1 മിനിറ്റ് വായിച്ചില്ല

സങ്കി ഭരണകൂടം

സല്‍ജൂക് ഭരണത്തിന്റെ പിന്‍തുടര്‍ച്ചയായി ശാം–ഇറാഖ് പ്രദേശങ്ങളില്‍ ശക്തിയായി ഉയര്‍ന്നുവന്ന ഭരണകൂടമാണ് സങ്കി വംശം. ക്രൂസേഡര്‍മാരെ നേരിട്ട പ്രതിരോധത്തിലൂടെയും ഭരണസംവിധാനങ്ങളുടെ കാര്യക്ഷമതയിലൂടെയും ഈ ഭരണകൂടം ശ്രദ്ധേയമായി. സങ്കി ഭരണകൂടം ഇസ്‌ലാമിക ഐക്യബോധം ശക്തിപ്പെടുത്തുകയും അയ്യൂബി ഭരണത്തിന് അടിത്തറ ഒരുക്കുകയും ചെയ്ത ചരിത്രപരമായ ഘട്ടമായി വിലയിരുത്തപ്പെടുന്നു.

സല്‍ജുക്കികളുടെ മൗസൂലിലെ ഗവര്‍ണറായിരുന്ന ഇമാമുദ്ദീന്‍ സങ്കി ക്രി. 1127 (ക്രി. 521)ല്‍ സ്ഥാപിച്ച ഭരണകൂടമാണിത് (ക്രി. 1127- 1250). സല്‍ജൂക് ഭരണം ദുര്‍ബലമായതോടെ അലപ്പോ ഉള്‍പ്പെടെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കിയ ശേഷമാണ് സങ്കി ഗവര്‍ണര്‍ പദവിയില്‍ നിന്ന് അമീര്‍ സ്ഥാനത്തെത്തിയത്. 123 വര്‍ഷക്കാലം പലയിടങ്ങളിലായി സങ്കി ഭരണം നിലനിന്നെങ്കിലും ഇമാമുദ്ദീന്‍ സങ്കിയും (ക്രി. 1127- 1146) മകന്‍ നൂറുദ്ദീന്‍ സങ്കിയും (ക്രി. 1146-1174) മാത്രമാണ് പ്രസിദ്ധരായ ഭരണാധികാരികളായത്. മഹ്‌മൂദ് അല്‍ മലിക് ദ്വാഹിറിന്റെ (ക്രി. 1250) ഭരണത്തോടെ സങ്കി ഭരണത്തിന് അന്ത്യമാവുകയും ചെയ്തു.

ഇമാമുദ്ദീന്‍ സങ്കി

സല്‍ജൂക് സുല്‍ത്താന്‍ മലിക് ഷായുടെ അടിമയായിരുന്ന ആഖ്‌സന്‍ഖര്‍ ഹാജിബിന്റെ മകനായി ക്രി. 1087ല്‍ ഇമാമുദ്ദീന്‍ ജനിച്ചു. തുര്‍ക്കുമാനിസ്താന്‍ സ്വദേശിയാണ്.

സൈനികനായി സേവനം ചെയ്ത് കഴിവ് കാട്ടിയ ഇമാമിനെ ക്രി. 1127ല്‍ (ഹി. 512) സുല്‍ത്താന്‍ മൗസിലിനെ ഗവര്‍ണറായി നിയമിച്ചു. ബാലനായിരിക്കെ കുരിശുപടയുടെ പടയോട്ടവും ബൈത്തുല്‍ മുഖദ്ദസ് പിടിച്ചടക്കലും അദ്ദേഹത്തെ വേദനിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ അധികാരത്തിലേറിയ ഇമാമുദ്ദീന്‍ ക്രൈസ്തവ അധിനിവേശത്തിനെതിരെ സൈനിക മുന്നേറ്റം നടത്തി.

അതിനിടെ, സല്‍ജൂക് ഭരണം ക്ഷയിച്ചു തുടങ്ങിയപ്പോള്‍ ഇമാനുദ്ദീന്‍ സങ്കി ഭരണകൂടത്തിന് അടിത്തറയിട്ടു. തൊട്ടടുത്ത പ്രവിശ്യയായ അലപ്പോ സങ്കി കീഴടക്കി. ക്രി. 1144ല്‍ റഹായും അധീനമാക്കി. ഒന്നാം കുരിശുയുദ്ധത്തില്‍ ഫലസ്തീനും സിറിയയുടെ തീരപ്രദേശങ്ങളും കീഴടക്കി. ക്രൈസ്തവര്‍ സ്ഥാപിച്ച നാല് ഭരണകൂടങ്ങളില്‍ ഒന്നായിരുന്നു റഹ. ഇതോടെ കുരിശുപടയുടെ പേടി സ്വപ്നമായി ഇമാമുദ്ദീന്‍ സങ്കി.

റഹക്കു പിന്നാലെ സറൂജ, അല്‍ബീറ തുടങ്ങിയ അധിനിവേശ പ്രദേശങ്ങളും സങ്കി തിരിച്ചു പിടിച്ചു. ജബ്‌റയിലെ കോട്ടയായിരുന്നു അടുത്ത ഉന്നം. ഇതിനായി പോരാട്ടം തുടങ്ങുകയും ചെയ്തു. ഇതുകൂടി നഷ്ടപ്പെട്ടാല്‍ നിലനില്‍പ്പ് അവതാളത്തിലാകുമെന്ന് തിരിച്ചറിഞ്ഞ ക്രൈസ്തവപ്പട ഇമാമുദ്ദീന്‍ സങ്കിയെ ചതിയിലൂടെ വധിക്കുകയായിരുന്നു. സങ്കിയുടെ തന്നെ സേവകനെ വിലകൊടുത്തുകൊണ്ടായിരുന്നു ഇത്. ക്രി. 1146ലാണ് സങ്കിയുടെ മടക്കം.

പോപ്പിന്റെ കുരിശു സേനക്ക് കനത്ത വെല്ലുവിളിയുയര്‍ത്തിയ ഈ സൈനിക പ്രതിഭ മികച്ച ഭണാധികാരി കൂടിയായിരുന്നു. തരിശു ഭൂമിയെ കൃഷി യോഗ്യമാക്കിയും ജലസേചന സൗകര്യങ്ങള്‍ ഒരുക്കിയും കാര്‍ഷികാഭിവൃദ്ധിയുണ്ടാക്കി. അറബ്-യൂറോപ്യന്‍ കടല്‍ കൊള്ളക്കാരെ ഒരുക്കിയത് വാണിജ്യ രംഗത്തും ഉണര്‍വുണ്ടാക്കി.

മക്കളായ സൈഫുദ്ദീന്‍ ഗാസി, നൂറുദ്ദീന്‍ സങ്കി എന്നിവര്‍ മൗസുന്‍, അലപ്പോ എന്നീ പ്രവിശ്യകള്‍ നല്‍കിയായിരുന്നു മരണം.

നൂറുദ്ദീന്‍ സങ്കി

രണ്ടാം കുരിശു യുദ്ധത്തിനിറങ്ങിയ ക്രൈസ്തവസേനയെ തുരത്തിയോടിച്ച വീര സാഹസികനാണ് നൂറുദ്ദീന്‍ സങ്കി. സങ്കി ഭരണകൂടസ്ഥാപകന്‍ ഇമാദുദ്ദീന്‍ സങ്കിയുടെ രണ്ടാമത്തെ മകനായ നൂറുദ്ദീന്‍ 1118 മൗസുലില്‍ ജനിച്ചു.

പിതാവിന്റെ മരണത്തെ തുടര്‍ന്ന് രാജ്യം രണ്ടായി വിഭജിക്കുകയും മൗസുല്‍ പ്രവിശ്യ സൈഫുദ്ദീന്‍ ഗാസിക്കും അലപ്പോ നൂറുദ്ദീനും ലഭിക്കുകയും ചെയ്തു. ക്രി. 1146ല്‍ (ഹി. 541) അലപ്പോയിലെ സുല്‍ത്താനായി നൂറുദ്ദീന്‍ അധികാരമേല്‍ക്കുകയും ചെയ്തു.

അസാമാന്യ പ്രതിഭയും നേതൃഗുണവും ഒത്തൊരുമിച്ച നൂറുദ്ദീന്‍ രാജ്യവികസനത്തില്‍ ശ്രദ്ധിച്ചു. കുരിശുസേനക്കെതിരെ യോജിച്ച മുന്നേറ്റത്തിന് മുസ്‌ലിം പിന്തുണയും ഐക്യവും വേണമെന്ന് അദ്ദേഹം ഉറപ്പിച്ചു. ഭരണമേറ്റവര്‍ഷം തന്നെ റഹായിലെ അവശേഷിക്കുന്ന ക്രൈസ്തവരെ കൂടി തുരത്തി. അത് രാജ്യത്തോട് കൂട്ടിച്ചേര്‍ത്തു. ക്രി. 1150ല്‍ ദമസ്‌കസും അലപ്പോയുടെ കീഴിലായി.

അക്കാലത്ത് സിറിയന്‍ തീരങ്ങളിലുണ്ടായിരുന്ന യൂറോപ്യരുടെ അധിനിവേശം. ദമസ്‌കസിലെ അമീറിനാവട്ടെ അവരെ തടയാനുള്ള ശേഷിയുമില്ല. ദമസ്‌കസുകാര്‍ നഗരം നൂറുദ്ദീനോട് ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയും കൂടി ചെയ്തപ്പോള്‍ അദ്ദേഹം അധികാരം അവിടേക്ക് കൂടി വ്യാപിപ്പിച്ചു. ബഅ്‌ലബക്, ജബര്‍ കോട്ട എന്നിവയും പിടിച്ച നൂറുദ്ദീന്‍ ഒടുവില്‍ മൗസുല്‍ കൂടി തന്റെ അധികാര പരിധിയില്‍ കൊണ്ടുവന്നു.

കുരിശുയോദ്ധാക്കളും മുസ്‌ലിംകളും തമ്മില്‍ നടന്ന ഉഗ്ര പോരാട്ടങ്ങളിലൊന്നായ ഹാരിമിലെ യുദ്ധം നൂറുദ്ധീന്റെ നേതൃത്വത്തിലാണ് നടന്നത്. കുരിശു പടയുടെ നായകന്മാരായ നാലുപേരെയും നൂറുദ്ദീന്‍ ബന്ദികളാക്കി.

ഫാത്വിമീ ഖലീഫയുടെ ദുര്‍ബലത മുതലെടുത്ത് യൂറോപ്യന്‍ സേന ഈജിപ്തിനെ ആക്രമിക്കാന്‍ തീരുമാനിച്ചു. ഇതോടെ ഖലീഫ ആദിദ് നൂറുദ്ദീനോട് സഹായം തേടി. തന്റെ ധീര സൈനികരായിരുന്ന ശീര്‍ക്കൂഹിനെയും സ്വലാഹുദ്ദീന്‍ അയ്യൂബിയേയും നൂറുദ്ദീന്‍ ഈജിപ്തിലേക്കയക്കുകയും യൂറോപ്യന്‍ സേനയെ തുരത്തുകയുംചെയ്തു. ക്രി. 1169 ലായിരുന്നു ഇത്.

ഈജിപ്തില്‍ പിന്നീട് ആദ്യം ശീര്‍ക്കൂഹും അദ്ദേഹത്തിന്റെ മരണശേഷം സ്വലാഹുദ്ദീന്‍ അയ്യൂബിയും ഗവര്‍ണര്‍മാരായി.

നൂറുദ്ദീന്‍ സങ്കി മുസ്‌ലിം പുണ്യകേന്ദ്രങ്ങളെ ക്രൈസ്തവാക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാനാണ് തന്റെ ഭരണകാലം ചെലവഴിച്ചത്. ഇസ്‌ലാമിനെയും വിജ്ഞാനത്തെയും അങ്ങേയറ്റം സ്‌നേഹിച്ചു അദ്ദേഹം. ജയിച്ചടക്കിയ പ്രദേശങ്ങളിലെല്ലാം പള്ളികള്‍, മതപാഠശാലകള്‍, സത്രങ്ങള്‍ എന്നിവ നിര്‍മിച്ചു.

ലോകത്ത് ആദ്യമായി അനാഥാലയങ്ങള്‍ നിര്‍മിച്ചത് നൂറുദ്ദീന്‍ സങ്കിയാണെന്ന് ചരിത്രകാരന്മാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ജീവിത വൃത്തിക്ക് സ്വന്തമായി തൊഴില്‍ ചെയ്ത് പണം കണ്ടെത്തിയ ഈ സാമ്രാജ്യാധിപന്‍ ലളിത ജീവിതത്തില്‍ ഉമറുബ്‌നു അബ്ദുല്‍ അസീസിനെ മാതൃകയാക്കി. ക്രൈസ്തവര്‍, ജൂതര്‍ എന്നിവരോടും ഉദാര നയം സ്വീകരിച്ചു.

ഖുദ്‌സ് തിരിച്ചു പിടിക്കുമ്പോള്‍ മസ്ജിദുല്‍ അഖ്‌സ്വയില്‍ സ്ഥാപിക്കാനായി ഇദ്ദേഹം മിമ്പര്‍ നിര്‍മിച്ചു വെച്ചിരുന്നു. ക്രി. 1174ലായിരുന്നു (ഹി. 569) അന്ത്യം.

സങ്കി ഭരണത്തിലെ ഭരണാധികാരികള്‍

ഇമാമുദ്ദീന്‍ സങ്കി ക്രി. 1127ല്‍ മൗസുല്‍ കേന്ദ്രമായി സ്ഥാപിച്ച സങ്കി ഭരണകൂടം 123 വര്‍ഷക്കാലം നിലനുന്നു. എന്നാല്‍ നൂറുദ്ദീന്‍ സങ്കിയുടെ മരണാനന്തരം ചില പ്രവിശ്യകളില്‍ മാത്രമായി ഇത് ഒതുങ്ങി. ഇത് അയ്യൂബി ഭരണത്തിന് കീഴിലായിരുന്നു പലയിടങ്ങളിലും.

മൗസുലിന് പുറമെ അലപ്പോ, ദമസ്‌കസ്, വടക്കന്‍ ഇറാഖിലെ സിഞ്ചര്‍, ജസീറ എന്നീ പ്രവിശ്യകളിലെ അമീറുമാരായാണ് സങ്കി പിന്മുറക്കാര്‍ അധികാരം നിലനിര്‍ത്തിയത്. ഖുതുബുദ്ദീന്‍ മൗദൂദ് (1149- 1170), സൈഫുദ്ദീന്‍ ഗാസി (1180-1193), നൂറുദ്ദീന്‍ അസ്‌ലന്‍ഷാ (1183-1211) എന്നിവര്‍ മൗസുലിലെ പ്രമുഖ അമീറുമാരാണ്.

നൂറുദ്ദീന്‍ മഹ്‌മൂദ് (1146-1174), സ്വാലിഹ് ഇസ്മാഈല്‍ (1174-1181), ഇമാദുദ്ദീന്‍ സങ്കി രണ്ടാമന്‍ (1181-1183) എന്നിവര്‍ അലപ്പോയിലെ അമീറുമാരാണ്.

ജസീറയിലെ മുഹമ്മദ് അല്‍ മലിക് ദ്വാഹിറാണ് സങ്കികളില്‍ അവസാന അമീര്‍.

മുൻപത്തെ ലേഖനം സദ്ദാം ഹുസൈന്‍
അടുത്ത ലേഖനം ഷേര്‍ ഷാ ഖാന്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History