സ്ത്രീകള്‍ പള്ളിയില്‍
സ്ത്രീകള്‍ പള്ളിയില്‍ ജുമുഅ-ജമാഅത്തുകളിൽ പങ്കെടുക്കാമോ, ഈ വിഷയകമായി വിവിധ മദ്ഹബ് വീക്ഷണങ്ങള്‍ എന്താണ്, സ്ത്രീ പള്ളിപ്രവേശവും ഇമാമുകളും എന്നീ ഭാഗങ്ങൾ ചർച്ച ചെയ്യുന്ന പ്രാമാണികമായ പഠനമാണ് ലേഖനം.
ഇസ്‌ലാമിലെ വിശ്വാസ, സ്വഭാവ, ആചാര കര്‍മങ്ങള്‍ മുഴുവന്‍ പൊതുവെ സ്ത്രീപുരുഷന്മാര്‍ക്ക് ഒരുപോലെ ബാധകമാണ്. സ്ത്രീകളുടെ പ്രകൃതി, മാനസികാവസ്ഥ എന്നിവ പരിഗണിച്ച് ചില കാര്യങ്ങളില്‍ അവര്‍ക്ക് ഇളവുകള്‍ നല്കിയിട്ടുണ്ട്. സത്കര്‍മം ചെയ്തവര്‍ക്കുള്ള പ്രതിഫല വാഗ്ദാനത്തില്‍ സ്ത്രീകളെ മാറ്റിനിര്‍ത്തിയിട്ടില്ല. അല്ലാഹു പറയുന്നു: ”ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സത്കര്‍മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം നാം അവര്‍ക്കു നല്കുകയും ചെയ്യും തീര്‍ച്ച” (അന്നഹ്ല്‍:97).
ഫര്‍ദ് നമസ്‌കാരം തനിയെ നമസ്‌കരിക്കാതെ സംഘമായി നമസ്‌കരിക്കണമെന്നാണ് മതനിയമം. അങ്ങനെ നമസ്‌കരിച്ചാല്‍ തനിയെ നമസ്‌കരിക്കുന്നതിനേക്കാള്‍ ഇരുപത്തിയേഴ് മടങ്ങ് പ്രതിഫലമുണ്ട്. ഇത് സ്ത്രീകള്‍ക്കും ബാധകമാണ്.
മദീനയില്‍ നബി(സ്വ) സ്ഥാപിച്ച പള്ളി അഞ്ചുനേരത്തെ നമസ്‌കാരത്തിന് പ്രവാചകന്റെ കൂടെ പുരുഷന്മാരായ അനുചരന്മാര്‍ക്കൊപ്പം മഹതികളായ സ്വഹാബാ വനിതകളും വന്നിരുന്നു. അവരുടെ വരവിനെ പ്രവാചകന്‍ ഒരിക്കലും നിരുത്സാഹപ്പെടുത്തിയില്ലെന്ന് മാത്രമല്ല, അതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. പ്രവാചകന്‍ പറഞ്ഞു: ”അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളിയില്‍ നിന്ന് നിങ്ങള്‍ തടയരുത്” (ബുഖാരി) 1.
”നിങ്ങളുടെ സ്ത്രീകള്‍ പള്ളിയില്‍ പോകാന്‍ രാത്രിയില്‍ അനുമതി ചോദിച്ചാല്‍ നിങ്ങള്‍ അവര്‍ക്ക് അനുമതി നല്കുക” (ബുഖാരി) 2.
പ്രവാചകന്റെ കാലംമുതല്‍ ഇന്നുവരെയും ആ നില തുടര്‍ന്നുവരുന്നു. സ്ത്രീകള്‍ പള്ളിയില്‍ വരുമ്പോള്‍ സുഗന്ധം പൂശരുത് പോലെ അവര്‍ അവിടെ പാലിക്കേണ്ട മര്യാദകളും അവര്‍ ജമാഅത്തിന് എവിടെ നില്ക്കണമെന്നും, അവര്‍ പിറകിലുണ്ടെങ്കില്‍ ഇമാം എപ്രകാരമാണ് എഴുന്നേറ്റ് പോവേണ്ടതെന്നും വ്യക്തമായ നിര്‍ദേശങ്ങള്‍ നബി(സ്വ) നല്‍കിയിട്ടുണ്ട്. ജുമുഅയിലും ജമാഅത്തിലും സ്ത്രീകള്‍ക്ക് പള്ളിയില്‍ പങ്കെടുക്കാമെന്നതിന് തെളിവ് ആ വിവരണം തന്നെ മതി.
സാധാരണ ജുമുഅ ജമാഅത്തുകള്‍ക്ക് മാത്രമല്ല, പ്രത്യേക നമസ്‌കാരവേളകളിലും (ഉദാ: പെരുന്നാള്‍, ഗ്രഹ ണം) പ്രവാചകനോടൊപ്പം ജമാഅത്ത് നമസ്‌കാരത്തില്‍ സ്ത്രീകള്‍ പങ്കെടുത്തിട്ടുണ്ട്.
”അസ്മാഅ്(റ) പറയുന്നു: പ്രവാചകന്റെ കാലത്ത് സൂര്യഗ്രഹണമുണ്ടായി. അപ്പോള്‍ പ്രവാചകന്‍ വെപ്രാള പ്പെട്ടു. വെപ്രാളത്താല്‍ തട്ടം മാറി അങ്കിയെടുത്തു. പിന്നീട് തട്ടം കിട്ടി. അവര്‍ പറയുന്നു: പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിച്ച് ഞാന്‍ പള്ളിയില്‍ പ്രവേശിച്ചു. അപ്പോള്‍ നബി(സ്വ) നമസ്‌കരിക്കുകയായിരുന്നു. ഞാനും അദ്ദേഹത്തോടൊപ്പം നമസ്‌കരിക്കാന്‍ നിന്നു” (മുസ്‌ലിം) 3).
ഗ്രഹണ നമസ്‌കാരത്തില്‍ പള്ളിയില്‍ സ്ത്രീകള്‍ പങ്കെടുത്തുവെന്ന് ഇതില്‍ വളരെ വ്യക്തമായി പറഞ്ഞിരി ക്കുന്നു. ഇതു സംബന്ധമായി മുസ്‌ലിം ഉദ്ധരിച്ച ഹദീസുകള്‍ വിവരിച്ചുകൊണ്ട് ഇമാം നവവി എഴുതുന്നു: ”ഗ്രഹണനമസ്‌കാരം സ്ത്രീകള്‍ക്ക് സുന്നത്താണെന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാം. അതുപോലെ പുരുഷന്മാരുടെ പിറകില്‍ അവര്‍ക്ക് ഹാജരാകാമെന്നും വരുന്നു” (ശര്‍ഹുമുസ്‌ലിം) 4.
സ്ത്രീകള്‍ പള്ളിയില്‍: മദ്ഹബ് വീക്ഷണങ്ങള്‍
പ്രസിദ്ധമായ നാലു മദ്ഹബുകളിലെ പണ്ഡിതന്മാരുടെ അഭിപ്രായം കൂടി ഇവിടെ ചേര്‍ക്കുന്നത് ഉചിത മായിരിക്കും.
ഹനഫീ മദ്ഹബ്: ”സ്ത്രീ അവളുടെ വീട്ടില്‍വെച്ച് ദുഹ്ര്‍ നമസ്‌കരിക്കലാണ് അത്യുത്തമം. അവള്‍ വൃദ്ധയോ യുവതിയോ ആരായിരുന്നാലും. കാരണം സംഘനമസ്‌കാരം അവളുടെ കാര്യത്തില്‍ നിയമമാക്കിയിട്ടില്ല. (അല്‍ഫിഖ്ഹു അലല്‍ മദാഹിബില്‍അര്‍ബഅ) 5.
മാലിക്കി മദ്ഹബ്: ”സ്ത്രീ വൃദ്ധയാവുകയും പുരുഷന്മാര്‍ക്ക് അവളോടുള്ള താല്പര്യം ഇല്ലാതാവുകയും ചെയ്താല്‍ ജുമുഅയില്‍ അവള്‍ക്ക് പങ്കെടുക്കാം. അല്ലാത്തപക്ഷം അത് അവള്‍ക്ക് അനുചിതമാണ്.” (അല്‍ഫിഖ്ഹു അലല്‍ മദാഹിബില്‍അര്‍ബഅ) 5.
ശാഫിഈ മദ്ഹബ്: ”ജുമുഅയിലും മറ്റു സംഘടിത നമസ്‌കാരങ്ങളിലും സ്ത്രീ പങ്കെടുക്കുന്നത്, അവള്‍ മോഹിക്കപ്പെടുന്നവളാണെങ്കില്‍ അനുചിതമാകുന്നു; അവള്‍ അനാകര്‍ഷക വസ്ത്രത്തിലാണെങ്കിലും. അതുപോലെ തന്നെയാണ് മോഹിക്കപ്പെടുന്നവളല്ലെങ്കിലും; അവള്‍ അലംകൃത വസ്ത്രം ധരിക്കുകയോ സുഗന്ധം പൂശുകയോ ചെയ്തിട്ടുണ്ടെങ്കില്‍. അവള്‍ വൃദ്ധയാണ്, പുറപ്പെടുന്നത് അനാകര്‍ഷക വേഷത്തിലാണ്, സുഗന്ധം പൂശിയിട്ടുമില്ല എങ്കില്‍ അവള്‍ ജുമുഅയില്‍ പങ്കെടുക്കുന്നതില്‍ യാതൊരു അനൗചിത്യവുമില്ല”. (അല്‍ഫിഖ്ഹു അലല്‍ മദാഹിബില്‍അര്‍ബഅ) 5.
ഹമ്പലി മദ്ഹബ്: ”സ്ത്രീ സുന്ദരിയല്ലെങ്കില്‍ അവള്‍ക്ക് ജുമുഅയില്‍ പങ്കെടുക്കല്‍ അനുവദനീയമാണ്. അവള്‍ സുന്ദരിയാണെങ്കില്‍ അവള്‍ക്ക് നിരുപാധികമായി അതില്‍ പങ്കെടുക്കല്‍ അനഭിലഷണീയമാകുന്നു”. (അല്‍ഫിഖ്ഹു അലല്‍ മദാഹിബില്‍അര്‍ബഅ) 5
ഈ ഉദ്ധരണികളില്‍ നിന്നെല്ലാം മനസ്സിലാകുന്നത് സ്ത്രീകള്‍ ജുമുഅയില്‍ പങ്കെടുക്കുന്നത് ഹറാമാണെന്ന് ഒരു മദ്ഹബും അഭിപ്രായപ്പെട്ടിട്ടില്ലെന്നാകുന്നു. സ്ത്രീകളുടെ സൗന്ദര്യം, വേഷം എന്നിവ മുഖേനയുണ്ടായേക്കാവുന്ന കുഴപ്പം നിമിത്തം പ്രായം കുറവുള്ളവര്‍ ജുമുഅയില്‍ പങ്കെടുക്കുന്നത് അഭിലഷണീയമല്ലെന്നേ അവര്‍ പറയുന്നുള്ളൂ.
സൂറത്തുല്‍ അഹ്‌സാബിലെ ”നിങ്ങള്‍ നിങ്ങളുടെ ഭവനങ്ങളില്‍ അടങ്ങിക്കഴിയുക. പഴയ അജ്ഞാന കാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുക. സകാത്ത് നല്കുക. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക” (33:33) എന്ന വചനത്തിന് വിവരണം നല്കിക്കൊണ്ട് ഇബ്‌നുകഥീര്‍ എഴുതുന്നു: ”നിങ്ങള്‍ വീടുകളില്‍ കഴിയുക, ആവശ്യമില്ലാതെ പുറത്തുപോകരുത്. മതപരമായ ആവശ്യങ്ങളില്‍ പെട്ടതാണ് പള്ളിയില്‍ നമസ്‌കരിക്കുകയെന്നത്; അതിന്റെ നിബന്ധനപ്രകാരം. ‘നിങ്ങള്‍ അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളിയില്‍ നിന്ന് തടയരുത്. സുഗന്ധം പൂശാതെ അവര്‍ പുറപ്പെടട്ടെ’യെന്ന് അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞതുപോലെ” (ഇബ്‌നുകസീര്‍) 6.
സ്ത്രീ പള്ളിപ്രവേശവും ഇമാമുകളും
പള്ളിയില്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ വരുന്നതിനെ നബി(സ) അംഗീകരിക്കുകയും അനുവദിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പില്‍ക്കാലത്ത് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പള്ളിയില്‍ സ്ത്രീകളുടെ പ്രവേശനം അംഗീകരിക്കുകയും ആവശ്യമായ നിബന്ധനകള്‍ വെക്കുകയും ചെയ്തു. ഈ വിഷയ സംബന്ധമായി ഭിന്ന വീക്ഷണങ്ങള്‍ ഉള്ളതിനാല്‍ ഏതാനും ഉദ്ധരണികള്‍ ഇവിടെ ചേര്‍ക്കുന്നത് ഉചിതമാണ്.
ഇമാം ശാഫിഈ പറയുന്നു: ”മാറ്റം വന്ന ഗന്ധം ഒഴിവാക്കുന്ന വിധമുള്ള വൃത്തി അവര്‍ക്ക് (സ്ത്രീകള്‍ക്ക്) ഉണ്ടാകുന്നത് ഞാനിഷ്ടപ്പെടുന്നു. സുഗന്ധം പൂശലും ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തിലുള്ള വെളുത്തതോ അതുപോലുള്ളതോ ആയ വസ്ത്രം അവര്‍ക്കുണ്ടാകുന്നതും ഞാന്‍ വെറുക്കുന്നു. ഇനി അവര്‍ സുഗന്ധം പൂശുക യും ഞാന്‍ വെറുക്കുന്ന കാര്യം ചെയ്യുകയും ചെയ്താലും നമസ്‌കാരം അവര്‍ മടക്കി നമസ്‌കരിക്കേണ്ടതില്ല” (അല്‍ഉമ്മ്) 7.
”സ്ത്രീകള്‍ പള്ളിയില്‍ വരണമെന്ന് ഉദ്ദേശിച്ചാല്‍ വെള്ളം കൊണ്ട് ശരീരം വൃത്തിയാക്കുക. സുഗന്ധം പൂശരുത്. ജനശ്രദ്ധയാകര്‍ഷിക്കുന്ന വസ്ത്രം ധരിക്കരുത്. ഈപറഞ്ഞത് ”അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളിയില്‍നിന്ന് നിങ്ങള്‍ തടയരുത്, സുഗന്ധം പൂശാതെ അവര്‍ പുറപ്പെടട്ടെ” എന്ന നബി(സ്വ)യുടെ വാക്കിന്റെ അടിസ്ഥാനത്തിലാണ്” (ഇമാം നവവിയുടെ ശര്‍ഹുല്‍മുഹദ്ദബ്) 8.
”സ്ത്രീ ജുമുഅയില്‍ പങ്കെടുക്കാന്‍ ഉദ്ദേശിച്ചാല്‍ അത് മറ്റു നമസ്‌കാരങ്ങളില്‍ അവര്‍ പങ്കെടുക്കുന്നതുപോലെ തന്നെയാണ് (ശര്‍ഹുല്‍മുഹദ്ദബ്) 9.
”അവളില്‍ സുഗന്ധമോ അലങ്കാരമോ പ്രകടമായി കണ്ടാല്‍ അവളെ ഇമാമിനോ അദ്ദേഹത്തിന്റെ പ്രതിനിധി ക്കോ ആ സമയത്ത് തടയാവുന്നതാണ്” (തുഹ്ഫ) 10
”ഇമാമും മഅ്മൂമും തമ്മിലുള്ള അകലം ഏതാണ്ട് മൂന്ന് അടിയേക്കാള്‍ കൂടാതിരിക്കലാണ് സുന്നത്ത്. എല്ലാ രണ്ടു സ്വഫ്ഫുകള്‍ക്കുമിടയിലെന്ന പോലെ. എന്നാല്‍ സ്ത്രീകളാകട്ടെ വളരെയേറെ പിന്നോട്ട് മാറി നില്ക്കു ന്നതാണ് അഭിലഷണീയം” (തുഹ്ഫ) 11
”ഒരു സ്ത്രീ അല്ലെങ്കില്‍ കുറെസ്ത്രീകള്‍ മാത്രം പങ്കെടുത്താല്‍ അവള്‍ അല്ലെങ്കില്‍ അവര്‍ നബി ചര്യയനുസരി ച്ച് ഇമാമിന്റെ പിറകില്‍ നില്ക്കണം; അവര്‍ സ്വന്തക്കാരാണെങ്കിലും (മുഹ്തസര്‍ തുഹ്ഫതുല്‍ മിന്‍ഹാജ്) 12
ഇമാമിന്റെ പിറകില്‍ പുരുഷന്മാര്‍, പിന്നെ കുട്ടികള്‍, പിന്നെ സ്ത്രീകള്‍ എന്ന ക്രമത്തില്‍ നില്ക്കണം” (ഫത് ഹുല്‍മുഈന്‍) 13.
ഇതുപോലെ ഈ വിഷയവുമായി ബന്ധപ്പെട്ട നിരവധി അഭിപ്രായങ്ങള്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ രേഖപ്പെടു ത്തിയിട്ടുണ്ട്. നിരുപാധികമായി സ്ത്രീകള്‍ പള്ളിയില്‍ നമസ്‌കാരത്തില്‍ പങ്കെടുക്കരുതെന്ന് പൂര്‍വിക പണ്ഡിത രാരും പറഞ്ഞിട്ടില്ല.
ആഇശ (റ) പറയുന്നു: ”സത്യവിശ്വാസിനികളായ സ്ത്രീകള്‍ പ്രവാചകനോടൊപ്പം അവരുടെ വസ്ത്രങ്ങള്‍ കൊ ണ്ട് പുതച്ച് സ്വുബ്ഹ് നമസ്‌കാരത്തില്‍ പങ്കെടുത്തിരുന്നു. നമസ്‌കാരം അവസാനിച്ചാല്‍ അവരുടെ ഭവനങ്ങ ളിലേക്ക് അവര്‍ തിരിച്ചു പോയിരുന്നു. ഇരുട്ടു നിമിത്തം അവരെ തിരിച്ചറിയുമായിരുന്നില്ല” (ബുഖാരി) 14.
സ്ത്രീകള്‍ക്ക് ജുമുഅയിലും പങ്കെടുക്കാം. നബി(സ്വ)യുടെ കാലത്തും ഖലീഫമാരുടെ കാലത്തും അവര്‍ പള്ളിയില്‍ പോകാറുണ്ടായിരുന്നു. ‘ജുമുഅയില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ കുളിക്കട്ടെ’ എന്ന് നബി (സ്വ) പറ ഞ്ഞതായി ഇബ്‌നു ഉമറില്‍നിന്ന് ബുഖാരി ഉദ്ധരിക്കുന്ന ഹദീസ് വിശദീകരിച്ചുകൊണ്ട് ഇബ്‌നുഹജര്‍ ഫത്ഹുല്‍ ബാരിയില്‍ എഴുതുന്നു: ”മാലികി(റ)ല്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്: പുരുഷന്മാരല്ലാത്തവര്‍ ജുമുഅയില്‍ അതിന്റെ ശ്രേഷ്ഠത ലഭിക്കണമെന്നാഗ്രഹിച്ച് പങ്കെടുക്കാന്‍ വരുന്നുവെങ്കില്‍ അവര്‍ കുളിക്കുകയും ജുമുഅയുടെ മറ്റുമര്യാദകള്‍ പാലിക്കുകയും ചെയ്യേണ്ടതാണ്.” ഫത്ഹുല്‍ബാരിയില്‍ തന്നെ 2:92ല്‍ എഴുതുന്നു: ”സ്ത്രീകളും ജുമുഅയില്‍ പങ്കെടുക്കുന്നുവെങ്കില്‍ കുളിക്കണമെന്ന് ഇതില്‍ നിന്ന് സിദ്ധിക്കുന്നു. (ഫത്ഹുല്‍ ബാരി) 15.
പ്രസിദ്ധമായ നാലു മദ്ഹബുകളിലെ പണ്ഡിതന്മാരുടെ അഭിപ്രായം കൂടി ഇവിടെ ചേര്‍ക്കുന്നത് ഉചിത മായിരിക്കും.
ഹനഫീ മദ്ഹബ്: ”സ്ത്രീ അവളുടെ വീട്ടില്‍വെച്ച് ദുഹ്ര്‍ നമസ്‌കരിക്കലാണ് അത്യുത്തമം. അവള്‍ വൃദ്ധയോ യുവതിയോ ആരായിരുന്നാലും. കാരണം സംഘനമസ്‌കാരം അവളുടെ കാര്യത്തില്‍ നിയമമാക്കിയിട്ടില്ല. (അല്‍ഫിക്വ്ഹു അലല്‍ മദാഹിബില്‍അര്‍ബഅ) 5.
മാലിക്കി മദ്ഹബ്: ”സ്ത്രീ വൃദ്ധയാവുകയും പുരുഷന്മാര്‍ക്ക് അവളോടുള്ള താല്പര്യം ഇല്ലാതാവുകയും ചെയ്താല്‍ ജുമുഅയില്‍ അവള്‍ക്ക് പങ്കെടുക്കാം. അല്ലാത്തപക്ഷം അത് അവള്‍ക്ക് അനുചിതമാണ്.” (അല്‍ഫിക്വ്ഹു അലല്‍ മദാഹിബില്‍അര്‍ബഅ) 5.
ശാഫിഈ മദ്ഹബ്: ”ജുമുഅയിലും മറ്റു സംഘടിത നമസ്‌കാരങ്ങളിലും സ്ത്രീ പങ്കെടുക്കുന്നത്, അവള്‍ മോഹിക്കപ്പെടുന്നവളാണെങ്കില്‍ അനുചിതമാകുന്നു; അവള്‍ അനാകര്‍ഷക വസ്ത്രത്തിലാണെങ്കിലും. അതുപോലെ തന്നെയാണ് മോഹിക്കപ്പെടുന്നവളല്ലെങ്കിലും; അവള്‍ അലംകൃത വസ്ത്രം ധരിക്കുകയോ സുഗന്ധം പൂശുകയോ ചെയ്തിട്ടുണ്ടെങ്കില്‍. അവള്‍ വൃദ്ധയാണ്, പുറപ്പെടുന്നത് അനാകര്‍ഷക വേഷത്തിലാണ്, സുഗന്ധം പൂശിയിട്ടുമില്ല എങ്കില്‍ അവള്‍ ജുമുഅയില്‍ പങ്കെടുക്കുന്നതില്‍ യാതൊരു അനൗചിത്യവുമില്ല.” (അല്‍ഫിക്വ്ഹു അലല്‍ മദാഹിബില്‍അര്‍ബഅ) 5.
ഹമ്പലി മദ്ഹബ്: ”സ്ത്രീ സുന്ദരിയല്ലെങ്കില്‍ അവള്‍ക്ക് ജുമുഅയില്‍ പങ്കെടുക്കല്‍ അനുവദനീയമാണ്. അവള്‍ സുന്ദരിയാണെങ്കില്‍ അവള്‍ക്ക് നിരുപാധികമായി അതില്‍ പങ്കെടുക്കല്‍ അനഭിലഷണീയമാകുന്നു” (അല്‍ഫിക്വ്ഹു അലല്‍ മദാഹിബില്‍അര്‍ബഅ) 5.
ഈ ഉദ്ധരണികളില്‍ നിന്നെല്ലാം മനസ്സിലാകുന്നത് സ്ത്രീകള്‍ ജുമുഅയില്‍ പങ്കെടുക്കുന്നത് ഹറാമാണെന്ന് ഒരു മദ്ഹബും അഭിപ്രായപ്പെട്ടിട്ടില്ലെന്നാകുന്നു. സ്ത്രീകളുടെ സൗന്ദര്യം, വേഷം എന്നിവ മുഖേനയുണ്ടായേക്കാവുന്ന കുഴപ്പം നിമിത്തം പ്രായം കുറവുള്ളവര്‍ ജുമുഅയില്‍ പങ്കെടുക്കുന്നത് അഭിലഷണീയമല്ലെന്നേ അവര്‍ പറയുന്നുള്ളൂ.
സൂറത്തുല്‍ അഹ്‌സാബിലെ ”നിങ്ങള്‍ നിങ്ങളുടെ ഭവനങ്ങളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാന കാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്കുകയും അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരി ക്കുകയും ചെയ്യുക” (33:33) എന്ന വചനത്തിന് വിവരണം നല്കിക്കൊണ്ട് ഇബ്‌നുകഥീര്‍ എഴുതുന്നു:
”നിങ്ങള്‍ വീടുകളില്‍ കഴിയുക, ആവശ്യമില്ലാതെ പുറത്തുപോകരുത്. മതപരമായ ആവശ്യങ്ങളില്‍ പെട്ടതാണ് പള്ളിയില്‍ നമസ്‌കരിക്കുകയെന്നത്; അതിന്റെ നിബന്ധനപ്രകാരം. ‘നിങ്ങള്‍ അല്ലാഹുവിന്റെ അടിമകളായ സ്ത്രീകളെ അല്ലാഹുവിന്റെ പള്ളിയില്‍ നിന്ന് തടയരുത്. സുഗന്ധം പൂശാതെ അവര്‍ പുറപ്പെടട്ടെ’യെന്ന് അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞതുപോലെ” (ഇബ്‌നുകഥീര്‍) 16.
References
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 06, ഹദീസ് 900[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 172, ഹദീസ് 865[↩]
- സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 02, പേജ് 625, ഹദീസ് 16 (906[↩]
- ശര്‍ഹുല്‍ മുസ്‌ലിം (അല്‍ മിന്‍ഹാജ് ശറഹു സ്വഹീഹി മുസ്‌ലിമിബ്‌നില്‍ ഹജ്ജാജ്, അബൂസകരിയ്യാ മുഹ്‌യിദ്ദീന്‍ യഹ്‌യ ബ്‌നു ശറഫിന്നവവീ, ദാറു ഇഹ്‌യാത്തുറാസില്‍ അറബി, ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 06, പേജ് 209[↩]
- അല്‍ ഫിഖ്ഹു അലല്‍ മദാഹിബില്‍ അര്‍ബഅഃ, അബ്ദുറഹ്‌മാനുബ്‌നു മുഹമ്മദ് ഇവദുല്‍ ജസീരി, ദാറുല്‍ കുതുബുല്‍ ഇല്‍മിയ്യ, ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 01, പേജ് 349[↩][↩][↩][↩][↩][↩][↩][↩]
- തഫ്‌സീറു ഇബ്‌നു കസീര്‍, അബുല്‍ ഫിദാഅ് ഇസ്മാഈലുബ്‌നു ഉമറബ്‌നി കസീര്‍ അല്‍ ഖുറശീ അല്‍ ബസ്വരീ, ദാറു ത്വയ്ബ ലിന്നശ്‌രി വത്തൗസീഅ്, രണ്ടാം പതിപ്പ്, വാള്യം 06, പേജ് 409[↩]
- അല്‍ഉമ്മ്, അബൂ അബ്ദില്ലാ മുഹമ്മദ് ബ്‌നു ഇദ്‌രീസി ബ്‌നുല്‍ അബ്ബാസ്, ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്, വാള്യം 01, പേജ്: 226[↩]
- അല്‍ മജ്മൂഅ് ശറഹുല്‍ മുഹദ്ദബ്, അബൂസകരിയ്യാ മുഹ്‌യിദ്ദീന്‍ യഹ്‌യ ബ്‌നു ശറഫ് അന്നവവീ, ദാറുല്‍ ഫിക്ര്‍, വാള്യം 05, പേജ് 08[↩]
- അല്‍ മജ്മൂഅ് ശറഹുല്‍ മുഹദ്ദബ്, അബൂസകരിയ്യാ മുഹ്‌യിദ്ദീന്‍ യഹ്‌യ ബ്‌നു ശറഫ് അന്നവവീ, ദാറുല്‍ ഫിക്ര്‍, വാള്യം 04, പേജ് 496[↩]
- മുഖ്തസ്വറു തുഹ്ഫത്തുല്‍ മുഹ്താജു ബിശറഹില്‍ മിന്‍ഹാജ്, മുസ്വ്തഫാ ബ്‌നു ഹാമിദ് ബ്‌നു ഹസനു ബ്‌നു സമീത്വ്, മറകസുന്നൂര്‍ ലിദ്ദിറാസാതി വല്‍ബുഹൂസ്, 2008, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 261[↩]
- തുഹ്ഫത്തുല്‍ മുഹ്താജി ഫീ ശറഹില്‍ മിന്‍ഹാജ്, അഹ്‌മദ്ബ്‌നു മുഹമ്മദ് ബ്‌നു അലി ബ്‌നു ഹജറില്‍ ഹൈതമീ, അല്‍ മക്തബത്തുത്തിജാറിയ്യതുല്‍ കുബ്‌റാ, ഈജിപ്ത്, വാള്യം 02, പേജ് 302[↩]
- മുഖ്തസ്വറു തുഹ്ഫത്തുല്‍ മുഹ്താജു ബിശറഹില്‍ മിന്‍ഹാജ്, മുസ്വ്തഫാ ബ്‌നു ഹാമിദ് ബ്‌നു ഹസനു ബ്‌നു സമീത്വ്, മറകസുന്നൂര്‍ ലിദ്ദിറാസാതി വല്‍ബുഹൂസ്, 2008, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 280[↩]
- ഫത്ഹുല്‍ മുഈന്‍ ബി ശര്‍ഹി ഖുര്‍റതില്‍ ഐനി ബി മുഹമ്മാതിദ്ദീന്‍, സൈനുദ്ദീന്‍ അഹ്‌മദ് ബ്‌നു അബ്ദില്‍ അസീസ് (മഖ്ദൂം), ദാറുബ്‌നി ഹസം, ഒന്നാം പതിപ്പ്, പേജ് 180[↩]
- സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 120, ഹദീസ് 578[↩]
- ഫത്ഹുല്‍ ബാരി, അഹ്‌മദ് ബ്‌നു അലിയ്യിബ്‌നി ഹജര്‍ അബുല്‍ ഫദ്ല്‍ അല്‍ അസ്ഖലാനി, ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്, വാള്യം 02, പേജ്: 357[↩]
- തഫ്‌സീറു ഇബ്‌നു കസീര്‍, അബുല്‍ ഫിദാഅ് ഇസ്മാഈലുബ്‌നു ഉമറബ്‌നി കസീര്‍ അല്‍ ഖുറശീ അല്‍ ബസ്വരീ, ദാറു ത്വയ്ബ ലിന്നശ്‌രി വത്തൗസീഅ്, രണ്ടാം പതിപ്പ്, വാള്യം 06, പേജ് 363[↩]
