ഹോം > ആനുകാലികം... > ആനുകാലികം 2

1 മിനിറ്റ് വായിച്ചില്ല

ആനുകാലികം 2

മഴ: പ്രതീക്ഷയും പാഠങ്ങളും

ജലം ജീവന്റെ അടിസ്ഥാന ഘടകമാണ്. ”ജീവനുള്ള എല്ലാ വസ്തുക്കളെയും നാം ജലത്തില്‍ നിന്നാണ് ഉണ്ടാക്കിയിരിക്കുന്നത്” (ഖുര്‍ആന്‍ 21:30). നദീതടങ്ങളുടെയും ജലസ്രോതസ്സുകളുടെയും സമീപത്തായാണ് പുരാതന നാഗരികതകള്‍ രൂപപ്പെട്ടത്. സിന്ധുനദീതടനാഗരികത ക്ഷയിക്കാന്‍ കാരണം കാലവര്‍ഷം ദുര്‍ബലമായതിലൂടെയുണ്ടായ ദൈര്‍ഘ്യമേറിയ വരള്‍ച്ചയാണെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലവര്‍ഷത്തിന്റെ താളമാണ് ഇന്ത്യയുടെ ഹൃദയതാളം. കാരണം നമ്മുടെ കാര്‍ഷിക-സാമൂഹിക-സാമ്പത്തിക സംവിധാനങ്ങള്‍ ഭൂരിഭാഗവും ഇപ്പോഴും മഴയെ ആശ്രയിച്ചിരിക്കുന്നതാണ്. അതുകൊണ്ടാണ് കാലം തെറ്റി വരുന്ന മഴയും, അതിവൃഷ്ടിയും അനാവൃഷ്ടിയും മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളെയും വലിയ തോതില്‍ ബാധിക്കുന്നത്. മഴയെന്ന അത്ഭുത സ്രോതസ്സിന്റെ പ്രാധാന്യവും അതിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും നമ്മള്‍ കുറേ കാലമായി ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും അവ കര്‍മതലത്തിലെത്തിക്കല്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്.

അനുഗൃഹീത ജലം

ഒരിക്കലും വ്യതിചലിക്കാത്ത ജലചംക്രമണത്തെ ആശ്രയിച്ചാണ് നമുക്ക് ജീവജലം ലഭിച്ചു കൊണ്ടിരിക്കുന്നത്. ഖര ദ്രാവക വാതകാവസ്ഥയികളിലൊക്കെ ശുദ്ധജലം ഭൂമിയില്‍ ലഭ്യമാണെങ്കിലും ആകാശത്തു നിന്ന് പെയ്തിറങ്ങുന്ന മഴ തന്നെയാണ് ഏറ്റവും വലിയ സ്രോതസ്സും വില നല്കാതെ ലഭിക്കുന്ന സൗഭാഗ്യവും. ഖുര്‍ആന്‍ ധാരാളം സ്ഥലങ്ങളില്‍ അല്ലാഹു ആകാശത്തു നിന്ന് വര്‍ഷിപ്പിച്ചു തരുന്ന മഴ എന്ന അനുഗ്രഹത്തെ ആവര്‍ത്തിച്ച് സൂചിപ്പിക്കുന്നുണ്ട്.

മഴയുമായി ബന്ധപ്പെട്ട ഖുര്‍ആനിക പരാമര്‍ശങ്ങളെ വിശദമായ വായനയ്ക്ക് വിധേയമാക്കുമ്പോള്‍ ജലചംക്രമണ ഘട്ടങ്ങളുമായും ജലസ്രോതസ്സുകളുടെ ഉപയോഗവുമായും ബന്ധപ്പെട്ട സൂചനകളെ നമുക്ക് വേര്‍തിരിക്കാന്‍ കഴിയും.

ആത്യന്തികമായി മഴ വെള്ളത്തിന്റെ പ്രാധാന്യവും മൂല്യവും ഖുര്‍ആന്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്. ”മുകളില്‍ നിന്ന് അനുഗൃഹീതമായ (ബറകത്ത്) ജലം നാം വര്‍ഷിച്ചിരിക്കുന്നു” (50:9), ”ആകാശത്തു നിന്ന് ശുദ്ധമായ (ത്വഹൂര്‍) ജലം നാം ഇറക്കിയിരിക്കുന്നു”(25:48).

സമുദ്രങ്ങള്‍, മഞ്ഞ്, അരുവികള്‍, ചെടികള്‍, ജീവജാലങ്ങള്‍ എന്നിവയില്‍ നിന്നൊക്കെ ബാഷ്പീകരിക്കപ്പെടുന്ന ജലം മുകളിലെത്തുമ്പോള്‍ മേഘമായി മാറുക എന്നത് ജലചംക്രമണത്തില്‍ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്. ഈ മേഘങ്ങള്‍ കാറ്റിന്റെ ദിശയ്ക്കനുസരിച്ച് സഞ്ചരിച്ച് വിവിധയിടങ്ങളില്‍ മഴയായി പെയ്യുന്നു. കാറ്റിന്റെ സഞ്ചാരമാണ് കാലവര്‍ഷത്തെ നിര്‍ണയിക്കുന്നത് എന്ന് മനസ്സിലാക്കുമ്പോള്‍ മഴ പെയ്യുന്നതില്‍ കാറ്റിന്റെ പ്രാധാന്യം തിരിച്ചറിയാന്‍ പറ്റും.

കാര്‍മേഘത്തിന്റെ രൂപീകരണം, കാറ്റിന്റെ സ്വാധീനം എന്നിവയെപ്പറ്റിയും മഴയെ വിവിധ സ്ഥലങ്ങളില്‍ വിന്യസിക്കുന്ന അവയുടെ ദൗത്യത്തെക്കുറിച്ചും ഖുര്‍ആന്‍ കൃത്യമായി വിശദീകരിക്കുന്നു. ”അല്ലാഹുവാണ് കാറ്റുകളെ അയച്ചവന്‍. അങ്ങനെ അവ മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് ആ മേഘത്തെ നിര്‍ജീവമായ നാട്ടിലേക്ക് നാം തെളിച്ചുകൊണ്ട് പോകുകയും അതുമുഖേന ഭൂമിയെ അതിന്റെ നിര്‍ജീവാവസ്ഥയ്ക്കു ശേഷം നാം സജീവമാക്കുകയും ചെയ്യുന്നു”(35:9).

മഴയിലൂടെ ഭൂമി കൈവരിക്കുന്ന ഉണര്‍വും ഊര്‍ജവും അതിലൂടെ മനുഷ്യ ജീവന്റെ നിലനില്‍പ്പിനായി ഭക്ഷ്യവിഭവങ്ങള്‍ ഉത്പാദിപ്പിക്കുന്നതും സ്രഷ്ടാവിനെ കണ്ടെത്താനുള്ള ദൃഷ്ടാന്തമായാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. ”നീ കണ്ടില്ലേ, അല്ലാഹു ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് ഭൂമിയിലെ ഉറവിടങ്ങളില്‍ അതവന്‍ പ്രവേശിപ്പിച്ചു. അനന്തരം അത് മുഖേന വ്യത്യസ്ത വര്‍ണങ്ങളിലുള്ള വിള അവന്‍ ഉത്പാദിപ്പിക്കുന്നു. പിന്നെ അത് ഉണങ്ങിപ്പോകുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീട് അവന്‍ അതിനെ വൈക്കോല്‍ തുരുമ്പാക്കുന്നു. തീര്‍ച്ചയായും അതില്‍ ബുദ്ധിമാന്‍മാര്‍ക്ക് ഗുണപാഠമുണ്ട്”(39:21).

മഴയുമായി ബന്ധപ്പെട്ട ഖുര്‍ആന്റെ ശ്രദ്ധേയമായ മറ്റൊരു പരാമര്‍ശം മഴ എന്ന പ്രതിഭാസത്തിനു പിന്നിലെ ദൈവികമായ ഇടപെടലുകളെയും അതില്‍ മനുഷ്യന്‍ നന്ദി കാണിക്കേണ്ടതിന്റെ ആവശ്യകതയെയും ഉണര്‍ത്തുന്നതാണ്. ”പറയുക: നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളുടെ കുടിവെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവു വെള്ളം കൊണ്ട് വന്നു തരിക?”(67:30). ”നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?. നിങ്ങളാണോ അത് മേഘത്തില്‍ നിന്ന് ഇറക്കിയത്? അതല്ല, നാമാണോ ഇറക്കിയവന്‍? നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് ദുസ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്?’‘(56:68-70). ഈ രണ്ടു സ്ഥലങ്ങളിലും മഴവെള്ളത്തിന്റെ പരിശുദ്ധിയും അത് ഇല്ലാതായാല്‍ മനുഷ്യന്‍ നേരിടേണ്ടി വരുന്ന ഭീകരമായ അവസ്ഥയെയും ഓര്‍മപ്പെടുത്തിയാണ് നന്ദി കാണിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഉണര്‍ത്തുന്നത്.

ഭീതിയുടെ മഴക്കാലം

നില്‍ക്കാതെ പെയ്യുന്ന മഴയില്‍ കുടയും ചൂടി സ്‌കൂളിലേക്ക് പോവുന്നതും നിറഞ്ഞു നില്‍ക്കുന്ന വയലിലും കുളങ്ങളിലും നീന്തിയും മീന്‍പിടിച്ചും ഉല്ലസിക്കുന്നതും തുടങ്ങി മനസ്സില്‍ ആഘോഷത്തിന്റെ കുളിര്‍മഴ പെയ്യിക്കുന്ന മഴക്കാല ഓര്‍മകളില്‍ നിന്ന് മലയാളി മാറിയിരിക്കുന്നു. രണ്ടു വര്‍ഷത്തെ പ്രളയം വരുത്തി വെച്ച നഷ്ടങ്ങളുടെ കണക്കാണ് ഇന്ന് മഴക്കാല ഓര്‍മയില്‍ മുമ്പിലുണ്ടാവുക. അത്രയും പേടിപ്പെടുത്തുന്ന ദിനങ്ങളായിരുന്നു 2018 ലെയും 19 ലെയും മഴക്കാലം സമ്മാനിച്ചത്.

പല സമയങ്ങളിലായുള്ള പരിസ്ഥിതി ആഘാത പഠനങ്ങളെ മുഖവിലക്കെടുക്കാതെ പ്രകൃതിയെ വീണ്ടും ചൂഴ്‌ന്നെടുത്ത് കൂടുതല്‍ സാമ്പത്തിക നേട്ടം കൈവരിക്കാന്‍ ശ്രമിച്ച മനുഷ്യരുടെ അത്യാഗ്രഹങ്ങളെയാണ് പ്രകൃതി ദുരന്തങ്ങള്‍ ചോദ്യം ചെയ്യുന്നത്. ഭൂമിയില്‍ സ്രഷ്ടാവ് സംവിധാനിച്ച സന്തുലിതാവസ്ഥയെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അത് നാശത്തിനു കാരണമാകുമെന്ന് ഖുര്‍ആന്‍ ഖണ്ഡിതമായി പ്രസ്താവിക്കുന്നുണ്ട്. ”ഭൂമിയില്‍ നന്മവരുത്തിയതിനു ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്” (7:56), ”മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു’‘ (30:41).

ഭൂമിയെയും അതിലെ വിഭവങ്ങളെയും പ്രതിപാദിക്കുന്നിടത്ത് മനുഷ്യന് വേണ്ടി സംവിധാനിച്ചു എന്ന ഖുര്‍ആന്റെ പ്രയോഗം ശ്രദ്ധേയമാണ്. അതിനാല്‍ ധൂര്‍ത്തും ചൂഷണവും വെടിഞ്ഞ് വിഭവങ്ങള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന ബോധ്യത്തില്‍ അവയെ ഉപയോഗിക്കുവാന്‍ കഴിയണം.

നഷ്ടപ്പെടുന്ന മഴവെള്ളം

കേരളത്തില്‍ ഒരു വര്‍ഷം ശരാശരി 3000 മില്ലിലിറ്ററില്‍ അധികം മഴ പെയ്യുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ നമുക്ക് ഈ സ്രോതസ്സിനെ തീരെ ഉപയോഗപ്പെടുത്താന്‍ പറ്റുന്നില്ല. വലിതോതില്‍ മഴ ലഭിച്ചിട്ടും വരള്‍ച്ച നേരിടുന്നത് ശരിയായ കാഴ്ചപ്പാടില്ലാത്തതു കൊണ്ടു മാത്രമാണ്. വര്‍ഷത്തില്‍ 600 മില്ലിലിറ്റര്‍ മഴ മാത്രമാണ് ഇംഗ്ലണ്ട് പോലുള്ള രാജ്യങ്ങളില്‍ ലഭിക്കുന്നത്. അവ കൃത്യമായി സംരക്ഷിക്കാനും ജനങ്ങള്‍ക്ക് ജലക്ഷാമം അനുഭവപ്പെടാത്ത രൂപത്തില്‍ വിതരണം ചെയ്യാനും കഴിയുന്നു എന്നറിയുമ്പോഴാണ് നാം നഷ്ടപ്പെടുത്തുന്ന ജലം എത്രയാണെന്നും മഴവെള്ള സംരക്ഷണത്തിന് എത്രത്തോളം പ്രാധാന്യം നല്കണമെന്നും മനസ്സിലാക്കാന്‍ കഴിയുക.

കേരളത്തിന്റെ ഭൂപ്രകൃതിയുടെ കൂടി കാരണമായി, പെയ്യുന്ന മഴ മുഴുവന്‍ വളരെ ചുരുങ്ങിയ സമയം കൊണ്ട് കടലിലേക്ക് ഒഴുകിപ്പോവുകയാണ്. ഭൂമി ഉപയോഗം കൃഷി ആവശ്യത്തില്‍ നിന്ന് മാറി മറ്റു കാര്യങ്ങള്‍ക്കായപ്പോള്‍ മുമ്പുണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുന്നത് വളരെ കുറഞ്ഞിട്ടുണ്ട്. കൂടാതെ മഴവെള്ള സംഭരണത്തിനായി നമ്മള്‍ സ്വീകരിച്ചിട്ടുള്ള മിക്ക ഉപാധികളും മഴവെള്ളത്തെ ഒരു വര്‍ഷം മുഴുവന്‍ ഉപയോഗിക്കാവുന്ന വിധത്തില്‍ സംഭരിക്കാന്‍ കഴിയാത്തതാണ് എന്നതാണ് യാഥാര്‍ഥ്യം.

നമ്മുടെ നിത്യോപയോഗങ്ങള്‍ക്ക് വെള്ളം ലഭ്യമാക്കുക എന്നത് മാത്രമായി പലപ്പോഴും നമ്മുടെ ചിന്തകള്‍ ചുരുങ്ങിപ്പോവുന്നുണ്ട്. വര്‍ഷാവര്‍ഷം വലിയ അളവില്‍ ലഭിക്കുന്ന മഴവെള്ളത്തെ വാണിജ്യാടിസ്ഥാനത്തില്‍ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താം എന്നു കൂടി ആലോചിക്കേണ്ടതുണ്ട്. മഴക്കാല മണ്‍സൂണ്‍ ടൂറിസം പോലെ മഴയെയും മഴവെള്ളത്തെയും വരുമാനമാക്കി മാറ്റാന്‍ ഒരുപാട് പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിയും.

ജലവിനിയോഗവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളും ഇവിടെ ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ജലക്ഷാമം ഉണ്ടാകുമ്പോള്‍ മാത്രം ജലത്തിന്റെ പ്രാധാന്യം പ്രസംഗിക്കുകയും ഉപയോഗത്തില്‍ സൂക്ഷമത പാലിക്കാതിരിക്കുകയും ചെയ്യുന്നവരാണ് നമ്മള്‍. മറ്റു പ്രകൃതിവിഭവങ്ങളെപ്പോലെത്തന്നെ നശിപ്പിക്കാതെയും പരിക്കേല്‍പ്പിക്കാതെയും ജലത്തെ കൈകാര്യം ചെയ്യാന്‍ കഴിയേണ്ടതുണ്ട്.

മുഹമ്മദ് നബി ഇതു സംബന്ധമായി പറഞ്ഞിട്ടുള്ള നിര്‍ദേശങ്ങള്‍ ഏറെ പ്രസക്തമാണ്. ‘ഒഴുകുന്ന പുഴയില്‍ നിന്നാണ് ആരാധനകള്‍ക്കു വേണ്ടി അംഗശുദ്ധി വരുത്തുന്നതെങ്കില്‍ പോലും ധൂര്‍ത്ത് പാടില്ല’. ശുദ്ധജലസ്രോതസ്സുകള്‍ പൊതുസ്വത്തായാണ് നബി(സ്വ) പഠിപ്പിച്ചത്. ആര്‍ക്കും കുടിവെള്ളം തടയാന്‍ പാടില്ലെന്നും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ വിസര്‍ജനം നടത്താന്‍ പാടില്ലെന്നുമുള്ള അധ്യാപനങ്ങള്‍ ജലത്തിന്റെ പ്രാധാന്യത്തെ ഉണര്‍ത്തുന്നു. വെറും രണ്ട് ലിറ്റര്‍ (ഒരു സ്വാഅ്) വെള്ളം കൊണ്ട് കുളിക്കാറുണ്ടായിരുന്ന പ്രവാചകന്റെ ജീവിതരീതി തന്റെ അധ്യാപനങ്ങള്‍ക്കനുഗുണമായിരുന്നു.

സ്ത്രീരത്‌നങ്ങള്‍

സമകാലിക ലോകത്ത് വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച വനിതകള്‍. ഇസ്‌ലാമിക ജീവിതം നയിക്കുന്നതോ ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ ജീവിതത്തില്‍ പാലിക്കുന്നതോ ഭൗതികമായ നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതില്‍ നിന്ന് ഇവരെ തടഞ്ഞില്ല. അതിലുപരി വിശ്വാസ ജീവിതം, ഭൗതിക നേട്ടങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന കാഴ്ചപ്പാട് നല്കുകയാണ് ചെയ്തത്.

1. കെ.വി റാബിയ
അംഗവൈകല്യത്തിന്റെ പരിമിതികളെ മറികടന്ന് 1990 ല്‍ കേരള സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കപ്പെട്ട മലപ്പുറക്കാരി. 2022 ല്‍ രാജ്യം അവരെ പത്മശ്രീ നല്കി ആദരിച്ചു.

2. തജാമുല്‍ ഇസ്‌ലാം
ലോക കിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വര്‍ണം നേടുന്ന ആദ്യത്തെ പെണ്‍കുട്ടി. വടക്കന്‍ കാശ്മീരിലെ ബന്ദിപ്പോര ജില്ലക്കാരിയാണ്.

3. ഡോ.മറിയം അഫീഫ അന്‍സാരി
ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം വനിതാ ന്യൂറോ സര്‍ജനാണ് 27 കാരിയായ മറിയം അഫീഫ അന്‍സാരി. ഏറ്റവും പ്രായം കുറഞ്ഞ മുസ്‌ലിം വനിതാ ന്യൂറോ സര്‍ജനും ഇവരാണ്. ഹൈദരാബാദിലെ ഉസ്മാനിയാ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദം.

4. ഖുലൂദ് ഫഖീഹ്
മധ്യപൗരസ്ത്യ ദേശത്തെ ആദ്യത്തെ മുസ്‌ലിം വനിതാ ജഡ്ജ്. ലോകത്തെ അതിശക്തരായ 10 അറബി വനിതകളില്‍ ഒരാളാണ് ഖുലൂദ് ഫഖീഹ്.

5. ജമീല അഫ്ഗാനി
അഫ്ഗാനിലെ ആയിരക്കണക്കിന് വനിതകള്‍ക്ക് വ്യക്തിത്വവും ദിശാബോധവും പകര്‍ന്നു നല്കിയ യുവതി. അതിന്നായി NECDO രൂപീകരിച്ചു കൊണ്ടും ലൈബ്രറികള്‍ സ്ഥാപിച്ചും സ്ത്രീകളുടെ ക്ഷേമത്തിന്നായി ഓടിനടന്നു. 2008 ല്‍ താനന്‍ബോം പീസ് മേക്കല്‍ അവാര്‍ഡ് നേടി.

6. ഡോ. സുആദ് അല്‍ ശംസി
അറബ് എമിറേറ്റിലെ ആദ്യത്തെ വനിതാ എയര്‍ക്രാഫ്റ്റ് എഞ്ചിനീയര്‍. വ്യോമയാന മേഖലയിലേക്ക് പ്രവേശിപ്പിക്കാന്‍ സ്ത്രീകളെ പ്രോത്‌സാഹിപ്പിക്കുന്ന വിമന്‍ ഇന്‍ ഏവിയേഷന്‍ ഗ്രൂപ്പിലെ അംഗമാണ്.

7. ബുഷ്‌റ മതീന്‍
2022 മാര്‍ച്ചില്‍ സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുധം നേടിയ ബുഷ്‌റ മതീന്‍. തുടര്‍ച്ചയായി
16 മെഡലുകള്‍ നേടി പുതിയ റെക്കോഡ് സൃഷ്ടിച്ച ഹിജാബ് ധാരിണി. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, ഗവര്‍ണര്‍ തവചന്ദ് ഗെലോട്ട്, വിദ്യാഭ്യാസ മന്ത്രി സിഎന്‍ അശ്വത് തുടങ്ങിയ പ്രമുഖരുടെ കൈകളില്‍ നിന്ന് മെഡലുകള്‍ ഏറ്റുവാങ്ങി. കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലക്കാരിയായ ബുഷ്‌റ.

8. ലിന്‍ഡ സര്‍സൂര്‍
പലസ്തീനിയന്‍-അമേരിക്കന്‍ പൗരാവകാശ പ്രവര്‍ത്തകയായ ലിന്‍ഡ സര്‍സൂര്‍ സ്ത്രീകളുടെ അവകാശങ്ങള്‍, വംശീയ സമത്വം, കുടിയേറ്റ അവകാശങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ സാമൂഹിക നീതി ആവശ്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന ആളാണ്. അവളുടെ സ്വത്വത്തിന്റെ പ്രതീകമായി അവള്‍ പലപ്പോഴും ഹിജാബ് ധരിക്കുന്നു.

9. തവക്കുല്‍ കര്‍മാന്‍
യെമന്‍ പത്രപ്രവര്‍ത്തകയും രാഷ്ട്രീയക്കാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമാണ് തവക്കോല്‍ കര്‍മാന്‍. യെമനിലെ സ്ത്രീകളുടെ അവകാശങ്ങളും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബഹുമതിയായി 2011-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.

10. ഇബ്തിഹാജ് മുഹമ്മദ്
2016 റിയോ ഒളിമ്പിക്‌സില്‍ ഹിജാബ് ധരിച്ച് മത്സരിച്ച ആദ്യത്തെ അമേരിക്കന്‍ ഒളിമ്പ്യന്‍ എന്ന നിലയില്‍ അവര്‍ ചരിത്രം സൃഷ്ടിച്ചു.

11. നാദിയ കഹ്ഫ്
അമേരിക്കയിലെ ആദ്യത്തെ ഹിജാബ് ധരിച്ച ആദ്യത്തെ ജഡ്ജിയാണ് നാദിയ കഹ്ഫ്. ന്യൂജെയ്‌സിയിലെ പരമോന്നത കോടതിയിലാണ് വര്‍ഷങ്ങളായി യു.എസിലെ സാമൂഹിക രംഗത്ത് സജീവമായ ഇവര്‍ സ്ഥാനമേറ്റത്. സിറിയയില്‍ നിന്നും കുടിയേറിയ കുടുംബമാണ് ഇവരുടെത്.

12. സാമിയ സുലുഹു ഹസന്‍
ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലെ നിലവിലെ പ്രസിഡണ്ട്. സോഷ്യല്‍ ഡെമോക്രാറ്റിക് കക്ഷിയായ ചമ ചാ മാപിന്‍സുഡി പാട്ടിയുടെ അംഗമായ സാമിയ, 2021 മാര്‍ച്ച് 19നാണ് അധികാരമേറ്റത്. 20201 ല്‍ ആക്റ്റിങ്ങ് പ്രസിഡണ്ടായും 2015 മുതല്‍ 2021 വരെ വൈസ് പ്രസിഡണ്ടായും സ്ഥാനമലങ്കരിച്ചിട്ടുണ്ട്.

13. ഇല്‍ഹാന്‍ ഉമര്‍
അമേരിക്കയിലെ രാഷ്ട്രീയ പ്രവര്‍ത്തക. 2019 മുതല്‍ മിനിസോട്ടയിലെ അഞ്ചാം നമ്പര്‍ ജില്ലയെ പ്രതിനിധീകരിച്ചു കൊണ്ട് അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗമാണ് ഇല്‍ഹാന്‍ ഉമര്‍.

14. ഹലീമ യാഖൂബ്
2017 മുതല്‍ 2023 വരെ സിംഗപ്പൂരിന്റെ പ്രസിഡണ്ടായിരുന്നു. നേരത്തെ പാര്‍ലിമെന്റ് സ്പീക്കറായും ഹലീമ യാഖൂബ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.

15. സല്‍വാ ഫാത്തിമ
ഹൈദരാബാദുകാരിയായ ഹിജാബ് ധരിച്ച പൈലറ്റ്.

16. നൂറ ബിന്‍ത് മുഹമ്മദ് അല്‍ കഅബി
2017 ഒക്‌ടോബര്‍ മുതല്‍ യു.എ.യിയുടെ സാംസ്‌കാരിക, വിജ്ഞാന വികസന മന്ത്രിയായിരുന്ന നൂറ, 2020 ല്‍ സാംസ്‌കാരിക യുവജന മന്ത്രിയായി.

17. റാഫിയ അര്‍ഷദ്
യു.കെയില്‍ ഹിജാബ് ധരിച്ച ആദ്യത്തെ ജഡ്ജ്. 17 വര്‍ഷമായി കുടുംബനിയമം പ്രാക്ടീസ് ചെയ്യുന്ന മൂന്ന് കുട്ടികളുടെ അമ്മയാണ് റാഫിയ അര്‍ഷദ്.

18. സഹ്‌റ ലാറി
അറബ് എമിറേറ്റ്‌സില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നും അന്താരാഷ്ട്ര തലത്തില്‍ മത്‌സരിക്കുന്ന ആദ്യത്തെ ഫിഗര്‍ സ്‌കേറ്ററാണ് ഇമാറാത്തില്‍ നിന്നുള്ള ഈ താരം. അഞ്ച് തവണ ദേശീയ തലത്തില്‍ ചാമ്പ്യന്‍ഷിപ് നേടി.

19. താഹിറ റഹ്‌മാന്‍
അമേരിക്കയിലെ WHBF-TV ലെ മുഴുവന്‍ സമയ ന്യൂസ്‌റിപ്പോര്‍ട്ടറാണ് താഹിറ റഹ്‌മാന്‍. ലയോള യൂണിവേഴ്‌സിറ്റിയുടെ പത്രത്തിന്റെ ചീഫ് എഡിറ്ററായും സേവനമനുഷ്ഠിച്ചിരുന്നു.

20. ഡോ. ആസിമ ബാനു
ബംഗ്ലൂരു മെഡിക്കല്‍ കോളേജിലെ ആദ്യത്തെ മുസ്‌ലിം വനിത പ്രിന്‍സിപ്പല്‍. കോവിഡ് മൂര്‍ഛിച്ച് നില്ക്കുന്ന സമയത്ത് കോവിഡ് രോഗികളുടെ പരിചരണത്തിന്നായി സധൈര്യം മുന്നോട്ടു വന്ന ആസിമ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

 

മുൻപത്തെ ലേഖനം സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ
അടുത്ത ലേഖനം നിലപാട് 2021

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History