നോ രണ്ടോ ദിവസം മുന്‍കൂട്ടി നിങ്ങള്‍ നോമ്പു തുടങ്ങരുത്. വല്ലവനും അതിനുമുമ്പ് തന്നെ നോമ്പ് പിടിച്ച്‌വരികയാണെങ്കില്‍ അവന് അങ്ങനെ നോമ്പ് അനുഷ്ഠിക്കാം (ബുഖാരി) 29.
അമ്മാര്‍(റ) പറയുന്നു: മാസപ്പിറവി ഉണ്ടോ ഇല്ലെയോ എന്ന് സംശയമുള്ള ദിവസം (വ്യക്തമായ തെളിവില്ലാതെ) വല്ലവനും നോമ്പനുഷ്ഠിച്ചാല്‍ അബുല്‍ ഖാസിമിനോട് അവന്‍ വിപരീതം പ്രവര്‍ത്തിച്ചു (തുര്‍മുദി) 30.

നോമ്പ് ചേര്‍ത്തനുഷ്ഠിക്കല്‍

ഇസ്‌ലാമിലെ വ്രതത്തിന് ഐകരൂപ്യമുണ്ട്. അത് പ്രഭാതോദയത്തോടെ ആരംഭിക്കുകയും സൂര്യാ സ്തമയത്തോടെ അവസാനിക്കുകയും ചെയ്യും. ഭക്തിയുടെ പേരില്‍ ഇതിലേറെ നീട്ടിക്കൊണ്ടു പോകുന്നത് തീവ്രതയാണ്; പാപമാണ്. ഒരു നോമ്പ് ഭക്ഷണം കഴിച്ച് അവസാനിപ്പിക്കാതെ അത് നീട്ടിക്കൊണ്ടുപോകുന്നതും രണ്ടു നോമ്പുകള്‍ ചേര്‍ത്തുപിടിക്കുന്നതും പാടില്ലാത്തതാണ്.
അബൂഹുറയ്‌റ(റ) പറയുന്നു: രാവും പകലും ചേര്‍ത്തിക്കൊണ്ട് നോമ്പനുഷ്ഠിക്കുന്നതിനെ നബി (സ്വ) വിരോധിച്ചു. അപ്പോള്‍ മുസ്‌ലിംകളില്‍പെട്ട ചില മനുഷ്യര്‍ പറഞ്ഞു. നിശ്ചയം, താങ്കള്‍ അപ്ര കാരം നോമ്പനുഷ്ഠിക്കുന്നുണ്ടല്ലോ? നബി(സ്വ) പ്രത്യുത്തരം നല്‍കി. എന്നെപ്പോലെ നിങ്ങളിലാരുണ്ട്? ഞാന്‍ ഭക്ഷിപ്പിക്കപ്പെടുന്നവനും പാനം ചെയ്യിക്കപ്പെടുന്നവനുമായി രാത്രി കഴിച്ചുകൂട്ടുന്നു. അവര്‍ അതില്‍നിന്ന് വിരമിക്കുവാന്‍ മടികാണിച്ചപ്പോള്‍ അവരെയുമായി നബി(സ്വ) രണ്ടുദിവസം വിസ്വാല്‍ നോമ്പ് അനുഷ്ഠിച്ചു. പിന്നീടവന്‍ ചന്ദ്രപ്പിറവി കണ്ടു. അപ്പോള്‍ നബി(സ്വ) അരുളി: മാസ പ്പിറവി കാണാന്‍ വൈകിയിരുന്നുവെങ്കില്‍ നിങ്ങള്‍ക്ക് ഞാന്‍ വര്‍ധിപ്പിക്കുമായിരുന്നു. അവര്‍ വിശ്ര മിക്കുവാന്‍ വിസമ്മതം കാണിച്ചപ്പോള്‍ അവരെ ശിക്ഷിക്കുവാന്‍ നബി(സ്വ) ഉദ്ദേശിച്ചതുപോലെ (ബുഖാരി) 31.
അബ്ദുല്ല(റ) പറയുന്നു: നബി(സ്വ) രാത്രിയും പകലും ഒന്നിച്ച് നോമ്പനുഷ്ഠിച്ചു. അപ്പോള്‍ ജനങ്ങളും അപ്രകാരം ചെയ്തു. ശേഷം അതവര്‍ക്ക് പ്രയാസം സൃഷ്ടിച്ചു. അപ്പോള്‍ നബി(സ്വ) അതിനെ വിരോധിച്ചു. അനുചരന്മാര്‍ പറഞ്ഞു. താങ്കള്‍ യോജിപ്പിച്ചുകൊണ്ട് നോമ്പനുഷ്ഠിക്കുന്നുണ്ടല്ലോ?   നബി(സ്വ) അരുളി: ഞാന്‍ നിങ്ങളെപ്പോലെയല്ല. എന്റെ രക്ഷിതാവ് എന്നെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്യുന്നു (ബുഖാരി) 32.
References
  1. അല്‍ മജ്മൂഅ് അല്‍ ഫതാവാ, അല്‍ ഫതാവല്‍ കുബ്‌റാ, തഖിയുദ്ദീന്‍ അബുല്‍ അബ്ബാസ് അഹ്‌മദ് ഇബ്‌നുതൈമിയ്യ, ദാറുല്‍ കുതുബുല്‍ ഇല്‍മിയ്യ, ഒന്നാം പതിപ്പ്, വാള്യം 25, പേജ് 290[]
  2. മജ്മൂഉല്‍ ഫതാവാ വ റസാഇലു ഫദീലത്തു ശൈഖ് മുഹമ്മദ് ബ്‌നു സ്വാലിഹുല്‍ ഉസൈമീന്‍, ദാറുല്‍ വത്വന്‍, ഒന്നാം പതിപ്പ്, ഹിജ്‌റ 1438, വാള്യം 16, പേജ് 193[]
  3. അല്‍ മജ്മൂഅ് ശറഹുല്‍ മുഹദ്ദബ്, അബൂസകരിയ്യാ മുഹ്‌യിദ്ദീന്‍ യഹ്‌യ ബ്‌നു ശറഫ് അന്നവവീ, ദാറുല്‍ ഫിക്ര്‍, വാള്യം 04, പേജ് 56[]
  4. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 38, ഹദീസ് 1969[]
  5. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 38, ഹദീസ് 1970[]
  6. അല്‍ ഇഅ്തിസ്വാം, ഇബ്‌റാഹീമു ബ്‌നു മൂസ ബ്‌നി മുഹമ്മദ് അല്ലഖ്മീ അല്‍ ഗര്‍നാത്വീ, അശ്ശാത്വബീ, ദാറു ഇബ്‌നില്‍ അഫ്ഫാന്‍, സുഊദി അറേബ്യ, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 412[]
  7. അല്‍ ഫതാവല്‍ ഫിഖ്ഹിയ്യതുല്‍ കുബ്‌റാ, അഹ്‌മദു ബ്‌നു മുഹമ്മദ് ബ്‌നി അലിയ്യി ബ്‌നി ഹജര്‍ അല്‍ ഹൈതമീ, ക്രോഡീകരണം: അബ്ദുല്‍ ഖാദിര്‍ ബ്‌നു അഹ്‌മദ് ബ്‌നി അലി അല്‍ ഫാകിഹാനി അല്‍ മക്കീ, അല്‍ മക്തബതുല്‍ ഇസ്‌ലാമിയ്യ, വാള്യം 02, പേജ് 80[]
  8. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 20, ഹദീസ് 969[]
  9. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 03, പേജ് 176, ഹദീസ് 9 (1176[]
  10. ഫത്ഹുല്‍ ബാരി, അഹ്‌മദ് ബ്‌നു അലിയ്യിബ്‌നി ഹജര്‍ അബുല്‍ ഫദ്ല്‍ അല്‍ അസ്ഖലാനി, ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്, വാള്യം 02, പേജ്: 460[]
  11. തമാമുല്‍ മിന്ന ഫിത്തഅ്‌ലീഖി അലാ ഫിഖ്ഹിസ്സുന്ന, നാസ്വിറുദ്ദീന്‍ അല്‍ബാനി, ദാറു റായാ, അഞ്ചാം പതിപ്പ്, പേജ് 413[]
  12. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 42, ഹദീസ് 1990[]
  13. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 43, ഹദീസ് 1993[]
  14. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 43, ഹദീസ് 1994[]
  15. ശര്‍ഹു മആനില്‍ ആസാര്‍, അബൂ ജഅ്ഫര്‍ അഹ്‌മദ് ബ്‌നു ത്വഹാവീ, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 244, ഹദീസ് 4099[]
  16. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 43, ഹദീസ് 1999[]
  17. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 814, ഹദീസ് 816[]
  18. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 02, ഹദീസ് 5063[]
  19. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 39, ഹദീസ് 1975[]
  20. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 42, ഹദീസ് 1984[]
  21. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 42, ഹദീസ് 1985[]
  22. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 42, ഹദീസ് 1986[]
  23. ഫതാവാ ല്ലജ്‌നതിദ്ദാഇമ അല്ലജ്‌നത്തുസ്സാനിയ, വാള്യം 09, പേജ് 283[]
  24. ഫത്ഹുല്‍ ബാരി, അഹ്‌മദ് ബ്‌നു അലിയ്യിബ്‌നി ഹജര്‍ അബുല്‍ ഫദ്ല്‍ അല്‍ അസ്ഖലാനി, ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്, വാള്യം 10, പേജ്: 362[]
  25. സുനനു അബീദാവൂദ്, അബൂദാവൂദ് സുലൈമാനുബ്‌നുല്‍ അഗ്അസിബ്‌നി ഇസ്ഹാഖ് അസ്സജിസ്താനീ, അല്‍ മക്തബത്തുല്‍ അസ്വ്‌രിയ്യ സൈ്വദാ ബൈറൂത്ത്, വാള്യം 02, പേജ് 296, ഹദീസ് 2421[]
  26. മജ്മൂഅ് ഫതാവാ വ റസാഇലില്‍ ഉസൈമീന്‍, വാള്യം 20, പേജ് 52,53[]
  27. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 30, ഹദീസ് 5195[]
  28. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 38, ഹദീസ് 1968[]
  29. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 28, ഹദീസ് 1914[]
  30. സുനനുത്തിര്‍മിദീ, മുഹമ്മദ് ബ്‌നു ഈസാ ബ്‌നു സൗറത്തു ബ്‌നു മൂസാബ്‌നു അള്ള്വഹാഖ്, ശിര്‍കത്തു മക്തബത്തു വ മത്ബഅത്ത് മുസ്വ്തഫാ അല്‍ ബാബീ അല്‍ ഹില്‍ബീ, ഈജിപ്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 61, ഹദീസ് 686[]
  31. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 08, പേജ് 174, ഹദീസ് 6851[]
  32. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 97, ഹദീസ് 7299[]
മുൻപത്തെ ലേഖനം മുസ്ദലിഫ
അടുത്ത ലേഖനം മസ്ജിദുല്‍ അഖ്‌സ്വാ

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History