ഹോം > വ്യക്തി... > മാംസാഹാരം

1 മിനിറ്റ് വായിച്ചില്ല

മാംസാഹാരം

മനുഷ്യന്റെ ആഹാര ശീലങ്ങളില്‍ പ്രധാന സ്ഥാനമുള്ളതാണ് മാംസാഹാരം. ഇസ്‌ലാം മാംസാഹാരത്തെ  നിരോധിക്കുന്നില്ല; മറിച്ച് മനുഷ്യന്റെ ശാരീരിക-ആത്മീയ ശുദ്ധി സംരക്ഷിക്കുന്ന വിധത്തില്‍ അതിന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുന്നു. അറവിന്റെ വിധികളും നിബന്ധനകളും, ദൈവനാമം ഉച്ചരിച്ചുള്ള അറവിന്റെ പ്രാധാന്യവും, വേട്ടയാടലുമായി ബന്ധപ്പെട്ട നിയമങ്ങളും ഖുര്‍ആനും സുന്നത്തും വിശദമായി പ്രതിപാദിക്കുന്നു.

മനുഷ്യര്‍ക്ക് ആഹാരമായി അല്ലാഹു സംവിധാനിച്ചു വെച്ചിരിക്കുന്നത് മൂന്നു തരത്തിലാണ്. ഒന്ന്: ഭൂമിയില്‍ നിന്നു ലഭിക്കുന്നതും മനുഷ്യന്‍ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നതുമായ സസ്യാഹാരങ്ങള്‍. രണ്ട്: ഭൂമിയുടെ മൂന്നില്‍ അധികം വരുന്ന സമുദ്രത്തിലും ശുദ്ധജലത്തിലുമായി നിലനിലക്കുന്ന മത്‌സ്യസമ്പത്ത്. മൂന്ന്: സസ്യലതാദികള്‍ തിന്നുവളരുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും മാംസം.

മാംസാഹാരത്തില്‍ ഇസ്‌ലാം ചില നിഷ്‌കര്‍ഷകള്‍ വച്ചിട്ടുണ്ട്. കന്നുകാലികള്‍ എന്നുപറയുന്ന ആട്, മാട്, ഒട്ടകം എന്നിവയാണ് ഭക്ഷ്യയോഗ്യമായി നിശ്ചയിക്കപ്പെട്ടത്. കാട്ടില്‍ വളരുന്ന സസ്യഭുക്കുകളായ മൃഗങ്ങളെ വേട്ടയാടി ഭക്ഷിക്കുന്നതും ഇസ്‌ലാം അനുവദിക്കുന്നു. മാംസഭുക്കുകളായ പക്ഷിമൃഗാദികളുടെ മാംസം ഭക്ഷിക്കല്‍ ഇസ്‌ലാമില്‍ നിഷിദ്ധമാണ്. പക്ഷികളെയും മൃഗങ്ങളെയും അറുത്ത് രക്തം ഒഴുകിപ്പോയ ശേഷമേ ഭക്ഷിക്കാവൂ എന്ന നിബന്ധനയും ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു.

”നിങ്ങള്‍ക്ക് വിവരിച്ചുതരുന്നവയൊഴിച്ചുള്ള ആട്, മാട്, ഒട്ടകം എന്നീ ഇനങ്ങളില്‍പ്പെട്ട മൃഗങ്ങള്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു” (5:1). കാലികളില്‍ നിന്ന് ഭുജിക്കുകയും ചെയ്യുക (16:5). കുതിരയുടെ മാംസം അതില്‍പ്പെട്ടതാണ്. നബി(സ്വ)യുടെ കാലത്ത് അത് ഭക്ഷിക്കപ്പെട്ടിരുന്നു. നബി(സ്വ)ഖയ്ബര്‍ ദിനത്തില്‍ കഴുതയുടെ മാംസം നിരോധിക്കുകയും കുതിരയുടെ മാംസത്തില്‍ ഇളവ് അനുവദിക്കുകയും ചെയ്തു. അസ്മാഅ്(റ) പറയുന്നു: ”തിരുദൂതരുടെ കാലത്ത് ഞങ്ങള്‍ കുതിരയെ അറുത്ത് അതിന്റെ മാംസം ഭക്ഷിച്ചു.” (സ്വഹീഹുല്‍ ബുഖാരി) 1

നബി(സ്വ)യുടെ കാലത്ത് മുയലിനെ വേട്ടയാടിപ്പിടിക്കുകയും അതിന്റെ മാംസം നബി(സ്വ)തന്നെ ഭക്ഷിക്കുകയും ചെയ്തിരുന്നു 2 ഉടുമ്പിന്റെ മാംസം നബി(സ്വ) ഭക്ഷിക്കാനനുവദിച്ചു. ഉടുമ്പിന്റെ മാംസം നബി(സ്വ)യുടെ മുമ്പില്‍ വിളമ്പുകയും അദ്ദേഹം അത് കഴിക്കാന്‍ വിസമ്മതിക്കുകയും ചെയ്തപ്പോള്‍ അത് നിഷിദ്ധമാണോ എന്ന് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു. അല്ല. എന്റെ ജനതയുടെ നാട്ടില്‍ അതില്ല. അതിനാല്‍ ഞാനത് വെറുക്കുന്നു. നബി(സ്വ)യുടെ മുമ്പില്‍വെച്ച് അദ്ദേഹം നോക്കിക്കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ സുപ്രയില്‍ നിന്ന് അത് ഭക്ഷിക്കപ്പെട്ടു (ബുഖാരി) 3

അറവ്: വിധിയും നിബന്ധനകളും

ജീവികള്‍ അവയുടെ ആവാസക്രമമനുസരിച്ച് രണ്ടു വിഭാഗമായിട്ടാണ് പരിഗണിക്കുന്നത്. കരജീവികളും കടല്‍ ജീവികളും വെള്ളത്തില്‍ മാത്രം ജീവിക്കുന്ന ജീവികളെ ഭക്ഷിക്കുന്നത് അല്ലാഹു നിയമാനുസൃതമാക്കിയിരിക്കുന്നു. അവയെ അറുക്കണമെന്ന ഉപാധി വെച്ചിട്ടുമില്ല. അല്ലാഹു പറയുന്നു. ”നിങ്ങള്‍ക്കും യാത്രക്കാര്‍ക്കും ജീവിതവിഭവമായി ഉപയോഗിക്കാന്‍ സമുദ്രത്തിലുള്ളവയെ വേട്ടയാടുന്നതും അതില്‍നിന്ന് ലഭിക്കുന്നവ ഭക്ഷിക്കുന്നതും നിങ്ങള്‍ക്കനുവദിക്കപ്പെട്ടിരിക്കുന്നു (5:96). കരജീവികളില്‍ പൊതുവില്‍ നാലെണ്ണവും വിശദാംശത്തില്‍ പത്തെണ്ണവുമല്ലാത്ത മറ്റൊന്നും നിഷിദ്ധമാക്കിയിട്ടില്ല (5:3).

ഭക്ഷിക്കല്‍ അനുവദിക്കപ്പെട്ട കരജീവികള്‍ രണ്ടു തരമാണ്. മനുഷ്യന്റെ നിയന്ത്രണത്തിലും സൗകര്യത്തിലുമുള്ളതാണ് ഒരിനം. ആട്, ഒട്ടകം, പശു തുടങ്ങിയ നാല്ക്കാലികള്‍ വീട്ടില്‍ വളര്‍ത്തുന്ന പക്ഷികള്‍, കോഴികള്‍ മുതലായ ഇണക്കമുള്ള ജീവികള്‍ എല്ലാം ഇതിലുള്‍പ്പെടുന്നു. നിയന്ത്രണത്തിലും സൗകര്യത്തിലുമല്ലാതെയുള്ളവയാണ് രണ്ടാമത്തെ ഇനം. ഇവ അനുവദനീയമാകണമെങ്കില്‍ അറുക്കണമെന്ന് ഇസ്‌ലാം നിശ്ചയിച്ചിട്ടുണ്ട്. നിഷിദ്ധമായ ജീവികളെ അറുത്താലും അനുവദനീയമാകില്ല.

ജീവികളെ ദൈവത്തിന്റെ നാമം ഉച്ചരിച്ച് അറുത്തതാണെങ്കില്‍ മാത്രമേ ഭക്ഷിക്കുവാന്‍ ഇസ്‌ലാം അനുവദിക്കുന്നുള്ളൂ. ”അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്നു നിങ്ങള്‍ തിന്നരുത്. നിശ്ചയമായും അത് അധര്‍മം തന്നെയാണ് (6:121). അറുക്കപ്പെടുന്ന ഉരുവിനോട് ഏറ്റവും നല്ല സമീപനം സ്വീകരിക്കണമെന്നാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. നബി(സ്വ) പറഞ്ഞു: നിശ്ചയം അല്ലാഹു എല്ലാ കാര്യത്തിലും നന്മയാണ് നിശ്ചയിച്ചത്. നിങ്ങള്‍ കുറ്റവാളിയെ വധിക്കുകയാണെങ്കില്‍ പോലും ആ വധം നല്ല നിലയില്‍ ചെയ്യുക. നിങ്ങള്‍ ഉരുവിനെ അറുക്കുകയാണെങ്കില്‍ ആ അറവ് നല്ല രീതിയില്‍ ചെയ്യുക. അറുക്കുന്നവര്‍ തന്റെ കത്തി മൂര്‍ച്ച കൂട്ടുകയും ഉരുവിന് ആശ്വാസം നല്‍കുകയും വേണം (സ്വഹീഹ് ഇബ്‌നുഹിബ്ബാന്‍) 4 ഉരുവിനെ വലിച്ചിഴച്ചോ മറ്റോ വേദനിപ്പിക്കുന്നതും മറ്റു ക്രൂരമായ രൂപത്തില്‍ അതിനെ കൊണ്ടുപോകുന്നതും പാടില്ല. ഒരാള്‍ ഒരാടിനെ അറുക്കാനായി കൊണ്ടുപോകുമ്പോള്‍ കാല്‍ പിടിച്ചു വലിക്കുന്നത് നബി(സ്വ) കണ്ടു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ”നിനക്ക് നാശം, നീ അതിനെ നല്ല നിലയില്‍ മരണത്തിലേക്ക് നയിക്കുക” (അത്തര്‍ഗീബുവത്തര്‍ഹീബ്) 5

അറുക്കാന്‍ പൂര്‍ണമായും സജ്ജമായ ശേഷമേ മൃഗത്തെ കിടത്താവൂ. ഒരാള്‍ അറുക്കാന്‍ വേണ്ടി ആടിനെ ചെരിച്ചുകിടത്തിയ ശേഷം തന്റെ കത്തി മൂര്‍ച്ച കൂട്ടുകയായിരുന്നു. അതിന്റെ അരികിലൂടെ നബി(സ്വ) നടന്നുപോയി. അപ്പോള്‍ അദ്ദേഹം ചോദിച്ചു. ‘അതിനെ രണ്ടുതവണ കൊല്ലാനാണോ നീ ഉദ്ദേശിക്കുന്നത്? അതിനെ ചെരിച്ചുകിടത്തുന്നതിന് മുമ്പ് നിന്റെ ആയുധം മൂര്‍ച്ച കൂട്ടിക്കൂടേ? 6

അറുക്കുന്നതിനുമുമ്പ് ജീവികളുടെ ശരീരത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ മുറിച്ചെടുക്കുന്ന സമ്പ്രദായം ജാഹിലിയ്യാ കാലത്തുണ്ടായിരുന്നു. ഇസ്‌ലാം അത് നിരോധിച്ചു. മുറിച്ചെടുത്ത ഭാഗം ഭക്ഷിക്കുന്നതും നിഷിദ്ധമാണ്. ”ആരെങ്കിലും ജീവനുള്ളവയ്ക്ക് അംഗഭംഗം വരുത്തിയാല്‍ അവന് അന്ത്യനാളില്‍ അല്ലാഹുവും ഭംഗം വരുത്തുന്നതാണ് (മുസ്‌നദ് അഹ്‌മദ്) 7

ജീവിയെ വേഗത്തില്‍ അബോധാവസ്ഥയിലാക്കുവാന്‍ വളരെ വേഗത്തില്‍ കഴുത്തിലെ രക്തക്കുഴല്‍ മുറിക്കുവാന്‍ ശ്രമിക്കണം. നബി(സ്വ) അരുളി, വല്ലവനും അറുക്കുകയാണെങ്കില്‍ വേഗത്തില്‍ നിര്‍വഹിക്കട്ടെ. (അത്തര്‍ഗീബു വത്തര്‍ഹീബ്) 8

അറുക്കാന്‍ ഉദ്ദേശിക്കുന്ന മൃഗങ്ങളെ മറ്റു മൃഗങ്ങളില്‍ നിന്നും പക്ഷികളില്‍ നിന്നും ഒക്കെ മറയ്ക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ അത് കാണുന്ന മൃഗങ്ങള്‍ക്ക് പ്രയാസമുണ്ടാക്കും. ഇബ്‌നു ഉമര്‍(റ) പറയുന്നു. നബി(സ്വ) കത്തി മൂര്‍ച്ചകൂട്ടുവാനും മൃഗങ്ങളില്‍നിന്ന് അതിനെ മറയ്ക്കാനും അനുശാസിച്ചു (ഇബ്‌നുമാജ) 9

നബി(സ്വ) പറഞ്ഞു: കെട്ട് അഴിച്ച്, അറുക്കുന്ന ജീവിക്ക് നിങ്ങള്‍ സ്വസ്ഥത നല്‍കുവിന്‍ (ഇബ്‌നുമാജ) 10

അറുക്കാന്‍ വേണ്ടി പല്ലും നഖവും ഉപയോഗിക്കുന്നത് ഇസ്‌ലാം നിരോധിച്ചു. ഒരിക്കല്‍ റാഫിഉബ്‌നു ഖദീജ് നബി(സ്വ)യോട് ചോദിച്ചു. ഞങ്ങള്‍ നാളെ ശത്രുവിനെ അഭിമുഖീകരിക്കുകയാണല്ലോ, ഞങ്ങളുടെ കൈയില്‍ കത്തിയില്ല. ഞങ്ങള്‍ മുളകൊണ്ട് അറുക്കട്ടെയോ? അപ്പോള്‍ നബി(സ്വ) പറഞ്ഞു: രക്തം ഒലിപ്പിക്കുകയും അല്ലാഹുവിന്റെ നാമം ചൊല്ലുകയും ചെയ്തവ നിങ്ങള്‍ ഭക്ഷിക്കുക. അത് പല്ലോ നഖമോ ആകാവതല്ല. അതിനെക്കുറിച്ച് ശേഷം ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരാം. പല്ല് എല്ലാണ്. നഖം എത്യോപ്യക്കാരുടെ കത്തിയും. പല്ലും നഖവും നിരോധിച്ചത് അതില്‍ ജീവികളെ പീഡിപ്പിക്കലും അതുകൊണ്ട് അറവിന്നു പകരം ശ്വാസംമുട്ടിക്കലുമുണ്ട് എന്നതിനാലാണ്. 11

അറവു വേളയില്‍ ബിസ്മി ചൊല്ലാന്‍ മറന്നാല്‍ അത് ഭക്ഷിക്കാമെന്നാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇബ്‌നു അബ്ബാസും ഇമാം ബുഖാരിയും ഈ അഭിപ്രായത്തെ അംഗീകരിക്കുന്നു (ഫത്ഹുല്‍ബാരി) 12

ഉരുവിന്റെ കണ്ഠത്തില്‍ മൂര്‍ച്ചയുള്ള ആയുധംകൊണ്ട് അറുക്കുന്ന രീതിക്ക് പുറമെ സൗകര്യപ്രദമായ വിധം കശാപ്പ് നടത്താന്‍ വൈദ്യുത കത്തിയും മെഷീന്‍ സംവിധാനവും ഉപയോഗിക്കുന്നത് മതം വിരോധിക്കുന്നില്ല. എന്നാല്‍ കശാപ്പിന്റെ രീതിയായി വൈദ്യുതാഘാതമേല്‍പിക്കുക എന്നത് സ്വീകരിക്കാന്‍ അനുവാദമില്ല. ശ്വാസം മുട്ടി ചത്തുപോയത് നിഷിദ്ധമാണ് എന്ന ഖുര്‍ആന്‍ വാക്യത്തിന്റെ (5:3) പരിധിയില്‍ ഷോക്കേറ്റ് ജീവഹാനി സംഭവിച്ചതും ഉള്‍പ്പെടുന്നു.

ദൈവ നാമത്തിലുള്ള അറവ്

അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൊണ്ടായിരിക്കണം അറവ് നിര്‍വഹിക്കേണ്ടത് എന്നത് അറവ് അനുവദനീയമാക്കിയതിന്റെ നിര്‍ദേശത്തില്‍ നടത്തിയ പ്രധാന തത്ത്വമാണ്. തങ്ങളുടെ വിഗ്രഹങ്ങളെയും ആരാധന മൂര്‍ത്തികളെയും പ്രീതിപ്പെടുത്താനായി ബിംബാരാധകരും ജാഹിലിയ്യാ സമൂഹത്തിലെ ബഹുദൈവ വിശ്വാസികളും അവരുടെ ദൈവങ്ങളുടെ നാമം ഉച്ചരിച്ചുകൊണ്ടായിരുന്നു അറവു നിര്‍വഹിക്കാറുണ്ടായിരുന്നത്. അല്ലാഹു അല്ലാത്ത ഏതൊന്നിന്റെയും നാമം ഉച്ചരിച്ചുകൊണ്ട് അവയെ പ്രീതിപ്പെടുത്താനായി അറുക്കുമ്പോള്‍ അത് അവയ്ക്കുള്ള ആരാധനയായിത്തീരുന്നു. ആരാധന, അല്ലാഹുവിന് മാത്രമേ പാടുള്ളൂ. അല്ലാഹു അല്ലാത്തവര്‍ക്കുള്ള ആരാധന ശിര്‍ക്ക് അഥവാ കൊടിയ അക്രമം ആണ്.

അല്ലാഹു മനുഷ്യന്റെ ഭക്ഷ്യോപയോഗത്തിനായി മൃഗങ്ങളെ അറുക്കുന്നത് അനുവദിച്ചിരിക്കുന്നു. അല്ലാഹുവിന്റെ നാമം ഉച്ചരിക്കുന്നത് ഈ ദൈവികാനുവാദത്തിന്റെ പ്രഖ്യാപനമാണ്.

ജാഹിലിയ്യാ കാലത്തെ ആചാരപ്രകാരം തങ്ങളുടെ ഇഷ്ടദൈവങ്ങള്‍ക്കായി പ്രതിഷ്ഠകളിന്മേലോ അവയുടെ അടുത്ത് വെച്ചോ നടത്തിയിരുന്ന അറവുകള്‍ അവയ്ക്കുള്ള ആരാധനയായതിനാല്‍ ഇസ്‌ലാം അവ നിഷിദ്ധമാക്കി. ദൈവേതരരുടെ പേരുകള്‍ അറവുസമയത്ത് ഉരുവിടരുതെന്ന് നിഷ്‌കര്‍ഷിച്ചു. എന്നാല്‍ വേദാവകാശികള്‍ അടിസ്ഥാനപരമായി ഏകദൈവ വിശ്വാസികളായതിനാല്‍ അവരുമായുള്ള വിവാഹബന്ധത്തില്‍ ഇളവനുവദിച്ചതു പോലെത്തന്നെ അവരുടെ ഭക്ഷ്യപദാര്‍ഥങ്ങള്‍ ആഹരിക്കുന്നതിലും അല്ലാഹു അനുവാദം നല്‍കി. അല്ലാഹു പറയുന്നു: ”ഈ ദിവസം എല്ലാ നല്ല വസ്തുക്കളും നിങ്ങള്‍ക്കിതാ അനുവദിച്ചിരിക്കുന്നു. വേദാവകാശികളുടെ ഭക്ഷണം നിങ്ങള്‍ക്കും നിങ്ങളുടെ ഭക്ഷണം അവര്‍ക്കും നിയമവിധേയമാക്കിയിരിക്കുന്നു” (5:5).

ഒരു വിഭാഗമാളുകള്‍ നബി(സ്വ)യോട് ചോദിച്ചു. ‘ഒരു കൂട്ടര്‍ ഞങ്ങള്‍ക്ക് മാംസം കൊണ്ടുവന്നു തരുന്നു. അവര്‍ അറുക്കുമ്പോള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് ഞങ്ങള്‍ക്കറിയില്ല. അപ്പോള്‍ തിരുനബി പറഞ്ഞു. നിങ്ങള്‍ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചിട്ട് അത് ഭക്ഷിച്ചുകൊള്ളുക (ബുഖാരി) 13

അറുക്കുമ്പോള്‍ ദൈവനാമത്തിലായിരിക്കണമെന്നത് അതിന്റെ നിബന്ധനയാണ്. എങ്കിലും അറവ് വേളയില്‍ ബിസ്മി ചൊല്ലാന്‍ മറന്നാല്‍ അത് ഭക്ഷിക്കാമെന്നാണ് ഇബ്‌നു അബ്ബാസ്(റ) അടക്കമുള്ള ഭൂരിഭാഗം പണ്ഡിതരുടെയും പക്ഷം. ഇമാം ബുഖാരി ഈ അഭിപ്രായത്തെ അംഗീകരിക്കുന്നു. ഹാഫിദ്ബ്‌നു ഹജര്‍(റ) പറയുന്നു. ”അറുക്കുകയും ദൈവനാമം ചൊല്ലാന്‍ മറക്കുകയും ചെയ്ത ഒരാളെക്കുറിച്ച് ഇബ്‌നു അബ്ബാസ്(റ) പറഞ്ഞിതപ്രകാരമാണ്. ഒരു മുസ്‌ലിമില്‍ അല്ലാഹുവിന്റെ നാമം ഉണ്ട്. അവര്‍ ഉച്ചരിച്ചില്ലെങ്കിലും ശരി” (ഫതുഹുല്‍ബാരി) 12

വേട്ടയാടല്‍

ജലജീവികളെപ്പോലെ കരജീവികളില്‍ നിന്ന് മനുഷ്യനോട് ഇണങ്ങാത്ത മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നത് ഇസ്‌ലാം അനുവദിച്ചു. ഭക്ഷിക്കുന്നത് അനുവദനീയമായ വന്യജീവികളെ വേട്ടയാടിപ്പിടിക്കുന്നത് സംബന്ധമായ നിയമങ്ങളാണ് വേട്ടനിയമങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അറുക്കുന്നവന്റെ കാര്യത്തിലുള്ള നിബന്ധനകളെല്ലാം കരജീവികളെ വേട്ടയാടുന്നവനും ബാധകമാണ്. അറുക്കുന്നവന്‍ മുസ്‌ലിമോ വേദാവകാശിയോ ആകണമെന്നത് അതില്‍പ്പെട്ട ഒന്നാണ്.

ഹജ്ജിനോ ഉംറക്കോ ഇഹ്‌റാം ചെയ്ത വ്യക്തി വേട്ടയാടുന്നത് നിഷിദ്ധമാണ്. അല്ലാഹു പറയുന്നു. ”നിങ്ങള്‍ക്കും യാത്ര സംഘങ്ങള്‍ക്കും ജീവിതവിഭവമായികൊണ്ട് കടലിലെ വേട്ട ജന്തുക്കളും സമുദ്രാഹാരവും നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടു. നിങ്ങള്‍ ഇഹ്‌റാമിലായിരിക്കെ കരയിലെ വേട്ടജന്തുക്കള്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഏതൊരുവനിലേക്കാണോ നിങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെടുന്നത് ആ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക” (5:96).

ഭക്ഷണാവശ്യത്തിനല്ലാതെ ജന്തുക്കളെ ഹിംസിക്കുന്നത് നബി(സ്വ) നിരോധിച്ചിരിക്കുന്നു. പ്രയോജനശൂന്യമായ ജന്തുഹിംസ അവയോടുള്ള ക്രൂരതയാണ്. നബി(സ്വ) പറഞ്ഞു: ”ഒരുവന്‍ ഒരു കിളിയെ വൃഥാ ഹിംസിച്ചാല്‍ അന്ത്യനാളില്‍ അത് അല്ലാഹുവിനോട് ഇപ്രകാരം വിലപിക്കും. ‘നാഥാ ഇന്നയാള്‍ എന്നെ അനാവശ്യമായി വധിച്ചു. യാതൊരു പ്രയോജനത്തിനുവേണ്ടിയല്ല അയാളെന്നെ വധിച്ചത് (സ്വഹീഹുഇബ്‌നു ഹിബ്ബാന്‍) 14 നബി(സ്വ) ഒരിക്കല്‍ ഒരു പക്ഷിയുടെ അരികിലൂടെ കടന്നുപോകാനിടയായി ചിലയാളുകള്‍ അതിനെ ഉന്നമാക്കി പ്രഹരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതുകണ്ട് നബി(സ്വ) പറഞ്ഞു. ”ഇങ്ങനെ ചെയ്യുന്നവരെ അല്ലാഹു ശപിക്കട്ടെ” (മുസ്‌നദ്) 15 കുന്തം, വാള്‍, അസ്ത്രം തുടങ്ങിയ മാരകായുധങ്ങള്‍ കൊണ്ട് വേട്ട നടത്താം. അല്ലാഹു പറയുന്നു. ‘വിശ്വസിച്ചവരേ, നിങ്ങളുടെ കരങ്ങള്‍ക്കും അസ്ത്രങ്ങള്‍ക്കും എളുപ്പം പ്രാപിക്കാവുന്ന ഇരകളാല്‍, നിങ്ങള്‍ വേട്ടയിലേര്‍പ്പെടുമോ എന്ന് നിങ്ങളെ പരീക്ഷിക്കുന്നതാകുന്നു” (5:94). പരിശീലനം നല്‍കപ്പെട്ട വേട്ട മൃഗങ്ങളും വേട്ടപ്പക്ഷികളും മുഖേനയും വേട്ടനടത്താം. അല്ലാഹു പറയുന്നു. ”തങ്ങള്‍ക്ക് അനുവദനീയമായതെന്തെന്ന് ജനം താങ്കളോട് ചോദിക്കുന്നു. പറയുക നല്ല വസ്തുക്കളെല്ലാം നിങ്ങള്‍ക്കനുവദിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു നല്‍കിയ അറിവ് പ്രകാരം നിങ്ങള്‍ പരിശീലിപ്പിച്ച വേട്ട മൃഗങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി പിടിച്ച് തരുന്നതും ഭുജിക്കാവുന്നാതാകുന്നു. എന്നാല്‍ ഇതിന്‍മേല്‍ നിങ്ങള്‍ ദൈവനാമം ഉരുവിടേണ്ടതുണ്ട്. അല്ലാഹുവിന്റെ നിയമങ്ങള്‍ ലംഘിക്കുന്നത് ഭയപ്പെടുവിന്‍. അല്ലാഹു അതിവേഗം വിചാരണ ചെയ്യുന്നവനാകുന്നു (5:4).

വേട്ടയാടുന്നവന്റെ നായയോടൊന്നിച്ച് മറ്റൊരു നായ നായാട്ടില്‍ പങ്കെടുത്താല്‍ അവ രണ്ടും പിടിച്ചത് അനുവദനീയമാവുകയില്ലെന്ന് ഹദീസ് നമുക്ക് മനസ്സിലാക്കിത്തരുന്നു. അദിയ്യ്ബ്‌നു ഹാതിം നബി(സ്വ)യോട് ചോദിച്ചു. ”ഞാന്‍ എന്റെ നായയെ അയയ്ക്കുന്നു അതിന്റെ കൂടെ മറ്റൊരു നായയെയും ഞാന്‍ കാണുന്നു. അവയില്‍ ഏതാണ് അതിനെ പിടിച്ചത് എന്ന് എനിക്കറിയില്ല. നബി(സ്വ) പറഞ്ഞു. ”എങ്കില്‍ താങ്കള്‍ അത് തിന്നരുത്. താങ്കളുടെ നായയുടെ മേല്‍ മാത്രമേ താങ്കള്‍ ദൈവനാമം ഉച്ചരിച്ചിട്ടുള്ളൂ.”(ബുഖാരി) 16 അസ്ത്രം പ്രയോഗിക്കുമ്പോഴും വേട്ടമൃഗത്തെ അതിന് അയയ്ക്കുമ്പോഴും ദൈവനാമം ഉച്ചരിക്കാന്‍ മറന്നാല്‍ അതിന്റെ പേരില്‍ കുറ്റക്കാരാവുകയില്ല. അത് ഭക്ഷിക്കുമ്പോള്‍ ഓര്‍മിച്ച് ബിസ്മി ചൊല്ലുകയാണ് വേണ്ടത്. രണ്ടു വേട്ടമൃഗങ്ങള്‍ കൂട്ടായി ഒരു ഇരയെ പിടിക്കല്‍ ഓരോന്നിന്റേയും അതിന്റെ യജമാനന്‍ വേട്ടയ്ക്ക് അയച്ചതാണെങ്കില്‍ അനുവദനീയമാകുന്നു. രണ്ടു മൃഗങ്ങളില്‍ ഒന്നിനെ മാത്രമേ വേട്ടയ്ക്ക് നിയോഗിക്കപ്പെട്ടിരുന്നുള്ളൂവെങ്കില്‍ അവ രണ്ടും ചേര്‍ന്നുപിടിച്ച ഇര തിന്നുന്നത് അനുവദനീയമല്ല. പിന്നെ ജീവന്‍ പോയ നിലയില്‍ മൃഗത്തെ കണ്ടെത്തി എന്നിരിക്കട്ടെ. നിബന്ധനകളോടെ അത് അനുവദനീയമായിത്തീരുന്നതാണ്. അത് വല്ല മലമുകളില്‍ നിന്നോ മറ്റോ വീണ നിലയിലോ അല്ലെങ്കില്‍ വെള്ളത്തില്‍ വീണ നിലിയല്‍ അല്ലെങ്കില്‍ അത് ഭക്ഷിക്കുവാന്‍ നബി(സ്വ) അനുവാദം നല്‍കിയിട്ടുണ്ട്. റസൂല്‍(സ്വ) പ്രസ്താവിച്ചതായി ബുഖാരിയും മുസ്‌ലിമും അദിയ്യ്ബ്‌നു ഹാതിമില്‍ നിന്ന് നിവേദനം ചെയ്യുന്നു. ”നീ അല്ലാഹുവിന്റെ നാമം ഉരുവിട്ടുകൊണ്ട് അമ്പെയ്തിട്ട ഇരയെ ചത്തതായി കണ്ടെത്തിയാലും തിന്നുകൊള്ളുക. (ബുഖാരി) 17

നബി(സ്വ) പറഞ്ഞു: ”നീ അമ്പെയ്തിട്ട് ഇര മൂന്ന് ദിവസത്തേക്ക് അപ്രത്യക്ഷമായശേഷം കണ്ടെത്തിയാല്‍ അത് ദുര്‍ഗന്ധം വമിക്കുന്നില്ലെങ്കില്‍ തിന്നുകൊള്ളുക” (മുസ്‌ലിം) 18

 

 

References
  1. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 95, ഹദീസ് 5519[]
  2. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 96, ഹദീസ് 5535[]
  3. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 71, ഹദീസ് 5391[]
  4. സ്വഹീഹു ഇബ്‌നി ഹിബ്ബാന്‍, മുഹമ്മദു ബ്‌നു ഹിബ്ബാനു ബ്‌നു അഹ്‌മദു ബ്‌നി ഹിബ്ബാന്‍ അത്തമീമി, മുഅസ്സതുര്‍റിസാല ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 02, പേജ് 428, ഹദീസ് 1637[]
  5. അത്തര്‍ഗീബു വത്തര്‍ഹീബു മിനല്‍ ഹദീസിശ്ശരീഫ്, അബ്ദുല്‍ അളീമുബ്‌നു അബ്ദില്‍ ഖവിയ്യ് സകിയ്യുദ്ദീനില്‍ മുന്‍ദിരി (അബൂമുഹമ്മദ്), ദാറുകുതുബില്‍ ഇല്‍മിയ്യ, ബൈറൂത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 159[]
  6. അത്തര്‍ഗീബു വത്തര്‍ഹീബു മിനല്‍ ഹദീസിശ്ശരീഫ്, അബ്ദുല്‍ അളീമുബ്‌നു അബ്ദില്‍ ഖവിയ്യ് സകിയ്യുദ്ദീനില്‍ മുന്‍ദിരി (അബൂമുഹമ്മദ്), ദാറുകുതുബില്‍ ഇല്‍മിയ്യ, ബൈറൂത്ത്, ഒന്നാം പതിപ്പ്, വാള്യം 03, പേജ് 204[]
  7. മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 10, പേജ് 171, ഹദീസ് 5956[]
  8. അത്തര്‍ഗീബു വത്തര്‍ഹീബു മിനല്‍ ഹദീസിശ്ശരീഫ്, അബ്ദുല്‍ അളീമുബ്‌നു അബ്ദില്‍ ഖവിയ്യ് സകിയ്യുദ്ദീനില്‍ മുന്‍ദിരി (അബൂമുഹമ്മദ്), ദാറുകുതുബില്‍ ഇല്‍മിയ്യ, ബൈറൂത്ത്, ഒന്നാം പതിപ്പ്, വാള്യം 02, പേജ് 101[]
  9. സുനനു ഇബ്‌നി മാജ, ഇബ്‌നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്‌നു യസീദില്‍ ഖസ്‌വീനി, ദാറു ഇഹ്‌യാഇല്‍ കുതുബില്‍ അറബിയ്യ, വാള്യം 02, പേജ് 1059, ഹദീസ് 3172[]
  10. സുനനു ഇബ്‌നി മാജ, ഇബ്‌നു മാജ അബൂ അബ്ദില്ല മുഹമ്മദു ബ്‌നു യസീദില്‍ ഖസ്‌വീനി, ദാറു ഇഹ്‌യാഇല്‍ കുതുബില്‍ അറബിയ്യ, വാള്യം 02, പേജ് 1058, ഹദീസ് 3170[]
  11. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 07, പേജ് 93, ഹദീസ് 5509[]
  12. ഫത്ഹുല്‍ ബാരി, അഹ്‌മദ് ബ്‌നു അലിയ്യിബ്‌നി ഹജര്‍ അബുല്‍ ഫദ്ല്‍ അല്‍ അസ്ഖലാനി, ദാറുല്‍ മഅ്‌രിഫ, ബൈറൂത്ത്, വാള്യം 09, പേജ്: 624[][]
  13. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 119, ഹദീസ് 7398[]
  14. സ്വഹീഹു ഇബ്‌നി ഹിബ്ബാന്‍, മുഹമ്മദു ബ്‌നു ഹിബ്ബാനു ബ്‌നു അഹ്‌മദു ബ്‌നി ഹിബ്ബാന്‍ അത്തമീമി, മുഅസ്സതുര്‍റിസാല ബൈറൂത്ത്, രണ്ടാം പതിപ്പ്, വാള്യം 03, പേജ് 429, ഹദീസ് 2697[]
  15. മുസ്‌നദു അഹ്‌മദ്, അബൂ അബ്ദില്ല അഹ്‌മദുബ്‌നു മുഹമ്മദിബ്‌നിഹന്‍ബല്‍, മുഅസ്സത്തുര്‍റിസാല, ഒന്നാം പതിപ്പ്, വാള്യം 09, പേജ് 419, ഹദീസ് 5588[]
  16. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 46, ഹദീസ് 175[]
  17. സ്വഹീഹുല്‍ ബുഖാരി, അബൂഅബ്ദില്ലാ മുഹമ്മദ് ബ്‌നു ഇസ്മാഈല്‍ (ഇമാം ബുഖാരി), ദാറു ത്വൗഖുന്നജാത്ത്, ഒന്നാം പതിപ്പ്, വാള്യം 01, പേജ് 46, ഹദീസ് 175 []
  18. സ്വഹീഹു മുസ്‌ലിം, അബുല്‍ ഹസന്‍ മുസ്‌ലിമുബ്‌നു ഹജ്ജാജില്‍ ഖുറൈശീ (ഇമാം മുസ്‌ലിം), ദാറു ഇഹ്‌യാഉത്തുറാസില്‍ അറബി, ബൈറൂത്ത്, വാള്യം 06, പേജ് 59, ഹദീസ് 1931[]
മുൻപത്തെ ലേഖനം മിഖ്ദാദുബ്‌നു അംറ്(റ)
അടുത്ത ലേഖനം മാതൃകാ മാതാപിതാക്കള്‍

ഫീഡ്ബാക്ക്

ഇന്നത്തെ സന്ദേശം

മലയാളിയുടെ പേരിൽ തെക്കേ അമേരിക്കയിൽ ഒരു നദി
ഖുർആൻ
ഹദീസ്
പ്രാർത്ഥനകൾ
ഖുർആൻ
കോഴ്സുകൾ Launching
soon
സകാത്ത് കാൽക്കുലേറ്റർ
അനന്തരാവകാശ കാൽക്കുലേറ്റർ

നിലപാട്

നിലപാട് 2023

നിലപാട് 2023

മനുഷ്യാവകാശം മനുഷ്യന്‍ സാമൂഹ്യജീവിയാണ്. സമൂഹത്തില്‍ ഓരോ മനുഷ്യനും അയാളുടെതായ വിലയുണ്ട്. ഓരോരുത്തരും സമൂഹത്തിന്റെ അനുപൂരകഘടകമാണ്. ഇങ്ങനെ സമൂഹമായി ജീവിക്കുമ്പോള്‍ ഓരോ വ്യക്തിയും സമൂഹത്തിനുവേണ്ടി ചെയ്യേണ്ട ചിലബാധ്യതകളുണ്ട് (Duties)....
നിലപാട് 2022

നിലപാട് 2022

ഇസ്‌ലാം കവാടം: രണ്ടാം വര്‍ഷത്തിലേക്ക് 2021 ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് നവാതിഥിയായി കടന്നുവന്ന ‘ഇസ്‌ലാം കവാടം’ ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി വിജയകരമായ ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു....
നിലപാട് 2021-4

നിലപാട് 2021-4

ഹിജ്‌റ വര്‍ഷാരംഭം നാം ഒരു പുതുവര്‍ഷപ്പിറവിക്കു കൂടി സാക്ഷ്യം വഹിക്കുന്നു. Lunar Calendar പ്രകാരം കാലഗണന നടത്തുന്ന ഹിജ്‌റ വര്‍ഷം 1443 മുഹര്‍റം ഒന്നാം തീയ്യതിയാണ് ഈ...
നിലപാട് 2021-3

നിലപാട് 2021-3

പരിസ്ഥിതി സൗഹൃദത്തിന്റെ പച്ചപ്പ് അത്ഭുതങ്ങളുടെ കലവറയാണ് പ്രപഞ്ചം. അതിലെ ഓരോ വ്യവസ്ഥയും വൈവിധ്യപൂര്‍ണമാണ്; അന്യൂനവും (വി.ഖുര്‍ആന്‍ 27-88.) സ്രഷ്ടാവ് നിശ്ചയിച്ച ഭ്രമണ പഥത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ഒരു...

വീക്ഷണം

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സ്വവര്‍ഗരതി എന്തു കൊണ്ട് എതിര്‍ക്കപ്പെടുന്നു?

സി.പി അബ്ദുസ്സമദ് ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഈ ഇണജീവിതം അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര...
രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

രക്തസാക്ഷികള്‍ വീണ്ടും കൊല്ലപ്പെടുന്നു

ഡോ: പി.പി അബ്ദുല്‍ഹഖ് What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ...
ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ആഗോള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സന്നദ്ധ സംഘടനകളും

ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ് പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത,...
വൈകല്യമല്ല, ഭിന്നശേഷി

വൈകല്യമല്ല, ഭിന്നശേഷി

ടി.പി ഇബ്രാഹീം (അക്കാഡമിക് ഡയരക്ടര്‍ ഓഫ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദി ഡിസാബ്ള്‍ഡ്, പുളിക്കല്‍) മനുഷ്യരെല്ലാം സൃഷ്ടിയില്‍ ഒരുപോലെയല്ല. രൂപത്തിലും നിറത്തിലും പ്രതിഭാധനത്തിലും മറ്റു കഴിവുകളിലുമുള്ള വൈജാത്യം...

സമകാലം

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ

യുപിയുടെ തലസ്ഥാനമായ ലഖ്‌നോ നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ വടക്കോട്ട് നീങ്ങിയാല്‍ ഗോമതി നദിയുടെയും ലഖ്‌നോ യൂനിവേഴ്‌സിറ്റിയുടെയും ഇടയില്‍ വിശാലമായ കാമ്പസ്സില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നിരവധി...
ദാറുല്‍ ഉലൂം ദയൂബന്ദ്

ദാറുല്‍ ഉലൂം ദയൂബന്ദ്

ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്ന് ഏതാണ്ട് 150 കിലോ മീറ്റര്‍ വടക്കോട്ടു സഞ്ചരിച്ചാല്‍ ദയൂബന്ദ് എന്ന പുരാതന നഗരിയിലെത്താം. സഹാറന്‍പൂര്‍ ജില്ലയിലെ ഒരു മുന്‍സിപ്പാലിറ്റി മാത്രമായ ഈ...
ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ -2

ഇന്ത്യയിലെ വിദ്യാഭ്യാസ–ബൗദ്ധിക ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. മതവിദ്യാഭ്യാസത്തിന്റെ പരമ്പരാഗത മേഖലകളോടൊപ്പം ശാസ്ത്രം, വൈദ്യം, സാമൂഹ്യശാസ്ത്രം, ഭാഷകള്‍ തുടങ്ങിയ വിവിധ വിജ്ഞാനശാഖകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്...
ഇന്ത്യയിലെ ഇസ്‌ലാമിക  സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ ഇസ്‌ലാമിക സ്ഥാപനങ്ങള്‍-1

ഇന്ത്യയിലെ മത–വിദ്യാഭ്യാസ ചരിത്രത്തില്‍ ഇസ്‌ലാമിക സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചു വന്നിട്ടുണ്ട്. മതവിദ്യാഭ്യാസത്തോടൊപ്പം ആധുനിക വിജ്ഞാനശാഖകളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ന്ന ഈ സ്ഥാപനങ്ങള്‍, സമൂഹത്തിന്റെ ബൗദ്ധികവും സാംസ്‌കാരികവുമായ...

സ്പെഷ്യൽ ആർട്ടിക്കിൾ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

സുല്‍ത്താന്‍ ഹസ്സന്‍ അല്‍ ബുല്‍ഖിയ

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഒരു രാജ്യം ഭരിച്ച രാജാവും ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തുന്ന നിലവിലെ രാഷ്ട്രത്തലവനുമാണ് ബ്രൂണൈയിലെ സുല്‍ത്താന്‍...
ഫാത്തിമ അബൂശനബ്

ഫാത്തിമ അബൂശനബ്

തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെ പൊളിറ്റിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഒഫീഷ്യല്‍ ട്രാന്‍സലേറ്റര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ് തുടങ്ങി അന്താരാഷ്ട്ര രാഷ്ട്രീയ സേവന മേഖലകളിലെ സാന്നിധ്യം കൊണ്ട് പ്രശസ്തയായ...
താജുല്‍ മസാജിദ്

താജുല്‍ മസാജിദ്

ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളില്‍ ഒന്ന് ഭോപാലില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തവും പഴക്കമേറിയതുമായ പള്ളിയാണ് താജുല്‍ മസാജിദ്. മസ്ജിദ് എന്നതിന്റെ ബഹുവചനമാണ് മസാജിദ്. താജുല്‍ മസാജിദ് എന്നാല്‍...
ഡോ. സാലിം അലി

ഡോ. സാലിം അലി

പക്ഷി മനുഷ്യന്‍ ലോകപ്രശസ്ത പക്ഷി ഗവേഷകനും പ്രകൃതി ശാസ്ത്രജ്ഞനുമാണ് ഡോ സാലിം അലി. ഇന്ത്യയിലെ ‘പക്ഷി മനുഷ്യന്‍’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പൂര്‍ണമായ പേര് സാലിം മുഹ്‌യുദ്ദീന്‍ അബ്ദുല്‍...
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം

ഭൂമിയിലെ ആദ്യത്തെ ആരാധനാലയം വിശുദ്ധ മക്കയിലെ കഅ്ബയാണ്. ഈ പുരാതന ഭവനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ വിശുദ്ധ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും മറ്റു ചരിത്ര രേഖകളും വെച്ച്...
ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

ഡോ.സിയാഉര്‍റഹ്‌മാന്‍ ആസ്മി

മുസ്‌ലിം പണ്ഡിതര്‍ക്കിടയില്‍ ലോകപ്രശസ്തനായ ഇന്ത്യക്കാരനായ ആധുനിക ഹദീസ് പണ്ഡിതനാണ് പ്രൊഫസര്‍ ശൈഖ് സിയാഉര്‍റഹ്‌മാന്‍ ആസ്മി. 1943 ല്‍ ഉത്തര്‍പ്രദേശിലെ അസംഗഢ് ജില്ലയില്‍ ബിലാര്യഗഞ്ച് ഗ്രാമത്തില്‍ ബ്രാഹ്‌മണ ഹിന്ദു...
സയ്യിദ അന്‍വാറാ തൈമൂര്‍

സയ്യിദ അന്‍വാറാ തൈമൂര്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മുസ്‌ലിം വനിതാ മുഖ്യമന്ത്രി. അസം സംസ്ഥാനം ഭരിച്ചിരുന്ന ആദ്യത്തേതും ഏക വനിതാ മുഖ്യമന്ത്രിയുമായിരുന്നു സയ്യിദ അന്‍വാറാ തൈമൂര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ...
ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഡോ. വലിയ മണ്ണത്താല്‍ ഹംസ

ഇന്ത്യന്‍ ഭൗമ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ഹീറ്റ് ഫ്‌ളോ കമ്മീഷന്‍ സെക്രട്ടറിയുമാണ് കോഴിക്കോട് പതിമംഗലം സ്വദേശിയായ വലിയ മണ്ണത്താല്‍ ഹംസ. 1941 ജൂണ്‍ 15 ന് കോഴിക്കോട് പതിമംഗലം...
ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഡോ: മുഹമ്മദ് കമാല്‍ ഇസ്മയില്‍

ഇരുഹറമുകളുടെ വിപുലീകരണ പദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും ഏറ്റെടുത്ത എഞ്ചിനീയറും വാസ്തുശില്പ വിദഗ്ധനുമാണ് ഈജിപ്തുകാരയ മുഹമ്മദ് കമാല്‍ ഇസ്മാഈല്‍. ഫഹ്ദ് ബിന്‍ അബ്ദില്‍ അസീസ് രാജാവാണ് ഈ ബൃഹത്തായ...
ബതക് മിയാന്‍ അന്‍സാരി

ബതക് മിയാന്‍ അന്‍സാരി

സ്വന്തം ജീവിതം പോലും പണയപ്പെടുത്തി ഗാന്ധിജിയെ രക്ഷിച്ച ഗ്രാമീണനായിരുന്നു ബതക് മിയാന്‍ അന്‍സാരി. 1948 ജനുവരി 30-ന് കൊല്ലപ്പെടുന്നതിനു വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഗാന്ധിജിയെ ഇല്ലാതാക്കാന്‍ പല കോണുകളില്‍നിന്നും...
ഈമാന്‍

ഈമാന്‍

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്. വിശ്വാസത്തിന്റെ അനുബന്ധമായ അനുഷ്ഠാന കര്‍മങ്ങളും വിശ്വാസത്തിലധിഷ്ഠിതമായ സംസ്‌കാരവും ചേര്‍ന്നതാണ് ഇസ്‌ലാം. ഇസ്‌ലാമിന്റെ തത്ത്വങ്ങളും ആദര്‍ശങ്ങളുമെല്ലാം ദൈവപ്രോക്തമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദൈവദൂതന്‍മാര്‍ മുഖേനയാണ് ഇവ...
ഈമാന്‍ ഒരു പരിചയം

ഈമാന്‍ ഒരു പരിചയം

ഇസ്‌ലാമിന്റെ അടിത്തറ വിശ്വാസമാണ്.  പഞ്ചേന്ദ്രിയങ്ങളിലൂടെ കണ്ടെത്തുകയോ ചിന്താശേഷി മൂലം ആവിഷ്‌കരിക്കുകയോ ചെയ്യാന്‍ കഴിയുന്നതല്ല വിശ്വാസം. ദൈവ വിശ്വാസമാണ് വിശ്വാസ കാര്യങ്ങളില്‍ മൗലികമായിട്ടുള്ളത്. എല്ലാ മതങ്ങളിലും വിശിഷ്യാ ഇസ്‌ലാമിലും...
ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം

ദൈവ വിശ്വാസത്തിന്റെ ചരിത്രം പഠനവിധേയമാക്കുമ്പോള്‍ മതവും മനുഷ്യമനസ്സും തമ്മിലുള്ള ബന്ധത്തെ പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുക എന്നതാണ് പ്രഥമമായി ഉണ്ടാവേണ്ടത്. ഗോത്ര വര്‍ഗങ്ങളുടെ നിലനില്‍പിന്ന് വേണ്ടിയുള്ള സമരത്തിനിടക്ക് ഉയര്‍ന്നുവന്ന ഒരു...
തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

തൗഹീദ് അഥവാ ഏകദൈവ വിശ്വാസം

പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ ദൈവം സര്‍വശക്തനാണ്. ആ ശക്തിവിശേഷം ഭൗതിക വിശകലനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതല്ല. സര്‍വസൃഷ്ടികളില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് സ്രഷ്ടാവായ ദൈവം. ആ ദൈവത്തെ മാത്രമേ മനുഷ്യര്‍...
എന്താണ് തവസ്സുല്‍ ?

എന്താണ് തവസ്സുല്‍ ?

മഹാത്മാക്കളെയും പ്രവാചകന്മാരെയും മലക്കുകളെയും മധ്യവര്‍ത്തിയായി നിര്‍ത്തി അതു മുഖേന അല്ലാഹുവിങ്കലേക്ക് അടുക്കാന്‍ ശ്രമിക്കുന്ന തവസ്സുലിന്റെ (ഇടതേട്ടം) രീതി ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്നില്ല. അല്ലാഹുവിങ്കല്‍ സാമീപ്യം സിദ്ധിക്കാന്‍ അവന്‍...
കുഫ്ര്‍ (സത്യനിഷേധം)

കുഫ്ര്‍ (സത്യനിഷേധം)

ദൈവിക ദൃഷ്‌ടാന്തങ്ങൾ തളിവു സഹിതം ബോധ്യപ്പെട്ടിട്ടും അഹന്തകൊണ്ടും മറ്റു താൽപര്യങ്ങൾ കൊണ്ടും വിശ്വാസം മറച്ചു വെക്കുന്നവരുണ്ട്‌. ചിലർ വിശ്വാസ കാര്യങ്ങളിൽ ചിലത്‌ അംഗീകരിക്കുകയും മറ്റു ചിലത്‌ നിരാകരിക്കുകയും...

വീഡിയോകൾ

അറഫ ദിന പ്രഭാഷണം 2022

അറഫ ദിന പ്രഭാഷണം 2022

ലേഖനങ്ങൾ

Ad Space Available

History