ഹോം > ഹജ്ജ്... > മസ്ജിദുന്നബവി

1 മിനിറ്റ് വായിച്ചില്ല

മസ്ജിദുന്നബവി

മക്കയില്‍ നിന്ന് പലായനം ചെയ്‌തെത്തിയ മുഹമ്മദ് നബി(സ്വ) മദീനയില്‍ നിര്‍മിച്ച പള്ളിയാണ് മസ്ജിദുന്നബവി. ഈത്തപ്പനകളും മുന്തിരിവള്ളികളും ഉപവനങ്ങളും നല്‍കിയ പച്ചവര്‍ണത്തില്‍ നിറഞ്ഞു നിന്നിരുന്ന യസ്‌രിബ് തിരുനബിയുടെ വരവോടെ റസൂലിന്റെ പട്ടണം (മദീനത്തുര്‍റസൂല്‍) ആയി. ആ പട്ടണത്തില്‍ നബി പണിത പള്ളി മസ്ജിദുന്നബവി(നബിയുടെ പള്ളി)യുമായി. സി ഇ 622ലാണ് ഇത് പണിതത്.

പുണ്യംതേടി യാത്ര പോകാവുന്ന മൂന്ന് കേന്ദ്രങ്ങള്‍ മാത്രമാണ് മുസ്‌ലിംകള്‍ക്കുള്ളത്. ഒന്ന് മസ്ജിദുല്‍ഹറാം (മക്ക). രണ്ട്, മസ്ജിദുന്നബവി (മദീന). മൂന്ന് മസ്ജിദുല്‍ അഖ്‌സ്വാ (ഫലസ്ത്വീന്‍). ഹജ്ജും ഉംറയും മക്കയിലാണ്. മസ്ജിദുന്നബവിയിലും മസ്ജിദുല്‍ അഖ്‌സ്വായിലും നിര്‍ബന്ധമോ ഐഛികമോ ആയ യാതൊരു കര്‍മങ്ങളുമില്ല. അവിടങ്ങളിലുള്ള നമസ്‌കാരങ്ങള്‍ ഇതര പള്ളികളിലെ നമസ്‌കാരങ്ങളേക്കാള്‍ കൂടുതല്‍ പ്രതിഫലമുണ്ടെന്നാണ് നബി(സ്വ) പറഞ്ഞിട്ടുണ്ട് (മജ്മൂഅ് ഫാതാവാ) 1.

നബി(സ്വ)യുടെ വീടിനും പള്ളിയിലെ പ്രസംഗ പീഠത്തിനും ഇടയിലുള്ള റൗദ മസ്ജിദുന്നബവിയി ലാണ്. തിരുദൂതരുടെയും ഖലീഫമാരായ അബൂബക്കര്‍(റ), ഉമര്‍(റ), എന്നിവരുടെയും ഖബ്‌റുകള്‍ മസ്ജിദുന്നബവിയോട് ചേര്‍ന്നുനില്ക്കുന്ന പ്രവാചക ഭവനത്തിലാണ്. ശില്പകല വിളിച്ചോതുന്ന ഈ പള്ളിയും പരിസരവും പത്തുലക്ഷം വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ വിശാലമാണ്.

മസ്ജിദുന്നബവി: ശ്രേഷ്ഠതകള്‍

പുണ്യംതേടി യാത്ര പോകാവുന്ന മൂന്ന് കേന്ദ്രങ്ങള്‍ മാത്രമാണ് മുസ്‌ലിംകള്‍ക്കുള്ളത്. ഒന്ന് മസ്ജിദുല്‍ഹറാം (മക്ക). രണ്ട്, മസ്ജിദുന്നബവി (മദീന). മൂന്ന് മസ്ജിദുല്‍ അഖ്‌സ്വാ (ഫലസ്ത്വീന്‍). ഹജ്ജും ഉംറയും മക്കയിലാണ്. മസ്ജിദുന്നബവിയിലും മസ്ജിദുല്‍ അഖ്‌സ്വായിലും നിര്‍ബന്ധമോ ഐഛികമോ ആയ യാതൊരു കര്‍മങ്ങളുമില്ല. അവിടങ്ങളിലുള്ള നമസ്‌കാരങ്ങള്‍ ഇതര പള്ളികളിലെ നമസ്‌കാരങ്ങളേക്കാള്‍ കൂടുതല്‍ പ്രതിഫലമുണ്ടെന്നാണ് നബി(സ്വ) പറഞ്ഞിട്ടുണ്ട്. (മജ്മൂഅ് ഫാതാവാ) 1.

‘മറ്റു പള്ളികളിലെ നമസ്‌കാരത്തെക്കാള്‍(മസ്ജിദുല്‍ഹറാം ഒഴികെ) ആയിരം ഇരട്ടി പുണ്യം എന്റെ ഈ പള്ളിയില്‍വെച്ചുള്ള നമസ്‌കാരത്തിനുണ്ട്’ എന്ന് നബി(സ്വ) മസ്ജിദുന്നബവിയെപ്പറ്റി പറഞ്ഞിട്ടുണ്ട്'(മജ്മൂഅ് ഫാതാവാ). നബി(സ്വ)യുടെ വീടിനും മിമ്പറിനും ഇടയ്ക്കുള്ള ‘റൗദ’ എന്നു വിളിക്കപ്പെടുന്ന അനുഗൃഹീത ഇടം മസ്ജിദുന്നബവിയിലാണെന്ന ശ്രേഷ്ഠതയും ഇതിനുണ്ട്.

തിരുനബി(സ്വ) തന്റെ പ്രവാചക ജീവിതത്തിലെ അവസാന പത്തുവര്‍ഷം ചെലവഴിച്ചത് ഈ പള്ളിയിലാണ്. ദൂതരുടെ ഭാര്യമാരുടെ മുറികളും ഇതിന്റെ ചാരത്തുതന്നെയായിരുന്നു.

മസ്ജിദുന്നബവി: നിര്‍മാണചരിത്രം

ക്രിസ്ത്വബ്ദം 622 ആഗസ്ത് ഒന്നിന് തിരുനബി(സ്വ)യും സന്തത സഹചാരി അബൂബക്‌റും (റ) മദീനയിലെത്തി. ആഹ്ലാദാരവങ്ങള്‍ക്കിടയിലൂടെ നടന്നുനീങ്ങിയ ഖസ്‌വാ ഒട്ടകം റോഡില്‍ നിന്ന് തിരിഞ്ഞ് ഒരു വേലിക്കെട്ടിനകത്തേക്ക് കയറി. ദൈവഹിതമെന്നോണം, വയര്‍ ഭാഗം മണ്ണില്‍ ചേര്‍ത്തുവെച്ച് അവള്‍ മുട്ടുകുത്തി. ബനുന്നജ്ജാര്‍ കുലത്തിലെ രണ്ട് അനാഥ കുട്ടികളുടെ സ്ഥലമായിരുന്നു അത്. അവര്‍ സൗജന്യമായി നല്‍കാമെന്നു സമ്മതിച്ചെങ്കിലും നബി(സ്വ) അത് വില നല്‍കി വാങ്ങി.

അല്ലാഹു നിശ്ചയിച്ചു നല്‍കിയ ആ പാര്‍പ്പിട ഭൂമിയില്‍ തിരുനബിയും സ്വഹാബിമാരും പള്ളി നിര്‍മാണം തുടങ്ങി. ഈത്തപ്പനത്തടികള്‍ തൂണുകളായി. ഇഷ്ടികകളില്‍ ചുമരുയര്‍ന്നു. വടക്കുഭാഗം (ഖിബ്‌ല-ജറൂസലം) കല്ലുകളില്‍ പണിതു. ഈത്തപ്പനയോലയായിരുന്നു മേല്‍ക്കൂര. കുറച്ചുഭാഗം മേല്‍ക്കൂരയില്ലാതെ തുറന്നു കിടന്നു. ഇതിനോടു ചാരി നബി(സ്വ)യുടെ രണ്ടു ഭാര്യമാര്‍ക്കായി രണ്ടു മുറികളും ഉയര്‍ന്നു. കഷ്ടിച്ച് ആയിരം ചതുരശ്രമീറ്റര്‍ വിശാലതയുള്ള ചതുരാകൃതിലുള്ള ഈ കെട്ടിടമാണ് ആദ്യം മദീനയുടെയും പിന്നീട് ഇസ്‌ലാമിക സാമ്രാജ്യത്തിന്റെയും ഭരണസിരാകേന്ദ്രമായി മാറിയ മസ്ജിദുന്നബവി.

വര്‍ഷങ്ങള്‍ കടന്നു പോയി. സി ഇ 628(ഹി.7)ല്‍ വിശ്വാസികളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ തിരുനബി തന്നെ പള്ളി വിശാലതകൂട്ടാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ ഉസ്മാനുബ്‌നു അഫ്ഫാന്‍(റ) ആവശ്യമായ സ്ഥലം വിലയ്ക്കുവാങ്ങി നല്‍കി. 1050ല്‍ നിന്ന് 2475 ചതുരശ്രമീറ്ററായി വര്‍ധിച്ചു അതോടെ പള്ളിയുടെ വിസ്തൃതി. ആദ്യമേയുണ്ടായിരുന്ന മൂന്നുവാതിലുകള്‍ നിലനിര്‍ത്തി.

ഖലീഫ ഉമര്‍(റ) 638(ഹി.17)ല്‍ നടത്തിയ വികസനത്തില്‍ 1100 ചതുരശ്രമീറ്ററാണ് വിസ്തൃതി കൂടിയത്. ‘ബുതൈ്വഹാഅ്’ എന്ന പേരില്‍ ഒരു വരാന്തയും നിര്‍മിച്ചു ഉച്ചത്തിലുള്ള ദിക്‌റ് ചൊല്ലല്‍, കവിതാലാപനം തുടങ്ങിയവ നടത്തുന്നവര്‍ ഈ വരാന്തയില്‍ ഇരിക്കണമെന്നും പള്ളിക്കകം സദാ നിശ്ശബ്ദമാകണമെന്നും ഉമറി(റ)ന് നിര്‍ബന്ധമുണ്ടായിരുന്നു. പള്ളിയുടെ ഉയരം ഇരട്ടിയോളം വര്‍ധിപ്പിച്ച് 4.9 മീറ്ററാക്കുകയും ചെയ്തു. മൂന്നു വാതിലുകളും പുതുതായി സ്ഥാപിച്ചു.

സി ഇ. 650(ഹി.30)ല്‍ ഉസ്മാനും(റ)വികസനം നടപ്പാക്കി. ജുമുഅ ദിവസങ്ങളില്‍ വിശ്വാസികളുടെ നിര റോഡിലേക്കിറങ്ങിയതിനെ തുടര്‍ന്നായിരുന്നു വിസ്തൃതികൂട്ടല്‍. 4072 ചതുരശ്ര മീറ്ററായി വര്‍ധിപ്പിച്ചു കൊണ്ടുള്ള പ്രവൃത്തിയില്‍ കൊത്തിയെടുത്ത കല്ലുകള്‍, സുഗന്ധം പരത്തുന്ന മരം, തേക്ക്, വെള്ള ചുണ്ണാമ്പ് എന്നിവ ഉപയോഗിച്ചിരുന്നു. 10 മാസം നീണ്ടുനിന്നു ഈ നിര്‍മാണ ജോലി.

സി ഇ 707 മുതല്‍ ക്രി. 710 വരെ (ഹി.88-91) മൂന്നു വര്‍ഷം നീണ്ടുനിന്ന നവീകരണത്തിന് നേതൃത്വം നല്‍കിയ ഉമറുബ്‌നു അബ്ദില്‍ അസീസ് ചരിത്രത്തിലെ വലിയ പുനര്‍നിര്‍മാണത്തിലൂടെ പള്ളിയുടെ മുഖച്ഛായ മാറ്റിയെടുത്തു. നബി പത്‌നിമാരുടെ വീടുകള്‍ പള്ളിയിലേക്ക് ചേര്‍ത്തിയപ്പോള്‍ 6440 ചതുരശ്ര മീറ്ററായിത്തീര്‍ന്നു വിസ്തൃതി. വാതിലുകള്‍ ഇരുപതെണ്ണമാക്കി. ആദ്യമായി നാലു ഭാഗത്തും നാലു മിനാരങ്ങളും പണിതു. മിഹ്‌റാബും നിര്‍മിച്ചു. പള്ളിയുടെ ഉള്‍ഭാഗത്തെ ചുമരുകള്‍ മാര്‍ബിള്‍, സ്വര്‍ണ നിറമുള്ള ഇഷ്ടികകള്‍ എന്നിവ പാകിയും മേല്‍ക്കൂര തേക്ക്‌വിരിച്ചും കമനീയമാക്കി.

സി ഇ 782ല്‍ (165 ഹി.) അബ്ബാസി ഖലീഫ മഹ്ദിയാണ് വിസ്തൃതി 8890 ച.മീറ്ററാക്കിയത്. നാലു വാതിലുകള്‍കൂടി സ്ഥാപിച്ചു. മംലൂക്കി ഭരണത്തിന് കീഴിലായിരിക്കെ തീപ്പിടിത്തത്തില്‍ പള്ളിക്ക് കേടുപാട് പറ്റി. ഇതിനെത്തുടര്‍ന്ന് സുല്‍ത്താന്‍ അശ്‌റഫ് ഖായ്തുബായ് ക്രി. 1489(ഹി.886)ല്‍ പള്ളി നവീകരിച്ചു. ഇതോടെ വിസ്തീര്‍ണം 9010 ച.മീറ്ററായി.

പിന്നീട് ഉസ്മാനീ പുനര്‍നിര്‍മാണമാണ് നടന്നത്. ക്രി. 1860 ഓടെ 10303 ചതുരശ്ര മീറ്ററില്‍ തുര്‍ക്കി ശില്‍പകലയോടെ തിരുനബിയുടെ പള്ളി മാര്‍ബിള്‍ തിളക്കത്തില്‍ കുളിച്ചു നിന്നു.

സുഊദി ഭരണ കാലത്തെ മസ്ജിദുന്നബവിയുടെ വികസനങ്ങള്‍

പ്രവാചകന്റെ ഭവനം, മിമ്പര്‍, പടിഞ്ഞാറെ ചുമര്, മിഹ്‌റാബുന്നബി, മിഹ്‌റാബ് സുലൈമാനി, മിഹ്‌റാബ് ഉസ്മാനീ, വലിയ മിനാരങ്ങള്‍ എന്നിവ നിലനിര്‍ത്തി ബാക്കി മുഴുവന്‍ ഭാഗങ്ങളും പൊളിച്ച് മസ്ജിദുന്നബവി പുനര്‍നിര്‍മിച്ച ഉസ്മാനീ ഭരണാധികാരി മജീദ് ഒന്നാമന്‍ മസ്ജിദുന്നബവിയെ പുതിയ ഒന്നാക്കി മാറ്റിയെടുക്കുകയായിരുന്നു. മാര്‍ബിളും ചിത്രപ്പണികളും ചിത്രാങ്കിതഗോപുരങ്ങളും തൂണുകളും ചുമരുകളും മസ്ജിദിന് ദൃശ്യ ചാരുതയേറ്റി.

സുഊദീ ഭരണത്തിന്‍ കീഴില്‍ ഇരു ഹറമുകളും പിന്നീട് വികസനത്തിന്റെ പാതയില്‍ തന്നെയായിരുന്നു. 1952ല്‍ അബ്ദുല്‍ അസീസ് രാജാവ്തുടക്കം കുറിച്ചു. മൂന്നു വര്‍ഷംകൊണ്ട് അഞ്ചുകോടി സുഊദി റിയാലിന്റെ വികസനമാണ് നടന്നത്. ഉസ്മാനികള്‍ നിര്‍മിച്ച 6246 ച.മീറ്റര്‍ വിസ്തൃതിയുള്ള മജീദി കെട്ടിടം പൊളിച്ചു. തെക്കു ഭാഗത്തെ 4056 ച.മീ. ഭാഗം നിലനിര്‍ത്തുകയും ചെയ്തു. കിഴക്ക്, പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളിലെ കെട്ടിടങ്ങള്‍ പൊളിച്ച് കുറച്ച് സ്ഥലം റോഡിനും ബാക്കി പള്ളിക്കും നീക്കി വെച്ചു. 1955ല്‍ പുനര്‍നിര്‍മാണാനന്തരമുള്ള കെട്ടിടം ഉദ്ഘാടനം ചെയ്യുമ്പോള്‍ 16326 ച.മീറ്ററായിരുന്നു പള്ളിയുടെ വിസ്തൃതി.

തീര്‍ഥാടക പ്രവാഹത്തില്‍ നബി(സ്വ)യുടെ പള്ളി വീര്‍പ്പുമുട്ടിയപ്പോള്‍ ഫൈസല്‍ രാജാവ് സമീപത്തെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി 35000 ചതുരശ്രമീറ്ററില്‍ വിശാലമായ ഒരു ഷെഡ് നിര്‍മിച്ചു. ഇതിന്റെ സ്ഥലമെടുപ്പിനു മാത്രം അഞ്ചുകോടി റിയാല്‍ ചെലവായി. ഈ ഷെഡ് പിന്നീട് പൊളിച്ചു മാറ്റി.

ഫഹ്ദ് രാജാവിന്റെ കാലത്താണ് രണ്ടാം ഘട്ട വികസനത്തിന് സുഊദി ഗവണ്‍മെന്റ് പദ്ധതി തയ്യാറാക്കിയത്. മസ്ജിദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസനവും 1994ല്‍ പൂര്‍ത്തിയാക്കിയ ഈ ഘട്ടത്തില്‍ തന്നെയാണ് നടന്നത്.

നിലവിലുണ്ടായിരുന്ന കെട്ടിടത്തെ മൂന്നു ഭാഗത്തും വലയംചെയ്ത് നില്‍ക്കുന്ന മൂന്നുനില കെട്ടിടമാണ് ഫഹദ് രാജാവ് പണിതത്. നാലു ഭാഗത്തും പരന്നു കിടക്കുന്ന മുറ്റവും, അണ്ടര്‍ഗ്രൗണ്ട്, ഗ്രൗണ്ട് ഫ്‌ളോര്‍ എന്നിവയും ചേര്‍ന്ന് 82,000 ച.മീറ്ററുമാണ്‌വിസ്തൃതി. ഇതോടെ മൊത്തം 6,68,000 പേര്‍ക്ക് ഒരേസമയം നമസ്‌കരിക്കാവുന്ന വിധം മസ്ജിദുന്നബവി പരിവര്‍ത്തിതമായി.

മിനാരങ്ങളുടെ എണ്ണം പത്തായി. വൈദ്യുതിയാല്‍ ചലിക്കുന്ന 27 ഖുബ്ബകള്‍, പ്രധാനപ്പെട്ട പത്തെണ്ണം ഉള്‍പ്പെടെ 81 കവാടങ്ങള്‍, മുറ്റത്ത് 151 ഭീമന്‍ വെളിച്ചത്തൂണുകള്‍, നൂറുക്കണക്കിന് ബാത്‌റൂമുകള്‍, എസ്‌കലേറ്ററുകള്‍… അങ്ങനെ കണ്ണഞ്ചിക്കുന്ന ഭംഗിയാല്‍ വിസ്മയക്കാഴ്ചയായി മാറി തിരുദൂതരുടെ പള്ളി.

2010, 2012 വര്‍ഷങ്ങളില്‍ സുഊദി മൂന്നാം ഘട്ട വികസനം അബ്ദുല്ല രാജാവിന്റെ കാലത്തു തുടങ്ങി. മേല്‍ക്കൂരയില്ലാത്ത മുറ്റത്ത് നമസ്‌ക്കരിക്കുന്നവര്‍ക്ക് വെയിലോ മഴയോ ഏല്‍ക്കാതിരിക്കുന്നതിനുള്ള വെള്ള കുടകള്‍ സ്ഥാപിക്കലായിരുന്നു ഇതില്‍ പ്രധാനം. 800 പേര്‍ക്കു വീതം തണല്‍ നല്‍കുന്ന 250 കുടകളാണ് സ്ഥാപിച്ചത്. തുറന്നുവെക്കുമ്പോള്‍ മുല്ലപ്പൂ പോലെയും അടച്ചുവെക്കുമ്പോള്‍ തൂവല്‍ പോലെയുംതോന്നിക്കുന്നതും ഹൈഡ്രോളിക് സംവിധാനത്തില്‍ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്ഥാപിച്ചതുമായ ഈ കുടകള്‍ 2,14,000 പേര്‍ക്ക് തണല്‍ നല്‍കുന്നതാണ്.

എട്ടു ലക്ഷം പേര്‍ക്ക് നമസ്‌കരിക്കാവുന്നവിധം സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്ന ‘അബ്ദുല്ല രാജാവ് പദ്ധതി’യാണ് 2012 മുതല്‍ നടപ്പാക്കി വരുന്നത്.

റൗദ്വ

മുഹമ്മദ് നബി(സ്വ) മസ്ജിദുന്നബവി നിര്‍മിക്കുമ്പോള്‍ അതിനോട് ചാരി രണ്ട് മുറികളും ഉണ്ടായിരുന്നു, നബി(സ്വ)ക്കും ഭാര്യമാരായിരുന്ന സൗദ(റ), ആഇശ(റ) എന്നിവര്‍ക്കുകൂടി താമസിക്കാന്‍. കിഴക്കു ഭാഗത്തായിരുന്നു ഈ മുറികള്‍. ഈ വീടി്‌ന്റെയും നബിയുടെ പ്രസംഗ പീഠത്തിന്റെയും ഇടയിലുള്ള സ്ഥലമാണ് ‘റൗദ’ എന്ന പേരില്‍ അറിയപ്പെടുന്നത്. കൃത്യമായി പറഞ്ഞാല്‍ നബി(സ്വ) പണിത പള്ളിയുടെ അത്രയും ഭാഗം; 22 മീറ്റര്‍ നീളം 15 മീറ്റര്‍ വീതി.

പിന്നീടുണ്ടായ പുനര്‍നിര്‍മാണങ്ങളിലെല്ലാം ഈ ഭാഗം തിരിച്ചറിയുന്ന രൂപത്തില്‍ വേര്‍തിരിച്ചു തന്നെ നിര്‍ത്തി. ഇപ്പോള്‍ ഇവിടെ പ്രത്യേകം കാര്‍പ്പെറ്റും വിരിച്ചിരിക്കുന്നു.

നബി(സ്വ)യുടെയും സ്വഹാബിമാരുടെയും ആരാധനാസ്ഥലം മാത്രമായിരുന്നില്ല റൗദ്വ. മറിച്ച് നബി(സ്വ)യില്‍ നിന്ന് അവര്‍ ഖുര്‍ആനും ഇസ്‌ലാമും പഠിച്ചത്, നബി(സ്വ) അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചത്, അവര്‍ കൂടിയാലോചന നടത്തിയത് എല്ലാം റൗദ്വയില്‍ തന്നെയായിരുന്നു. അന്ന് അതിലുണ്ടായിരുന്ന ഏഴ് തൂണുകള്‍ അതേ പേരില്‍ ഇന്നുമുണ്ട്. നബി(സ്വ)യുടെ കാലത്ത് അവ ഈത്തപ്പനത്തടിയായിരുന്നുവെങ്കില്‍ ഇന്ന് വിലപിടിച്ച വിളക്കുകള്‍ വഹിച്ചു നില്‍ക്കുന്ന മാര്‍ബിള്‍ പൊതിഞ്ഞവയാണെന്നു മാത്രം.

റൗദ്വക്ക് അതീവ ശ്രേഷ്ഠതയുണ്ട്. നബി(സ്വ) പറഞ്ഞു: ‘എന്റെ വീടിന്റെയും എന്റെ മിമ്പറിന്റെയും ഇടയുലുള്ള സ്ഥലം(റൗദ്വ) സ്വര്‍ഗത്തിലെ ആരാമങ്ങളില്‍പെട്ട ഒരു ആരാമമാണ്’ (ബുഖാരി) 2.

നബി(സ്വ)യും സ്വഹാബിമാരും സദാ സഹവസിച്ചിരുന്ന സ്ഥലം എന്ന നിലക്ക് മസ്ജിദുന്നബവിക്കു പൊതുവിലും റൗദ്വക്ക് പ്രത്യേകിച്ചും പ്രാധാന്യമുണ്ട്. അല്ലാഹുവിന്റെ കരുണാ സൗഭാഗ്യവര്‍ഷങ്ങളുണ്ടായ ഇടമാണല്ലോ അത്. ഇതിന്റെ ശ്രേഷ്ഠത പരിഗണിച്ച് ഇവിടെ വന്ന് സുന്നത്ത് നമസ്‌കരിക്കാനും പ്രാര്‍ത്ഥിക്കാനും സ്ത്രീകള്‍ക്കു കൂടി പ്രത്യേക സമയം നിശ്ചയിച്ചു സംവിധാനമേല്‍പ്പെടുത്തിയിട്ടുണ്ട്.

റൗദ്വയുടെ അടുത്ത് തന്നെയാണെങ്കിലും (ആഇശ(റ)യുടെ വീട്ടില്‍) നബി(സ്വ)യുടെ ഖബ്‌റും ഉണ്ട്. പുരുഷന്മാര്‍ക്ക് ഇവിടെ വന്ന് സലാം പറഞ്ഞു പോകാം . സ്ത്രീകള്‍ക്ക് റൗളയിലിരുന്ന് സലാം പറയാം.

നബി(സ്വ)യുടെ ഖബ്ര്‍ റൗദ്വയില്‍ പെടില്ല. കാരണം പത്‌നി ആഇശ(റ)യുടെ മുറിയിലാണല്ലോ ഖബ്‌റുള്ളത്. ആ മുറി നബി(സ്വ)യുടെ കാലത്ത് മസ്ജിദുന്നബവിയുടെ ഭാഗമല്ല. നബി(സ്വ)യുടെ ഖബ്‌റുള്ള ഭാഗമാണ് റൗദ്വ എന്ന ധാരണയാണ് ബഹുഭൂരിപക്ഷം ആളുകള്‍ക്കുമുള്ളത്. അത് തികച്ചും തെറ്റായ ധാരണയാണ്.

മുഹമ്മദ് നബി(സ്വ)യുടെ ഖബ്ര്‍

നബി തിരുമേനി(സ്വ)യുടെ ഖബ്ര്‍ മസ്ജിദുന്നബവിയിലാണെന്ന ധാരണ പലര്‍ക്കുമുണ്ട്. ഇത് ശരി യല്ല. പ്രവാചകന്റെ ഖബ്ര്‍ പള്ളിയുടെ ഭാഗമല്ല. നബി(സ്വ)യുടെ ഖബ്‌റിനാണ് റൗള ശരീഫ് എന്ന് പറയുന്നതെന്ന തെറ്റിദ്ധാരണയും സജീവമായി നിലവിലുണ്ട്. നബി(സ്വ) തന്റെ വീട്ടില്‍ നിന്ന് മിമ്പറിലേക്ക് നടന്ന അത്രയും ദൂരമാണ് റൗദ എന്ന ഭാഗം. അഥവാ വീടിനും മിമ്പറിനും ഇടയിലുള്ള ഭാഗം. ഖബ്‌റാകട്ടെ വീട്ടിലുമാണ്.

തിരുമേനി(സ്വ) മരിച്ചപ്പോള്‍ മയ്യിത്ത് എവിടെ മറമാടും എന്ന വിഷയത്തില്‍ സ്വഹാബിമാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടായി. നബി(സ്വ)യുടെ മക്കളെയും മറ്റും മറമാടിയ പൊതുശ്മശാനമായ ബഖീഇല്‍(ബഖീഉല്‍ ഗര്‍ഖദ്) തന്നെയാവട്ടെയെന്ന് ഒരു വിഭാഗം പറഞ്ഞു. മസ്ജിദുന്നബവിയിലാവണമെന്നായിരുന്നു മറ്റൊരു പക്ഷത്തിന്റെ അഭിപ്രായ.ം എന്നാല്‍ സ്വിദ്ദീഖുല്‍ അക്ബര്‍(റ) പറഞ്ഞതിങ്ങനെയായിരുന്നു: ‘ഓരോ പ്രവാചകനെയും അവര്‍ മരണപ്പെട്ടതെവിടെയാണോ അവിടെ തന്നെയാണ് മറമാടിയിട്ടുള്ളതെന്ന് നബി(സ്വ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്’.

ഇതോടെ തര്‍ക്കത്തിന് പരിഹാരമായി. ആഇശ(റ)യുടെ വീട്ടില്‍ അവരുടെ മടിയില്‍ തലവെച്ച് കിടന്നാണല്ലോ ദൂതര്‍(സ്വ) അന്ത്യയാത്രയായത്. ആ മുറിയില്‍ തന്നെ നബി(സ്വ)ക്ക് ഖബ്‌റൊരുക്കി. പില്‍കാലത്ത് തന്റെ അടുത്ത കൂട്ടുകാരും ഖലീഫമാരുമായ അബൂബക്ര്‍ സ്വിദ്ദീഖ്, ഉമറുല്‍ ഫാറൂഖ് (റ) എന്നിവര്‍ക്കും ഖബ്‌റൊരുങ്ങിയത് ഇതിനടുത്തു തന്നെയായിരുന്നു. ഇക്കാലമത്രയും ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ) ഈ മുറിയില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്.

പിന്നീട് വലീദുബ്‌നു അബ്ദില്‍മലിക്കിന്റെ കാലത്തു നടന്ന മസ്ജിദുന്നബവി വിപുലീകരണത്തിലാണ് (ഹിജ്‌റ 88) നബിപത്‌നിമാരുടെ വീടുകള്‍ പള്ളിയോട് ചേര്‍ക്കപ്പെട്ടത്. ഇതില്‍ ആഇശ(റ)യുടെ വീടും ഉള്‍പ്പെട്ടെങ്കിലും ഖബ്‌റുകള്‍ പള്ളിയുടെ ഭാഗമാക്കിയില്ല.

നമസ്‌കരിക്കുന്നവരുടെ കാഴ്ച ഖബ്‌റിനുനേരെ വരാതിരിക്കാന്‍ പഞ്ചകോണാകൃതിയിലുള്ള മതില്‍ നിര്‍മിച്ച് ഖബ്‌റുകള്‍ മറച്ചു. പിന്നീട് ഹി. 678ല്‍ സുല്‍ത്താന്‍ ഖലാവൂനാണ് പള്ളിയുടെ മേല്‍ക്കൂരയില്‍ ഖുബ്ബകള്‍ നിര്‍മിച്ചപ്പോള്‍ ഖബ്ര്‍ നില്‍ക്കുന്ന മതില്‍കെട്ടിനു മുകളിലും ഖുബ്ബ പണിതത്. ഖബ്ര്‍ ജനങ്ങളില്‍ നിന്നും സംരക്ഷിക്കാനായിരുന്നു ഇത്. എന്നാല്‍ ഖബ്‌റിനു മീതെ യാതൊരു നിര്‍മാണവും നടത്തിയിട്ടില്ല.

നബി(സ്വ)യുടെ ഖബ്ര്‍ സന്ദര്‍ശിക്കാനായി തീര്‍ഥയാത്ര നടത്താവതല്ല. എന്നാല്‍ മദീനയിലെത്തുന്നവര്‍ക്ക് ഖബ്ര്‍ സന്ദര്‍ശനം എന്ന നിലയ്ക്ക് നബിയുടെ മഖ്ബറ സിയാറത്ത് ചെയ്യല്‍ പുണ്യമുള്ള കാര്യമാണുതാനും.

മുഹമ്മദ് നബി(സ്വ)യുടെ മിമ്പര്‍

മസ്ജിദുന്നബവി നിര്‍മിച്ചതിനുശേഷം ജുമുഅ ഖുതുബ വേളയിലും മറ്റു പ്രഭാഷണ സമയങ്ങളിലും ഒരു ഈത്തപ്പനത്തടിയില്‍ ചാരി നില്‍ക്കലായിരുന്നു നബി(സ്വ). ഇത് ഏറെ നാള്‍ തുടര്‍ന്നപ്പോള്‍ ഒരു സ്വഹാബി(വനിതയാണെന്നും അഭിപ്രായമുണ്ട്) മിമ്പര്‍ നിര്‍മിക്കുന്നതിനെ കുറിച്ച് ദൂതരോട് ചോദിച്ചു. ‘നിങ്ങളുദ്ദേശിക്കുന്നുവെങ്കില്‍ അങ്ങനെയാവട്ടെ’ എന്ന് അവിടുന്ന് മറുപടിയും പറഞ്ഞു.

അങ്ങനെയാണ് ഹിജ്‌റ എട്ടില്‍ മൂന്ന് ചവിട്ടുപടിയുള്ള മിമ്പര്‍ നിര്‍മിക്കുന്നത്. ഇതിന്റെ രണ്ടാം പടിയില്‍ കാല്‍വെച്ച് മൂന്നാം പടിയില്‍ നബി ഇരിക്കും. രണ്ടാം പടിയില്‍നിന്ന് ഖുതുബ നടത്തുകയും ചെയ്യും.

ഖലീഫമാരായ അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍(റ) എന്നിവരെല്ലാം ഈ മിമ്പറില്‍ വെച്ചാണ് ഖുതുബ നടത്തിയിരുന്നത്. അബൂബക്ര്‍ രണ്ടാം പടിയിലും ഉമറും ഉസ്മാനും(റ) ആദ്യ പടിയിലും ഇരുന്നു. മുആവിയ(റ) ഇതിന്റെ പടികള്‍ ഒമ്പതാക്കി വര്‍ധിപ്പിച്ചു. സി ഇ 1226ലെ തീപ്പിടിത്തത്തില്‍ ഇത് കത്തി നശിക്കുകയായിരുന്നു.

നബി(സ്വ) പറഞ്ഞു: ‘എന്റെ വീടിന്റെയും എന്റെ മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം(റൗദ്വ) സ്വര്‍ഗത്തിലെ ആരാമങ്ങളില്‍പെട്ട ഒരു ആരാമമാണ്’ (ബുഖാരി) 3. ‘എന്റെ മിമ്പര്‍ ഹൗളുല്‍കൗസറിനു മുകളിലാണ്'(ബുഖാരി) 3 എന്ന് നബി(സ്വ) മറ്റൊരിക്കല്‍ പറയുകയുണ്ടായി.

ബഖീഉല്‍ ഗര്‍ഖദ്

بَقِيع الْغَرْقَد
മസ്ജിദുന്നബവിയുടെ തെക്കു കിഴക്കായി വിശാലമായി പരന്നുകിടക്കുന്ന പുരാതന ശ്മശാനമാണ് പ്രസിദ്ധമായ ബഖീഉല്‍ ഗര്‍ഖദ് അഥവാ ജന്നത്തുല്‍ ബഖീഅ്. 1,80,000 ചതുരശ്ര മീറ്ററാണ് ഇതിന്റെ വിസ്തൃതി. നബി(സ്വ)യുടെ നൂറുകണക്കിനു സ്വഹാബിമാര്‍ അന്ത്യനിദ്രകൊള്ളുന്ന ഈ ശ്മശാനത്തില്‍ തന്നെയാണ് മദീനയില്‍ മരണപ്പെടുന്നവരെ ഇപ്പോഴും മറമാടുന്നത്.

ഖദീജ(റ), മൈമൂന(റ) എന്നിവരൊഴിച്ചുള്ള നബി(സ്വ)യുടെ ഭാര്യമാര്‍, മക്കള്‍, ഖലീഫ ഉസ്മാന്‍(റ) തുടങ്ങിയ സ്വഹാബിമാര്‍, താബിഉകള്‍ എന്നിവരും ഈ മണ്ണിലാണ് നിദ്ര കൊള്ളുന്നത്. അതാത് കാലങ്ങളില്‍ ഇതിന്റെ വിസ്തൃതി വര്‍ധിപ്പിക്കും. ഇതിനകത്ത് സന്ദര്‍ശകര്‍ക്കായി നടപ്പാതയും സംരക്ഷണത്തിന് ചുറ്റും മതിലും നിര്‍മിച്ചിട്ടുണ്ട്. ഇടക്ക് ചില ഭരണാധികാരികള്‍ ഖബ്‌റുകള്‍ക്കുമീതെ ഖുബ്ബകള്‍ പണിതു. എന്നാല്‍ അബ്ദുല്‍അസീസ് രാജാവ് സുഊദിയുടെ ഭരണമേറ്റപ്പോള്‍ ആ ഖുബ്ബകളെല്ലാം പൊളിക്കുകയും തിരുനബി(സ്വ)യുടെയും സ്വഹാബിമാരുടെയും കാലത്തുണ്ടായിരുന്ന അതേരൂപത്തില്‍ നിലനിറുത്തുകയും ചെയ്തു. ഇതല്ലാതെയും മദീനയില്‍ ഖബ്ര്‍സ്ഥാനുകളുണ്ട്.

 

References
  1. മജ്മൂഅ് ഫതാവാ വ മഖാലാത്തുന്‍ മുതനവ്വിഅ, ഇബ്‌നി ബാസ്, ഇദാറത്തുല്‍ ബുഹുസില്‍ ഇല്‍മിയ്യ, സുഊദി അറേബ്യ, വാള്യം 17, പേജ് 197[][]
  2. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 61, ഹദീസ് 1196 []
  3. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 61, ഹദീസ് 1196[][]
മുൻപത്തെ ലേഖനം മസ്ജിദുല്‍ അഖ്‌സ്വാ
അടുത്ത ലേഖനം പ്രായശ്ചിത്ത വ്രതങ്ങള്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History