ഹോം > ഇസ്‌ലാം സ്വീകരിച്ചവര്‍... > മാലിക് ഷഹബാസ്/മാല്‍ക്കം എക്‌സ്

1 മിനിറ്റ് വായിച്ചില്ല

മാലിക് ഷഹബാസ്/മാല്‍ക്കം എക്‌സ്

ഉള്ളടക്കം

അടിമ സമ്പ്രദായത്തിന് അന്ത്യംകുറിച്ച എബ്രഹാം ലിങ്കന്റെ അമേരിക്കയില്‍, വര്‍ണവിവേചനം കൊടികുത്തി വാഴുന്ന കാലം. പള്ളിയും പള്ളിക്കൂടവും ആശുപത്രിയും പാര്‍ക്കും ഹോട്ടലുമെല്ലാം കറുത്തവനും വെളുത്തവനും വെവ്വേറെ നിര്‍മിച്ചിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ മധ്യദശ. കറുത്ത ആണും വെളുത്ത പെണ്ണും തമ്മിലുള്ള സൗഹൃദവും പ്രണയവും ലൈംഗിക ബന്ധവും അസാധുവും അസാധ്യവുമാണെന് നീതിപീഠങ്ങള്‍ വരെ അന്ന് വിധിയെഴുതി. കറുത്തവനെ കൊന്നാലോ അവന്റെ വീടിന് തീയിട്ടാലോ വെളുത്തവന് ഒന്നും സംഭവിക്കാത്ത ക്രൂരമായ സാമൂഹിക സാഹചര്യത്തില്‍, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും എലിജാ മുഹമ്മദും പോലുള്ള ചുരുക്കം ചിലര്‍ മാത്രമേ ഇതിനെതിരെ ചൂണ്ടുവിരലനക്കിയുള്ളൂ.

malik shabazz malcolm x

ഈ സമയത്ത് അഥവാ 1940കളില്‍ ബോസ്റ്റണിലെ ജയിലറയില്‍ ഒരു കുറ്റവാളി തടവില്‍ കഴിഞ്ഞിരുന്നു. മയക്കുമരുന്നു വില്പനയും മോഷണവുമായിരുന്നു അവനെതിരായ കുറ്റം.

മതവും ദൈവവും എന്താണെന്ന് അവനറിഞ്ഞിരുന്നില്ല. തെരുവിലെ തെമ്മാടിക്കൂട്ടത്തില്‍ വളര്‍ന്ന അവന്‍ ജയിലിലെ ചെകുത്താന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. മാല്‍ക്കം ലിറ്റില്‍ എന്ന ആ 25 കാരനെ ജോണ്‍-ബെംബ്രി എന്ന സഹതടവുകാരന്‍ മെല്ലെ പുസ്തകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പിന്നെപ്പിന്നെ വായന അവന്റെ വിനോദമായി അവനിലെ ചെകുത്താന്‍ ഇറങ്ങിപ്പോയി.

ജയിലിലെ നാഷന്‍ ഓഫ് ഇസ്‌ലാം പ്രവര്‍ത്തകരായ തടവുകാരുടെ കൂട്ടുകാരനായ മാല്‍ക്കം അവരില്‍ നിന്നാണ് വര്‍ണ വിവേചനത്തെ ഇല്ലാതാക്കുന്ന ഇസ്‌ലാമിന്റെ സമത്വ സന്ദേശം ആദ്യമായി കേട്ടത്. 1952ല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ മാല്‍ക്കം ലിറ്റില്‍ ഉറച്ച ദൈവവിശ്വാസിയായി. തന്റെ പേരിലെ അടിമത്വത്തെ സൂചിപ്പിക്കുന്ന ‘ലിറ്റില്‍’ എന്ന നാമം പറിച്ചെറിഞ്ഞ് അവിടെ ‘അജ്ഞാതരായ പൂര്‍വപിതാക്കളെ’ന്ന അര്‍ഥത്തില്‍ ‘എക്‌സ്’ എന്നു ചേര്‍ത്തു.

വൈകാതെ നേഷന്‍ ഓഫ് ഇസ്‌ലാമിന്റെ നേതാവ് എലിജാ മുഹമ്മദിനെ കണ്ടു. അതില്‍ അംഗമായി (നാഷന്‍ ഓഫ് ഇസ്‌ലാം, ഇസ്‌ലാമിന്റെ അടിസ്ഥാനാദര്‍ശമായ തൗഹീദ്, രിസാലത്ത്, ആഖിറത്ത് എന്നിവയിലും ആരാധനാ കാര്യങ്ങളിലും വിശ്വസിക്കാത്ത കേവലം വര്‍ണ വിവേചന വിരുദ്ധ പ്രസ്ഥാനം മാത്രമായിരുന്നു.)

പത്തുവര്‍ഷക്കാലം നാഷന്‍ ഓഫ് ഇസ്‌ലാമിന്റെ തീപ്പൊരി പ്രഭാഷകനായി വര്‍ണ വിവേചനത്തിനെതിരെ മാല്‍ക്കം എക്‌സ് സമരം നടത്തി. അമേരിക്കന്‍ അധികാരികളുടെ കണ്ണിലെ കരടായും കറുത്തവന്റെ കണ്ണിലെ കൃഷ്ണമണിയായും മാല്‍ക്കം മാറി. എന്നാല്‍ 1964ല്‍ ഇസ്‌ലാമും നാഷന്‍ ഓഫ് ഇസ്‌ലാമും തമ്മിലുള്ള ഗുരുതരമായ അന്തരം തിരിച്ചറിഞ്ഞ മാല്‍ക്കം അതിനോട് വിടചൊല്ലി.

അതേവര്‍ഷം വിശുദ്ധ ഹജ്ജിനായി പുണ്യനഗരത്തിലെത്തിയ അദ്ദേഹം യഥാര്‍ഥ ഇസ്‌ലാമിനെ അനുഭവിച്ചറിഞ്ഞു. കറുത്തവനും വെളുത്തവനും രാജാവും പ്രജയും ഒരേ വസ്ത്രവും പ്രാര്‍ഥനയുമായി ഏകദൈവത്തിനു മുന്നില്‍ സാഷ്ടാംഗം നമിക്കുന്ന ഹൃദയഹാരിയായ കാഴ്ച മാല്‍ക്കമിനെ ഹഠാദാകര്‍ഷിച്ചു. ഒപ്പം ഫൈസല്‍ രാജാവിനെയും കണ്ടു. ആഫ്രിക്കന്‍, മധ്യ പൗരസ്ത്യ ദേശങ്ങളും ചുറ്റി അദ്ദേഹം.

തികച്ചും പുതിയ മനുഷ്യനായാണ് മാല്‍ക്കം തിരിച്ച് അമേരിക്കയിലെത്തിയത്. അഥവാ അല്‍ഹാജ് മാലിക്ക് ഷഹബാസ് ആയി.

ജീവിത രേഖ

1925 മെയ് 19ന് അമേരിക്കയിലെ ഒമഹയില്‍ മാല്‍ക്കം ലിറ്റില്‍ ജനിച്ചു. ക്രൈസ്തവ സുവിശേഷകനും അമേരിക്കയിലെ ആഫ്രിക്കന്‍ കറുത്തവര്‍ഗക്കാര്‍ക്കുവേണ്ടി ശബ്ദിക്കുന്ന ആളുമായിരുന്ന യേല്‍ ലിറ്റിലാണ് പിതാവ്, മാതാവ് ലൂസി നോര്‍ട്ടന്‍ ലിറ്റില്‍.

വെള്ളക്കാരുടെ ഭീകരത ഏറെ അനുഭവിച്ച കുടുംബമാണ് മാല്‍ക്കമിന്റേത്. നിരന്തരം ശല്യം ചെയ്തതോടെ ലാല്‍സിങ്ങിലേക്കു കുടുംബം താമസം മാറ്റി. അവിടെയും രക്ഷയുണ്ടായില്ല. ഒരിക്കല്‍ മാല്‍ക്കമിന്റെ വീടിന് അക്രമകാരികള്‍ തീയിട്ടു. അത് കെടുത്താനോ സഹായത്തിനോ പോലും ഒരാളെയും കിട്ടിയില്ല. വിവേചനത്തിന്റെ യാതനകള്‍ കടിച്ചിറക്കി കഴിയവെ 1931ല്‍, യേല്‍ ലിറ്റില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. പോലീസ് അതിനെ ആത്മഹത്യയെന്ന് വിധിയെഴുതി.

ഇത് ഭാര്യ ലൂസിയയെ മാനസികമായി തകര്‍ത്തു. അവര്‍ മാനസികരോഗിയായി. മരണംവരെ ആശുപത്രിയിലുമായി. ബാലനായ മാല്‍ക്കം സഹോദരിയുടെ വീട്ടില്‍ കഴിഞ്ഞു. മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു അവന്‍. ഒരിക്കല്‍ വെള്ളക്കാരിയായ അധ്യാപിക അവനോട് ചോദിച്ചു, നിനക്ക് ആരാവാനാണ് ആഗ്രഹമെന്ന്. വക്കീലാവണം എന്ന അവന്റെ മറുപടി അവരെ ചിരിപ്പിച്ചു. ‘നീ പോയി ആശാരിപ്പണി പഠിക്കൂ’ എന്നായിരുന്നു ആ കറുത്ത മനസ്സിന്റെ ഉടമയായ ടീച്ചറുടെ പരിഹാസ പ്രതികരണം.

മനം മടുത്ത അവന്‍ സ്‌കൂള്‍ പഠനം നിര്‍ത്തി തെരുവിലിറങ്ങി. ചെന്നുപെട്ടത് തെമ്മാടിക്കൂട്ടത്തില്‍. മോഷണവും പിടിച്ചുപറിയും തൊഴിലാക്കി. അധോലോക സംഘത്തില്‍ പെട്ട് മയക്കുമരുന്ന് വില്പനയും തുടങ്ങി. എങ്ങനെയെങ്കിലും പണമുണ്ടാക്കുക എന്ന ചിന്തയില്‍ മാല്‍ക്കമിന്റെ കൗമാരം കരിഞ്ഞുണങ്ങി. സര്‍വതിനും കാരണം വര്‍ണ വിവേചനമെന്ന അമേരിക്കന്‍ വ്യവസ്ഥിതിയായിരുന്നു. അതിനെതിരായ രോഷം ആ യുവാവിന്റെ ഉള്ളില്‍ എരിഞ്ഞുകൊണ്ടിരുന്നു.

1946ല്‍ മോഷണക്കുറ്റത്തിന് പിടിയിലായി. പത്തുവര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കവെയാണ് വായനയിലൂടെ ആദ്യം നാഷന്‍ ഓഫ് ഇസ്‌ലാമിലും പിന്നീട് യഥാര്‍ഥ ഇസ്‌ലാമിലും മാല്‍ക്കം എത്തിച്ചേര്‍ന്നത്.

ഇസ്‌ലാമിക ജീവിതം

നാഷന്‍ ഓഫ് ഇസ്‌ലാമിന്റെ സഹയാത്രികനായി പത്തുവര്‍ഷക്കാലം അതിന്റെ വേദികളിലെ തിളക്കമാര്‍ന്ന പ്രഭാഷകനായി മാല്‍ക്കം. വെള്ളക്കാരന്റെ ശത്രുപക്ഷത്തുനിന്ന് കറുത്തവന്റെ അവകാശത്തിനായി അദ്ദേഹം പോരാടി.

എന്നാല്‍, 1964ലെ മക്കയാത്രയും അറബ്-ആഫ്രിക്കന്‍ രാജ്യങ്ങളിലെ സന്ദര്‍ശനവും അദ്ദേഹത്തെ മാറി ചിന്തിപ്പിച്ചു. കറുത്തവരെയും വെളുത്തവരെയും വേര്‍പെടുത്തുകയല്ല, അവരെ ഒന്നിപ്പിക്കുകയാണ് വേണ്ടത്. കറുത്തവര്‍ക്ക് അധികാരത്തില്‍ പങ്കാളിത്തം നല്‍കുകയാണ് വേണ്ടത്. വര്‍ണ വിവേചനം കറുത്തവന്റെയും വെളുത്തവന്റെയും ഇടയിലുള്ള പ്രശ്‌നം മാത്രമല്ല എന്നിങ്ങനെയുള്ള വാദങ്ങളിലേക്ക് മാല്‍ക്കമെത്തി. മുതലാളിത്തത്തിനുപകരം സോഷ്യലിസമാണ് പുലരേണ്ടതെന്നും ഇസ്‌ലാമിന്റെ സമത്വമാണ് അമേരിക്കയെ മാറ്റിയെടുക്കുകയെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

തീവ്രചിന്തയില്‍ നിന്ന് സമാധാനപരമായ സമരപാത പിന്തുടര്‍ന്ന മാല്‍കമിനെ ചിലര്‍ നോട്ടമിട്ടു. 1965 ഫെബ്രുവരി 21ന് മന്‍ഹാട്ടനില്‍ പ്രഭാഷണം നടത്തവെ ഒരു സംഘം അക്രമികള്‍ അദ്ദേഹത്തിന് നേരെ നിറയൊഴിച്ചു. പതിനഞ്ചു വെടിയുണ്ടകള്‍ 39 വയസ്സുമാത്രം പ്രായമായ ആ വിമോചനപ്പോരാളിയുടെ ജീവനപഹരിക്കുകയായിരുന്നു. അക്രമികള്‍ നാഷന്‍ ഓഫ് ഇസ്‌ലാമിലെ അംഗങ്ങളാണെന്നും വെള്ളക്കാരായ തീവ്രവാദികളാണെന്നും ആരോപണമുണ്ടായി.

ബെറ്റി ഷഹബാസ് ആണ് മാല്‍ക്കമിന്റെ ജീവിതസഖി. ആറു പെണ്‍മക്കളുണ്ട് ഇവര്‍ക്ക്. മാല്‍ക്കമിന്റെ ജീവിതം സിനിമയും ഡോക്യുമെന്ററികളുമായി പുറത്തുവന്നിട്ടുണ്ട്. ലക്ഷക്കണക്കിന് യുവാക്കളുടെ ആവേശമാണിന്ന് മാല്‍ക്കം എക്‌സ്.

അലക്‌സ് ഹാലിയുമായി ചേര്‍ന്ന് മാല്‍ക്കം എഴുതിയ ജീവിതകഥയും 2011ല്‍ പുറത്തുവന്ന മാനിങ് മരാബിളിന്റെ Malcom x: A life of re-invension എന്ന ജീവചരിത്രവും കറുത്തവന്റെ വീരഗാഥകളായി ലോകം അംഗീകരിച്ചവയാണ്.

 

മുൻപത്തെ ലേഖനം ബിലാല്‍ യൂസുഫ് മുഹമ്മദ്/ഫ്രാങ്ക് റിബറി
അടുത്ത ലേഖനം മുഹമ്മദലി ക്ലേ/ ക്ലേ കാഷ്യസ് മര്‍സിലസ്

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History