ഹോം > സ്വഹാബികള്‍... > അബൂദര്‍റില്‍ ഗിഫാരി(റ)

1 മിനിറ്റ് വായിച്ചില്ല

അബൂദര്‍റില്‍ ഗിഫാരി(റ)

ഉള്ളടക്കം

കഅ്ബയിലെ വിഗ്രഹങ്ങളെ സന്ദര്‍ശിക്കാന്‍ വന്ന തിര്‍ഥാടകനോ വഴിതെറ്റിവന്ന സഞ്ചാരിയോ ആണെന്നു ധരിക്കുമാറ് വേഷപ്രച്ഛന്നനായിരുന്നു അദ്ദേഹം. മരുഭൂമികള്‍ താണ്ടി മക്കയില്‍ എത്തുമ്പോള്‍ ക്ഷീണിച്ച് അവശനായിരുന്നു. ഒരു ദിവസം കാലത്ത് നബി ഒറ്റയ്ക്കിരിക്കുമ്പോള്‍ അബൂദര്‍റ് സന്നിഹിതനായി. അറബി സഹോദരാ എന്ന് നബിയെ അഭിസംബോധന ചെയ്ത് കവിത കേള്‍പ്പിക്കണമെന്നാവശ്യപ്പെട്ടു. ‘ഇത് കവിതയല്ല, മഹത്തായ ഖുര്‍ആനാണ്.’ എന്ന് നബി. ഓത്ത് ശ്രദ്ധയോടെ കേട്ട അബൂദര്‍റ് ശഹാദത്തു കലിമ ചൊല്ലി മുസ്‌ലിമായി. ഗിഫാര്‍ ഗോത്രക്കാരനാണെന്നറിഞ്ഞപ്പോള്‍ പ്രവാചകന്‍ സന്തോഷിച്ചു. കുപ്രസിദ്ധരായ കൊള്ളക്കാരായിരുന്നു ഗിഫാര്‍ ഗോത്രം. അത്തരം ഒരു ഗോത്രത്തില്‍ നിന്ന് ഒരാള്‍ ഇസ്‌ലാമിന്റെ ശൈശവപ്രായത്തില്‍ ഇസ്‌ലാമിലെത്തിയത് പ്രവാചകനെ വിസ്മയിപ്പിച്ചു.

Abu darr al Gifari

ജാഹിലിയ്യാ കാലത്ത് വിഗ്രഹാരാധനയെ എതിര്‍ക്കുകയും സൃഷ്ടികര്‍ത്താവ് മാത്രമാണ് ദൈവമെന്ന് വിശ്വസിക്കുകയും ചെയ്ത അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായിരുന്നു അദ്ദേഹമെന്ന് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുന്നു. മുസ്‌ലിംകളില്‍ അദ്ദേഹത്തിന്റെ സ്ഥാനം മുന്‍ഗണനാക്രമമനുസരിച്ച് അഞ്ചാമനോ ആറാമനോ ആണ്.

രഹസ്യപ്രബോധനത്തിന്റെ കാലഘട്ടമായിരുന്നു അത്. അബൂദര്‍റും സഹവിശ്വാസികളായ മറ്റു അഞ്ചു പേരുമല്ലാതെ ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കാന്‍ നബിക്ക് മറ്റൊരാളെ കിട്ടാത്ത സന്ദര്‍ഭം. വിശ്വാസം ഉള്ളിലൊതുക്കി ആരുമറിയാതെ നാട്ടിലേക്ക് തിരിച്ചു പോകണം. പക്ഷേ, സത്യം തുറന്നടിക്കുകയും അന്യായം എവിടെ കണ്ടാലും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുകയും ചെയ്യുന്ന സ്വഭാവക്കാരനായിരുന്നു അബൂദര്‍റ്. താന്‍ കണ്ടെത്തിയ സത്യം തുറന്നു പറയാതെ നിശ്ശബ്ദനായി വീട്ടില്‍ പോകാന്‍ അദ്ദേഹം തയ്യാറായില്ല. മസ്ജിദുല്‍ ഹറാമില്‍ കടന്ന് അന്തരീക്ഷം ഭേദിക്കുമാറ് വിളിച്ചു പറഞ്ഞു. ‘അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹ് വഅശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്.’

ഇസ്‌ലാമിനെക്കുറിച്ച് ആദ്യത്തെ പരസ്യ പ്രഖ്യാപനം. അത് നടത്തുന്നതോ മക്കയില്‍ രക്ഷിക്കാന്‍ ഉറ്റവരോ ഉടയവരോ ഇല്ലാത്ത ഒരു പരദേശി. അദ്ദേഹത്തെ അവര്‍ വളഞ്ഞിട്ടുതല്ലി അവശനാക്കി താഴെയിട്ടു.

പിറ്റേന്ന് രണ്ടു സ്ത്രീകള്‍ കഅ്ബയിലെ ഉസാഫ്, നാഈ എന്നീ വിഗ്രഹങ്ങളെ വലം വെക്കുന്നതും ഭക്തിപൂര്‍വ്വം പ്രാര്‍ഥിക്കുന്നതും കണ്ട അബൂദര്‍റിനു മൗനം ദീക്ഷിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം ആ ബിംബങ്ങളെ അവരുടെ മുമ്പില്‍ വെച്ചു പുച്ഛിച്ചു സംസാരിച്ചു. ഇതു കേട്ട് സ്ത്രീകള്‍ അലമുറയിട്ടു. പുരുഷന്‍മാര്‍ ഓടിവന്ന് അദ്ദേഹത്തേ ബോധം കെടുവോളം തല്ലി.

പരസ്യപ്രബോധനത്തിന് സമയമായിട്ടില്ലെന്നും തന്മൂലം സ്വദേശത്തേക്ക് മടങ്ങിപ്പോകണമെന്നും പ്രവാചകന്‍ ഉപദേശിച്ചതിനാല്‍ അബൂദര്‍റ് നാട്ടിലേക്ക് മടങ്ങി. നാട്ടിലെത്തിയ അബൂദര്‍റ് നബിയെക്കുറിച്ചും അദ്ദേഹത്തിന്റ തത്വങ്ങളെക്കുറിച്ചും സ്വഗോത്രക്കാരെ കേള്‍പ്പിച്ചു. അവര്‍ ഓരോരുത്തരായി വന്നു. പിന്നീട് അസ്‌ലം ഗോത്രത്തിലും അദ്ദേഹം ഇസ്‌ലാമിന്റെ കൈത്തിരി കത്തിച്ചു.

കാലം കുറെ കഴിഞ്ഞു. നബിയും അനുയായികളും മദീനയില്‍ സ്ഥിരതാമസമാക്കി. ഒരു ദിവസം, വമ്പിച്ച ഒരു ജനാവലി മദീനയുടെ അതിര്‍ത്തി കടന്നു വരുന്നു. അവര്‍ മദീനയിലെത്തി നബിയുടെ പള്ളിയിലേക്കാണ് നേരെ പോയത്. ഗിഫാര്‍ ഗോത്രക്കാരും അസ്‌ലം ഗോത്രക്കാരുമായിരുന്നു അത്. ഇവരെയെല്ലാം അബൂദര്‍റ് മുഖേന ഇസ്‌ലാം സ്വീകരിച്ചുവന്നിരിക്കുകയാണ്.

ഒരിക്കല്‍, ‘സമൂഹത്തിന്റെ സ്വത്ത് കൊള്ളയടിക്കുന്ന ഗവര്‍ണര്‍മാരെ താന്‍ കൊന്നുകളയു’മെന്ന നിലപാടെടുത്ത അബൂദര്‍റിനോട് തന്നെ കണ്ടുമുട്ടുന്നതുവരെ ക്ഷമയോടെ കാത്തിരിക്കാനാണ് നബി(സ്വ) ഉപദേശിച്ചത്. ഇത്തരം ഭരണാധികാരികള്‍ക്കെതിരെ മൂര്‍ച്ചയുള്ള നാവ് ഉപയോഗിക്കുന്നത് പ്രവാചകന്‍ വിലക്കിയിട്ടില്ലെന്ന് അദ്ദേഹം സമാധാനിച്ചു.

പ്രവാചക വിയോഗാനന്തരം അബുബക്ര്‍, ഉമര്‍ ഖലീഫമാര്‍ മുസ്‌ലിംകളെ നയിച്ചു. കാലക്രമത്തില്‍ ചില ഗവര്‍ണര്‍മാരെങ്കിലും സാമ്പത്തിക സൂക്ഷ്മതയില്‍ കണിശതയില്ല എന്ന് ബോധ്യമായ അബൂദര്‍(റ) അവര്‍ക്കെതിരെ ശക്തമായ നിലപാടെടുത്തു. ശാമിലെ ഗവര്‍ണറായ മുആവിയ ക്കെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി. ജനങ്ങള്‍ അദ്ദേഹത്തില്‍ ആകൃഷ്ടരാവുന്നു എന്ന് കണ്ട് മുആവിയ ഖലീഫക്ക് വിവരമറിയിച്ചു.

മഹാനായ ആ സ്വഹാബിയുടെ സ്ഥാനം അറിയുന്നതുകൊണ്ട് മുആവിയ പ്രത്യക്ഷനടപടികളൊന്നും കൈക്കൊണ്ടില്ല. ‘ശാമില്‍ അബൂദര്‍റ് ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുന്നു’ എന്നു ഖലീഫാ ഉസ്മാനെ എഴുതി അറിയിക്കുക മാത്രം ചെയ്തു. മദീനയിലേക്ക് വിളിച്ചുകൊണ്ടുള്ള ഉസ്മാന്റെ നിര്‍ദേശം കിട്ടിയപ്പോള്‍ അദ്ദേഹം മടങ്ങി. ‘താങ്കള്‍ എന്റെ അടുക്കല്‍ താമസിക്കണം. ജീവിക്കാനുള്ള സൗകര്യങ്ങളെല്ലാം ഞാന്‍ ചെയ്യാം.’ ഉസ്മാന്‍(റ) നിര്‍ദേശിച്ചു. ഇതിന് അബൂദര്‍റിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘നിങ്ങളുടെ ദുന്‍യാവ് എനിക്കാവശ്യമില്ല’. ഭരണത്തിന്റെയും സമ്പത്തിന്റെയും സ്വാധീനത്തിന് അദ്ദേഹം ഒരിക്കലും വഴങ്ങിയില്ല. ഇറാക്കിലെ ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘വേണ്ട വേണ്ടാ! ദുന്‍യാവുകൊണ്ട് ഒരിക്കലും നിങ്ങളെന്നെ പ്രലോഭിപ്പിക്കാന്‍ നോക്കേണ്ട!’.

വിജനമായ റബ്ദയില്‍ കുടുംബങ്ങളോ സ്‌നേഹജനങ്ങളോ ഇല്ലാതെ ഏകാകിയായി അബൂദര്‍റ്(റ) അന്ത്യശ്വാസം വലിച്ചു. അതുല്യമായിരുന്നു അദ്ദേഹത്തിന്റ ജീവിത യാത്ര.

അബൂദര്‍രില്‍ ഗിഫാരി. ശരിയായ പേര്. ജുന്‍ദുബ്‌നു ജുനാദ്. സ്വദേശം യമന്‍. ഗോത്രം കിനാന (ഗഫാര്‍). പിതാവ് ജുനാദത്ബ്‌നു സകന്‍. മരണം ഹി: 32.

മുൻപത്തെ ലേഖനം അബൂബക്ര്‍ (റ)
അടുത്ത ലേഖനം അബൂഉബൈദതുബ്‌നുല്‍ ജര്‍റാഹ്(റ)

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History