ഹോം > ഇസ്‌ലാം ഇന്ത്യയില്‍... > മൈസൂര്‍ രാജവംശം

1 മിനിറ്റ് വായിച്ചില്ല

മൈസൂര്‍ രാജവംശം

ദക്ഷിണേന്ത്യയുടെ രാഷ്ട്രീയചരിത്രത്തില്‍ സൈനിക ശക്തിയുടെയും ഭരണപരിഷ്‌കാരങ്ങളുടെയും പേരില്‍ ശ്രദ്ധേയമായ സ്ഥാനമാണ് മൈസൂര്‍ രാജവംശത്തിന് ഉള്ളത്. ആദ്യം വടയാര്‍ രാജവംശത്തിന്റെ നേതൃത്വത്തിലും പിന്നീട് ഹൈദര്‍ അലി, ടിപ്പു സുല്‍ത്താന്‍ എന്നിവരുടെ ഭരണകാലത്തും മൈസൂര്‍ ശക്തമായ ഒരു ഭരണകേന്ദ്രമായി ഉയര്‍ന്നു. ഭരണസംവിധാനം, സാമ്പത്തിക നവീകരണം, സൈനികസംഘടന, വിദേശബന്ധങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഈ രാജവംശം സ്വീകരിച്ച നയങ്ങള്‍ ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ സമവാക്യങ്ങളെ ഗൗരവമായി സ്വാധീനിച്ചു. പ്രത്യേകിച്ച് ബ്രിട്ടീഷ് കോളനിവാദത്തിനെതിരായ പ്രതിരോധത്തില്‍ മൈസൂര്‍ രാജവംശം വഹിച്ചു വന്ന പങ്ക് ഇന്ത്യന്‍ ചരിത്രത്തില്‍ അതിന് ഒരു പ്രത്യേക സ്ഥാനമൊരുക്കുന്നു.

മുഗള്‍ സാമ്രാജ്യം നാമാവശേഷമായതോടെ വ്യവസ്ഥാപിത മുസ്‌ലിം ഭരണകൂടങ്ങള്‍ ഇന്ത്യയില്‍ ഇല്ലാതായി. ബംഗാള്‍, അവധ്, ഹൈദരാബാദ്, മൈസൂര്‍ എന്നിവിടങ്ങളില്‍ ചില സ്വതന്ത്ര ഭരണകൂടങ്ങള്‍ ഉദയം ചെയ്യുകയും ബ്രിട്ടീഷുകാരുമായി ഇണങ്ങിയും പിണങ്ങിയും പോരാടിയും നിലനില്‍ക്കുകയും ചെയ്തു. ഇതില്‍ പ്രധാനമാണ് ദക്ഷിണേന്ത്യയിലെ സുല്‍ത്വനത്തെ ഖുദാദാദ് അഥവാ മൈസൂര്‍ രാജവംശം.

ഹൈദര്‍ അലിയും മകന്‍ ടിപ്പുസുല്‍ത്താനും നേതൃത്വം നല്‍കിയ ഈ ഭരണകൂടം നാലു പതിറ്റാണ്ട് (ക്രി. 1761-1799) മാത്രമാണ് നിലനിന്നത്. അജയ്യമെന്നവകാശപ്പെട്ടിരുന്ന ബ്രിട്ടീഷ് ഭരണത്തിന് മറാഠാ ശക്തിയേയും ഹൈദരാബാദിലെ നൈസാമുമാരെയും ഒരേ സമയം നേരിടേണ്ടിവന്നു. ഈ കാലയളവില്‍ കൃഷ്ണാനദി മുതല്‍ മലബാറിന്റെ തീരം വരെയുള്ള വിശാലമായ പ്രദേശം മൈസൂരിന് കീഴില്‍ വന്നു. ഒന്നും രണ്ടും മൂന്നും മൈസൂര്‍ യുദ്ധങ്ങള്‍ ബ്രിട്ടനെ വിറപ്പിച്ചു. എന്നാല്‍ ടിപ്പുവിന്റെ രക്തസാക്ഷിത്വത്തോടെ ഈ രാജവംശം ചരിത്രമാവുകയായിരുന്നു.

ഹൈദരലി

വിജയ നഗര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു മൈസൂര്‍. അത് തകര്‍ന്നപ്പോള്‍ വോഡയാര്‍ രാജവംശത്തിന്റെ കീഴില്‍ സ്വതന്ത്ര രാജ്യമായി മൈസൂര്‍ നിലകൊണ്ടു. വോഡയാര്‍ ഭരണത്തിലെ ഉദ്യോഗസ്ഥനായിരുന്ന ഫത്ഹു മുഹമ്മദിന്റെ മകനായി 1722ലാണ് ഹൈദരലി ജനിച്ചത്.

സാധാരണ കുടുംബത്തിലെ ഈ കുട്ടി അസാമാന്യ ധീരത കാട്ടിയിരുന്നു. അങ്ങനെയാണ് അവന്‍ സൈന്യത്തിലെത്തിയത്. അല്പകാലംകൊണ്ട് സൈന്യത്തിലെ പല പദവികളും വഹിച്ചത് ഹൈദരലിയായിരുന്നു. ഇതിനിടെ ഡിണ്ടിഗലിലെ ഗവര്‍ണറായും വോഡയാര്‍ രാജാവ് ഈ യുവാവിനെ നിയമിച്ചു. 1761ല്‍ 40-ാം വയസ്സില്‍ സൈന്യത്തിന്റെ നായകസ്ഥാനത്തെത്തി. മൈസൂരിന്റെ ഭരണം തന്നെ അദ്ദേഹത്തിന്റെ നിയന്ത്രണത്തില്‍ വന്നു.

ഹൈദരലിയുടെ ഉയര്‍ച്ചയില്‍ അസൂയ പൂണ്ട ചിലര്‍ അദ്ദേഹത്തെ ചതിയില്‍ വധിക്കാന്‍ പദ്ധതിയിട്ടെങ്കിലും വിജയിച്ചില്ല. മാത്രമല്ല, 1766ല്‍ കൃഷ്ണ വോഡയാര്‍ മരിച്ചതോടെ രാജ്യഭരണം പൂര്‍ണമായും ഈ സൈനിക മേധാവിയുടെ കൈകളിലെത്തുകയും ചെയ്തു. മൈസൂരിന്റെ അതിര്‍ത്തി വിശാലമാക്കാന്‍ ശ്രമം തുടങ്ങിയപ്പോള്‍ ബ്രിട്ടീഷുകാര്‍ക്കും, ഒപ്പം തന്നെ, ഹൈദരാബാദിലെ നൈസാമിന്നും മറാഠക്കാര്‍ക്കും ഹൈദരലി കണ്ണിലെ കരടായി. കടപ്പ നവാബിനെ തോല്പിച്ച് സേലം ജില്ലയുടെ ഭാഗമായ ബാരാമഹല്‍, ഇക്കേരി നായ്ക്കന്‍മാരില്‍ നിന്ന് ബദനൂര്‍, കോയമ്പത്തൂര്‍, മലബാറിലെ കോലത്തുനാട്, 1772ല്‍ മഹാരാഷ്ട്രയുടെ ചില ഭാഗങ്ങള്‍ എന്നിവ മൈസൂരിന് കീഴില്‍ വന്നു.

ഹൈദരലിയുടെ കാലത്ത് രണ്ട് മൈസൂര്‍ യുദ്ധങ്ങളുണ്ടായി. ഹൈദരാബാദിലെ നൈസാമുമായി ചേര്‍ന്ന് കര്‍ണാട്ടിക്കിലെ നവാബിനെ ആക്രമിച്ചു. നവാബിനെ സഹായിക്കാന്‍ ഇംഗ്ലീഷുകാരെത്തി. 1767 മുതല്‍ 69 വരെ നടന്ന ഈ യുദ്ധമാണ് ഒന്നാം മൈസൂര്‍ യുദ്ധം. പരാജയം നേരിട്ട ബ്രിട്ടീഷുകാര്‍ ഒടുവില്‍ സന്ധിക്കപേക്ഷിക്കുകയായിരുന്നു.

1780 മുതല്‍ 84 വരെ ബ്രിട്ടീഷുകാരുമായി നടന്നതാണ് രണ്ടാം മൈസൂര്‍ യുദ്ധം. സന്ധി ലംഘിച്ച ബ്രിട്ടന്റെ വഞ്ചനക്കെതിരെയായിരുന്നു ഹൈദറിന്റെ പടനീക്കം. ആദ്യത്തില്‍ വിജയം മൈസൂരിനായിരുന്നു. വാറന്‍ ഹേസ്റ്റിങ്‌സ് ഇടപെട്ടതോടെ ഹൈദറിന് കാലിടറി. ഇതിനിടെയാണ് പേട്ടിവെ സൈനികാത്തവളത്തില്‍ വെച്ച് 1782 ഡിസംബര്‍ 6ന് ഹൈദരലിയുടെ അന്ത്യയാത്ര.

ടിപ്പുസുല്‍ത്താന്‍

1799ല്‍ ബ്രിട്ടീഷുകാര്‍ നാലാമതും മൈസൂരിനെ അക്രമിച്ചു. പ്രത്യേക കരാറിലൂടെ ഹൈദരാബാദ് നൈസാമിനെയും മറാഠാക്കാരെയും അവര്‍ വരുതിയിലാക്കി. പടനയിച്ചതാകട്ടെ, വാട്ടര്‍ലൂ യുദ്ധത്തില്‍ നെപ്പോളിയനെ തകര്‍ത്ത വെല്ലസ്ലി പ്രഭുവും. ആര്‍ത്തുവരുന്ന ഇംഗ്ലീഷ് പട ശ്രീരംഗപട്ടണം പിടിക്കാനെത്തി.

കീഴടങ്ങാന്‍ ടിപ്പു സന്നദ്ധമായിരുന്നില്ല. പടച്ചട്ടയണിഞ്ഞ് കുതിരപ്പുറത്തേറിയ മൈസൂരിന്റെ സിംഹം പടയാളികളോടായി പറഞ്ഞു: ”ആയിരം വര്‍ഷം കുറുനരിയായി ജീവിക്കുന്നതിലും ഭേദം ഒരു ദിവസം സിംഹമായി കഴിയലാണ്.” 1799 മെയ് 4ന് ശ്രീരംഗപട്ടണം കോട്ടയുടെ മുറ്റത്ത് ആ ജീവിതം നിലച്ചു. അധിനിവേശ ശക്തികള്‍ക്കെതിരെ അവസാന ശ്വാസം വരെ പോരാടിയ ഇന്ത്യന്‍ പ്രതീക്ഷയുടെ അവസാനകിരണമായ ടിപ്പുവിന്റെ മൃതദേഹത്തിന്നരികെ നിന്ന് ബ്രിട്ടീഷ് സേനാ നായകന്‍ പ്രഖ്യാപിച്ചു.

”ഇന്ത്യ ഇനി നമ്മുടേതാണ്.”

അത് ശരിയായിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തെ വെല്ലുവിളിച്ചിരുന്ന മൈസൂര്‍ രാജ്യം, ഒരു രാഷ്ട്രീയ ശക്തി എന്ന നിലയില്‍ എന്നെന്നേക്കുമായി അസ്തമിച്ചതോടെ ഇന്ത്യ പൂര്‍ണമായും ബ്രിട്ടന്റേതു തന്നെയായി.

ഹൈദരലിയുടെയും ഫഖ്‌റുന്നീസാ ബീഗത്തിന്റെയും മകനായി 1750 നവംബര്‍ 10നാണ് ടിപ്പുവിന്റെ ജനനം. ഫതഹ് അലി ടിപ്പു എന്നാണ് പൂര്‍ണ നാമം. ഹൈദരലി തന്റെ അനന്തരാവകാശിയാവാന്‍ ഒരാണ്‍കുഞ്ഞില്ലാത്തതിന്റെ സങ്കടം മനസ്സില്‍ വെച്ചു കഴിയവെയായിരുന്നു ആ ജനനം.

മകനെ തന്റെ വഴിയിലൂടെത്തന്നെ ഹൈദര്‍ വളര്‍ത്തി. മികച്ച വിദ്യാഭ്യാസം നല്‍കി. യുദ്ധമുറകള്‍ പരിശീലിപ്പിച്ചു. സൈനികനായ പിതാവിന്റെ കൂടെ മിക്ക പടയോട്ടങ്ങളിലും ടിപ്പു പങ്കെടുത്തു.

രണ്ടാം മൈസൂര്‍ യുദ്ധം നടക്കവെ, 1782ല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് മൈസൂരിന്റെ ഭരണമേല്‍ക്കുമ്പോള്‍ ടിപ്പുവിന്റെ പ്രായം 32. ഒട്ടനവധി നാശനഷ്ടങ്ങള്‍ വന്നതോടെ 1784ല്‍ ബ്രിട്ടീഷുകാര്‍ ടിപ്പുവിനെ സന്ധിക്ക് നിര്‍ബന്ധിക്കുകയായിരുന്നു.

ടിപ്പുവിന്റെ നേതൃത്വം മൈസൂരിന് ആവേശം പകര്‍ന്നു. ഇത് ഏറ്റവുമധികം വിറളി പിടിപ്പിച്ചത് ഇംഗ്ലീഷുകാരെയായിരുന്നു. ഇതിനു പുറമെ, ബ്രിട്ടന്റെ ശത്രുക്കളായ ഫ്രഞ്ചുകാരുമായി സൗഹൃദത്തിലുമായി. സൈനിക പരിശീലനത്തിന് അവരുടെ സഹായം തേടി. വിദേശരാജ്യങ്ങളുടെ സഹായവും ബ്രിട്ടീഷുകാര്‍ക്കെതിരെ ടിപ്പുതേടി. ഇതിനെത്തുടര്‍ന്നാണ് മൂന്നാം മൈസൂര്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ടിപ്പു തിരുവിതാംകൂറിനെ അക്രമിച്ചെന്ന കാരണം ചൂണ്ടിയായിരുന്നു 1790ലെ ഈ യുദ്ധം കുറെ പ്രദേശങ്ങളും വന്‍തുകയും ഇതിലൂടെ ബ്രിട്ടീഷൂകാര്‍ക്ക് കൊടുക്കേണ്ടിവന്നു.

1799ലാണ് നാലാം മൈസൂര്‍ യുദ്ധമുണ്ടാകുന്നത്. ടിപ്പുവിനെ നശിപ്പിച്ചില്ലെങ്കില്‍ തങ്ങളുടെ സാമ്രാജ്യത്വമോഹങ്ങള്‍ പൂവണിയില്ലെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടന്‍, വെല്ലസ്ലി പ്രഭുവിനെ ചുമതലയേല്പിച്ചു. കീഴടങ്ങാനുള്ള മുന്നറിയിപ്പ് തള്ളിയ ടിപ്പു പോരാടി മരിക്കുകയായിരുന്നു.

പ്രധാനമന്ത്രിയായിരുന്ന മീര്‍ സാദിഖ്, വിശ്വസ്തനെന്നു കരുതിയിരുന്ന ഗുലാം അലി എന്നിവരെ വിലക്കെടുത്ത ബ്രിട്ടീഷുകാര്‍ ചതിയിലൂടെയാണ് മൈസൂര്‍ സിംഹത്തെ വകവരുത്തിയത്.

മൈസൂര്‍ ഭരണത്തിന്റെ നേട്ടങ്ങള്‍

പതിനെട്ടാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ (1761-1799) മൈസൂരില്‍ ഉയര്‍ന്നുവന്നതാണ് സുല്‍ത്വനത്ത് ഖുദാദാത്ത് അഥവാ ദൈവദത്ത ഭരണകൂടം. വൈദേശികാധിപത്യത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയ ഒരു പിതാവും പുത്രനും (ഹൈദരലിയും ടിപ്പുവും) നാലു പതിറ്റാണ്ടാണ് ഭരണം നടത്തിയത്.

ഇംഗ്ലീഷുകാര്‍ക്കെതിരെ ചെറിയ കാലയളവിനിടെത്തന്നെ നാലു യുദ്ധപരമ്പരകള്‍ നടത്തി. ചരിത്രത്തില്‍ ആംഗ്ലോ-മൈസൂര്‍ യുദ്ധങ്ങള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. ഇതിനു പുറമെ ആധുനിക ആശയങ്ങള്‍ നടപ്പാക്കുക വഴി മൈസൂരിനെ പുരോഗതിയുടെയും വികസനത്തിന്റെയും പാതയിലേക്ക് നയിക്കാനും ഇവര്‍ക്ക് കഴിഞ്ഞു.

മലബാര്‍ ഉള്‍പ്പെടെ മൈസൂരിനു കീഴിലുള്ള പ്രദേശങ്ങളില്‍ ജന്മിത്തത്തിനെതിരെ ടിപ്പു പോരാടി. കൃഷിഭൂമി യഥാര്‍ത്ഥ കര്‍ഷകര്‍ക്കു നല്‍കി. കൃഷി നാടിന്റെ ജീവരക്തമാണെന്ന് ഒരു ഉത്തരവില്‍ അദ്ദേഹം പറയുന്നുണ്ട്. കൃഷിയുപകരണങ്ങള്‍ വാങ്ങാന്‍ വായ്പ, നാട്ടിലില്ലാത്തവ ഉത്പാദിപ്പിക്കുന്നവര്‍ക്ക് നികുതിയിളവ്, എന്തെങ്കിലും കുറ്റങ്ങള്‍ ചെയ്യുന്ന കര്‍ഷകര്‍ക്ക് രണ്ട് മാവ്, രണ്ട് ബദാം എന്നീ മരങ്ങള്‍ പാതയോരത്ത് നട്ടുവളര്‍ത്തുക എന്നതു ശിക്ഷയായി നല്കുക തുടങ്ങിയ പരിഷ്‌കാരങ്ങള്‍ ടിപ്പു നടപ്പിലാക്കി. ശ്രീരംഗപട്ടണത്ത് കാവേരി നദിയില്‍ കാര്‍ഷിക ജലസേചനത്തിനായി അണക്കെട്ട് നിര്‍മ്മിച്ചിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫാക്ടറികള്‍ സ്ഥാപിച്ചു. 30 എണ്ണം മൈസൂര്‍ ഭരണപ്രദേശത്തും 17 എണ്ണം പുറത്തും. യുദ്ധസാമഗ്രികള്‍ മുഴുവന്‍ രാജ്യത്തിനകത്തു തന്നെ നിര്‍മിക്കുന്നു. കപ്പല്‍ സ്വന്തമായി പണിതുണ്ടാക്കാനും നിര്‍ദേശിച്ചു. പതിനായിരത്തോളം അംഗങ്ങളടങ്ങുന്ന നാവികസേന ടിപ്പുവിനുണ്ടായിരുന്നു.

കുടില്‍ വ്യവസായങ്ങളും പ്രോത്സാഹിപ്പിച്ചു. പട്ടു നിര്‍മ്മാണം, പട്ടുനൂല്‍പുഴു വളര്‍ത്തല്‍, നെയ്ത്ത്, ഗ്ലാസ് നിര്‍മാണം, കടലാസ് നിര്‍മാണം എന്നിവ ഇതില്‍ പെടുന്നു. തൊഴിലാളികളെ കോളനികളില്‍ താമസിപ്പിക്കുകയും വിദേശ വിദഗ്ധരെ പരിശീലനം നല്‍കാനായി വരുത്തുകയും ചെയ്തു.

കടല്‍ത്തീരങ്ങളെയും മലമ്പ്രദേശങ്ങളെയും ബന്ധിപ്പിച്ച് റോഡുകള്‍ നിര്‍മ്മിച്ചത് ടിപ്പുവാണ്. മലബാറില്‍ മാത്രം പത്തിലധികം വന്‍പാതകള്‍ പണിതു. പുഴകളെയും തോടുകളെയും ബന്ധിപ്പിച്ച് ജലഗതാഗത മാര്‍ഗം പണിയാനും ടിപ്പു ഒരുങ്ങി. ഇത് പിന്നീട് യാഥാര്‍ത്ഥ്യമാക്കിയത് ബ്രിട്ടീഷുകാരായിരുന്നു.

സൈനിക താവളങ്ങളായ കോട്ടകളാണ് ടിപ്പുവിന്റെ മറ്റൊരു സംഭാവന. ഹുസൂര്‍, റായ്‌ക്കോട്ട്, ജഗദേവീ പാളയം തുടങ്ങി മലബാറിലെ പാലക്കാട്ട് വരെയുള്ള ടിപ്പു കോട്ടകള്‍ ബ്രിട്ടീഷ് ഗവേഷകരായ തോമസ് ഡാനിയേലിനേയും വില്യം ഡാനിയേലിനെയും വരെ അത്ഭുതപ്പെടുത്തിയിരുന്നു.

ശ്രീരംഗപട്ടണത്തിലെ ടിപ്പുവിന്റെ ലൈബ്രറിയില്‍ അക്കാലത്ത് ലഭ്യമായ മുഴുവന്‍ വിജ്ഞാന ശാഖകളിലെയും ഗ്രന്ഥങ്ങള്‍ അടങ്ങുന്നതായിരുന്നു. യൂറോപ്യന്‍ ഭാഷകളിലെ 45 ഗ്രന്ഥങ്ങള്‍ തന്റെ ഇംഗ്ലീഷുകാരായ തടവുകാരെക്കൊണ്ട് ഭാഷാന്തരം ചെയ്യിച്ചു.

മദ്യം, കഞ്ചാവ്, ലഹരിവസ്തുക്കള്‍ എന്നിവ നിരോധിക്കുകയും അവ ഉപയോഗിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

മലബാറിലെ സ്ത്രീകള്‍ മാറുമറക്കാറില്ലെന്ന വിവരം ലഭിച്ചപ്പോള്‍ ടിപ്പു 1765ല്‍ തന്നെ ഗവര്‍ണര്‍ക്ക് ഇങ്ങനെ എഴുതി: ‘മലബാറിലെ സ്ത്രീകള്‍ മാറുമറക്കാത്തത് ദാരിദ്ര്യം കൊണ്ടാണെങ്കില്‍ അതിനാവശ്യമായ സഹായം നല്‍കണം. മതാചാരമനുസരിച്ചാണെങ്കില്‍ പണ്ഡിതന്‍മാരെക്കൊണ്ട് അവ ഇല്ലാതാക്കണം.’

ഇത്, പിന്നീട് കുപ്പായമിടീച്ച് ടിപ്പു ഹിന്ദു സ്ത്രീകളെ മതംമാറ്റാന്‍ ശ്രമിക്കുന്നുവെന്ന രീതിയില്‍ തെറ്റായി പ്രചരിക്കപ്പെട്ടു.

 

മുൻപത്തെ ലേഖനം മോയിന്‍കുട്ടി വൈദ്യര്‍
അടുത്ത ലേഖനം മെഹബൂബുല്‍ ഹഖ്

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History