ഹോം > അദ്കാര്‍... > നമസ്‌കാരത്തിലെ പ്രാര്‍ഥനകള്‍

1 മിനിറ്റ് വായിച്ചില്ല

നമസ്‌കാരത്തിലെ പ്രാര്‍ഥനകള്‍

നമസ്‌കാരത്തിലെ പ്രാര്‍ഥനകള്‍ അല്ലാഹുവിനെ സ്മരിക്കുകയും അവനോട് സഹായവും മാര്‍ഗ്ഗദര്‍ശനവും തേടുകയും ചെയ്യുന്ന ദൈവീക വചനങ്ങളാണ്. ഇവ വിശ്വാസിയുടെ മനസ്സിനെയും ജീവിതത്തെയും ശുദ്ധീകരിച്ച് ആത്മീയബന്ധം ആഴപ്പെടുത്തുന്നു. നമസ്‌കാരത്തിന്റെ ആത്മാവാണ് ഈ പ്രാര്‍ഥനകള്‍.

ഏറ്റവും ശ്രേഷ്ഠമായ ആരാധനയാണ് നമസ്‌കാരം. നമസ്‌കാരം പോലെ പ്രാര്‍ഥനകള്‍ നിറഞ്ഞ മറ്റൊരു ആരാധനാ കര്‍മമില്ല. നമസ്‌കാരത്തിലെ വ്യത്യസ്ത പ്രാര്‍ഥനകള്‍ പരിചയപ്പെടാം.

പ്രാരംഭ പ്രാര്‍ഥനകള്‍

•    اللهُمَّ بَاعِدْ بَيْنِي وَبَيْنَ خَطَايَاىَ كَمَا بَاعَدْتَ بَيْنَ الْمَشْرِقِ وَالْمَغْرِبِ ، اَللهُمَّ نَقِّنِي مِنْ خَطَايَايَ كَمَا يُنَقَّى الثَّوْبُ الأَبْيَضُ مِنْ الدَّنَسِ ، اَللهُمَّ اغْسِلْنِي مِنَ خَطَايَايَ بِالثَّلْجِ وَالْمَاءِ وَالْبَرَدِ  

അല്ലാഹുവേ, കിഴക്കിനെയും പടിഞ്ഞാറിനെയും നീ അകറ്റിയതുപോലെ എന്നെയും എന്റെ പാപങ്ങളെയും നീ അകറ്റേണമേ. അല്ലാഹുവേ! വെള്ളവസ്ത്രം അഴുക്കില്‍ നിന്ന് ശുദ്ധീകരിക്കപ്പെടുന്നതുപോലെ എന്നെ എന്റെ പാപങ്ങളില്‍ നിന്ന്  നീ ശുദ്ധിയാക്കേണമേ. അല്ലാഹുവേ, ആലിപ്പഴം, വെള്ളം, മഞ്ഞ് എന്നിവകൊണ്ട് എന്റെ പാപങ്ങളില്‍ നിന്ന് എന്നെ ശുദ്ധിയാക്കേണമേ

•    وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَوَاتِ وَالأَرْضِ حَنِيفاً وَمَا أَنَا مِنَ الْمُشْرِكِينَ إِنَّ صَلاَتِي ، وَنُسْكِي ، وَمَحْيَايَ ، وَمَمَاتِي للهِ رَبِّ الْعَالَمِينَ ، لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا مِنَ الْمُسْلِمِينَ . اَللّهُمَّ أَنْتَ الْمَلِكُ لاَ إِلَهَ إِلاَّ أَنْتَ . أَنْتَ رَبِّي وَأَنَا عَبْدُكَ ، ظَلَمْتُ نَفْسِي وَاعْتَرَفْتُ بِذَنْبِي فَاغْفِرْلِي ذُنُوبِي جَمِيعاً إِنَّهُ لاَ يَغْفِرُ الذُّنُوبُ إِلاَّ أَنْتَ 

ആകാശങ്ങളെയും ഭൂമിയേയും സൃഷ്ടിച്ചവനിലേക്ക് നിഷ്‌കളങ്കമായി ഞാനെന്റെ മുഖം തിരിച്ചിരിക്കുന്നു. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നവരിലുള്‍പ്പെട്ടവനല്ല ഞാന്‍. നിശ്ചയം, എന്റെ നമസ്‌കാരവും ആരാധനകളും എന്റെ ജീവിതവും മരണവും സര്‍വലോക രക്ഷിതാവായ അല്ലാഹുവിന്നാണ്. അവന്ന് പങ്കുകാരേ ഇല്ല. അതാണ് എന്നോട് കല്‍പിക്കപ്പെട്ടിരിക്കുന്നത്. ഞാന്‍ മുസ്‌ലിംകളില്‍ പെട്ടവനാണ്.

അല്ലാഹുവേ, പരമാധികാരമുള്ളവന്‍ നീയാണ്. യഥാര്‍ഥത്തില്‍ നീയല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. നീ എന്റെ റബ്ബും ഞാന്‍ നിന്റെ അടിമയുമാണ്. ഞാന്‍ എന്നോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. ഞാനെന്റെ പാപങ്ങള്‍ സമ്മതിക്കുന്നു. അതിനാല്‍ എന്റെ മുഴുവന്‍ പാപങ്ങളും നീ പൊറുത്ത് തരേണമേ. നിശ്ചയം, നീ അല്ലാതെ പാപങ്ങള്‍ പൊറുക്കുന്നില്ല.

റുകൂഇലെ പ്രാര്‍ഥനകള്‍

•    سُبْحَانَ رَبِّي الْعَظِيمِ 

അതിമഹത്വമുള്ള എന്റെ റബ്ബ് എത്രയധികം പരിശുദ്ധന്‍ (മൂന്ന് തവണ)

•    سُبْحَانَكَ اللهُمَّ رَبَّنَا وَبِحَمْدِكَ اللهُمَّ اغْفِرْليِ 
ഞങ്ങളുടെ റബ്ബേ, അല്ലാഹുവേ, നീ എത്ര പരിശുദ്ധന്‍! എല്ലാ സ്തുതിയും നിനക്ക് അര്‍പ്പിക്കുന്നു; അല്ലാഹുവേ, എനിക്ക് നീ പൊറുത്തുതരേണമേ

ഇഅ്തിദാലിലെ പ്രാര്‍ഥന

•    رَبَّنَا وَلَكَ الْحَمْدُ  مِلْءَ السَّمـواتِ وَمِلْءَ الأَرْض ، وَما بَيْـنَهُمـا ، وَمِلْءَ ما شِئْـتَ مِنْ شَيءٍ بَعْـد  

ഞങ്ങളുടെ റബ്ബേ, നിനക്കാണ് എല്ലാ സ്തുതിയും. ആകാശങ്ങളിലും ഭൂമിയിലും അവക്കിടയിലും നീ ഉദ്ദേശിച്ച എല്ലാറ്റിലും നിറയുന്ന അത്രയും സ്തുതി.

സുജൂദിലെ പ്രാര്‍ഥനകള്‍

• سُبْحَانَ رَبِّيَ الأَعْلَى 

അത്യുന്നതനായ എന്റെ റബ്ബ് എത്ര പരിശുദ്ധന്‍ (മൂന്ന് തവണ)

• سُبْحَانَكَ اللهُمَّ رَبَّنَا وَبِحَمْدِكَ اللهُمَّ اغْفِرْليِ 

ഞങ്ങളുടെ റബ്ബേ, അല്ലാഹുവേ, നീ എത്രയധികം പരിശുദ്ധന്‍! എല്ലാ സ്തുതിയും നിനക്ക് അര്‍പ്പിക്കുന്നു; അല്ലാഹുവേ, എനിക്ക് നീ പൊറുത്തുതരേണമേ.

തിലാവത്തിന്റെ സുജൂദിലെ പ്രാര്‍ഥന

سَجَدَ وَجْهِيَ لِلَّذِي خَلَقَهُ ، وَشَقَّ سَمْعَهُ وَبَصَرَهُ، بِحَوْلِهِ وَقُوَّتِهِ  

എന്റെ മുഖം സൃഷ്ടിക്കുകയും കാഴ്ചയും കേള്‍വിയും അതില്‍ സജ്ജീകരിക്കുകയും ചെയ്തത് ഏതൊരുവന്റെ ശക്തിയും കഴിവും കൊണ്ടാണോ, അവന് എന്റെ മുഖം സുജൂദില്‍ സാഷ്ടാംഗം ചെയ്തിരിക്കുന്നു.

ഇടയിലിരുത്തത്തിലെ പ്രാര്‍ഥന

•    اللّهُـمَّ اغْفِـرْ لي ، وَارْحَمْـني ، وَاهْدِنـي ، وَاجْبُرْنـي ، وَعافِنـي وَارْزُقْنـي وَارْفَعْـني 

അല്ലാഹുവേ, എനിക്ക് പൊറുത്തു തരേണമേ, എന്നോട് കരുണ കാണിക്കേണമേ, എന്നെ നേര്‍വഴിയിലാക്കേണമേ, എനിക്ക് ശക്തി നല്‍കേണമേ, എനിക്ക് മാപ്പും ആരോഗ്യവും നല്‍കേണമേ,  , എനിക്ക് ഉപജീവനം നല്‍കേണമേ, എന്റെ സ്ഥാനമാനങ്ങള്‍ ഉയര്‍ത്തേണമേ.

തശഹ്ഹുദിലെ പ്രാര്‍ഥനകള്‍

•    اَلتَّحِيَّاتُ لِلهِّ ، وَالصَّلَوَاتُ ، وَالطَّيِّبَاتُ ، السَّلاَمُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ ، اَلسَّلاَمُ عَلَيْنَا وعَلَى عِبَادِ اللهِ الصَّالِحِينَ . أَشْهَدُ أَن لاَ إِلَهَ إِلاَّ اللهُ وَأَشْهَدُ أَنَّ مُحَمَّدا عَبْدُهُ وَرَسُولُهُ 

പ്രാര്‍ഥനകളും സത്കര്‍മങ്ങളും അല്ലാഹുവിനാണ്. പ്രവാചകന് അല്ലാഹുവിന്റെ സമാധാനവും, കാരുണ്യവും, അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ഞങ്ങള്‍ക്കും അല്ലാഹുവിന്റെ സദ്‌വൃത്തരായ അടിമകള്‍ക്കും അല്ലാഹുവിന്റെ സമാധാനവും കാരുണ്യവും ഉണ്ടാകട്ടെ. ആരാധനക്ക് അര്‍ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം, മുഹമ്മദ് (സ്വ) അല്ലാഹുവിന്റെ ദൂതനും അടിമയുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.

തുടര്‍ന്ന് പ്രവാചകന്നു വേണ്ടി പ്രാര്‍ഥിക്കണം.

•    اَللهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ، اَللهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

അല്ലാഹുവേ, ഇബ്രാഹീം(അ)ന്നും കുടുംബത്തിനും നീ രക്ഷയും സമാധാനവും ചൊരിഞ്ഞതുപോലെ മുഹമ്മദ് നബി(സ്വ)ക്കും കുടുംബത്തിനും നീ രക്ഷയും സമാധാനവും ചൊരിയേണമേ. തീര്‍ച്ചയായും, നീ വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്. അല്ലാഹുവേ, ഇബ്രാഹീം(അ) നെയും കുടുംബത്തെയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദ് നബി(സ്വ)യെയും കുടുംബത്തെയും നീ അനുഗ്രഹിക്കേണമേ. തീര്‍ച്ചയായും, നീ വളരെ അധികം സ്തുതിക്കപ്പെടുന്നവനും, അതിമഹത്വമുള്ളവനുമാണ്.

സ്വലാത്തിനു ശേഷമുള്ള പ്രാര്‍ഥനകള്‍

•    اَللهُمَّ اغْفِرْ لِي مَا قَدَّمْتُ ، وَمَا أَخَّرْتُ ، وَمَا أَسْرَرْتُ ، وَمَا أَعْلَنْتُ ، وَمَا أسْرَفْتُ ، وَمَا أَنْتَ أَعْلَمُ بِهِ مِنِّي  أَنْتَ الْمُقَدِّمُ ، وَأَنْتَ الْمُؤَخِّرُ لاَ إِلَهَ إِلاَّ أَنْتَ

അല്ലാഹുവേ, ഞാന്‍ ചെയ്തു കഴിഞ്ഞ പാപങ്ങളും, ഇനി ചെയ്യാന്‍ പോകുന്ന പാപങ്ങളും, രഹസ്യമായും പരസ്യമായും അതിരുകവിഞ്ഞും ചെയ്ത പാപങ്ങളും, നീ എനിക്ക് പൊറുത്തു തരേണമേ.  അവ എന്നേക്കാള്‍ കൂടുതല്‍ അറിയുന്നവന്‍ നീയാണ്. നീയാണ് മുന്തിക്കുന്നവനും പിന്തിക്കുന്നവനും. നീയല്ലാതെ ആരാധനയ്ക്കര്‍ഹനായി മറ്റാരുമില്ല

•    اَللهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ ، وَمِنْ عَذَابِ جَهَنَّمَ ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ ، وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ

അല്ലാഹുവേ, ഖബ്‌റിലെ ശിക്ഷയില്‍ നിന്നും നകരത്തിലെ ശിക്ഷയില്‍ നിന്നും, ജീവിതത്തിലും മരണത്തിലും ഉണ്ടായേക്കാവുന്ന പരീക്ഷണങ്ങളില്‍ നിന്നും, മസീഹുദ്ദജ്ജാലിന്റെ ഉപദ്രവങ്ങളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു.

•    اَللهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيراً وَلاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ . فَاغْفِرْ لِي مَغْفِرَةً مِنْ عِندِكَ وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ

അല്ലാഹുവേ, ഞാന്‍ എന്നോടു തന്നെ അനേകം അക്രമങ്ങള്‍ ചെയ്തുപോയിട്ടുണ്ട്, പൊറുക്കുന്നവന്‍ നീ മാത്രമാണ്. അതിനാല്‍ നീയെനിക്ക് പൊറുത്തു തരേണമേ, എന്നോട് കാരുണ്യം കാണിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ ഏറ്റവുമധികം പൊറുക്കുന്നവനും ഏറ്റവുമധികം കരുണയുള്ളവനുമാണ്

ഫര്‍ദ് നമസ്‌കാര ശേഷമുള്ള ദിക്‌റുകളും ദുആകളും

    اسْتَغْفِرُ اللهَ 

അല്ലാഹുവിനോട് ഞാന്‍ പാപമോചനം തേടുന്നു. (മൂന്നു തവണ)

•    اَللهُمَّ أَنْتَ السَّلامُ, وَمِنْكَ السَّلاَمُ, تَبَارَكْتَ يَاذَا الْجَلاَلِ وَالإِكْرَامِ

അല്ലാഹുവേ, നീയാണ് രക്ഷയും സമാധാനവും നല്‍കുന്നവന്‍, നിന്നില്‍ നിന്നാണ് രക്ഷയും സമാധാനവും. അത്യുന്നതിയും അതിമഹത്വമുള്ളവനേ, നീ എല്ലാ അനുഗ്രഹങ്ങളുടെയും നാഥനാകുന്നു.

•    لاَ إِلَهَ إِلاَّ الله ُوَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ، اَللهُمَّ لاَ مَانِعَ لِمَا أَعْطَيْتَ ، وَلاَ مُعْطِيَ لِمَا مَنَعْتَ ، وَلاَ يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ  

ആരാധനയ്ക്ക് അര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല, അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും അവന്നാണ്. എല്ലാ സ്തുതിയും നന്ദിയും അവന്നാണ്. അവന്‍ സര്‍വ്വകാര്യങ്ങള്‍ക്കും അപരിമിത ശക്തിയും കഴിവുള്ളവനാണ്. അല്ലാഹുവേ, നീ തരുന്നത് തടയുവാന്‍ ആര്‍ക്കും കഴിയില്ല; നീ തടയുന്നത് തരുവാനും ആര്‍ക്കും കഴിയില്ല. നീ ഉദ്ദേശിക്കാതെ ഒരു സമ്പത്തും ഉന്നത പദവിയും ശുപാര്‍ശാധികാരവും ആര്‍ക്കും ഉപയോഗപ്പെടുകയുമില്ല, എന്തുകൊണ്ടെന്നാല്‍ നിന്നില്‍ നിന്നാകുന്നു യഥാര്‍ഥ സമ്പത്തും ഉന്നതപദവിയും ശുപാര്‍ശാധികാരവും.

•    سُبْحَانَ اللهِ  
അല്ലാഹു എത്ര പരിശുദ്ധന്‍ ( മുപ്പത്തിമൂന്നു തവണ)
•     الْحَمْدُ لِلهِّ 

സ്തുതിയെല്ലാം അല്ലാഹുവിന്നാണ് ( മുപ്പത്തിമൂന്നു തവണ)
•    اللهُ أَكْبَرُ 
അല്ലാഹു ഏറ്റവും മഹാനാകുന്നു. ( മുപ്പത്തിമൂന്നു തവണ)

•    لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

അല്ലാഹുവല്ലാതെ ആരാധനയ്ക്ക് അര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും അവാന്നണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്.

കൂട്ടു പ്രാര്‍ഥന

പ്രാര്‍ഥന ആരാധനയാണ്. ഒരു മുസ്‌ലിം ദിനേന നിര്‍ബന്ധമായും നിരവധി തവണ അല്ലാഹുവോട് പ്രാര്‍ഥിക്കേണ്ടതുണ്ട്. പ്രാര്‍ഥനയുടെ രൂപവും രീതിയും സന്ദര്‍ഭവും ഒക്കെ എവ്വിധമായിരിക്കണമെന്ന് അല്ലാഹു കല്പിക്കുകയും റസൂല്‍(സ്വ) നമുക്ക് കാണിച്ചു തരുകയും ചെയ്തിട്ടുണ്ട്. അതേപ്രകാരം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ മുഴുവന്‍ മുസ്‌ലിംകളും ബാധ്യസ്ഥരാണ്.

ജനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് ജനങ്ങള്‍ കേള്‍ക്കുന്ന ശബ്ദത്തില്‍ ബഹുവചനരൂപത്തില്‍ നബി(സ്വ) പ്രാര്‍ഥന ചൊല്ലിക്കൊടുത്ത രംഗങ്ങളില്‍ അത് കേള്‍ക്കുന്നവന്‍ ആമീന്‍ പറഞ്ഞിരുന്നു. ഇതാണ് കൂട്ടുപ്രാര്‍ഥന എന്നതു കൊണ്ട് അര്‍ഥമാക്കുന്നത്. വെള്ളിയാഴ്ച ജുമുഅ ഖുത്വുബയുടെ വേളയില്‍ നബി(സ്വ) ഇങ്ങനെ പ്രാര്‍ഥിക്കുകയും അത് കേട്ടിരുന്നവര്‍ ആമീന്‍ പറയുകയും ചെയ്തു. സാന്ദര്‍ഭികമായ മറ്റ് ഉപദേശങ്ങളുടെ വേളയില്‍ ഉറക്കെ പ്രാര്‍ഥിക്കുകയും കേട്ടിരുന്നവര്‍ ഉറക്കെ ആമീന്‍ പറയുകയും ചെയ്യുന്നതിന് വിരോധമില്ല.

അനസ്(റ) നിവേദനം നബി(സ്വ) വെള്ളിയാഴ്ച ദിവസം പ്രസംഗിക്കുമ്പോള്‍ ഒരു ഗ്രാമീണന്‍ കയറിവന്ന് ഇപ്രകാരം പറഞ്ഞു. പ്രവാചകരേ, മൃഗങ്ങളും ഞങ്ങളുടെ കുടുംബങ്ങളും നശിച്ചു. അപ്പോള്‍ നബി(സ്വ) തന്റെ ഇരുകൈകളും ഉയര്‍ത്തി പ്രാര്‍ഥിച്ചു. ജനങ്ങളും നബി(സ്വ)യുടെ കൂടെ അവരുടെ കൈകളുയര്‍ത്തി പ്രാര്‍ഥിക്കാന്‍ തുടങ്ങി (സ്വഹീഹുല്‍ ബുഖാരി: 1029). മഴക്കു വേണ്ടി ഉദ്ദേശിക്കുമ്പോള്‍ മാത്രമല്ല, വെള്ളിയാഴ്ച ദിവസം സ്ഥിരമായിത്തന്നെ നബി(സ്വ) ജനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് പ്രാര്‍ഥിക്കാറുണ്ടെന്ന് ഹദീസ് (സ്വഹീഹ് മുസ്‌ലിം: 874) വ്യക്തമാക്കുന്നു. ഇമാം ജനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് ബഹുവചനത്തിന്റെ പദങ്ങള്‍ ഉപയോഗിച്ച് പ്രാര്‍ഥിച്ചാല്‍ മറ്റുള്ളവര്‍ ആമീന്‍ ചൊല്ലിയാല്‍ തന്നെ അവരും പ്രാര്‍ഥിച്ചതിന് സമമാകുമെന്ന് ചില ഹദീസുകളില്‍ പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.

നമസ്‌കാരം പ്രാര്‍ഥനയാണല്ലോ. ഇതിലൊക്കെ ചൊല്ലേണ്ട നിര്‍ണിതമായ പദങ്ങള്‍ ഉള്‍ക്കൊണ്ട പ്രാര്‍ഥനകള്‍ റസൂല്‍(സ്വ) പഠിപ്പിച്ച് കാണിച്ചു തന്ന മാതൃക പിന്‍തുടരുക മാത്രമാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. പുണ്യം പ്രതീക്ഷിച്ചും നന്മയാകുമെന്ന് തെറ്റിദ്ധരിച്ചും നബി(സ്വ)യും അനുചരനും മാതൃക കാണിച്ച് തന്നിട്ടില്ലാത്തവിധം പ്രാര്‍ഥനകള്‍ നടത്തുന്നത് ബിദ്അത്താണ്. ബിദ്അത്ത് (മതത്തിലെ പുതുനിര്‍മിതി) തള്ളപ്പെടേണ്ടതും വഴികേടുമാണ്.

നബി(സ്വ) ഒറ്റയ്ക്ക് പ്രാര്‍ഥിച്ച് നമുക്ക് മാതൃക കാണിച്ച് തന്ന സ്ഥലങ്ങളിലും സന്ദര്‍ഭങ്ങളിലും ഒറ്റയ്ക്കും സംഘടിതമായി അവിടുന്ന് പ്രാര്‍ഥിച്ചു കാണിച്ചുതന്ന സ്ഥലങ്ങളിലും സന്ദര്‍ഭങ്ങളിലും സംഘടിതമായും പ്രാര്‍ഥിക്കുക എന്ന രീതിയാണ് ഒരു മുസ്‌ലിം സ്വീകരിക്കേണ്ടത്. ഏതെങ്കിലും സ്ഥലത്തോ സന്ദര്‍ഭങ്ങളിലോ നബി(സ്വ)യും സ്വഹാബിമാരും പ്രാര്‍ഥിച്ചിരുന്നുവെന്നല്ലാതെ ഒറ്റക്കോ സംഘടിതമായോ എന്ന് വ്യക്തമാക്കാതിരിക്കുമ്പോള്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ഏതെങ്കിലും ഒരു രീതി തെരഞ്ഞെടുക്കുവാനും സ്വാതന്ത്ര്യമുണ്ട്.

ജമാഅത്തായി നിര്‍വഹിക്കുന്ന നമസ്‌കാരങ്ങള്‍ കൂട്ടപ്രാര്‍ഥന ഉള്‍പ്പെടുന്നതാണ്. അത്കൂടാതെ സുന്നത്തായ കൂട്ടുപ്രാര്‍ഥന റസൂല്‍(സ്വ) നടത്തിയ സന്ദര്‍ഭങ്ങള്‍ ഇവയാണ്.  സൂര്യചന്ദ്രഗ്രഹണങ്ങളുണ്ടാകുമ്പോള്‍ സംഘടിപ്പിക്കുന്ന പ്രാര്‍ഥന, മഴക്ക് വേണ്ടിയുള്ള പ്രാര്‍ഥന, ഖബ്‌റിങ്ങല്‍ വെച്ചുള്ള പ്രാര്‍ഥന (തസ്ബീത്ത്) എന്നിവയാണവ.

ഫര്‍ദ് നമസ്‌കാരങ്ങള്‍ സംഘടിതമായിട്ടാണ് നിര്‍വഹിക്കേണ്ടത്. ഖിയാമുല്ലൈല്‍ റമദാനില്‍ സംഘമായി നമസ്‌കരിക്കാം. റവാതിബുകള്‍, തഹിയ്യത്ത് പോലുള്ള സുന്നത്ത് നമസ്‌കാരങ്ങള്‍ സംഘമായി നമസ്‌കരിക്കാന്‍ മാതൃകയില്ല. നമസ്‌കാരശേഷം പ്രാര്‍ഥിക്കേണ്ടതാണ്. അവിടെയും കൂട്ടുപ്രാര്‍ഥന നബി(സ്വ) പഠിപ്പിച്ചിട്ടില്ല. പ്രവാചക മാതൃകയില്ലാത്തത് ചെയ്യുന്നതില്‍ പുണ്യമില്ല. പുതിയ ആചാരങ്ങള്‍ നിര്‍മിക്കപ്പെട്ട ബിദ്അത്താണ്. ബിദ്അത്ത് തള്ളപ്പെടേണ്ടതാണ്.

പ്രവാചകചര്യയ്ക്ക് വിരുദ്ധമായ കൂട്ടുപ്രാര്‍ഥന രീതികള്‍ മുസ്‌ലിം സമൂഹത്തില്‍പ്പെട്ട ചിലരെങ്കിലും പുണ്യം പ്രതീക്ഷിച്ച് നിര്‍വഹിച്ചു വരാറുണ്ട്. ചില ഉദാഹരണങ്ങള്‍: മയ്യിത്ത് വീട്ടില്‍ നിന്ന് ഇറക്കുമ്പോള്‍, വിവാഹദിവസം വരന്‍ വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍, ഭക്ഷണം കഴിച്ചശേഷം, ഖബ്‌റിന്റെ അടുത്തുവെച്ച്, രോഗിയെ സന്ദര്‍ശിച്ച ശേഷം. ഇവയെല്ലാം പ്രവാചകചര്യക്ക് വിരുദ്ധമാണ്. ചാവടിയന്തിരത്തിന്റെ ഭക്ഷണം കഴിഞ്ഞശേഷം, മരണം നടന്ന വീട്ടില്‍ ആണ്ട്, നാല്പത് തുടങ്ങിയ നൂതനാചാരങ്ങളുടെ പേരില്‍ വിളമ്പുന്ന ഭക്ഷണങ്ങള്‍ കഴിച്ചശേഷം, മൗലിദിന്റെ ഭക്ഷണം കഴിച്ചശേഷം തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ചിലര്‍ നടത്തുന്ന കൂട്ടുപ്രാര്‍ഥനയ്ക്ക് മാത്രമല്ല ആ ആചാരങ്ങള്‍ക്കും പ്രമാണങ്ങളുടെ പിന്‍ബലമില്ല. അവയെല്ലാം പ്രവാചക ചര്യയ്ക്ക് വിരുദ്ധമാണ്.

മുൻപത്തെ ലേഖനം സാന്ദര്‍ഭിക പ്രാര്‍ഥനകള്‍
അടുത്ത ലേഖനം പശ്ചാത്താപം

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History