ഹോം > പ്രമുഖർ... > അമീര്‍ അബ്ദുല്‍ ഖാദര്‍ അല്‍ഹസനി

1 മിനിറ്റ് വായിച്ചില്ല

അമീര്‍ അബ്ദുല്‍ ഖാദര്‍ അല്‍ഹസനി

ഉള്ളടക്കം

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഫ്രഞ്ച് കൊളോണിയലിസത്തെ ചെറുത്തുനിന്ന അള്‍ജീരിയയില്‍ നിന്നുള്ള ഇസ്‌ലാമിക പണ്ഡിതനും സ്വാതന്ത്ര്യസമര പോരാളിയും സൈനിക നേതാവുമായിരുന്നു അമീര്‍ അബ്ദുല്‍ഖാദര്‍ ഇബ്ന്‍ മുഹ്‌യിദ്ദീന്‍ അല്‍ഹസനി. അള്‍ജീരിയയിലെ കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തില്‍ ക്രിസ്ത്യന്‍ എതിരാളികളോട് മാനുഷികമായി പെരുമാറിയതിനും 1860ലെ വിഭാഗീയ കലാപങ്ങള്‍ക്കിടയിലെ ചില കൂട്ടക്കൊലകളില്‍ നിന്ന് ഡമസ്‌കസിലെ ക്രിസ്ത്യന്‍ സമൂഹത്തെ രക്ഷിക്കാനുള്ള ഇടപെടലിന് നേതൃത്വം നല്‍കിയതിനും പത്തൊന്‍പതാം നൂറ്റാണ്ടിലെ ഏറ്റവും പ്രചോദനാത്മക നേതാക്കളില്‍ ഒരാളായി അദ്ദേഹം ഇന്നും ഓര്‍മിക്കപ്പെടുന്നു.

Emir Abdelkader

അള്‍ജീരിയയിലെ സൂഫി പണ്ഡിതനായ സയ്യിദ് മുഹ്‌യിദ്ദീന്റെ മൂന്നാമത്തെ മകനാണ് അബ്ദുല്‍ ഖാദര്‍. പണ്ഡിത കുടുംബമായ റിയ ഗോത്രത്തില്‍ 1808 സെപ്തംബര്‍ 6ന് മസ്‌കര പട്ടണത്തിലെ അല്‍ഖീത്വനയില്‍ ജനിച്ചു. പിതാവിന്റെ സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം. ദൈവശാസ്ത്രം, നിയമശാസ്ത്രം, വ്യാകരണം എന്നിവയില്‍ പരമ്പരാഗത വിദ്യാഭ്യാസം നേടി. അഞ്ചാം വയസ്സില്‍ തന്നെ അദ്ദേഹത്തിന് വായിക്കാനും എഴുതാനും കഴിഞ്ഞു. പ്രതിഭാധനനായ വിദ്യാര്‍ഥിയായി കണക്കാക്കപ്പെട്ടിരുന്ന അബ്ദുല്‍ ഖാദര്‍ 14ാം വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കി. കവിതാ പാരായണത്തിലും മതപരമായ പ്രസംഗങ്ങളിലും സമപ്രായക്കാരെക്കാള്‍ തിളങ്ങിയ വാഗ്മി എന്ന നിലയിലും അദ്ദേഹം അറിയപ്പെട്ടു.

ഒരു വര്‍ഷത്തിനുശേഷം, തുടര്‍വിദ്യാഭ്യാസത്തിനായി അദ്ദേഹം ഓറാനിലേക്ക് പോയി. നല്ല പ്രസംഗകനായിരുന്ന അദ്ദേഹത്തിന് കവിതയും വഴങ്ങുമായിരുന്നു.
1825-ല്‍ അബ്ദുല്‍ ഖാദറും അദ്ദേഹത്തിന്റെ പിതാവും ഹജ്ജിന് പുറപ്പെട്ടു. അവിടെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ വിപ്ലവം സൃഷ്ടിക്കാന്‍ സഹായിക്കുന്ന ഒരു നേതാവിനെ കണ്ടുമുട്ടി, ഇമാം ശാമില്‍. അവര്‍ സുഹൃത്തുക്കളായി. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഹജ്ജിന് ശേഷം ടുണീസ്, കെയ്‌റോ, ഡമസ്‌കസ്, ബഗ്ദാദ് തുടങ്ങിയ വിജ്ഞാന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു കൊണ്ട് പഠനങ്ങളിലും പ്രഭാഷണങ്ങളിലും പങ്കുകൊണ്ടു. 2 വര്‍ഷം നീണ്ടുനില്ക്കുന്നതായിരുന്നു ആ യാത്ര.

അള്‍ജീരിയന്‍ തീരത്തുള്ള പട്ടണങ്ങളിലായിരുന്നു ഫ്രഞ്ച് സാന്നിധ്യം കൂടുതല്‍. അബ്ദുല്‍ ഖാദിറിന്റെ പിതാവ് മുഹ്‌യിദ്ദീനാണ് ഫ്രഞ്ച് അക്രമികള്‍ക്കെതിരെ ഉയര്‍ന്നുവന്ന ചെറുത്തുനില്പിന്ന് നേതൃത്വം നല്കിയിരുന്നത്.

1832ല്‍ അബ്ദുല്‍ ഖാദിറിന് 24 വയസ്സായപ്പോള്‍ പിതാവ് ജിഹാദിന്റെ നേതൃത്വം പുത്രന് കൈമാറി. അദ്ദേഹം അള്‍ജീരിയന്‍ സൈന്യത്തിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു, അമീറുല്‍ മുഅ്മിനീനായി.

അമീര്‍ അബ്ദുല്‍ ഖാദിര്‍ പതിനഞ്ചു വര്‍ഷത്തെ സൈനിക പോരാട്ടത്തിന് തുടക്കമിട്ടു. ലോകത്തിലെ ഏറ്റവും വികസിത സേനകളില്‍ ഒന്നാണെന്ന് വീമ്പിളക്കിയ ഫ്രഞ്ച് സേനയെ അദ്ദേഹം ഗറില്ലാ തന്ത്രങ്ങളിലൂടെയും തന്ത്രപരമായ ചര്‍ച്ചകളിലൂടെയും ഉടമ്പടികളിലൂടെയും ദര്‍ശനാത്മകമായ രാഷ്ട്രനിര്‍മാണത്തിലൂടെയും തടഞ്ഞു.

അബ്ദുല്‍ ഖാദര്‍ തന്റെ ജനതയെ ഏകീകരിക്കുന്നതില്‍ വിശ്വാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. തന്റെ സൈന്യത്തിന്റെ അടിത്തറയും ശക്തിയുമായി ഇസ്‌ലാമിനെ ഉള്‍ക്കൊള്ളുമ്പോഴും തന്റെ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ സഹായിക്കുന്നതിന് ജൂതന്മാരുമായും ക്രിസ്ത്യാനികളുമായും ഇടപഴകുന്നതോ അവരുമായി ജോലിയില്‍ ഏര്‍പ്പെടുന്നതോ അദ്ദേഹത്തെ തടഞ്ഞിരുന്നില്ല.

തന്റെ ജനങ്ങളുടെ സംരക്ഷണത്തിന്നായി അദ്ദേഹം ആയുധപ്പുരകളും വെയര്‍ഹൗസുകളും വര്‍ക്ക്‌ഷോപ്പുകളും തുറന്നു. നിശ്ചിത ശമ്പളവും സൗകര്യങ്ങളും നല്കി. ജനങ്ങള്‍ക്കിടയില്‍ ലാളിത്യത്തിന് പേരുകേട്ട അദ്ദേഹം ചെറിയ കൂടാരത്തിലായിരുന്നു താമസിച്ചിരുന്നത്.

തന്റെ എതിരാളികളോടും സഖ്യകക്ഷികളോടും ഒരുപോലെ ധീരതയും അനുകമ്പയും പ്രകടിപ്പിച്ചു കൊണ്ടായിരുന്നു അമീറിന്റെ മുന്നേറ്റം. യുദ്ധത്തടവുകാരുടെ വ്യക്തിഗത മതവിശ്വാസങ്ങളെ ബഹുമാനിക്കാനും ജൂതന്മാരെയും ക്രിസ്ത്യാനികളെയും തന്റെ പുതിയ രാജ്യത്തിലേക്ക് ബോധപൂര്‍വം സമന്വയിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ഒരു ഘട്ടത്തില്‍, തന്റെ ഫ്രഞ്ച് തടവുകാരെ അവര്‍ക്ക് വേണ്ടത്ര ഭക്ഷണം നല്‍കാനുള്ള മാര്‍ഗമില്ലാത്തതിനാല്‍ വിട്ടയക്കുക പോലും ചെയ്തു.

അബ്ദുല്‍ ഖാദറിന്റെ തുടര്‍ച്ചയായ വിജയങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമത്തില്‍, ഫ്രഞ്ചുകാര്‍ അദ്ദേഹവുമായി സമാധാന ഉടമ്പടിയില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചു. അതൊരു നീചതന്ത്രമായിരുന്നു. ഫ്രഞ്ച് സര്‍ക്കാര്‍ ഉടമ്പടി ലംഘിച്ചപ്പോള്‍, യുദ്ധം പുനരാരംഭിച്ചു. ഫ്രഞ്ച് സൈന്യത്തിന്റെ തുടര്‍ന്നുള്ള നഷ്ടങ്ങളെത്തുടര്‍ന്ന്, അബ്ദുല്‍ ഖാദറിനെ അട്ടിമറിക്കുന്നതിന്നായി ഫ്രാന്‍സിന്റെ പുതിയ ഗവര്‍ണര്‍ ജനറലിനെ നിയമിച്ചു.

ഒടുവില്‍, സൈനികമായും സാമ്പത്തികമായും വന്‍ശക്തിയായ ഫ്രാന്‍സിനെ തോല്പിക്കുക സാധ്യമല്ലെന്ന് മനസ്സിലാക്കിയ അബ്ദുല്‍ ഖാദര്‍ ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ 1847ല്‍ ഫ്രഞ്ചുകാര്‍ക്ക് കീഴടങ്ങി. അദ്ദേഹത്തെ ഫ്രാന്‍സിലേക്ക് അയച്ചു, തടവിലാക്കി.

പിന്നീട് നെപ്പോളിയന്‍ ബോണപാര്‍ട്ട് പ്രസിഡന്റായതിനുശേഷം 1852ല്‍ അബ്ദുല്‍ ഖാദറിനെ മോചിപ്പിക്കുകയും ഡമാസ്‌കസിലേക്ക് മാറാന്‍ അനുവദിക്കുകയും ചെയ്തു.

എന്നാല്‍ 1860-ല്‍ ഡ്രൂസും മറോണൈറ്റ് ക്രിസ്ത്യാനികളും തമ്മിലുള്ള സംഘര്‍ഷം ഡമാസ്‌കസിലേക്ക് വ്യാപിച്ചപ്പോള്‍ അദ്ദേഹം വീണ്ടും ലോകശ്രദ്ധ നേടി. ന്യൂനപക്ഷമായ ക്രിസ്ത്യന്‍ ജനസംഖ്യ കൂട്ടക്കൊലയെ അഭിമുഖീകരിക്കുമ്പോള്‍, സുരക്ഷിതത്വത്തിനായി ആയിരക്കണക്കിന് ക്രിസ്ത്യാനികളെ തന്റെ വീട്ടിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം തന്റെ അള്‍ജീരിയന്‍ കൂട്ടാളികളെ ക്രിസ്ത്യന്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് നയിച്ചു. ഒരു ജനക്കൂട്ടം അവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, നിരപരാധികളെ സംരക്ഷിക്കാനുള്ള ഇസ്‌ലാമിക തത്ത്വങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം അത് വിസമ്മതിച്ചു.

അബ്ദുല്‍ ഖാദറിന്റെ ഈ ശ്രേഷ്ഠമായ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ താമസിയാതെ എല്ലായിടത്തും വ്യാപിക്കുകയും യൂറോപ്പിലെയും പാശ്ചാത്യ ലോകത്തെമ്പാടുമുള്ള പലരുടെയും പ്രശംസയ്ക്ക് അദ്ദേഹം വിധേയനാവുകയും ചെയ്തു. ലോകമെമ്പാടും വീരപുരുഷനായി വാഴ്ത്തപ്പെട്ട അദ്ദേഹം ഫ്രാന്‍സിന്റെ ഏറ്റവും പ്രിയപ്പെട്ട ശത്രുവായാണ് അറിയപ്പെട്ടത്. ദാഗെസ്താനിലെ മഹാനായ യോദ്ധാവ് ഇമാം ശാമിലും അബ്ദുല്‍ ഖാദറിന് പ്രവാചകന്‍ മുഹമ്മദ് നബിയുടെ പാഠങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹത്തിന്റെ മഹത്തായ പ്രവൃത്തിയെ പ്രശംസിച്ചുകൊണ്ട് എഴുതിയിട്ടുണ്ട്.

10,000 ജീവന്‍ രക്ഷിച്ചതിന്റെ ബഹുമതിയും ഫ്രാന്‍സ്, യുണൈറ്റഡ് സ്‌റ്റെയ്റ്റ്‌സ്, ഗ്രെയ്റ്റ് ബ്രിട്ടന്‍, കൂടാതെ ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും രാഷ്ട്രീയ നേതാക്കളില്‍ നിന്ന് സമ്മാനങ്ങളും അംഗീകാരങ്ങളും തേടിയെത്തി. ന്യൂയോര്‍ക്ക് ടൈംസ് അദ്ദേഹത്തെ ‘നൂറ്റാണ്ടിലെ ചുരുക്കം ചില മഹാരഥന്മാരില്‍ ഒരാള്‍’ എന്ന് വിശേഷിപ്പിച്ചു. അദ്ദേഹത്തിന്റെ പൈതൃകം അമേരിക്കയില്‍ പോലും ഇന്നും നിലനില്‍ക്കുന്നു. അവരുടെ വിശ്വാസത്തിന്റെ ഏറ്റവും ഉയര്‍ന്ന ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നവനായി ലോകം ഇന്നും അദ്ദേഹത്തെ കണക്കാക്കുന്നു.

അബ്ദുല്‍ ഖാദര്‍ അന്ന് ജീവിച്ചിരുന്ന മൂന്ന് മഹാന്മാരില്‍ ഒരാളായിരുന്നുവെന്നാണ് 1843-ല്‍ ജീന്‍ഡിദിയു സോള്‍ട്ട് പ്രഖ്യാപിച്ചത്. ശാമിലെ ഡാഗെസ്താനിലെ മൂന്നാമത്തെ ഇമാമും ഈജിപ്തിലെ മുഹമ്മദ് അലി എന്നിവരുമായിരുന്നു മറ്റു രണ്ടുപേര്‍.

യുണൈറ്റഡ് സ്‌റ്റെയ്റ്റ്‌സിലെ അയോവയിലെ അല്‍ഖാദര്‍ പട്ടണത്തിന് അബ്ദുല്‍ഖാദറിന്റെ പേരാണ് നല്കിയിരിക്കുന്നത്. നഗരത്തിന്റെ സ്ഥാപകരായ തിമോത്തി ഡേവിസ്, ജോണ്‍ തോംസണ്‍, ചെസ്റ്റര്‍ സേജ് എന്നിവര്‍ ഫ്രഞ്ച് കൊളോണിയല്‍ ശക്തിക്കെതിരായ അദ്ദേഹത്തിന്റെ പോരാട്ടത്തില്‍ മതിപ്പുളവാക്കുകയും 1846-ല്‍ അവരുടെ പുതിയ വാസസ്ഥലത്തിന് അദ്ദേഹത്തിന്റെ പേര് നല്കുകയും ചെയ്തു. 1869ല്‍ സൂയസ് കനാല്‍ തുറന്നുകൊടുക്കുന്ന ചടങ്ങില്‍ അബ്ദുല്‍ഖാദര്‍ മുഖ്യാതിഥിയായിരുന്നു.

അബ്ദുല്‍ ഖാദറിന്റെ അസാധാരണമായ ജീവിതത്തെക്കുറിച്ച് ഒരുപാട് രചനകള്‍ ഉണ്ടായി. അദ്ദേഹത്തെ കൂടുതല്‍ അറിയുന്ന സൈനിക മേധാവികളാണ് ഓര്‍മക്കുറിപ്പുകളും പഠനങ്ങളും എഴുതിയത്. ഫ്രാന്‍സില്‍ തടവുകാരനായി കഴിയുന്ന കാലത്താണ് വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ അകന്ന ബന്ധുവും മാല്‍ബറോ പ്രഭുകുടുംബത്തിലെ അംഗവുമായ ചാള്‍സ് ഹെന്റി ചര്‍ച്ചില്‍ അബ്ദുല്‍ഖാദറിന്റെ സമ്പൂര്‍ണ ചരിത്രമെഴുതിയത്.

വിര്‍ജീനിയ സര്‍വകലാശാലയിലെ ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ കള്‍ച്ചറിന്റെ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പാണ് അബ്ദുല്‍ ഖാദര്‍ ഫെലോഷിപ്പ്.

1883 മെയ് 26 ന് ഡമാസ്‌കസില്‍ മരണപ്പെട്ടു.

Reference:

About the Emir

Abdul Qadir Al Jaza’iri: The noble leader of Algeria.

മുൻപത്തെ ലേഖനം അയ്യൂബി ഭരണത്തിലെ മറ്റു സുല്‍ത്താന്‍മാര്‍
അടുത്ത ലേഖനം അബ്ബാസ് മഹമൂദ് അല്‍ അക്കാദ്

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History